ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും

March 26th, 2011

burj-khalifa-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുത്ത് ആഗോള തലത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയില്‍ യു. എ. ഇ. യുടെ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിക്കും. ബുര്‍ജ്‌ ഖലീഫയോടൊപ്പം ഷെയ്ഖ്‌ സായിദ്‌ പള്ളിയും ഇന്ന് രാത്രി യു. എ. ഇ. സമയം 08:30 ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക്‌ വൈദ്യുത വിലക്കുകള്‍ കെടുത്തി കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കും.

ഈഫല്‍ ഗോപുരം, സിഡ്നി ഒപേര ഹൌസ്, ഗിസയിലെ പിരമിഡ്‌, സ്ഫിങ്ക്സ്, ഗോള്‍ഡന്‍ ഗേറ്റ് പാലം, എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്, ന്യൂയോര്‍ക്കിലെ ബ്രോഡ്‌ വേ, ഗ്രീസിലെ അക്രോപോളിസ്, റോമിലെ കൊളോസിയം, ബ്രൂക്ക്ലിന്‍ പാലം, ഐക്യ രാഷ്ട്ര സഭാ ആസ്ഥാനം, ലണ്ടനിലെ ബിഗ്‌ ബെന്‍, വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്ക എന്നിങ്ങനെ ലോകമെമ്പാടുമുള്ള ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളും സ്ഥലങ്ങളും ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു

March 24th, 2011

japanese-exports-epathram

ടോക്യോ : ആണവ വികിരണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമേരിക്ക നിരോധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മറ്റു രാജ്യങ്ങളും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി ജനങ്ങളെ അഭിസംബോധന ചെയ്തു

March 23rd, 2011

Moammar-Gadhafi-epathram

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്തു. ട്രിപ്പോളിയ്‌ക്കു സമീപം ഗദ്ദാഫിയുടെ വസതിയിലാണ്‌ നൂറുകണക്കിനു അനുയായികളുടെ മധ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌.

സഖ്യസേന ബോംബ്‌ വര്‍ഷം നടത്തിയ ബാബ്‌ അല്‍ അസീസിയയിലെ വസതിയിലാണ്‌ ഗദ്ദാഫി അനുയായികള്‍ക്കിടയില്‍ എത്തിയത്‌. വസതിയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി അനുയായികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. മിനിറ്റുകള്‍ മാത്രം നീണ്ടു  നിന്ന പ്രസംഗത്തിനിടെ സഖ്യസേനയെ ഉടന്‍ പരാജയപ്പെടുത്തുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്ന നിലപാടില്‍ ഗദ്ദാഫി ഉറച്ചു നിന്നു. ഐക്യ രാഷ്‌ട്ര സഭയുടെ നിലപാടിനെ അദ്ദേഹം അപലപിച്ചു.  ലോകത്തെ ഇസ്‌ലാമിക ശക്തികളെല്ലാം ലിബിയയെ പിന്തുണക്കണമെന്നും തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ കുരിശു യുദ്ധത്തിനാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗദ്ദാഫി ആരോപിച്ചു. സഖ്യസേനയോടും പ്രക്ഷോഭകരോടും പൊരുതാന്‍ അദ്ദേഹം തന്റെ അനുയായികളോടു ആഹ്വാനം ചെയ്‌തു.

തുടര്‍ച്ചയായ വ്യോമാക്രമണത്തേത്തുടര്‍ന്നു ഗദ്ദാഫിയുടെ സൈനിക പ്രതിരോധം ദുര്‍ബലമായെങ്കിലും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കത്തില്‍ അയവുവന്നിട്ടില്ല. തലസ്‌ഥാനമായ ട്രിപോളി ഉടന്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാകുമെന്നാണു സൂചന.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനിലെ ഖനിയില്‍ സ്ഫോടനം 52 പേര്‍ മരിച്ചു

March 21st, 2011

pakistan mine accident-epathram

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.  ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.  പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ്‌ അപകടം നടന്നത്‌. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം.  12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ്  ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വാസ സ്ഥലത്തിന് നേരെ ആക്രമണം

March 21st, 2011

libya-attack-epathram

ട്രിപ്പോളി: വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശം ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് ലിബിയയില്‍ സഖ്യ സേനയുടെ ആക്രമണം ശക്തമായി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്.  ഓപ്പറേഷന്‍ ഒഡീസ്സിഡോണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.  ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരം ആക്രമണത്തില്‍ നിലം‌ പൊത്തി.

എന്നാല്‍ അതിനു പിന്നാലെ ഗദ്ദാഫിയുടെ കൊട്ടാരം സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റ അനുയായികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗദ്ദാഫിയുടെ അനുയായികളായ 100 കണക്കിന് സ്‌ത്രീകളും കുട്ടികളും സൈനികരും ചേര്‍ന്നാണ്  മനുഷ്യ കവചം തീര്‍ത്തിരിക്കുന്നത്‌. തങ്ങളെ വധിച്ചു മാത്രമേ പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ തൊടാന്‍ സാധിക്കൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. സഖ്യ സേന നടത്തുന്ന ഈ ആക്രമണത്തില്‍ 64 പേര്‍ മരിക്കുകയും 150 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളെ ഇന്ത്യ, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ സൈനയ്ക്ക്

March 20th, 2011

saina-nehwal-epathram

ബേസല്‍ : വിത്സണ്‍ സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ഫൈനലില്‍ 21 – 13, 21 – 14 എന്നീ സ്കോറുകള്‍ക്ക് ദക്ഷിണ കൊറിയയുടെ സുങ്ങ് ജി ഹ്യുനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്വാള്‍ ഈ വര്‍ഷത്തെ ആദ്യ റൈറ്റില്‍ സ്വന്തമാക്കി.

സുങ്ങ് ജിയെ നേരത്തെ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന തോല്‍പ്പിച്ചിട്ടുണ്ട്.

കളിയുടെ തുടക്കം മുതല്‍ തന്നെ മല്‍സരം തന്റെ വരുതിയിലാക്കിയ സൈന 6 – 7 എന്ന സ്കോറില്‍ നിന്നും തുടര്‍ച്ചയായി 7 പോയന്റുകള്‍ നേടി കൊണ്ട് സ്കോര്‍ 13 -7 എത്തിച്ചു. ഈ ലീഡ്‌ നിലനിര്‍ത്തിയ സൈന ആദ്യ കളി ജയിക്കുകയായിരുന്നു.

രണ്ടാമത്തെ കളിയില്‍ 7 – 3 ലീഡ്‌ നേടിയ സൈന പിന്നീടൊരിക്കലും സുങ്ങ് ജിയെ മടങ്ങി വരാന്‍ അനുവദിച്ചില്ല. കളിയില്‍ ആധിപത്യം ഉറപ്പിച്ച സൈന വെറും 43 മിനിറ്റിനുള്ളില്‍ വിജയം കാണുകയായിരുന്നു.

അന്താരാഷ്‌ട്ര മല്‍സരങ്ങളില്‍ ഇത് സൈനയുടെ ഒന്‍പതാമത്തെ ടൈറ്റില്‍ വിജയമാണ്. നാല് സൂപ്പര്‍ സീരീസ്‌ ടൈറ്റിലുകളും, മൂന്നു ഗ്രാന്‍ഡ്‌ പ്രീ സ്വര്‍ണ്ണവും, രണ്ടു ഗ്രാന്‍ഡ്‌ പ്രീ ടൂര്‍ണമെന്റുകളും സൈന നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക

March 19th, 2011

Nuclear-power-plant-safety-epathram

ഉക്രൈന്‍ : ജപ്പാനിലെ ഇപ്പോഴത്തെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആണവ നിലയങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ഉക്രൈനിലെ ആണവ നിയന്ത്രണ കമ്മിറ്റി ചെയര്‍മാന്‍ യെലേന മിക്കോളൈഷുക്.  ആണവ വികിരണം നിയന്ത്രണ അതീതമായി തീര്‍ന്നിരിക്കുന്നതിനാല്‍ ജപ്പാനിലെ തുടര്‍ന്നുള്ള അവസ്ഥകള്‍ പ്രവചിക്കുക അസാധ്യമാണ്. എങ്കിലും ഉക്രൈനിലെ ചെര്‍ണോബില്‍ ദുരന്തം പോലെ വളരെ ഭയാനകമായ ഒരു അവസാനമായിരിക്കും ഫുകുഷിമയിലേത് എന്ന് അവര്‍ വിലയിരുത്തി.

ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ ജപ്പാനിലെ ഈ പ്രതിസന്ധിയില്‍ നിന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍  ആണവ റിയാക്ടറുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന്‍ വാതകം സംഭരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഇന്ന് ലോകത്തുള്ള ഒട്ടു മിക്ക ആണവ റിയാക്ടറുകളിലും ഇല്ല. എന്നാല്‍ അടുത്തിടെ കമ്മിഷന്‍ ചെയ്യപ്പെട്ട ഉക്രൈനിലെ ഖെമേല്‍നിസ്ക്‌ ആണവ നിലയത്തിലും റോവ്നോ ആണവ നിലയത്തിലും സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉക്രൈനിലെ മറ്റു ആണവ നിലയങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി ഉണ്ട്. ഐക്യ രാഷ്ട്ര സഭയുടെ ആണവ സുരക്ഷ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളും ഏറ്റവും പുതിയ സുരക്ഷ നയങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ സാധ്യമല്ലാത്ത എല്ലാ നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തു. ഭൂകമ്പബാധയെ ചെറുക്കുവാന്‍ സാധിക്കുന്നവയാണ് ഈ നിലയങ്ങള്‍.

ജപ്പാനിലെ ആണവ നിലയങ്ങള്‍ ഇങ്ങനെ രൂപകല്പന ചെയ്തിരുന്നവ ആയിരുന്നെങ്കിലും അവയ്ക്ക് തുടര്‍ന്നുണ്ടായ സുനാമിയെയും വെള്ളപ്പൊക്കത്തെയും തടുക്കുവാന്‍ കഴിഞ്ഞില്ല . ഇവയെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം തുടര്‍ന്നുള്ള ഏതൊരു ആണവോര്‍ജ പദ്ധതിയും രൂപകല്പന ചെയ്യാന്‍.

ഉക്രൈനില്‍ 4 ആണവ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ 50% ല്‍ അധികം വൈദ്യുതി ഇവയില്‍ നിന്നുമാണ് ഉത്പാദിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ മൂണ്‍ ഇന്ന്

March 19th, 2011

moon-epathram

മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക്‌ ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത്‌ സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത്‌ എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.

പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ്‌ അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്‌. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജീവന്‍ തിരിച്ചു കിട്ടിയ നിറവില്‍ ചില ജപ്പാന്‍കാര്‍
Next »Next Page » ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine