ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു

January 28th, 2011

terrorist-epathram

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച്  വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ  ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു.  പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും  വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും  അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന്  മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു

January 27th, 2011

twitter-epathram

കൈറോ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യ ധാരാ പത്രങ്ങളെ അപേക്ഷിച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും പിന്തുണ നല്‍കി പോന്നിട്ടുള്ളത്. ഇതില്‍ മുന്‍പന്തിയിലാണ് മൈക്രോ ബ്ലോഗിങ് സാങ്കേതിക വിദ്യ. സന്ദേശങ്ങള്‍ കൈമാറാനുള്ള ചടുലവും എളുപ്പവുമായ ഇത്തരം സൈറ്റുകളില്‍ ഒന്നാമതായ ട്വിറ്റര്‍ ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന് നല്‍കിയ സഹായം ഏറെ പ്രസക്തമാണ്. മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റില്‍ എത്തിയതോടെ സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ആരംഭിച്ച ജനം ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ പ്രധാന വാര്‍ത്താ വിനിമയ ഉപാധിയായി ഉപയോഗിച്ച് വന്നത്.

herdict-twitter-egypt-epathram

ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെ മറ്റ് സൈറ്റുകളും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്റ്റ്‌ അധികൃതര്‍ നടത്തുന്നുണ്ട് എന്ന് ലോകമെമ്പാടുമുള്ള വെബ് സൈറ്റുകള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നതിനെ നിരീക്ഷിക്കുന്ന വെബ് സൈറ്റായ ഹെര്‍ഡികറ്റ് അറിയിക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും പരമ്പരാഗത സര്‍ക്കാര്‍ നിയന്ത്രണങ്ങളെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും ജനം ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിപ്ലവം ജയിക്കട്ടെ : മുല്ല വിപ്ലവം പടരുന്നു

January 27th, 2011

jasmine-revolution-epathram

മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു ക്രിസ്തു പറഞ്ഞു. ആഹാരത്തിന് മുട്ടില്ല എന്നത് കൊണ്ട് മാത്രം ആത്മാഭിമാനമുള്ള മനുഷ്യന് സ്വേച്ഛാധിപത്യത്തിന് കീഴില്‍ ജീവിക്കാന്‍ ആവില്ല എന്നതാണ് ടുണീഷ്യയിലെ മുല്ല വിപ്ലവം നല്‍കുന്ന സന്ദേശം. ടുണീഷ്യയിലെ ദേശീയ പുഷ്പമായ മുല്ല യുടെ പേര് നല്‍കിയ ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ ജനകീയ പ്രതിഷേധമായി മാറിയത് തൊഴില്‍ രഹിതനായ മൊഹമ്മദ്‌ ബുസാസി എന്ന 26 കാരനായ യുവാവിന്റെ ഏക ജീവിത മാര്‍ഗമായ പച്ചക്കറി വണ്ടിക്ക് ലൈസന്‍സില്ല എന്നും പറഞ്ഞ് പോലീസ്‌ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചു ഇയാള്‍ സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്തതോടെയാണ്. ഇതിനു പുറകെ വേറെയും നിരവധി യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സ്വേച്ഛാധിപത്യ ത്തിനെതിരെ രാജ്യമെമ്പാടും ജന വികാരം ആളിപ്പടര്‍ന്നു.

രാഷ്ട്രീയ സ്ഥിരത വാഗ്ദാനം ചെയ്ത് ജനാധിപത്യത്തെ പുറംതള്ളി സാമ്രാജ്യത്വ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്ക്‌ അഭിമതരായി തീര്‍ന്ന സ്വേച്ഛാധിപതികളായ നിരവധി ആഫ്രിക്കന്‍ ഭരണ കര്‍ത്താക്കളില്‍ ഒരാളാണ് ബെന്‍ അലി. മുറ പോലെ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രഹസനങ്ങളില്‍ 90 ശതമാനത്തോളം വോട്ട് ഉറപ്പു വരുത്തി ഇവര്‍ ജനാധിപത്യ പ്രക്രിയയെ കശാപ്പ് ചെയ്തു വരുന്നു.

ഡിസംബര്‍ 17നു ബുസാസി സ്വയം തീ കൊളുത്തിയതിനു ശേഷം ബെന്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടി അറുപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്‌. സര്‍ക്കാരിന്റെ ശക്തമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ പ്രതിഷേധത്തില്‍ ഒത്തു ചേര്‍ന്നു. ഇന്റര്‍നെറ്റ്‌ വഴി സംഭവ വികാസങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. മുഖ്യ ധാരാ മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറം ലോകത്ത്‌ എത്തിച്ചു കൊണ്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് തമ്മില്‍ ചര്‍ച്ച ചെയ്യാനും സംഘടിക്കുവാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്‌.

ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ബെന്‍ അലി ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് പറക്കുകയാണ് ഉണ്ടായത്‌.

ടുണീഷ്യയിലെ ആവേശകരമായ സംഭവങ്ങള്‍ മറ്റ് സ്വേച്ഛാധിപതികള്‍ ആശങ്കയോടെ ഉറ്റു നോക്കുകയാണ്. തൊട്ടടുത്ത രാജ്യമായ അള്‍ജീരിയ യിലും ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

ഈജിപ്റ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ നടന്ന പോലീസ്‌ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

കിരാത ഭരണ കൂടങ്ങള്‍ക്ക് എതിരെ ശക്തമായ സന്ദേശവുമായി മുല്ല വിപ്ലവം പടരുകയാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ജാമ്യം ലഭിച്ചിട്ടും അസ്സാന്ജെ ജയിലില്‍

December 15th, 2010

julian-assange-wikileaks-cablegate-epathram

ലണ്ടന്‍: സ്ത്രീ പീഠനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെയ്ക്ക് ബ്രിട്ടനിലെ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,40,000 പൌണ്ട് കോടതിയില്‍ കെട്ടി വെയ്ക്കുകയും, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്യണം എന്നിവ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ജയിലില്‍ തന്നെ തുടരേണ്ടി വരും. 48 മണിക്കൂറിനകം ഇവരുടെ അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.

അസ്സാന്ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്സ് പുറത്തു വിടുന്ന രേഖകള്‍ അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിക്കിലീക്സിന്റെ പുതിയ വെബ് സൈറ്റില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി

December 12th, 2010

website-account-suspended-epathram

മുംബൈ : വിക്കിലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്തു ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് പിന്തുണ പ്രഖ്യാപിച്ച വിദ്യുത് കാലെ (സോണിയ) യുടെ സെര്‍വര്‍ അടച്ചു പൂട്ടി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തന്റെ ബിസിനസ് വെബ് സൈറ്റുകളും ബ്ലോഗുകളും എല്ലാം ഡിലീറ്റ്‌ ചെയ്യപ്പെട്ടത് എന്ന് സോണിയ പറഞ്ഞു. സോണിയയുടെ ഈ പ്രതിഷേധത്തിന്റെ വാര്‍ത്ത ലോകത്തിനു മുന്‍പില്‍ ആദ്യമായി കൊണ്ട് വന്നത് e പത്രമാണ്. e പത്രം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ വെബ് സൈറ്റ് ഡിലീറ്റ്‌ ചെയ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ തന്റെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്‌. അതില്‍ അതിയായ വിഷമമുണ്ടെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി നിലപാട്‌ കൈക്കൊണ്ട തനിക്ക് നേരെ ഇത്തരമൊരു നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും അവര്‍ അറിയിച്ചു.

അമേരിക്ക വിക്കിലീക്ക്സ്‌ വിഷയത്തില്‍ സ്വീകരിക്കുന്ന നയം വന്‍ അബദ്ധമാണ് എന്നും അതിന്റെ സൂചനയാണ് ഇത്തരം നടപടികള്‍ എന്നും സോണിയ പറയുന്നു.

ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് ഒരു പക്ഷെ ലഭിച്ച ആദ്യത്തെ പിന്തുണ ആയിരുന്നു സോണിയയുടെ മിറര്‍ സെര്‍വര്‍. വിക്കിലീക്ക്സ്‌ സെര്‍വര്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ തങ്ങളുടെ സെര്‍വറില്‍ വിക്കിലീക്ക്സ്‌ വെബ് സൈറ്റ്‌ മിറര്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. പ്രധാന സെര്‍വറിലെ അതെ ഉള്ളടക്കം നിലനിര്‍ത്തുന്ന മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് വിളിക്കുന്നത്.

ക്രാക്കര്മാരുടെയോ, വിക്കിലീക്ക്സിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയുടെയോ ആക്രമണം മൂലം പ്രധാന വെബ് സൈറ്റ്‌ ലഭ്യമല്ലാതായാലും വെബ് സൈറ്റ്‌ ഈ മിറര്‍ സെര്‍വറുകളില്‍ ലഭ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിക്കിലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ മിറര്‍ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ മുന്‍പോട്ടു വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മിറര്‍ സെര്‍വറുകളാണ് സ്ഥാപിക്കപ്പെട്ടത്. അനുനിമിഷം ഈ സംഖ്യ കൂടി വരുന്നുമുണ്ട്.

വിക്കിലീക്ക്സ്‌ മിറര്‍ സെര്‍വറുകളുടെ ഏറ്റവും പുതിയ ലിസ്റ്റ്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്ക്സ്‌ ഇന്‍ഷൂറന്‍സ് ബോംബ്‌ വരുന്നു

December 8th, 2010

wikileaks-insurance-bomb-epathram

ലണ്ടന്‍ : തനിക്കോ വിക്കിലീക്ക്സ്‌ വെബ് സൈറ്റിനോ എന്തെങ്കിലും പറ്റിയാല്‍ തങ്ങളുടെ കൈവശമുള്ള അമേരിക്കന്‍ നയതന്ത്ര രേഖകളിലെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങള്‍ സ്വയമേവ പുറത്തു വരുമെന്ന ജൂലിയന്‍ അസ്സാന്ജെയുടെ ഭീഷണി ഇനി പ്രാവര്‍ത്തികമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സുപ്രധാന രഹസ്യങ്ങള്‍ അടങ്ങിയ 1.4 ഗിഗാബൈറ്റ് വലിപ്പമുള്ള ഈ ഫയല്‍ ജൂലൈ മാസത്തിലാണ് വിക്കിലീക്ക്സ്‌ വെബ്സൈറ്റില്‍ അപ് ലോഡ്‌ ചെയ്യപ്പെട്ടത്‌. ഇതിനോടകം തന്നെ ഇത് പതിനായിരക്കണക്കിന് പേര്‍ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇത് 256 അക്ഷരങ്ങളുള്ള ഒരു ശക്തമായ കോഡ് ഉപയോഗിച്ച് എന്ക്രിപ്റ്റ്‌ ചെയ്തതിനാല്‍ ഇതിലെ ഉള്ളടക്കം ഇത് വരെ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗ്വാണ്ടനാമോ ബേ തടവറയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ ഫയലില്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്.

ഇത് വായിക്കണമെങ്കില്‍ ഇതിന്റെ രഹസ്യ കോഡ് വിക്കിലീക്ക്സ്‌ പുറത്തിറക്കണം. ഈ കോഡാണ് തങ്ങള്‍ക്കോ തങ്ങളുടെ സൈറ്റിനോ സൈറ്റുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലുമോ എന്തെങ്കിലും അപായം പിണയുന്ന പക്ഷം പുറത്തിറക്കും എന്ന ഭീഷണി ഉള്ളത്. വിക്കിലീക്ക്സ്‌ മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെയെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ പിടിച്ച സാഹചര്യത്തില്‍ ഇനി ഈ രഹസ്യ കോഡ് പുറത്തിറങ്ങുവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇതിനെ ഇലക്ട്രോണിക് യുഗത്തിലെ ശക്തമായ ഒരു “താപ ആണവ ഉപകരണം” എന്നാണ് അസ്സാന്ജെയുടെ അഭിഭാഷകന്‍ വിളിക്കുന്നത്. ഈ ഫയല്‍ വിക്കിലീക്ക്സിനുള്ള “ഇന്‍ഷൂറന്‍സ്” ആണെന്നും പറയപ്പെടുന്നു.

ശക്തമായ ഈ എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക് സാദ്ധ്യമാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇത് തകര്‍ക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും സാങ്കേതിക വിദ്യയും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് മാത്രമാവും. ഇവരാണെങ്കില്‍ നിരന്തരമായി ഇതിനുള്ള പരിശ്രമത്തിലുമാണ്. എന്നാല്‍ ഇത് വരെയും ഈ പരിശ്രമം വിജയിട്ടില്ല.

wikileaks-insurance-file-epathram

ഇന്‍ഷൂറന്‍സ് ഫയല്‍ ലഭിക്കാന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യൂ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സ്‌ പത്രാധിപര്‍ അറസ്റ്റില്‍

December 8th, 2010

press-freedom-at-risk-epathram

ലണ്ടന്‍ : വിക്കിലീക്ക്സ്‌ മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെ ലണ്ടന്‍ പോലീസ്‌ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി അറസ്റ്റ്‌ വരിച്ചു. അസ്സാന്ജെയുടെ അറസ്റ്റിനായി സ്വീഡന്‍ അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്റര്‍പോളും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്ത്രീ പീഡന കുറ്റത്തിന് യൂറോപ്യന്‍ അറസ്റ്റ്‌ വാറണ്ട് അനുസരിച്ചാണ് അസ്സാന്ജെയെ അറസ്റ്റ്‌ ചെയ്തത് എന്ന് ലണ്ടന്‍ പോലീസ്‌ അറിയിച്ചു.

പത്ര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ് അസ്സാന്ജെയുടെ അറസ്റ്റ്‌ എന്നാണു വിക്കിലീക്ക്സ്‌ പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

19 of 2610181920»|

« Previous Page« Previous « Indian woman mirrors WikiLeaks
Next »Next Page » വിക്കിലീക്ക്സ്‌ ഇന്‍ഷൂറന്‍സ് ബോംബ്‌ വരുന്നു »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine