അങ്കമാലി ലിറ്റില്‍‌ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സ് മരിച്ച നിലയില്‍

June 28th, 2012
Little Flower Hospital angamaly-epathram
അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ സ്വദേശി നിമ്മി പോള്‍ (22) ആന്‍` ഓപ്പറേഷന്‍ തിയേറ്ററിനടുത്തുള്ള ടോയ്‌ലറ്റില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു നിമ്മി .  ടോയ്‌ലറ്റില്‍ കയറിയിട്ട് ഏറേ നേരമായിട്ടും  പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന്  രാവിലെ മൂന്നുമണിയോടെ സഹപ്രവര്‍ത്തകരുര്‍  വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ടോയ്‌ലറ്റില്‍ നിന്നും ഒരു സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പീഢനശ്രമം ചെറുത്ത യുവതിയെ ബൈക്കിടിച്ച് കൊലപ്പെടുത്തി

June 25th, 2012
violence-against-women-epathram
കൊല്ലം: പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ യുവതി മരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വര്‍ക്കല മുണ്ടയില്‍ പഴവിള ലിജി (19) ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയതി വൈകീട്ട് ആണ്  യുവതി ആക്രമണത്തിനിരയായത്. വര്‍ക്കലയിലെ ഒരു ഫാന്‍സി കടയില്‍ ജോലി ചെയ്തുവരികയായിരുന്ന ലിജി ജോലി കഴിഞ്ഞ് മടങ്ങു വഴി ബൈക്കിലെത്തിയ ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. പീഢന ശ്രമം ചെറുത്തതിനെ തുടര്‍ന്ന് പുറകെ എത്തിയ യുവാവ് യുവതിയുടെ മേല്‍ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിജിക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍  യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാ‍ഴ്ച രാത്രിയാണ് ലിജി മരിച്ചത്. പ്രതിയെ തിരിച്ചറിയാ‍ാന്‍ സാധിക്കും എന്ന് ലിജി പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതിയെ ഇനിയും പിടികൂടുവാന്‍ പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓച്ചിറ വധം : പ്രതിക്ക് വധശിക്ഷ

June 2nd, 2012

death-noose-epathram

മാവേലിക്കര : ഓച്ചിറയിൽ 34 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്ത വിശ്വരാജന് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട വിധവയുടെ മകൾക്ക് ഒരു ലക്ഷം രൂപ നൽകാനും പ്രതിയോട് കോടതി വിധിച്ചു. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്വഭാവമുള്ള ആളാണെന്നും കോടതി നിരീക്ഷിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് സ്ത്രീ പീഡന കേസുകൾ നിലവിലുണ്ട്. പ്രായപൂർത്തി ആകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസും പ്രതിയ്ക്കെതിരെയുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വധശിക്ഷ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

May 16th, 2012

ambika-epathram

കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ  പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന്‌ വടക്ക്‌ മുസ്ലിം പള്ളിക്ക്‌ സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ്‌ ഹരിപ്പാട്‌ സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന്‌ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അംബിക വീട്ടില്‍ പ്രസവിച്ചത്‌. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക്‌ സമീപം കരീലക്കാട്ട്‌ വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ്‌ പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ്‌ അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്‌. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

തുടര്‍ന്ന്‌ ഇന്നലെ രാവിലെ അംബികയെ പോലീസ്‌ പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ്‌ വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ്‌ പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ്‌ ഇവര്‍ പോലീസിന്‌ നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്‌ അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന്‌ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍

April 24th, 2012
Handcuffs-epathram
നെടുമങ്ങാട്: ഡെന്റല്‍ ഡോക്ടറാണെന്ന്‍ തെറ്റിദ്ധരിപ്പിച്ച് സീരിയല്‍ നടിയെ വിവാഹം കഴിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിടിയിലായ വിവാഹ തട്ടിപ്പു വീരനെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു. കരുനാഗപ്പള്ളിയില്‍ താമസിച്ചു വരികയായിരുന്ന തേവലശ്ശേരി അനീഷ് ബംഗ്ലാവില്‍ ആര്‍. രാജേഷ്(30) ആണ് റിമാന്റിലായത്. താന്‍ സീരിയല്‍ നിര്‍മ്മാതാവാണെന്നും ഡെന്റല്‍ ഡോക്ടറാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് പത്താം ക്ലാസുകാരനായ രാ‍ജേഷ് നടിയെ വശത്താക്കിയത്. ഒരു സീരിയലിന്റെ പൈലറ്റ് എപ്പിസോഡില്‍ അഭിനയിക്കുവാന്‍ എത്തിയ നടിയുമായി ഇയാള്‍ സൌഹൃദത്തിലാകുകയായിരുന്നു. അസാമാന്യമായ സംഭാഷ ചാതുര്യമുള്ള ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് നടി വിവാത്തിനു തയ്യാറായി. മറ്റൊരു ഭാര്യയുള്ള കാര്യം മറച്ചു വച്ചായിരുന്നു നടിയെ വിവാഹം കഴിച്ചത്. കൊലപാതകശ്രമം, അബ്കാരി ആക്ട് പ്രകാരം ഉള്ള കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജേഷ് ഓച്ചിറ പോലീസിന്റെ റൌഡി ലിസ്റ്റില്‍ പെട്ട ആളാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on സീരിയല്‍ നടിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍


« Previous Page« Previous « വാടാനപ്പള്ളിയിലും പരിസരങ്ങളിലും കുടിവെള്ളമില്ല
Next »Next Page » കാലിക്ക്റ്റ് സര്‍വ്വകലാശാല ഭൂമി കുംഭകോണം മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി. എസ് »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine