സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

ബിൻ ലാദനെ പിടികൂടാൻ സഹായിച്ചെന്ന് ഐ.എസ്.ഐ.

April 29th, 2012

osama-bin-laden-epathram

വാഷിംഗ്ടൺ : ഒസാമാ ബിൻ ലാദനെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് തങ്ങളാണെന്ന വാദവുമായി പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. രംഗത്തു വന്നു. ബിൻ ലാദനെ പിടി കൂടിയതിന്റെ വാർഷികം അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അവകാശവാദം.

ബിൻ ലാദനെ സഹായിക്കാൻ സഹായിച്ച ടെലിഫോൺ നമ്പർ തങ്ങളാണ് അമേരിക്കൻ അധികൃതർക്ക് നല്കിയത് എന്നാണ് ഐ. എസ്. ഐ. പറയുന്നത്. എന്നാൽ നമ്പർ ലഭിച്ചതിനു ശേഷം അമേരിക്ക തങ്ങളിൽ നിന്ന് തുടർ നടപടികൾ മറച്ചു വെച്ചു തങ്ങളെ വഞ്ചിച്ചു എന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോട് ഐ. എസ്. ഐ. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ബിൻ ലാദനെ ഏറെ നാൾ സംരക്ഷിച്ചത് ഐ. എസ്. ഐ. ആണെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടത്തുന്ന ഈ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ തള്ളിക്കളഞ്ഞു. നമ്പർ തങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ബിൻ ലാദനെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കം പാക്കിസ്ഥാന്റെ പരമാധികാരത്തിന് വെല്ലുവിളിയായിരുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മാത്രമല്ല ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ ചാര സംഘടനയെ സഹായിച്ച ഒരു പാക്കിസ്ഥാനി ഡോക്ടറെ രാജ്യദ്രോഹ കുറ്റത്തിന് പാക്കിസ്ഥാൻ തടവിൽ ഇട്ടിരിക്കുകയുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് വിസ നൽകില്ല

April 27th, 2012

narendra-modi-epathram

വാഷിംഗ്ടൺ : ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള നിലപാടിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് അമേരിക്ക വ്യക്തമാക്കി. ടൈം മാസികയുടെ മുഖചിത്രമായി മോഡിയുടെ ചിത്രം വരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രചരണ സംവിധാനത്തിന് കഴിഞ്ഞെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് നടത്തിയ സദ്ഭാവനാ നിരാഹാര സത്യഗ്രഹ യജ്ഞത്തിനൊന്നും മോഡിയുടെ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞില്ല എന്ന് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നു.

അമേരിക്കൻ കോൺഗ്രസ് അംഗമായ ജോ വാൽഷ് മോഡിക്ക് വിസ നല്കണം എന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് എഴുത്തയച്ചിരുന്നു. ഇത് സംബന്ധിച്ച പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും ഇല്ല എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ലോകബാങ്ക് പ്രസിഡന്റായി ജിം യോങ് കിംനെ തെരഞ്ഞെടുത്തു

April 17th, 2012

വാഷിംഗ്‌ടണ്: ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി യു എസ് പൌരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചു അതോടെ ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്ത ഞ്യോസി ഒകോഞോ ല്വീലയെ ജിം യോങ്ങ് കിം പിന്തള്ളി ജൂലൈ ഒന്നിനാണ് കിം സ്ഥാനമേറ്റെടുക്കുക. അഞ്ച് വര്‍ഷമാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ കാലാവധി. നൂറ്റിയെണ്‍പത്തിയേഴ് രാഷ്ട്രങ്ങള്‍ ലോകബാങ്കില്‍ അംഗങ്ങളാണ്. അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരാണ്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു

April 13th, 2012

ന്യൂയോര്‍ക്ക്‌: പ്രശസ്ത ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനം. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനായി പോകുമ്പോഴാണ്‌ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ ഷാരൂഖിനെ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവച്ചത്. ഷാരൂഖിനൊപ്പം മുകേഷ്‌ അംബാനിയുടെ ഭാര്യ നിത അംബാനിയും ഉണ്ടായിരുന്നു. 2009 ലും ഷാരൂഖിനെ അമേരിക്കയില്‍ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ച് സമാന സംഭവം ഉണ്ടായത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതായിരുന്നു അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക്‌ നടന്ന ആക്രമണത്തിനു ശേഷം രാജ്യം പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ എംബസിക്ക് ബോംബ് ഭീഷണി

April 11th, 2012

indian-embassy-washington-epathram

വാഷിംഗ്ടൺ : അമേരിക്കയിലെ ഇന്ത്യൻ എംബസി ബോംബ് ഭീഷണിയെ തുടർന്ന് ചൊവ്വാഴ്ച്ച ഒഴിപ്പിച്ചു. എംബസി ജീവനക്കാർ സുരക്ഷിതരാണ്. ഇന്ത്യൻ എംബസി കെട്ടിടത്തിലും കോൺസുലേറ്റിലും അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എംബസിയിൽ ബോംബ് ഉണ്ടെന്ന ഒരു അജ്ഞാത ടെലിഫോൺ സന്ദേശത്തെ തുടർന്നാണ് സുരക്ഷാ നടപടികൾ സ്വീകരിച്ചത് എന്ന് ഇന്ത്യൻ അംബാസിഡർ നിരുപമാ റാവു അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിനു പുറകിൽ സയീദ് തന്നെ

April 6th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറകിൽ പ്രവർത്തിച്ചത് ലെഷ്ക്കർ എ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് തന്നെയാണ് എന്ന കാര്യം തങ്ങൾക്ക് ഉറപ്പാണ് എന്നും സയീദിനെ നിയമത്തിന് മുൻപിൽ കൊണ്ടു വരുവാൻ വേണ്ടിയാണ് സയീദിന്റെ തലയ്ക്ക് വിലയിട്ടത് എന്നും അമേരിക്ക അറിയിച്ചു. സയീദിനെ പിടികൂടാനോ വധിക്കാനോ അല്ല ഈ പ്രതിഫലം എന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി. സയീദിനെ പിടികൂടാൻ സഹായകരമായ വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കും. സയീദ് എവിടെയാണ് എന്നതിൽ ആർക്കും സംശയമില്ല. അയാൾ പാക്കിസ്ഥാനിൽ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നത് എല്ലാവർക്കും അറിയാം. എന്നാൽ സയീദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സഹായകരമായ വിവരങ്ങൾ ആണ് തങ്ങൾക്ക് വേണ്ടത്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സയീദിന്റെ തലയ്ക്ക് 50 കോടി രൂപ

April 4th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : ലെഷ്കർ എ തയ്ബ സ്ഥാപകൻ ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ വില നിശ്ചയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സയിദ് പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ റാലികൾ സംഘടിപ്പിച്ചു സ്വതന്ത്രനായി പ്രവർത്തിച്ചു വരികയാണ്. സയിദിനെതിരെ ഒട്ടേറെ തെളിവുകൾ നൽകിയിട്ടും പാക്കിസ്ഥാൻ സയിദിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനു മേൽ സമ്മാർദ്ദം ചെലുത്തും എന്ന് കരുതപ്പെടുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6 അമേരിക്കക്കാരും ഉൾപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം

April 2nd, 2012

aung-san-suu-kyi-epathram

കാവ്ഹ്മു: മ്യാന്‍‌മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.

മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും

March 30th, 2012

sheikh-hamad-bin-jassim-bin-jabor-al-thani-epathram

ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി
Next »Next Page » മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine