വ:കൊറിയയും അമേരിക്കയും ചര്‍ച്ച പുനരാരംഭിച്ചു

February 24th, 2012

ബെയ്ജിങ്: വിവാദമായ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും വടക്കന്‍ കൊറിയയും തമ്മില്‍ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയില്‍ വെച്ച് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച പുനരാരംഭിച്ചു. അമേരിക്കയുടെ പ്രതിനിധി ഗൈ്ളന്‍ ഡേവിസും കൊറിയന്‍ പ്രതിനിധി കിം കെയ് ഗ്വാനുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
വടക്കന്‍ കൊറിയയുടെ പരമാധികാരി കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം ഇതാദ്യമായാണ് രണ്ട് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. അമേരിക്ക മുമ്പ്‌ പറഞ്ഞ തെമ്മാടി രാഷ്ട്രങ്ങളില്‍ വടക്കന്‍ കൊറിയയും ഉള്‍പെട്ടിരുന്നു. വടക്കന്‍ കൊറിയ നടത്തിവരുന്ന യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കിയാല്‍ രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ ഇളവു വരുത്താമെന്ന് നേരത്തേ ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും വടക്കന്‍ കൊറിയ അതിന് വഴങ്ങിയിരുന്നില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ സ്‌ഫോടന പരമ്പര; 60 മരണം

February 24th, 2012

car-bomb-explosion-epathram

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ്, ബാബില്‍, ദിയാല, സലാഹെദ്ദീന്‍, കിര്‍ക്കുക്ക് എന്നീ മേഖലകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളിലും വെടിവെപ്പുകളിലുമായി 60 പേര്‍ മരിച്ചു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദില്‍ മാത്രം ഏഴ് ബോംബു സ്‌ഫോടനങ്ങളുണ്ടായി. അതില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം സ്ഥിതി ചെയ്യുന്ന ഉത്തര ബാഗ്ദാദിലെ കദ്മിയായിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. മൊസുള്‍ മുതല്‍ ഹില്ലാ വരെയുള്ള വിവിധ നഗരങ്ങളിലും പന്ത്രണ്ടിലേറെ സ്‌ഫോടനങ്ങളുണ്ടായി.  ഷിയാ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള മേഖലകളാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായ ഇടങ്ങള്‍.  ഡിസംബര്‍ മധ്യത്തോടെ യു. എസ്. സേന ഇറാഖ് വിട്ട ശേഷമുണ്ടായ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രൂഡോയില്‍ വില കുതിച്ചുയരും

February 20th, 2012

oil-price-epathram

തെഹ്‌റാന്‍: ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ഇപ്പോള്‍ ബാരലിന് 121.10 ഡോളര്‍ എന്നുള്ളത് ഇനിയും കുതിച്ചുയരാന്‍ സാദ്ധ്യത. ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കുന്നതെന്ന്  ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചത്. സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നത് എന്നും അതിനാല്‍ ആണവ പരിപാടിയിമായി മുന്നോട്ട് തന്നെ പോകുമെന്നും ഇറാന്‍ പ്രസ്താവിച്ചു. എന്നാല്‍ ഇറാന്റെ പരീക്ഷണങ്ങള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് എന്നും അതിനെ തടയേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യമാണെന്നാണ്  അമേരിക്കയും, ഇസ്രായേലും കുറ്റപ്പെടുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യ ഇറാന്‍ വ്യാപാരത്തിന് മറുവഴി കണ്ടെത്തി

February 18th, 2012

ന്യൂഡല്‍ഹി : അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാട്‌ നടത്തുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും പണം സ്വീകരിക്കാന്‍ ഇന്ത്യ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക്‌ കയറ്റുമതി ചെയ്ത വ്യാപാരികള്‍ക്ക്‌ ഇറാനില്‍ നിന്നും വന്‍ തുകയാണ് ലഭിക്കാന്‍ കുടിശ്ശിക ഉള്ളത്. ഇത് ഏതാണ്ട് മൂന്നു ബില്യന്‍ ഡോളര്‍ വരും. നേരത്തെ ഇറാനില്‍ നിന്നും പണം ലഭിച്ച മാര്‍ഗ്ഗം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടഞ്ഞ സാഹചര്യത്തില്‍ മറ്റൊരു സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികളുടെ സംഘടനയുടെ പ്രസിഡണ്ട് റഫീഖ്‌ അഹമ്മദ്‌ അറിയിച്ചു. ഇത് പ്രകാരം വ്യാപാരികള്‍ക്ക്‌ ഇന്ത്യന്‍ രൂപയായി തന്നെ പണം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ടര്‍ സിറിയയില്‍ മരിച്ചു

February 18th, 2012

anthony-shadid-epathram

ന്യൂയോര്‍ക്ക് : മദ്ധ്യപൂര്‍വേഷ്യയിലെ ഒട്ടേറെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പ്രശസ്തനായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആന്തണി ഷാദിദ് സിറിയയില്‍ വെച്ച് മരണമടഞ്ഞു. ഇറാഖ്‌ മുതല്‍ ലിബിയ വരെ ഒട്ടേറെ സംഘര്‍ഷ ഭരിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കാറുള്ള ഇദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം സിറിയയില്‍ പ്രസിഡന്റിന് എതിരെ നടക്കുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയില്‍ എത്തിയതായിരുന്നു.

കടുത്ത ആസ്തമാ രോഗിയായ ഷാദിദ് ആസ്തമാ രോഗം മൂലമാണ് മരിച്ചത്‌. ആരുടേയും കണ്ണില്‍ പെടാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത്‌ എത്തുവാന്‍ അദ്ദേഹം കാര്‍ ഉപയോഗിക്കാതെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. സൈനികരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഏതാനും കുതിരകളുടെ മറ പറ്റിയാണ് അദ്ദേഹം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം അലര്‍ജി ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു കുതിരകളുടെ സാമീപ്യം എന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ഇതിനെ തുടര്‍ന്ന് ആസ്തമാ രോഗം കൂടുതല്‍ ഗുരുതരമായാണ് അദ്ദേഹം മരിച്ചത് എന്നും പിതാവ്‌ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്‍ഡോ ഇറാന്‍ എണ്ണ വ്യാപാരം : അമേരിക്കയ്ക്ക് ആശങ്ക

February 15th, 2012

IRAN-OIL-epathram

വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ്‌ വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ കരുത്ത്‌ പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത്‌ തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ്‌ ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു

February 12th, 2012

Whitney-Houston-epathram

ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്ത അമേരിക്കന്‍ പോപ്‌ ഗായിക വിറ്റ്‌നി ഹൂസ്‌റ്റന്‍ (48)അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു‌. മരണ കാരണം വ്യക്തമല്ല. ആറു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ്‌ വിറ്റ്‌നി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു’ എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. ഗാനരചയിതാവ്‌, സംഗീത സംവിധായിക, നടി, മോഡല്‍ എന്നീ മേഖലകളിലും വിറ്റ്‌നി പ്രശസ്‌തയായിരുന്നു. ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കും

February 4th, 2012

leon-panetta-epathram

വാഷിംഗ്ടണ്‍ : മൂന്നു മാസത്തിനുള്ളില്‍ ഇസ്രായേല്‍ ഇറാന്റെ മേല്‍ ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് അമേരിക്കന്‍ സൈനിക സെക്രട്ടറി ലിയോണ്‍ പനേറ്റ വിശ്വസിക്കുന്നതായി സൂചന. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ എഡിറ്റോറിയലില്‍ ആണ് ഇത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ബ്രസല്‍സില്‍ നാറ്റോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തോട് ഈ കാര്യം മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും വ്യക്തമായ ഒരു മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇസ്രായേലിനു ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് തങ്ങളുടെ ആശങ്ക ഇസ്രയേലിനെ അറിയിച്ചു എന്നും മാത്രം അദ്ദേഹം മറുപടി പറഞ്ഞു.

അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. (CIA – Central Intelligence Agency) യുടെ മുന്‍ മേധാവിയാണ് പനേറ്റ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ഇറാനോടൊപ്പം

January 31st, 2012

nejad-pranab-epathram

വാഷിംഗ്ടണ്‍ : അമേരിക്കയും യൂറോപ്യന്‍ സഖ്യവും ഇറാനെതിരെ നടപ്പിലാക്കിയ എണ്ണ കയറ്റുമതി നിരോധനത്തെ ഇന്ത്യ വക വെയ്ക്കില്ല എന്ന് വ്യക്തമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ഇന്ത്യന്‍ ധന മന്ത്രി പ്രണബ് മുഖര്‍ജി ഈ കാര്യം വെളിപ്പെടുത്തിയത്‌. ഇറാനില്‍ നിന്നും ഇന്ത്യ തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 12 ശതമാനവും ഇറാനില്‍ നിന്നും എത്തുന്നതാണ്. അതിനാല്‍ തന്നെ ഇറാന്റെ എണ്ണ വേണ്ടെന്നു വെയ്ക്കാന്‍ ഇന്ത്യക്കാവില്ല.

എന്നാല്‍ അമേരിക്ക നടപ്പിലാക്കിയ നിരോധനത്തെ മറികടന്ന് ഇറാനുമായി ഇടപാട്‌ നടത്തുന്നത് ദുഷ്ക്കരമാണ്. കാരണം ഇറാന്‍റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട്‌ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എതിരെ തങ്ങള്‍ നടപടി സ്വീകരിക്കും എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് എതിരെയുള്ള ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധന മന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പ് നടത്തിയ ഇന്ത്യയുടെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ചത്‌ പാക്കിസ്ഥാനി ഡോക്ടര്‍

January 28th, 2012

osama-bin-laden-epathram

വാഷിംഗ്ടണ്‍ : ഒസാമാ ബിന്‍ ലാദനെ പിടികൂടാന്‍ തങ്ങളെ സഹായിച്ചത്‌ ഒരു പാക്കിസ്ഥാനി ഡോക്ടര്‍ ആണെന്ന് അമേരിക്കന്‍ ഡിഫന്‍സ്‌ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യ്ക്ക് വേണ്ടി ഏറെ നാള്‍ പ്രവര്‍ത്തിച്ചു വന്ന ഷക്കീല്‍ അഫ്രീദി എന്ന പാക്കിസ്ഥാനി ഡോക്ടര്‍ ആണ് ബന്‍ ലാദനെ കണ്ടുപിടിക്കാന്‍ സഹായിച്ചത്‌. ഇയാള്‍ സി. ഐ. എ. യുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാനില്‍ ഒരു രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാള്‍ ശേഖരിച്ച ഡി. എന്‍. എ. സാമ്പിളുകള്‍ ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വീട്ടുവളപ്പില്‍ ലാദന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനായി പരിശോധിക്കുകയുണ്ടായി.

സംഭവം പുറത്തായതോടെ ഡോക്ടറെ പാക്കിസ്ഥാനി അധികൃതര്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

18 of 361017181930»|

« Previous Page« Previous « ഡച്ചുകാരും ബുര്‍ഖ നിരോധിക്കും
Next »Next Page » അഫ്ഗാനില്‍ നിന്ന് ഫ്രഞ്ച് സേന മാര്‍ച്ചില്‍ പിന്മാറും : സാര്‍കോസി »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine