ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും

March 26th, 2011

burj-khalifa-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുത്ത് ആഗോള തലത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയില്‍ യു. എ. ഇ. യുടെ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിക്കും. ബുര്‍ജ്‌ ഖലീഫയോടൊപ്പം ഷെയ്ഖ്‌ സായിദ്‌ പള്ളിയും ഇന്ന് രാത്രി യു. എ. ഇ. സമയം 08:30 ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക്‌ വൈദ്യുത വിലക്കുകള്‍ കെടുത്തി കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കും.

ഈഫല്‍ ഗോപുരം, സിഡ്നി ഒപേര ഹൌസ്, ഗിസയിലെ പിരമിഡ്‌, സ്ഫിങ്ക്സ്, ഗോള്‍ഡന്‍ ഗേറ്റ് പാലം, എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്, ന്യൂയോര്‍ക്കിലെ ബ്രോഡ്‌ വേ, ഗ്രീസിലെ അക്രോപോളിസ്, റോമിലെ കൊളോസിയം, ബ്രൂക്ക്ലിന്‍ പാലം, ഐക്യ രാഷ്ട്ര സഭാ ആസ്ഥാനം, ലണ്ടനിലെ ബിഗ്‌ ബെന്‍, വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്ക എന്നിങ്ങനെ ലോകമെമ്പാടുമുള്ള ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളും സ്ഥലങ്ങളും ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു

March 24th, 2011

japanese-exports-epathram

ടോക്യോ : ആണവ വികിരണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമേരിക്ക നിരോധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മറ്റു രാജ്യങ്ങളും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി ജനങ്ങളെ അഭിസംബോധന ചെയ്തു

March 23rd, 2011

Moammar-Gadhafi-epathram

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്തു. ട്രിപ്പോളിയ്‌ക്കു സമീപം ഗദ്ദാഫിയുടെ വസതിയിലാണ്‌ നൂറുകണക്കിനു അനുയായികളുടെ മധ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌.

സഖ്യസേന ബോംബ്‌ വര്‍ഷം നടത്തിയ ബാബ്‌ അല്‍ അസീസിയയിലെ വസതിയിലാണ്‌ ഗദ്ദാഫി അനുയായികള്‍ക്കിടയില്‍ എത്തിയത്‌. വസതിയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി അനുയായികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. മിനിറ്റുകള്‍ മാത്രം നീണ്ടു  നിന്ന പ്രസംഗത്തിനിടെ സഖ്യസേനയെ ഉടന്‍ പരാജയപ്പെടുത്തുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്ന നിലപാടില്‍ ഗദ്ദാഫി ഉറച്ചു നിന്നു. ഐക്യ രാഷ്‌ട്ര സഭയുടെ നിലപാടിനെ അദ്ദേഹം അപലപിച്ചു.  ലോകത്തെ ഇസ്‌ലാമിക ശക്തികളെല്ലാം ലിബിയയെ പിന്തുണക്കണമെന്നും തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ കുരിശു യുദ്ധത്തിനാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗദ്ദാഫി ആരോപിച്ചു. സഖ്യസേനയോടും പ്രക്ഷോഭകരോടും പൊരുതാന്‍ അദ്ദേഹം തന്റെ അനുയായികളോടു ആഹ്വാനം ചെയ്‌തു.

തുടര്‍ച്ചയായ വ്യോമാക്രമണത്തേത്തുടര്‍ന്നു ഗദ്ദാഫിയുടെ സൈനിക പ്രതിരോധം ദുര്‍ബലമായെങ്കിലും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കത്തില്‍ അയവുവന്നിട്ടില്ല. തലസ്‌ഥാനമായ ട്രിപോളി ഉടന്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാകുമെന്നാണു സൂചന.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനിലെ ഖനിയില്‍ സ്ഫോടനം 52 പേര്‍ മരിച്ചു

March 21st, 2011

pakistan mine accident-epathram

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.  ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.  പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ്‌ അപകടം നടന്നത്‌. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം.  12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ്  ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വാസ സ്ഥലത്തിന് നേരെ ആക്രമണം

March 21st, 2011

libya-attack-epathram

ട്രിപ്പോളി: വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശം ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് ലിബിയയില്‍ സഖ്യ സേനയുടെ ആക്രമണം ശക്തമായി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്.  ഓപ്പറേഷന്‍ ഒഡീസ്സിഡോണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.  ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരം ആക്രമണത്തില്‍ നിലം‌ പൊത്തി.

എന്നാല്‍ അതിനു പിന്നാലെ ഗദ്ദാഫിയുടെ കൊട്ടാരം സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റ അനുയായികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗദ്ദാഫിയുടെ അനുയായികളായ 100 കണക്കിന് സ്‌ത്രീകളും കുട്ടികളും സൈനികരും ചേര്‍ന്നാണ്  മനുഷ്യ കവചം തീര്‍ത്തിരിക്കുന്നത്‌. തങ്ങളെ വധിച്ചു മാത്രമേ പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ തൊടാന്‍ സാധിക്കൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. സഖ്യ സേന നടത്തുന്ന ഈ ആക്രമണത്തില്‍ 64 പേര്‍ മരിക്കുകയും 150 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളെ ഇന്ത്യ, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ സൈനയ്ക്ക്

March 20th, 2011

saina-nehwal-epathram

ബേസല്‍ : വിത്സണ്‍ സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രീ ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ഫൈനലില്‍ 21 – 13, 21 – 14 എന്നീ സ്കോറുകള്‍ക്ക് ദക്ഷിണ കൊറിയയുടെ സുങ്ങ് ജി ഹ്യുനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്വാള്‍ ഈ വര്‍ഷത്തെ ആദ്യ റൈറ്റില്‍ സ്വന്തമാക്കി.

സുങ്ങ് ജിയെ നേരത്തെ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന തോല്‍പ്പിച്ചിട്ടുണ്ട്.

കളിയുടെ തുടക്കം മുതല്‍ തന്നെ മല്‍സരം തന്റെ വരുതിയിലാക്കിയ സൈന 6 – 7 എന്ന സ്കോറില്‍ നിന്നും തുടര്‍ച്ചയായി 7 പോയന്റുകള്‍ നേടി കൊണ്ട് സ്കോര്‍ 13 -7 എത്തിച്ചു. ഈ ലീഡ്‌ നിലനിര്‍ത്തിയ സൈന ആദ്യ കളി ജയിക്കുകയായിരുന്നു.

രണ്ടാമത്തെ കളിയില്‍ 7 – 3 ലീഡ്‌ നേടിയ സൈന പിന്നീടൊരിക്കലും സുങ്ങ് ജിയെ മടങ്ങി വരാന്‍ അനുവദിച്ചില്ല. കളിയില്‍ ആധിപത്യം ഉറപ്പിച്ച സൈന വെറും 43 മിനിറ്റിനുള്ളില്‍ വിജയം കാണുകയായിരുന്നു.

അന്താരാഷ്‌ട്ര മല്‍സരങ്ങളില്‍ ഇത് സൈനയുടെ ഒന്‍പതാമത്തെ ടൈറ്റില്‍ വിജയമാണ്. നാല് സൂപ്പര്‍ സീരീസ്‌ ടൈറ്റിലുകളും, മൂന്നു ഗ്രാന്‍ഡ്‌ പ്രീ സ്വര്‍ണ്ണവും, രണ്ടു ഗ്രാന്‍ഡ്‌ പ്രീ ടൂര്‍ണമെന്റുകളും സൈന നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആണവ നിലയങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക
Next »Next Page » ഗദ്ദാഫിയുടെ വാസ സ്ഥലത്തിന് നേരെ ആക്രമണം »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine