ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 27th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു  ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ കളങ്കമാകുന്നു

April 27th, 2011

stockholm-convention-epathram

ജെനീവ: ആയിരക്കണക്കിന് കേരള ജനതയ്ക്ക് തീരാ ദുരിതങ്ങള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ സാക്ഷിയായി. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന ഈ വിഷത്തെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ ഈ മാരക  കീടനാശിനിയെ പിന്താങ്ങുന്നതിലൂടെ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടു. അര്‍ജന്റീന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയവയും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും നിരോധനത്തെ അനുകൂലിക്കുകയാണ്. ചൈനയും നിരോധനത്തെ എതിര്‍ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അവര്‍ കാലുമാറി. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മൊത്തം 173 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ പ്രശ്നം പരിഹരിച്ചാല്‍ അതിലും ഇന്ത്യ പരാജയപ്പെടും. കാരണം വിരലില്‍ എണ്ണാവുന്നവ രാജ്യങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നുള്ളൂ. വെള്ളിയാഴ്‌ച ആയിരിക്കും വോട്ടെടുപ്പ് എന്ന് പറയപ്പെടുന്നു.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകള്‍ ഇല്ലെന്നാണ്  ഇന്ത്യയുടെ വാദം. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു ഇന്ത്യ പറയുന്നു‌. എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗ രീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക പ്രായോഗികമല്ല  എന്നാണ് ‌ മറ്റൊരു വാദം. എന്നാല്‍ ഇന്ത്യ അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഈ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ജയിലില്‍നിന്ന്‌ 400 താലിബാന്‍ തടവുകാര്‍ രക്ഷപ്പെട്ടു

April 25th, 2011

taliban escape-epathram

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്‌. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.

2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇരുപതാമത്തെ കുട്ടിക്ക് ജന്മം നല്‍കി

April 23rd, 2011

leonaro nameni-epathram

കീവ്: 41 കാരിയായ ഉക്രയിന്‍കാരി ലിയോനാര നമെനിക്ക് 20 കുട്ടികള്‍ ആയി. എന്നാല്‍ ഇനിയും ഇത് നിര്‍ത്താന്‍ ഉള്ള പദ്ധതി ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്റെ ഇരുപതാമത്തവനായ ഒരു ആണ്‍കുട്ടിയെ ലിയോനാര പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇവര്‍ക്ക് ഇപ്പോള്‍ 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി. പാശ്ചാത്യ ഉക്രയിനിലെ ഒരു ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. കുട്ടിപട്ടാളത്തിലെ മൂത്തവനായ ജോനാതന് 20 വയസ്സുണ്ട്. കല്യാണവും കഴിഞ്ഞു. ജോനാതന്‍ അടക്കം കുടുംബത്തിലെ 6 മക്കള്‍ ജോലിക്കാര്‍ ആണ്. 8 പേര്‍ സ്കൂളില്‍ പോകുന്നു. ബാക്കി 6 പേര്‍ സ്കൂളില്‍ പോകാറായിട്ടില്ല.

ലിയോനാരയും ഭര്‍ത്താവായ ജാനോസ്‌ നമെനിയും ഒത്തിരി മക്കള്‍ ഉള്ള കുടുംബങ്ങളില്‍ പിറന്നവരാണ്. ലിയോനാരക്ക് 13 സഹോദരങ്ങള്‍ ഉള്ളപ്പോള്‍ ജാനോസിനു അത് 15 ആണ്. തങ്ങളുടെ കൊച്ചു കൃഷി സ്ഥലത്ത് പണികള്‍ ചെയ്താണ് ഈ വലിയ കുടുംബത്തെ ഇവര്‍ പോറ്റുന്നത്. കുട്ടികളും കൃഷി പണിയില്‍ സഹിയിക്കും. മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കുക എന്നതാണ് തങ്ങളുടെ പ്രധാനമായ ചുമതല എന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ വീട്ടില്‍ ടീവി കാണുവാന്‍ മക്കള്‍ക്ക്‌ അനുവാദമില്ല എന്ന് ജാനോസ് പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വംശജന് പുലിറ്റ്സര്‍ പുരസ്കാരം

April 21st, 2011

ബോസ്റ്റണ്‍ : കാന്‍സറിനെ കുറിച്ചുള്ള പുസ്തകം എഴുതിയ ഇന്ത്യന്‍ വംശജ നായ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.

‘രോഗങ്ങളുടെ ചക്രവര്‍ത്തി: അര്‍ബുദത്തിന്‍റെ ജീവചരിത്രം‘ ( The Emperor of All Maladies: A Biography of Cancer) എന്ന ഗ്രന്ഥ മാണ് അദ്ദേഹത്തെ 2011-ലെ നോണ്‍ ഫിക്ഷന്‍ വിഭാഗ ത്തിലെ പുരസ്കാര ത്തിന് അര്‍ഹമായത്. 10,000 യു. എസ്. ഡോളറാണ് സമ്മാനത്തുക.

ഹൃദ്യമായ ഭാഷ യിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത് എന്ന് വിലയിരുത്തിയ അവാര്‍ഡ് കമ്മറ്റി വൈദ്യ ശാ‍സ്ത്ര രംഗത്തെ അസാധാരണവും പ്രചോദന കരവുമായ ഒന്നാണീ പുസ്തക മെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയ ഡോ. മുഖര്‍ജി സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫൊര്‍ഡ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങിയ ലോകോത്തര സ്ഥാപന ങ്ങളില്‍ വിദ്യാര്‍ഥി ആയിരുന്നു.

കൊളമ്പിയ സര്‍വ്വകലാ ശാല യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ സിദ്ധാര്‍ഥ മുഖര്‍ജി അറിയപ്പെടുന്ന ക്യാന്‍സര്‍ രോഗ വിദഗ്ദനുമാണ്. ഒരു രോഗി യുമായുള്ള സംഭാഷണ മധ്യേ അവര്‍ ഉന്നയിച്ച ഒരു ചോദ്യ ത്തില്‍ നിന്നുമാണ് ഇത്തരം ഒരു ഗ്രന്ഥ ത്തിന്‍റെ രചന യിലേക്ക് ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി യെ നയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്യൂബയില്‍ ഇനി സ്വത്തു വാങ്ങാം

April 21st, 2011

ഹവാന : ക്യൂബ യിലെ ജനങ്ങള്‍ക്ക് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും ഉള്ള അനുമതി നല്‍കു വാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. പതിനാലു വര്‍ഷ ത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുമതി യുടെ മറവില്‍ സ്വകാര്യ സ്വത്തു ക്കള്‍ കുന്നു കൂട്ടുവാന്‍ അനുവദിക്കില്ല എന്ന് കമ്യൂണിസ്റ്റ് ക്യൂബ യുടെ സ്ഥാപകന്‍ ഫിഡല്‍ കാസ്ട്രോ യുടെ സഹോദരനും ക്യൂബന്‍ പ്രസിഡണ്ടു മായ റൌള്‍ കാസ്ട്രോ വ്യക്തമാക്കി യിട്ടുണ്ട്.

1959-ലെ കമ്യൂണിസ്റ്റു വിപ്ലവ ത്തിനു ശേഷം ക്യൂബ യില്‍ സ്വകാര്യ സ്വത്ത് സമ്പാദനം അനുവദി ച്ചിരുന്നില്ല. അനന്തരാവകാശി കള്‍ക്ക് കൈമാറുവാനോ പരസ്പരം സ്വത്തുക്കള്‍ കൈമാറു വാനോ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നതു കൂടാതെ മറ്റൊരു നിര്‍ണ്ണായക മായ തീരുമാനമാണ് ക്യൂബ യില്‍ ഉന്നതമായ അധികാര പദവി കളില്‍ ഒരാള്‍ക്ക് പത്തു വര്‍ഷ ത്തിലധികം തുടരുവാന്‍ അനുവദിക്കില്ല എന്നതും.

48 വര്‍ഷം തുടര്‍ച്ച യായി ഫിഡല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രസിഡണ്ട്. 2008-ല്‍ റൌള്‍ കാസ്ട്രോ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹി പ്പിക്കുന്ന തടക്കം പലതര ത്തിലുള്ള സാമ്പത്തിക – രാഷ്ട്രീയ പരിഷ്കരണ പരിപാടികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിച്ചുരുക്കു വാനുള്ള തീരുമാനം പ്രതിഷേധ ത്തിനിട യാക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിഡല്‍ കാസ്‌ട്രോ സ്ഥാനം ഒഴിഞ്ഞു

April 20th, 2011

Fidel_castro-epathram

ഹവാന: ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ ഔപചാരികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്നും ഒഴിഞ്ഞു.  ‘ക്യൂബ ഡിബേറ്റ്’ എന്ന പോര്‍ട്ടലില്‍ നല്‍കിയ ലേഖനത്തിലാണ് പാര്‍ട്ടിസ്ഥാനം ഒഴിയുന്ന കാര്യം ഫിഡല്‍ വെളിപ്പെടുത്തിയത്. ഫിദലിന്റെ അനിയനും രാജ്യത്തിന്റെ പ്രസിഡന്‍റുമായ റൗള്‍ കാസ്‌ട്രോ പാര്‍ട്ടിയുടെ പുതിയ ഒന്നാം സെക്രട്ടറിയായി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2006ലാണ്‌ അദ്ദേഹം പാര്‍ട്ടി നേതൃത്വം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്‌ക്ക് കൈമാറിയത്‌. പാര്‍ട്ടി നേതൃത്വത്തിലോ സെന്‍ട്രല്‍ കമ്മിറ്റിയിലോ ഇനി കാസ്‌ട്രോ ഉണ്ടാവില്ല. രാജ്യത്ത്‌ സ്വകാര്യ സ്വത്ത് അനുവദിക്കാനും നേതൃപദവികള്‍ക്ക് കാലപരിധി ഏര്‍പ്പെടുത്താനും കാര്‍ഷിക വ്യവസ്ഥ വികേന്ദ്രീകരിക്കാനും കാസ്ട്രോ ആഹ്വാനം ചെയ്തിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വന്തം ശരീര ഭാഗം വേവിച്ചു തിന്നു

April 17th, 2011

auto-cannibalism-epathram

ന്യൂസിലാന്റ് : യുവാവ്‌ സ്വന്തം കൈ വിരല്‍ മുറിച്ച് പച്ചക്കറിക്കൊപ്പം വേവിച്ച് കഴിച്ചു. ന്യൂസിലാന്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിഷാദ രോഗിയായ യുവാവ് കൈവിരല്‍ വേവിച്ച് ഭക്ഷിച്ചതിനു ശേഷം മുറിഞ്ഞ ഭാഗം ചികിത്സിക്കാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ലോകത്ത് തന്നെ സ്വന്തം ശരീര ഭാഗം ഭക്ഷിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്നും, ഇത് ലോകത്തെ എട്ടാമത്തെ സംഭവമാണെന്നും ഒരു ഓസ്ത്രേലിയന്‍ മന:ശാസ്ത്ര മാസിക റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മദ്യത്തിനോ, മയക്കുമരുന്നിനോ അടിമയല്ലെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇത്തരം മാനസികാവസ്ഥയ്ക്ക് ഓട്ടോ കാനിബലിസം (auto cannibalism) എന്നാണ് പറയുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വധൂവരന്മാ‍ര്‍ നഗ്നരാണ്

April 17th, 2011

naked-wedding-epathram

വിയെന്ന : വിവാഹം വ്യത്യസ്തമാക്കുവാന്‍ വേണ്ടി എന്തു ത്യാഗവും ചെയ്യുവാനും എത്ര പണം മുടക്കുവാനും തയ്യാറാകുന്നവരും കുറവല്ല. വിവാഹ വസ്ത്രങ്ങള്‍ക്കായും ആഭരണ ങ്ങള്‍ക്കായും ലക്ഷങ്ങളും കോടികളും ചിലവിടുന്ന ധാരാളം ആളുകള്‍ ഉണ്ട്. ചിലരുടെ വിവാഹ വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. എന്നാല്‍ ഓസ്ട്രിയക്കാരായ മെലാനി ഷാസ്‌നെറും ഭാര്യ റെനെ ഷാസ്‌നെറും “വിവാഹ വസ്ത്രത്തിന്റെ” വ്യത്യസ്ഥത കൊണ്ട് ഏറേ ശ്രദ്ധേയരായി. വിവാഹത്തിനു വസ്ത്രമേ വേണ്ട എന്ന് ഇരുവരും ചേര്‍ന്നു തീരുമാനിച്ചു. ഫെല്‍ഡ്കിര്‍ച്ചനിലെ രജിസ്റ്റര്‍ ഓഫീസില്‍ ഇരുവരും നഗ്നരായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം എത്തി. ശരീരത്തില്‍ അരക്കെട്ടില്‍ ചെറിയ തോതില്‍ മറച്ചു കൊണ്ട് വധുവും തലയില്‍ ഒരു തൊപ്പി മാത്രം വെച്ചു കൊണ്ട് വരനും വിവാഹ ഫോട്ടോയ്ക്ക് പോസു ചെയ്തു.
naked-wedding-melanie-rene-epathram
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോളും വരനും വധുവും നഗ്നരായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മാന്യമായ വസ്ത്ര വിധാനത്തോടെ തന്നെയായിരുന്നു എത്തിയിരുന്നത്. സ്വന്തം ശരീരത്തെ പുറത്തു കാണിക്കുന്നതില്‍ നാണിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്ന ഇവരുടെ വിവാഹം ഉടനെ വിവാഹിതരാകുവാന്‍ പോകുന്നവര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ചെക്കോസ്ലോവാക്യന്‍ പ്രസിഡണ്ടിന്റെ പേന മോഷണം

April 16th, 2011

czech-president-stealing-pen-epathram

ചിലി : ചിലിയുടെ പ്രസിഡണ്ടിന്റെ അതിഥിയായി ചിലിയില്‍ എത്തിയ ചെക്കോസ്ലോവാക്യയുടെ പ്രസിഡണ്ട് വക്ലാവ്‌ ക്ലോ ഒരു ഔദ്യോഗിക ചടങ്ങിനിടയില്‍ ഒരു പേന മോഷ്ടിക്കുന്ന രംഗങ്ങള്‍ ചെക്കോസ്ലോവാക്യന്‍ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. 2011 ഏപ്രില്‍ 4ന് ചിലിയിലെ ലാ മൊനെഡയില്‍ ചിലിയന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനേറയോടൊപ്പം ഒരു പത്ര സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സംഭവം.

വിലപിടിപ്പുള്ള രത്നങ്ങള്‍ പതിച്ചതാണ് പ്രസ്തുത പേന എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോമാലിയന്‍ കടല്‍കൊള്ള : ഇന്ത്യാക്കാരെ വിട്ടയച്ചില്ല
Next »Next Page » വധൂവരന്മാ‍ര്‍ നഗ്നരാണ് »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine