ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയിൽ കൊടുങ്കാറ്റ് : 30 ലക്ഷം വീടുകൾ ഇരുട്ടിൽ

July 1st, 2012

washington-storm-epathram

വാഷിംഗ്ടൺ : കിഴക്കൻ അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിലച്ചതിനാൽ 30 ലക്ഷം വീടുകൾ ഇരുട്ടിലായി. ഇൻഡ്യാന മുതൽ മേരിലാൻഡ് വരെയുള്ള വൈദ്യുത ലൈനുകളാണ് പേമാരിയെ തുടർന്ന് പ്രവർത്തന രഹിതമായത്. വാഷിംഗ്ടൺ ഡി. സി., വെർജീനിയ, ഒഹായൊ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടി വരും. വെർജീനിയയിൽ 6ഉം, മേരിലാൻഡിൽ 2ഉം, ന്യൂ ജേഴ്സിയിൽ 2ഉം, ടെന്നെസീയിൽ 2ഉം ആളുകൾ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി

June 29th, 2012
bhopal gas tragedy-epathram
ന്യൂയോര്‍ക്ക്‌: മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ  തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തിന് യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പറേഷന്‍ (യു. സി. സി.) ഉത്തരവാദി അല്ലെന്നു അമേരിക്കയിലെ മാന്‍ഹട്ടന്‍ ജില്ലാ കോടതി. ഭോപ്പാല്‍ പ്രദേശം മാലിന്യമുക്‌തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്‌ടപരിഹാരം നല്‍കാനോ യു. സി. സിക്കു ബാധ്യതയില്ലെന്നാണ്‌ കോടതി വിധി.
യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേഴ്‌സണെയും കോടതി കുറ്റവിമുക്‌തനാക്കി. പരിസ്ഥിതിയും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡിനാണെന്ന്‌ ജഡ്‌ജി ജോണ്‍ കീന വ്യക്‌തമാക്കി. ഭോപ്പാല്‍ പ്ലാന്റിന് സമീപത്തെ മണ്ണും ജലവും വിഷമയമാക്കിയെന്നു കാണിച്ചു ജാനകി ബായി നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതി വിധിയോടെ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന്‌ അമേരിക്കന്‍ കമ്പനിക്ക്‌ ഒഴിഞ്ഞുമാറാം. 1984 ല്‍ നടന്ന മീതയില്‍ ഐസോസയനൈറ്റ്‌ ചോര്‍ച്ചയില്‍ ആയിരങ്ങള്‍ മരിക്കുകയും രോഗികളായി തീരുകയും ചെയ്തു. കാര്‍ബൈഡ്‌ പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ പ്ലാന്റ്‌ അടച്ചുപൂട്ടി. 1994 ല്‍ യു.സി.സി. തങ്ങളുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചു. പിന്നീട്‌ എവറെഡി ഇന്‍ഡസ്‌ട്രീസ്‌ ഇന്ത്യ ലിമിറ്റഡായി കമ്പനി രൂപം മാറി. 1998 എവറെഡി ഭോപ്പാലിലെ ഭൂമി സംസ്‌ഥാനസര്‍ക്കാരിനു കൈമാറി രംഗം വിട്ടു. ഈ സാഹചര്യത്തിലാണ്‌ കോടതിവിധി ദുരന്തബാധിതര്‍ക്കു തിരിച്ചടിയാകുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

വിഖ്യാത തിരക്കഥാകൃത്ത് നോറാ എഫ്രോണ്‍ അന്തരിച്ചു

June 28th, 2012
nora-ephron-epathram
ന്യുയോര്‍ക്ക്: കാല്‍പനിക ഹാസ്യത്തിന് പേരു കേട്ട ഇംഗ്ലീഷ്‌ ചലച്ചിത്രങ്ങളായ ‘വെന്‍ ഹാരി മെറ്റ് സാലി’, ‘സ്ലീപ് ലെസ്സ് ഇന്‍ സിയാറ്റില്‍’, ‘സില്‍ക്ക്‌ വുഡ്‌’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ നോറ എഫ്രോണ്‍ അന്തരിച്ചു. ഇവര്‍ക്ക് മൂന്നു തവണ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന നോറ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചു ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലും നോറ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ഇക്വഡോര്‍ എംബസിയില് അഭയം തേടി

June 21st, 2012
julian-assange-wikileaks-cablegate-epathram
‍ലണ്ടന്‍: നയതന്ത്ര സംരക്ഷണവും രാഷ്‌ട്രീയ അഭയവും തേടി ജാമ്യത്തില്‍ കഴിയുന്ന വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്‌ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചു. ഇക്വഡോറില്‍ രാഷ്‌ട്രീയ അഭയമാണ്‌ അസാന്‍ജെയുടെ ലക്‌ഷ്യം. എന്നാല്‍   ജാമ്യവ്യവസ്‌ഥ ലംഘിച്ച അസാന്‍ജിനെ അറസ്‌റ്റ് ചെയ്യാനാണു തീരുമാനം. രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട്‌ അസാന്‍ജ്‌ സ്‌ഥാപിച്ച വിക്കിലീക്‌സ് 2,50,000 അമേരിക്കന്‍ നയതന്ത്ര കേബിളുകള്‍ (രഹസ്യ സന്ദേശങ്ങള്‍) പുറത്തുവിട്ട്‌ അമേരിക്കയേയും ലോകരാജ്യങ്ങളേയും ഞെട്ടിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ വെട്ടയാടുന്നതിന്റെ പിന്നിലെന്ന് കരുതുന്നവരാണ് കൂടുതലും. എന്നാല്‍ ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്കു കൈമാറ്റം ചെയ്യാനിരിക്കുന്ന അസാന്‍ജ്‌ ഉപാധികളോടു കൂടിയ ജാമ്യത്തിലാണ്. ഈ വ്യവസ്ഥ ലംഘിച്ചു എന്നതാണു ഇപ്പോഴത്തെ അറസ്റ്റ് വാറണ്ടിനു  കാരണം ‌. ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജിനെ 2010 ഡിസംബര്‍ ഏഴിനാണു സ്വീഡിഷ്‌ സര്‍ക്കാരിനുവേണ്ടി ലണ്ടന്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ബലാത്സംഗം, ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണു ചാര്‍ത്തിയിരിക്കുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

റോഡ്നി കിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

June 19th, 2012

rodney-king-epathram

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു.  കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം  കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാൻ : ഇന്ത്യക്ക് അമേരിക്ക 6 മാസം സമയം അനുവദിച്ചു

June 15th, 2012

IRAN-OIL-epathram

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

June 12th, 2012

natasha-trethewey-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന   46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്.  അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍  ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ

June 11th, 2012

Cristopher cock-epathram

കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും  മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍.  ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം ആറ് മരണം
Next »Next Page » ലെനിനിനു ഇനി അന്ത്യവിശ്രമം ആകാം »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine