സോമാലിയന്‍ കടല്‍കൊള്ള : ഇന്ത്യാക്കാരെ വിട്ടയച്ചില്ല

April 16th, 2011

pirates-epathram

മൊഗാദിഷു : മോചന ദ്രവ്യം നല്‍കിയതിനു ശേഷവും ഇന്ത്യാക്കാരായ കപ്പല്‍ തൊഴിലാളികളെ പിടിച്ചു വെച്ച സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ നടപടി അന്താരാഷ്‌ട്ര നാവിക സുരക്ഷാ മേഖലയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് കാരണമായി.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “അസ്ഫാള്‍ട്ട് വെഞ്ച്വര്‍” എന്ന കപ്പലിന്റെ ഉടമകള്‍ കടല്‍ കൊള്ളക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കിയപ്പോള്‍ കപ്പലും അതിലെ തടവുകാരെയും കൊള്ളക്കാര്‍ വിട്ടയച്ചു. എന്നാല്‍ ഇന്ത്യാക്കാരെ ആരെയും ഇവര്‍ വിട്ടയച്ചില്ല. ഇന്ത്യന്‍ നാവിക സേന പിടിച്ചു വെച്ച തങ്ങളുടെ കൂട്ടുകാരെ വിട്ടയച്ചാല്‍ മാത്രമേ ഇന്ത്യാക്കാരായ തടവുകാരെ വിട്ടയക്കൂ എന്നാണ് കൊള്ളക്കാര്‍ പറയുന്നത്.

2008 മുതല്‍ പ്രദേശത്തെ കടല്‍ കൊള്ള തടയാന്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ ക്കപ്പലുകള്‍ ചരക്ക്‌ കപ്പലുകള്‍ക്ക് അകമ്പടി നല്‍കി വന്നിരുന്നു. കഴിഞ്ഞ മാസം നാവിക സേനയുടെ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ ആക്രമിച്ച വേളയില്‍ 61 കൊള്ളക്കാരെ സൈന്യം പിടികൂടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് 120 ലേറെ കൊള്ളക്കാരെയാണ് ഇന്ത്യന്‍ നാവിക സേന പിടികൂടിയിട്ടുള്ളത്. ഇവരെ വിട്ടയക്കണം എന്നാണ് ഇപ്പോള്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുന്നത്.

20 കോടി രൂപയാണ് സാധാരണ ഒരു കപ്പലിന് മോചന ദ്രവ്യമായി സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ വാങ്ങുന്നത്. ഈ വര്ഷം 107 കപ്പലുകളാണ് സോമാലിയയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ 17 കപ്പലുകള്‍ കൊള്ളക്കാര്‍ പിടിച്ചെടുത്തു. 309 തൊഴിലാളികളെ തടവുകാരാക്കിയതില്‍ 7 പേര്‍ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി

April 12th, 2011

japan-fukushima-nuclear-plant-explosion-epathram

ടോക്യോ : ഫുക്കുഷിമ ആണവ നിലയത്തിലെ പൊട്ടിത്തെറി മൂലം ഉണ്ടായ ആണവ അപകടത്തിന്റെ അപകട നിലവാരം 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനോളം എത്തിയതായി ജപ്പാന്‍ ആണവ സുരക്ഷാ വകുപ്പ്‌ അറിയിച്ചു. ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ചാനലിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന 5ല്‍ നിന്നും 7ലേക്ക് അപകടത്തിന്റെ തോത് ഉയര്‍ത്തിയതായി പ്രഖ്യാപനം ഉണ്ടായത്‌. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ആണവ വികിരണ അളവിന്റെ പത്തു ശതമാനം വരും ഇതു വരെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും വമിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ഐവറി കോസ്റ്റിലെ ഇന്ത്യന്‍ സ്ഥാനപതിയെ രക്ഷപ്പെടുത്തി

April 9th, 2011

shyama-jain-epathram

അബിദ്ജാന്‍: ആഭ്യന്തര കലാപം രൂക്ഷമായ ഐവറികോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതിയായ ശ്യാമ ജൈനെ യു.എന്‍ സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസെയ്ന്‍ ക്വട്ടാറയുടെയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമായപ്പോള്‍ വീട്ടിനുള്ളില്‍ കുടുങ്ങി പോയ ശ്യാമയ്ക്ക് പുറത്തേക്കു രക്ഷപ്പെടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് യു.എന്‍ സേനയുടെ തന്ത്രപരമായ രക്ഷപ്പെടുത്തല്‍ പദ്ധതിയിലൂടെ ശ്യാമയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ ഇന്ന് ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ എംബസ്സി ജീവനക്കാരെയും അതത്‌ രാജ്യങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് അലാസെയ്ന്‍ ക്വട്ടാറയുടെയും ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം ശക്തി പ്രാപിക്കുകയായിരുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധഭീതിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇവിടുന്നു പലായനം ചെയ്തിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

യുദ്ധം നിര്‍ത്താന്‍ ഒബാമയ്ക്ക് ഗദ്ദാഫി കത്തയച്ചു

April 7th, 2011

gaddafi-epathram

വാഷിംഗ്ടണ്‍ : ലിബിയക്ക് നേരെ സഖ്യ കക്ഷികള്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ലിബിയന്‍ നേതാവ് ഗദ്ദാഫി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയ്ക്ക്‌ കത്തയച്ചു. തെരഞ്ഞെടുപ്പിന് തയ്യാര്‍ എടുക്കുന്ന ഒബാമയ്ക്ക്‌ വിജയാശംസകള്‍ നേരാനും കത്തില്‍ ഗദ്ദാഫി മറന്നില്ല.

ഒരു തെറ്റായ നടപടിയ്ക്കെതിരെ ധീരമായ നിലപാട്‌ എടുക്കാന്‍ താങ്കള്‍ മടി കാണിക്കില്ല എന്ന് കത്തില്‍ ഗദ്ദാഫി ഒബാമയോട് പറയുന്നു. ലോക സമാധാനത്തിനും, ഭീകരതയ്ക്ക് എതിരെയുള്ള സഹകരണത്തിനും നാറ്റോ സേനയെ ലിബിയയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ഗദ്ദാഫി പറയുന്നു. സഖ്യ സേനയുടെ ആക്രമണം തങ്ങളെ മാനസികമായാണ് കൂടുതല്‍ തളര്‍ത്തിയത്. മിസൈലുകളും യുദ്ധ വിമാനങ്ങള്‍ കൊണ്ടും ജനാധിപത്യം കൊണ്ട് വരാന്‍ ആവില്ല. തങ്ങളുടെ യഥാര്‍ത്ഥ ശത്രു അല്‍ ഖാഇദ ആണെന്നും ഗദ്ദാഫി ചൂണ്ടിക്കാട്ടി.

നേരത്തെ ഗദ്ദാഫിയെ പേപ്പട്ടി എന്നു വിളിച്ച റൊണാള്‍ഡ്‌ റീഗന്‍ ലിബിയയെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ലിബിയയ്ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐക്യ രാഷ്ട്ര സഭയുടെ വിമാനം തകര്‍ന്ന് 32 മരണം

April 5th, 2011

unplanecrash-epathram

കിന്‍ഷസ: കോങ്കോ തലസ്ഥാനമായ കിന്ഷസയില്‍ ഇന്നലെ രാത്രി ഐക്യ രാഷ്ട്ര സഭയുടെ വിമാനം തകര്‍ന്ന് യാത്രക്കാരും വിമാന ജോലിക്കാരും അടക്കം 32 പേര്‍ മരിച്ചു. തകര്‍ന്ന വിമാനത്തില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടു. അപകട കാരണം വെളിവായിട്ടില്ല. ഐക്യ രാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തകരായ ചില ജീവനക്കാരെയും വഹിച്ചു കൊണ്ട് കിസന്‍ഗാനിയില്‍ നിന്നും കിന്ഷസയിലേക്ക് പോയ ഒരു ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. കിന്ഷസയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കനത്ത മഴയാണ് കാരണം എന്ന് പറയപ്പെടുന്നുണ്ട്.

അഴിമതിയും സുരക്ഷാ വീഴ്ചകളും സര്‍വ സാധാരണമായ കോങ്കോയില്‍ വ്യോമ ഗതാഗതത്തിനു യാതൊരു വിധ സുരക്ഷയുമില്ല. മറ്റു പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നതും പഴയ സോവിയറ്റ്‌ യുണിയനില്‍ നിര്മ്മിച്ചവയുമായ വിമാനങ്ങള്‍ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

- ലിജി അരുണ്‍

അഭിപ്രായം എഴുതുക »

ഐവറി കോസ്റ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 ആയി

April 3rd, 2011

Ivory_Coast-riot-epathram
ദ്യൂക്കു‍: ഐവറി കോസ്റ്റിലെ ദ്യൂക്കു നഗരത്തില്‍ വംശീയ കലാപത്തിലും അധികാര യുദ്ധത്തിലും മരിച്ചവരുടെ എണ്ണം 1000 ആയി. പ്രധാന നഗരമായ അബിദ്ജാനിലെ പ്രസിഡന്‍റിന്റെ കൊട്ടാരം പിടിച്ചെടുക്കാനായി യു.എന്‍ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലോറന്റ് ഗാബോബയുടേയും സേനകള്‍ തമ്മില്‍ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ ശനിയാഴ്ചയും രൂക്ഷമായ യുദ്ധം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പോരാട്ടത്തെത്തുടര്‍ന്ന് ദ്യൂക്കു നഗരം ക്വത്തറയുടെ സൈന്യം പിടിച്ചെടുത്തിരുന്നു.

അതേ സമയം ആഭ്യന്തര യുദ്ധം ഭയന്ന് ഇവിടെനിന്നും ലക്ഷക്കണക്കിനാളുകള്‍ നാട് വിട്ട് പോയി. രാജ്യത്ത്‌ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്ന് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് പറയുന്നു.അതിനിടെ രാജ്യത്തിന്റെ പശ്ചിമഭാഗത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ക്വത്തറ വിഭാഗം ആരോപിച്ചു. നവംബറിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗബാബോ പക്ഷം കൂട്ടക്കൊല നടത്തിയ തങ്ങളുടെ ആളുകളെ കുഴിച്ചിട്ടതാണെന്ന് മറുപക്ഷം പറയുന്നു. ദ്യൂക്കുവിലെ കൂട്ടക്കൊല റെഡ്‌ക്രോസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ ആരോപണമുയര്‍ന്നത്. അന്താരാഷ്ട്ര കോടതിയില്‍ ഗബാബോയെ വിചാരണചെയ്യണമെന്ന് ക്വത്തറയുടെ വക്താവ് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌ ചാമ്പ്യന്മാരായി

April 3rd, 2011

mahendra-singh-dhoni-epathram

മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്‌ കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ്‌ സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

world-cup-finals-2011-epathram

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത്‌ മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.

lasith-malinga-tsunami-epathram

മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത്‌ കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.

rajnikanth-world-cup-cricket-epathram

275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട്‌ കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്‌. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ്‌ സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ്‌ കിരീടം ചൂടിയത്.

ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ്‌ നേടുന്നത്. ലോകകപ്പ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.

ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി
Next »Next Page » ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine