നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍

June 14th, 2014

iniya-epathram

തിരുവനന്തപുരം: യുവ നടി ഇനിയയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ സംഭവത്തില്‍ സഹോദരിയുടെ പ്രതിശ്രുത വരന്‍ ഷെബിനും മോഷണ സംഘാംഗവും അറസ്റ്റില്‍. കരമന എസ്. ഐ. യും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷോബിനാണ് മോഷണത്തിന്റെ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്നു. ഇയാളുടെ കൂട്ടാളികളില്‍ ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവരുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. പിടിയിലായ മോഷണ സംഘാംഗമായ കരുപ്പാട്ടി സജിയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് മോഷണത്തില്‍ ഷെബിന്റെ പങ്ക് വ്യക്തമായത്.

കഴിഞ്ഞ വ്യാഴാഴ്ച നടിയും കുടുംബവും പ്രതിശ്രുത വരനൊപ്പം സെക്കന്റ് ഷോ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇതു സംബന്ധിച്ച് നടിയുടെ പിതാവ് സലാഹുദ്ദീന്‍ കരമന പോലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ മുന്‍‌വശത്തെ പൂട്ടും കിടപ്പുമുറിയുടെ പൂട്ടും തകര്‍ത്തതായും, സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ വാതില്‍ തുറന്നു കിടന്നിരുന്നതായും പരാതിയില്‍ പറയുന്നു.

സ്വാതിയുടെ പ്രതിശ്രുത വരനായ ഷെബിനും സുഹൃത്തുക്കളും അവരുടെ വീട്ടില്‍ നിത്യ സന്ദര്‍ശകരായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍ സ്വര്‍ണ്ണവും പണവും വെച്ചിരുന്നതിനെ പറ്റി വിവരം ഉണ്ടായിരുന്നു. മോഷണം ആസൂത്രണം ചെയ്ത ഷെബിന്‍ വീടിന്റെ താക്കോല്‍ കൈവശപ്പെടുത്തി വ്യാജ താക്കോല്‍ നിര്‍മ്മിച്ചു തുടര്‍ന്ന് ഷെബിനെ സംശയിക്കാതിരി ക്കുവാനായിരുന്നു വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്ക് പോയത്. ഈ സമയം ഷെബിന്റെ സംഘാംഗങ്ങള്‍ മോഷണം നടത്തി. പോലീസും ഫോറന്‍സിക് സംഘവും വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്തെല്ലാം കാര്യങ്ങള്‍ വിശദീകരിച്ച് ഷെബിന്‍ കൂടെ ഉണ്ടായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഷെബിന്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണവും സ്വര്‍ണ്ണവും ഇവര്‍ പങ്കിട്ടെടുക്കുകയായിരുന്നു. പ്രതിശ്രുത വരന്‍ തന്നെ മോഷ്ടാവായത് നടിയുടെ കുടുംബത്തിനു വലിയ ആഘാതമായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.രാജഗോപാലിനു പ്രതീക്ഷയേറുന്നു

March 27th, 2014

തിരുവനന്തപുരം: ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തിപരമായി ഉള്ള താല്പര്യവും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പ്രതീക്ഷ പകരുന്നു. നിലവിലെ എം.പിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ശശി തരൂരിര്‍ ക്രിക്കറ്റ് കോഴ വിവാദം, പാക്ക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും ഒടുവില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും മൂലം പ്രതിച്ഛായ മങ്ങി നില്‍ക്കുകയാണ്. പോരാത്തതിനു സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യനായ എം.പി.എന്ന ഒരു ധാരണ പരന്നതും അദ്ദേഹത്തിനു വിനയാകുന്നു. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി ഡോ.ബെന്നറ്റ് അബ്രഹാമാകട്ടെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പ്രതിച്ഛായക്ക് തിളക്കം നഷ്ടപ്പെടുകയും ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ശക്തമായ സമരം നടത്തിയ യുവജന വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഈ സ്വാശ്രയ മെഡിക്കല്‍ കോളേജ് മുന്‍ പ്രിസിപ്പലിനെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തിലെ നിര്‍ണ്ണായക ശക്തിയായ ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ തന്നെ നായര്‍-ഈഴവ വോട്ടുകള്‍ ഇടതു പക്ഷത്തുനിന്നും ബി.ജെ.പിയിലേക്ക് മാറും എന്നാണ് ഒരു വിഭാഗം രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ടീയത്തില്‍ പരിചയസമ്പന്നനല്ലാത്ത ബെന്നറ്റിനെ ജനം സ്വീകരിക്കുമോ എന്ന് പാര്‍ട്ടി പ്രവര്‍ത്തകരിലും ആശങ്കയുണ്ട്. നേരത്തെ തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള രാജഗോപാല്‍ പരാജയപ്പെട്ടു എങ്കിലും കേന്ദ്രമന്ത്രിയായ സമയത്ത് നടത്തിയ വികസനങ്ങളും രാഷ്ടീയമായി ഗുണം ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെമ്പാടും ഉയര്‍ന്നിട്ടുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം തിരുവനന്തപുരത്തും പ്രതിഫലിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ

March 20th, 2014

കോഴിക്കോട്: ആര്‍.എം.പിയെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കെ.കെ.രമ. ആര്‍.എം.പിയെ കോണ്‍ഗ്രസ്സിന്റെ വാലാണെന്നും തിരുവഞ്ചൂര്‍ പറയുന്നതാണ് കെ.കെ.രമയും ആര്‍.എം.പിയും ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. രമയുടെ കേരള യാത്ര ഉപേക്ഷിച്ചത് തിരുവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും ഒരു പ്രമുഖ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ വി.എസ്. പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേശില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നു എന്നും വി.എസ് വ്യക്തമാക്കി.

വി.എസിനെ കണ്ടല്ല തങ്ങള്‍ ആര്‍.എം.പി രൂപീകരിച്ചതെന്നും പിണറായി വിജയനും കാരാട്ടിനും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നതെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ രക്ഷിക്കാനാണ് സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് വി.എസ് ഇത്തരത്തില്‍ നിലപാടെടുത്തതെന്നും രമ കുറ്റപ്പെടുത്തി. തങ്ങളുടേത് ചെറിയ പാര്‍ട്ടിയാണെന്നും തിരഞ്ഞെടുപ്പ് തീയതി പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളയാത്ര മാറ്റിവെച്ചതെന്നും രമ പറഞ്ഞു. തങ്ങള്‍ അന്നും ഇന്നും വി.എസിനെ നല്ല കമ്യൂണിസ്റ്റുകാരനായാണ് കണ്ടിട്ടുള്‍ലതെന്നും വി.എസ് പറഞ്ഞ് പല അഭിപ്രായങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നും എന്നാല്‍ വി.എസ്.പുറകോട്ട് പോയ്ാല്വ്ി.എസിന ജനം പുച്ഛിച്ചു തള്ളുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

വി.എസിനെ ചുരുക്കിക്കെട്ടാന്‍ നോക്കെണ്ടെന്നും, പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് വി.എസ്.എന്നും പിണറായി ഇന്ന് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വയനാട്ടില്‍ ഷാനവാസിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം; യു.ഡി.എഫ് ആശങ്കയില്‍
Next »Next Page » വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്ക് ഏറ്റ അമ്പത്തിരണ്ടാമത്തെ വെട്ട്: കെ.കെ.രമ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine