വധിക്കാന്‍ ക്വൊട്ടേഷന്‍ വാങ്ങി; പ്രണയത്തിലായി

September 24th, 2011

iranildes-epathram

ബാഹിയ : ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ വീട്ടമ്മയില്‍ നിന്നും ക്വൊട്ടേഷന്‍ വാങ്ങിയ വാടക ഗുണ്ടയ്ക്ക് പക്ഷെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കലശലായ പ്രേമമാണ് തോന്നിയത്‌. പ്രണയമല്ലേ, കാര്യം അയാള്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തു. പിന്നീട് രണ്ടു പേരും ചേര്‍ന്നായി കാര്യങ്ങള്‍. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തക്കാളി കെച്ചപ്പ് വാങ്ങി കാമുകിയുടെ ബ്ലൌസ് തുറന്ന് കെച്ചപ്പ് ഒഴിച്ചു. കക്ഷത്തില്‍ ഒരു കത്തിയും ഇറുക്കി പിടിച്ചു അവളുടെ ഫോട്ടോ എടുത്തു. തനിക്ക് ക്വൊട്ടേഷന്‍ തന്ന കൊച്ചമ്മയ്ക്ക് ഫോട്ടോ കാണിച്ച് കൊടുത്തു ഇരയെ താന്‍ വധിച്ചു എന്ന് വിശ്വസിപ്പിച്ച് ആശാന്‍ തടി തപ്പി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കഥാനായകന്‍ നായികയെ ചുംബിക്കുന്നത് വീട്ടമ്മ നേരിട്ട് കണ്ടു. കലി കയറിയ അവര്‍ ഒന്നും ആലോചിച്ചില്ല. നേരെ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. വാടക ഗുണ്ട അയാളെ ഏല്‍പ്പിച്ച പണി ചെയ്യാതെ തന്റെ പണം തട്ടിയെടുത്തു എന്നും പറഞ്ഞ്.

ബ്രസീലിലെ മറിയ സീമോസ്‌ ആണ് പെട്ടെന്നുള്ള ആവേശത്തില്‍ പോലീസില്‍ പരാതിപ്പെട്ട് വെട്ടിലായ വീട്ടമ്മ. വാടക ഗുണ്ടയായ കാര്‍ലോസും അയാളുടെ പുതിയ കാമുകി ഇറാനില്‍ഡസും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ്. ഇത്തരമൊരു കേസ്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നത് എന്ന് കേസ്‌ റെജിസ്റ്റര്‍ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം ഇന്ന് രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് നാസ

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ്‌ അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം അമേരിക്കയില്‍ പതിക്കാന്‍ സാദ്ധ്യത കുറവെന്ന് നാസ

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹമായ യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൃത്യമായി അത് ഭൂമിയില്‍ എവിടെ ആയിരിക്കും പതിക്കുക എന്ന് പ്രവചിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. എന്നാല്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇത് ഉപഗ്രഹത്തിന്റെ ഗതിയിലും മാറ്റം വരുത്തി. ഗതിയിലെ ഈ മാറ്റത്തോടെ ഉപഗ്രഹം അമേരിക്കന്‍ മണ്ണില്‍ വീഴാനുള്ള സാദ്ധ്യത ഏറെ കുറഞ്ഞതായി നാസ കണക്ക് കൂട്ടുന്നു. അമേരിക്കയില്‍ വീഴാതിരിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം ഒഴിവായി എന്ന മട്ടിലുള്ള ഈ അറിയിപ്പ്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്. ഭൂമിയില്‍ എവിടെ പതിച്ചാലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം എന്നിരിക്കെ അമേരിക്കയില്‍ വീഴാനുള്ള സാദ്ധ്യത പ്രത്യേകമായി കണക്ക്‌ കൂട്ടി പറയുന്നത് നിരുത്തരവാദപരവും ധിക്കാരവുമാണ് എന്നാണ് വിമര്‍ശനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഗവേഷണ ഉപഗ്രഹമായ യു. എ. ആര്‍. എസ്. (UARS – Upper Atmosphere Research Satellite) ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പുനപ്രവേശനം ചെയ്യും. എന്നാല്‍ ഇത് ഭൂമിയില്‍ എവിടെ ആയിരിക്കും വീഴുക എന്ന് വ്യക്തമായി പറയുവാന്‍ നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. ഭൂമിയില്‍ പതിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ്‌ മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയൂ എന്നാണ് നാസ അറിയിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹം പല കഷണങ്ങളായി പൊട്ടിത്തെറിക്കും. ഇത്തരം 26 കഷണങ്ങള്‍ വരെ ഉണ്ടാവാം എന്നാണ് അനുമാനം. ഓരോ കഷണവും 500 കിലോ ഭാരം വരും. മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ കഷണങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം അതിശക്തമായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഭൂമിയിലേക്ക് തിരികെ വരുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.

സുരക്ഷയ്ക്ക് തങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നു എന്ന് പറയുന്ന നാസയ്ക്ക് പക്ഷെ അപകടം ഒഴിവാക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിന്റെ പാത തിരിച്ചു വിടാനോ നിയന്ത്രിക്കാനോ തങ്ങള്‍ക്ക് കഴിവില്ല എന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. സമുദ്രത്തിലോ ആള്‍താമസം ഇല്ലാത്ത ഏതെങ്കിലും പ്രദേശത്തോ തങ്ങളുടെ ഉപഗ്രഹം പതിക്കണേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നാസയ്ക്ക് കഴിയൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗൂഗിള്‍ തടയരുതെന്ന് പാക്കിസ്ഥാന്‍ കോടതി

September 21st, 2011

google-blocked-epathram

ലാഹോര്‍ : മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയുന്നതിന് പകരം ഗൂഗിള്‍ പോലുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയുന്ന നടപടി ശരിയല്ല എന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു. ഫേസ്ബുക്ക് അടക്കമുള്ള ചില വെബ്‌ സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഒരു ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയണം. എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാളിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിനാലുകാരിയെ ബ്രസീലിലെ ജയിലില്‍ നിരന്തരമായി പീഡിപ്പിച്ചു

September 21st, 2011

violence-against-women-epathram

റിയോ ഡി ജനെയ്‌റോ : പതിനാലുകാരിയായ പെണ്‍കുട്ടിയെ ജെയിലില്‍ വെച്ച് നിരന്തരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ജെയിലറെയും 20 പോലീസുകാരെയും സസ്പെന്‍ഡ്‌ ചെയ്തു. അതിരാവിലെ ആരും കാണാതെ രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനിലെത്തി ഈ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ കുറ്റക്കാരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തു. വേറെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി അന്യായമായി ജെയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെയും കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായി പീഡിപ്പിച്ചു വരികയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ഒരു സ്ത്രീയാണ് മൂന്നു പെണ്‍കുട്ടികളെയും കാറില്‍ കയറ്റി ജെയിലില്‍ എത്തിച്ചത്‌. എന്നാല്‍ ഇവിടെ തിയ പെണ്‍കുട്ടികള്‍ക്ക്‌ മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം നിരവധി പുരുഷന്മാര്‍ ഇവരെ പീഡിപ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതുമയല്ല എന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007ല്‍ ഒരു പതിനാറുകാരിയെ 26 ദിവസം ലോക്കപ്പില്‍ വെച്ച് പീഡിപ്പിച്ച സംഭവം ഇവിടെ നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം ലോക്കപ്പില്ല എന്നതിനാലാണ് പെണ്‍കുട്ടിയെ പുരുഷന്മാരോടൊപ്പം ലോക്കപ്പില്‍ വെച്ചത് എന്നാണ് അന്ന് പോലീസ്‌ ന്യായീകരണമായി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചൈനയില്‍ പ്രളയം; 57 മരണം

September 20th, 2011

China Flood-epathram

ബെയ്‌ജിംഗ്‌: ചൈനയില്‍ അപ്രതീക്ഷിതമായി വീശിയടിച്ച കനത്ത മഴയും വെള്ളപ്പൊക്കത്തിലും 57 പേര്‍ മരണമടഞ്ഞു. 29 പേരെ കാണാതായി. പത്തുലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച്‌ അഭയ കേന്ദ്രങ്ങളിലേക്ക്‌ മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്‌ചയായി തുടരുന്ന മഴയില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌.

ഒരാഴ്ചയായി പെയ്യുന്ന മഴ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്യുവാനിലും വടക്കുളള ഷാങ്‌സിയിലും മധ്യചൈനയിലുള്ള ഹെനാനിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. 120,000 ത്തിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മണ്ണിടിച്ചിലില്‍ ഏതാനും വ്യവസായ സ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്‌. രക്ഷാ പ്രവര്‍ത്തനത്തിന്‌ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. 1847ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും കനത്ത വെള്ളപ്പൊക്കമാണിത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വഴിയരികിലെ നിസ്ക്കാരത്തിന് വിലക്ക്

September 17th, 2011

praying-on-street-epathram

പാരീസ്‌ : ഫ്രാന്‍സ്‌ വഴിയരികിലെ നിസ്കാരത്തിന് വിലക്ക് കല്‍പ്പിച്ചു. ആയിരക്കണക്കിന് മുസ്ലിം മത വിശ്വാസികള്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ പള്ളികള്‍ക്ക് പുറത്ത്‌ തെരുവോരത്തും മറ്റുമായി തങ്ങളുടെ നിസ്കാര പായകള്‍ വിരിക്കുക പതിവായിരുന്നു. എന്നാല്‍ മത ആചാരങ്ങളുടെ പൊതു പ്രദര്‍ശനം പൊതുവേ സ്വാഗതം ചെയ്യാത്ത ഫ്രഞ്ച് ജനതയിലെ ചില വലതു പക്ഷ വിഭാഗങ്ങള്‍ക്ക്‌ ഇതില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇത് പൊതു സമൂഹത്തിനു മേല്‍ മതം നടത്തുന്ന കടന്നു കയറ്റമാണ് എന്ന് വരെ വിമര്‍ശനവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പൊതു സ്ഥലത്തുള്ള നിസ്കാരം നിരോധിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും ആധികള്‍ മുസ്ലിം മത വിശ്വാസികള്‍ ഉള്ള ഫ്രാന്‍സിലെ വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ പള്ളികളിലുള്ള സ്ഥല പരിമിതി പരിഹരിക്കാനായി ഒരു പുതിയ പള്ളി പണിത് തുടങ്ങിയിട്ടുണ്ട്. അതിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ നിസ്കരിക്കാന്‍ ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ബാവയുടെ ഉപവാസ സമരം : ലോകമെമ്പാടും നിന്നും പിന്തുണ

September 16th, 2011

HB-Baselious-Thomas-1-fasting-epathram

സ്വിറ്റ്സര്‍ലാന്റ് : കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സംബന്ധിച്ചുള്ള കോടതി വിധി നടപ്പിലാക്കുവാന്‍ വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ലോകമെമ്പാടും നിന്നും പിന്തുണ പ്രവഹിക്കുന്നു.

ഫ്ലോറന്‍സിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ പള്ളി, റോമിലെ സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി, സ്വിറ്റ്സര്‍ലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളി എന്നിവയിലെ അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റികളും ബാവയുടെ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് പള്ളിയിലും സെന്റ്‌ പോള്‍സ്‌ ജാക്കൊബൈറ്റ്‌ സിറിയന്‍ പള്ളിയിലും പ്രാര്‍ത്ഥന നടത്തുവാന്‍ ഉള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണം എന്ന് ഇവര്‍ കേരള സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു.

അയച്ചു തന്നത് : ഫാദര്‍ പ്രിന്‍സ്‌ പൌലോസ് (സെന്റ്‌ മേരീസ്‌ സ്വിറ്റ്സര്‍ലാന്റ് പള്ളി വികാരി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വംശീയത : ഐഫോണ്‍ പ്രോഗ്രാം വിവാദത്തില്‍
Next »Next Page » ബാവയുടെ ഉപവാസ സമരം : ലോകമെമ്പാടും നിന്നും പിന്തുണ »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine