വിവാദ ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവര്: സരിത എസ്. നായര്‍

October 13th, 2014

saritha-s-nair-epathram

കോഴിക്കോട്: വാട്സ് അപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്ന് സരിത എസ്. നായര്‍. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ തന്നെ ആണോ എന്ന് അവര്‍ വ്യക്തമാക്കിയില്ല.

ഇന്നലെ ഉച്ചയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുവാന്‍ തുടങ്ങിയതെന്ന് കരുതുന്നു. ആറോളം ദൃശ്യങ്ങളാണ് വാട്സ് അപ്പ് വഴി പ്രചരിക്കുന്നത്. ഒരു കിടപ്പു മുറിയില്‍ നിന്ന് വസ്ത്രം മാറുന്നതിന്റെയും സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതുമായ ദൃശ്യങ്ങള്‍ ആണ് ഇവ. സരിതയുടെ പേരില്‍ ഇറങ്ങിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ വൈറല്‍ ആയിക്കഴിഞ്ഞു. കേരളത്തിലും വിദേശത്തും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫേസ് ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ സരിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരിത എസ്. നായരുടെ ഷോ സൂപ്പര്‍ ഹിറ്റ്

October 13th, 2014

തിരുവനന്തപുരം: ഒരു പ്രമുഖ മലയാളം ചാനലില്‍ ഇന്നലെ സരിത പങ്കെടുത്ത ഒരു ചാറ്റ് ഷോ സൂപ്പര്‍ ഹിറ്റ്. സോളാര്‍ കേസിലെ വിവാദ നായികയായ സരിതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള ഈ ഷോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും ഷോ ധാരാളം പേര്‍ കാണുകയുണ്ടായി. വളരെ ആഹ്ലാദവതിയായാണ് അവര്‍ പങ്കെടുത്തത്. കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ മറുപടി നല്‍കി.ഒപ്പം അവര്‍ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. പരിപായില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കുത്തരമായി തന്റെ പ്രണയത്തെ പറ്റി അവര്‍ മനസ്സു തുറന്നു. തന്റെ ഒരു അകന്ന ബന്ധുവാണ് ആദ്യ പ്രണയത്തിലെ നായകന്‍ എന്നും ഇപ്പോളും പരസ്പരം കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കാറില്ല.

സിനിമയിലേക്കുള്ള കടന്നുവരവിനെ പറ്റി സരിത വാചാലയായി. മാധ്യമങ്ങളുടെ ക്യാമറക്ക് മുമ്പില്‍ നില്‍ക്കുന്നതു പോലെ അല്ല സിനിമയില്‍ അഭിനയിക്കുന്നതെന്നും ആദ്യമായി ക്യാമറക്ക് മുമ്പില്‍ നിന്നപ്പോള്‍ തനിക്ക് ടെന്‍ഷന്‍ തോന്നിയെന്നും സരിത പറഞ്ഞു. അന്ത്യകൂതാശ എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുപത്തിരണ്ടു കാരന്റെ അമ്മയായാണ് സരിത അഭിനയിച്ചിരിക്കുന്നത്. അവസരം ലഭിച്ചാല്‍ സീരിയലുകളില്‍ അഭിനയിക്കുവാന്‍ താല്പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

രാഷ്ടീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ റോള്‍ മോഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പറയേണ്ടിടത്തു പറഞ്ഞും മൌനം പാലിക്കേണ്ടിടത്ത് മൌനം പാലിച്ചും തന്മയത്വത്തോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയുടെ രീതിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും തനിക്ക് ആഗ്രഹം ഉണ്ടെന്ന് സരിത വ്യക്തമാക്കി.

ഈ ഷോ പ്രക്ഷേപണം ചെയ്ത ഇന്നലെ തന്നെയാണ് സരിതയുടെ എന്ന പേരില്‍ നഗ്നരംഗങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ വാട്സ് അപ്പ് വഴി വ്യാപകമായി പ്രചരിച്ചിരിക്കുന്നതും. ഓണ്‍ലൈനില്‍ വിവാദ നായിക സരിതയുടെ എന്ന പേരില്‍ ഉള്ള ആറു ക്ലിപ്പുകള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നും താന്‍ ആത്മഹത്യ ചെയ്യില്ലെന്നുമാണ് വിവാദ ദൃശ്യങ്ങളെ കുറിച്ച് സരിത മാധ്യമങ്ങളോട് പ്രതികരിച്ചത്. സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

October 12th, 2014

kr-meera-epathram

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത എഴുത്തുകാരി കെ. ആര്‍. മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിന്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമ വര്‍മ്മയുടെ ചരമ ദിനത്തില്‍ പുരസ്കാരം നല്‍കുമെന്ന് വയലാര്‍ രാമ വര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ട് പ്രൊഫ. എം. കെ. സാനു പത്ര സമ്മേളനത്തില്‍ അറിയിച്ചു. മലയാളിയുടെ വായനാ ബോധത്തെ പിടിച്ചുണര്‍ത്തുവാനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകുവാനും ആരാച്ചാരിലൂടെ മീരക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളതാണ് ‘ആരാച്ചാര്‍’ എന്ന നോവല്‍. പരമ്പരാഗത നോവല്‍ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായാണ് ഈ നോവലിന്റെ സങ്കേതം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയെ പ്രമേയമാക്കി ക്കൊണ്ടുള്ള നോവല്‍ എപ്രകാരമാണ് ഭരണകൂടം ഓരോരുത്തരെയും ഇരകളാക്കുന്നതെന്ന് കാണിച്ചു തരുന്നു.

2013-ലെ ഓടക്കുഴല്‍ അവാര്‍ഡിനും ഈ കൃതി അര്‍ഹമായിട്ടുണ്ട്. ഹാങ് വുമണ്‍ എന്ന പേരില്‍ ഈ നോവല്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാ‍യ കെ. ആര്‍. മീര നിരവധി ചെറുകഥകളും ഏതാനും നോവലുകളും രചിച്ചിട്ടുണ്ട്. നേത്രോന്മലീനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാ സാധു, യൂദാസിന്റെ സുവിശേഷം എന്നീ നോവലുകളും ആവേ മരിയ, ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ഗില്ലറ്റിന്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും മാലാഖയുടെ മറുകുകള്‍ എന്ന നോവലൈറ്റും രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

October 9th, 2014

crime-epathram

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവ് കൂടാതെ 50000 രൂപ വീതം പിഴയും നല്‍കണം. എരഞ്ഞിപ്പാലം പ്രത്യേക അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊടിയത്തൂര്‍ തേലീരി കോട്ടുപ്പുറത്ത് ഷഹീദ് ബാവ (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായിരുന്ന അഞ്ചു പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നിവ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് സദാചാര കൊലപാതകത്തില്‍ ഇത്രയധികം പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്.

കൊടിയത്തൂര്‍ സ്വദേശികളാണ് പ്രതികള്‍. ഒന്നം പ്രതി കൊല്ലാളത്തില്‍ അബ്ദുറഹ്മാന്‍ എന്ന ചെറിയാപ്പു (55), മൂന്നാം പ്രതി നാറഞ്ചിലത്ത് അബ്ദുള്‍ കരീം (45), നാലം പ്രതി ഓട്ടോ ഡ്രൈവര്‍ നടക്കല്‍ കൊട്ടക്കുഴിയില്‍ അബ്ദുള്‍ നാസര്‍ (31), അഞ്ചാം പ്രതി മാളിയേക്കല്‍ ഫയാസ് (28), ആറാം പ്രതി കളത്തിങ്ങല്‍ നാജിദ് (22), എട്ടാം പ്രതി റാഷിദ് (22), ഒന്‍പതാം പ്രതി എള്ളങ്ങള്‍ ഹിജാസ് റഹ്മാന്‍ (24), പത്താം പ്രതി നാറാഞ്ചിലത്ത് മുഹമ്മദ് ജംഷീര്‍ (25), പതിനൊന്നാം പ്രതി കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

2011 നവംബര്‍ ഒന്നിനു ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടിയത്തൂരില്‍ വില്ലേജ് ഓഫീസിനു സമീപം യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ ഷഹീദ് ബാവ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവ ദിവസം അര്‍ദ്ധ രാത്രിയില്‍ ഷഹീദ് ബാവയെ ഓട്ടോ റിക്ഷക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പ്രതികളും സംഘവും തടഞ്ഞു വെച്ചു. തുടര്‍ന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമാ‍യി പരിക്കേറ്റ ബാവ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചു. തലയില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി സൂഫിയ മ‌അദനി കോടതിയെ സമീപിച്ചു

July 11th, 2014

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മ‌അദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മ‌അദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മ‌അദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.

മ‌അദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മ‌അദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോക്കുകൂലി ചോദിച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി. ഐ. ടി. യു. നേതാവ് അറസ്റ്റില്‍
Next »Next Page » മോദിയെ കര്‍ത്താവിന്റെ ദാസനെന്ന് വാഴ്ത്തി സണ്‍ഡെ ശാലോം »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine