ഐ.ടി.ജീവനക്കാരിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി കീഴടങ്ങി

July 2nd, 2011

കൊച്ചി: ഐ.ടി കമ്പനിയിലെ ജോലിക്കാരിയായ തസ്നിഭാനുവിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ ഒന്നാം പ്രതി താജുദ്ദീന്‍ കോടതിയില്‍ കീഴടങ്ങി. വ്യാഴാഴ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍‌കൂര്‍ ജ്യാമത്തിന് താജുദ്ദീന്‍ ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങുവാന്‍ പ്രതി തയ്യാറായത്. കീഴടങ്ങിയ പ്രതിയെ കോടതി ജ്യാമത്തില്‍ വിട്ടു.
കാക്കനാട്ട് ഐ.ടി പാര്‍ക്കിനടുത്തുള്ള കോള്‍സെന്റര്‍ ജീവനക്കാരിയായ സുഹൃത്തിനേയും ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ ഒരു സംഘം മദ്യപര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയുകയായിരുന്നു. പ്രാരംഭഘട്ടത്തില്‍ കേസെടുക്കുവാന്‍ മടികാണിച്ച ലോക്കല്‍ പോലീസ് സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തു. കേസ് പിന്‍‌വലിക്കുവാന്‍ സമ്മര്‍ദ്ദവും തസ്നിക്കെതിരെ അപവാദപ്രചരണങ്ങളും പല കോണുകളില്‍ നിന്നും നടത്തിയെങ്കിലും അവര്‍ കേസില്‍ ഉറച്ചു നിന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിള കാമ്പയിന്‍

June 25th, 2011

ന്യൂഡല്‍ഹി: മണിപ്പൂരില്‍ പട്ടാള കരിനിയമത്തിനെതിരെ പത്ത് വര്‍ഷത്തിലധികമായി നിരാഹാരസമരം നടത്തി വരുന്ന സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മിളയുടെ മോചനത്തിനായി ഇന്ത്യയിലാകമാനം മെയ്‌ 22നു തുടങ്ങി ആഗസ്റ്റ്‌ 18 വരെ നീണ്ടു നടക്കുന്ന കാമ്പയിനില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സണ്ണി പൈക്കട : 0091 9446234997

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരി ആക്രമിക്കപ്പെട്ടു

June 21st, 2011

violence-against-women-epathram

കൊച്ചി : ഐ. ടി. സ്ഥാപനത്തിലെ ജോലിക്കാരിയെ ജോലി ചെയ്തു മടങ്ങുമ്പോള്‍ ഒരു സംഘം ബൈക്കിലെത്തി ആക്രമിച്ചു. ഞാ‍യറാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തസ്നി ബാനു എന്ന യുവതിക്കും സുഹൃത്തിനും നേരെയാണ് “സദാചാര പോലീസിന്റെ“ ആക്രമണം ഉണ്ടായത്. ബാംഗ്ലൂരിലെ സംസ്കാരമല്ല കേരളത്തില്‍ എന്നും സൂക്ഷിച്ചു നടക്കണമെന്നും പറഞ്ഞായിരുന്നു ആക്രമണം. യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം യുവതിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.

പരിക്കേറ്റ യുവതിയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇനിയും പിടികൂടുവാന്‍ ആയിട്ടില്ല.

മെട്രോ നഗരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ധാരാളം ഐ. ടി. കമ്പനികള്‍ ഉണ്ട്. കോള്‍ സെന്ററുകള്‍ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പലയിടത്തും ഷിഫ്റ്റ് സമ്പ്രദായം സാധാരണമാണ്. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍  ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »

ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി സൗദ പോലീസില്‍ കീഴടങ്ങി

June 21st, 2011

girl-racket-sharjah-epathram

പത്തനംതിട്ട: ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ല വീട്ടില്‍ ഷഹന മന്‍സിലില്‍ സൗദ ബീവി പത്തനംതിട്ട സി. ഐ. മുമ്പാകെ കീഴടങ്ങി. ഇവര്‍ ഡല്‍ഹി, ഭൂട്ടാന്‍, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍കോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയ എന്നിവരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.

2007 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2007 ജൂലൈ 19ന് സൗദയുടെ അയല്‍വാസിയായ യുവതിയെ കൊണ്ടു പോയി സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്കു പകരം സെക്‌സ് റാക്കറ്റിന്റെ കൈയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. അതിനു ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 2007 ആഗസ്റ്റ് 13ന് നാട്ടിലെത്തിയ യുവതി സൗദ ബീവിയ്ക്ക് എതിരെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ഉന്നതര്‍ക്കും ബന്ധമുള്ള ഈ കേസ്‌ തേച്ചു മാച്ചു കളയാന്‍ പല ശ്രമങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതും. പത്തനംതിട്ടയിലെ മുന്‍ സി. ഐ., രണ്ട് എസ്. ഐ. മാര്‍ എന്നിവരെ ഇതു സംബന്ധിച്ച് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പീഡനം : പെണ്‍കുട്ടിയെ അച്ഛന്‍ നൂറിലേറെ പേര്‍ക്ക് കാഴ്ച വെച്ചു

June 20th, 2011

violence-against-women-epathram

പറവൂര്‍ : പതിനാലു കാരിയെ പീഡിപ്പിച്ച എഴുപതോളം പേരെ പിടികൂടാനായി പോലീസ്‌ സംഘങ്ങള്‍ ഊര്‍ജ്ജിതമായി തിരച്ചില്‍ തുടങ്ങി. പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് സ്വന്തം മകളെ നൂറിലേറെ പേര്‍ക്ക് കാഴ്ച വെച്ചത്. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതും ഇയാള്‍ തന്നെ. സിനിമയില്‍ എക്സ്ട്രാ വേഷങ്ങള്‍ അഭിനയിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം സിനിമാ രംഗത്തുള്ള പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് മറ്റു പലരുടെ മുന്‍പിലും ഇയാള്‍ മകളെ കാഴ്ച വെച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച 29 പേര്‍ ഇതിനോടകം പോലീസ്‌ പിടിയില്‍ ആയിട്ടുണ്ട്. ബാക്കിയുള്ളവരെ തേടി പോലീസ്‌ സംഘങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നിവിടങ്ങളിലേക്ക്‌ തിരച്ചില്‍ വ്യാപിപ്പിച്ചു. പോലീസ്‌ അന്വേഷണം ആരംഭിച്ചതോടെ പ്രതികളില്‍ പലരും ഒളിവില്‍ പോയി. പ്രതികളില്‍ രാഷ്ട്രീയക്കാരുടെ പേരുകളൊന്നും ഇല്ല എന്നാണ് സൂചന. കഴിഞ്ഞ ദിവസം തമിഴ്നാട് പൊതു മരാമത്ത്‌ വകുപ്പിലെ ഒരു എന്‍ജിനിയര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു പോലീസ്‌ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ കടത്താന്‍ ഉപയോഗിച്ച ഇയാളുടെ കാറും പിടിച്ചെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി തന്റെ ദുരിതത്തെ കുറിച്ച് ഒരു അടുത്ത ബന്ധുവിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഗതി പുറത്തറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

53 of 571020525354»|

« Previous Page« Previous « പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു
Next »Next Page » ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി സൗദ പോലീസില്‍ കീഴടങ്ങി »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine