ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി

February 9th, 2011

Wael-Ghonim-Khaled-Said-Mother-ePathram

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

We-are-all-Khaled-Said-ePathram

ഫേസ്ബുക്ക് പേജ്

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ്‌ എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.

ദുബായ്‌ ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ?

February 1st, 2011

egyptian-revolt-epathram

കൈറോ : പ്രസിഡണ്ട് ഹോസ്നി മുബാറക്‌ സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഒരു ലക്ഷം പ്രക്ഷോഭകര്‍ ഇന്ന് കൈറോയിലെ താഹിര്‍ സ്ക്വയറില്‍ ഇരച്ചു കയറി. പ്രക്ഷോഭകരെ സൈന്യം പിന്തുണച്ച ആഹ്ലാദം പ്രക്ഷോഭകാരികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. പ്രക്ഷോഭകാരികളെ തങ്ങള്‍ തടയില്ല എന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ട് പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യം തലസ്ഥാനത്ത്‌ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഈ ഉദ്യമത്തില്‍ അധികൃതര്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് ജനം അലക്സാണ്ട്രിയയിലും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.

ടുണീഷ്യയിലെ വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാര്‍ ഫേസ്ബുക്കിലൂടെ ഒരു പ്രതിഷേധ ദിനത്തിന് നല്‍കിയ ആഹ്വാനമാണ് മുബാറക്കിന്റെ ശക്തി ദുര്‍ഗ്ഗം തകര്‍ക്കാന്‍ മാത്രം പ്രബലമായ വന്‍ പ്രക്ഷോഭമായി കേവലം രണ്ടാഴ്ച കൊണ്ട് മാറിയത്‌. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ലോകം കുറച്ചൊന്നുമല്ല മാറി മറിഞ്ഞത്‌. പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ള ജോര്‍ദാനിലെ ഭരണാധികാരി പോലും അവിടത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടത്‌ ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ് പ്രസ്ഥാനങ്ങളായി മാറിയ ഈ ആധുനിക യുഗത്തില്‍ പോലും വിപ്ലവത്തിന്റെ ചേരുവകള്‍ ഒത്തു വന്നാല്‍ ഒരു വിപ്ലവത്തിനുള്ള സാദ്ധ്യത ഇന്നും യാഥാര്‍ത്ഥ്യമായി തുടരുന്നു എന്ന് വെളിപ്പെടുത്തുക എന്ന ചരിത്ര ദൌത്യമാണ് ഈ ആഫ്രിക്കന്‍ പ്രക്ഷോഭത്തിനുള്ളത്. ഫേസ്ബുക്കില്‍ നിന്നും തുടങ്ങിയ ഈ കൊടുങ്കാറ്റ് പിരമിഡിനെ തകര്‍ത്തു തരിപ്പണമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈന ഈജിപ്തിനെ ഭയക്കുന്നു

January 31st, 2011

egypt-revolt-epathram

ബെയ്ജിംഗ് : ഈജിപ്തിലെ സംഭവ വികാസങ്ങള്‍ ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്ന ചില നടപടികള്‍ ചൈനീസ്‌ അധികൃതര്‍ സീകരിച്ചു. ടുണീഷ്യയിലും ഈജിപ്തിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറി കടന്ന് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനത്തെ സഹായിച്ചത്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇത്തരമൊരു സംഘര്‍ഷം ചൈനയിലേക്ക്‌ ഓണ്‍ലൈന്‍ വഴി പടരുന്നത് തടയാന്‍ എന്നവണ്ണം ചൈനീസ്‌ അധികൃതര്‍ ചൈനയിലെ ട്വിറ്ററിനു സമാനമായ മൈക്രോ ബ്ലോഗിംഗ് സൈറ്റുകളായ സിന ഡോട്ട് കോം, സോഹു ഡോട്ട് കോം എന്നീ സൈറ്റുകളില്‍ “ഈജിപ്ത്” എന്ന വാക്ക്‌ തിരയുന്നത് തടഞ്ഞു. നിങ്ങള്‍ തിരയുന്ന വാക്ക്‌ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കാണിക്കുവാന്‍ ആവില്ല എന്ന സന്ദേശമാണ് “ഈജിപ്ത്” അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

അറബ് ലോകത്തെ ആടിയുലച്ച മുല്ല വിപ്ലവം ഈജിപ്തിലെ ജനം ഏറ്റെടുത്തതോടെ നൂറിലേറെ പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ ഇന്നലെ കൈറോയില്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വൈസ്‌ പ്രസിഡണ്ടിനെ നിയോഗിച്ച നടപടിയും പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.

ഈജിപ്തിലെ കലാപം ചൈനയിലേക്ക്‌ പടരാതിരിക്കാന്‍ ഉദ്ദേശിച്ചാണ് ചൈനയില്‍ ഇന്റര്‍നെറ്റിനു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ചൈനയില്‍ ഇന്റര്‍നെറ്റ്‌ സ്വതന്ത്രമാണ് എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സൈറ്റുകള്‍ ഇവിടെ നേരത്തെ നിരോധിക്കപ്പെട്ടതാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല?

January 29th, 2011

hosni-mubarak-barak-obama-epathram

കൈറോ : ഈജിപ്റ്റ്‌ കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ്‌ തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക്‌ അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ്‌ തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക്‌ താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.

എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത്‌ ചെയ്തിട്ടുണ്ട്. ഈജിപ്റ്റ്‌ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.

അറബ് ലോകത്ത്‌ അമേരിക്കയുടെ  ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക്‌ മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ്‌ കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു

January 27th, 2011

twitter-epathram

കൈറോ : സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യ ധാരാ പത്രങ്ങളെ അപേക്ഷിച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്നും പിന്തുണ നല്‍കി പോന്നിട്ടുള്ളത്. ഇതില്‍ മുന്‍പന്തിയിലാണ് മൈക്രോ ബ്ലോഗിങ് സാങ്കേതിക വിദ്യ. സന്ദേശങ്ങള്‍ കൈമാറാനുള്ള ചടുലവും എളുപ്പവുമായ ഇത്തരം സൈറ്റുകളില്‍ ഒന്നാമതായ ട്വിറ്റര്‍ ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന് നല്‍കിയ സഹായം ഏറെ പ്രസക്തമാണ്. മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റില്‍ എത്തിയതോടെ സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ആരംഭിച്ച ജനം ട്വിറ്റര്‍ തന്നെയാണ് തങ്ങളുടെ പ്രധാന വാര്‍ത്താ വിനിമയ ഉപാധിയായി ഉപയോഗിച്ച് വന്നത്.

herdict-twitter-egypt-epathram

ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെ മറ്റ് സൈറ്റുകളും നിരോധിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്റ്റ്‌ അധികൃതര്‍ നടത്തുന്നുണ്ട് എന്ന് ലോകമെമ്പാടുമുള്ള വെബ് സൈറ്റുകള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നതിനെ നിരീക്ഷിക്കുന്ന വെബ് സൈറ്റായ ഹെര്‍ഡികറ്റ് അറിയിക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വഴിയും മറ്റും പരമ്പരാഗത സര്‍ക്കാര്‍ നിയന്ത്രണങ്ങളെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും ജനം ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിപ്ലവം ജയിക്കട്ടെ : മുല്ല വിപ്ലവം പടരുന്നു

January 27th, 2011

jasmine-revolution-epathram

മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു ക്രിസ്തു പറഞ്ഞു. ആഹാരത്തിന് മുട്ടില്ല എന്നത് കൊണ്ട് മാത്രം ആത്മാഭിമാനമുള്ള മനുഷ്യന് സ്വേച്ഛാധിപത്യത്തിന് കീഴില്‍ ജീവിക്കാന്‍ ആവില്ല എന്നതാണ് ടുണീഷ്യയിലെ മുല്ല വിപ്ലവം നല്‍കുന്ന സന്ദേശം. ടുണീഷ്യയിലെ ദേശീയ പുഷ്പമായ മുല്ല യുടെ പേര് നല്‍കിയ ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ ജനകീയ പ്രതിഷേധമായി മാറിയത് തൊഴില്‍ രഹിതനായ മൊഹമ്മദ്‌ ബുസാസി എന്ന 26 കാരനായ യുവാവിന്റെ ഏക ജീവിത മാര്‍ഗമായ പച്ചക്കറി വണ്ടിക്ക് ലൈസന്‍സില്ല എന്നും പറഞ്ഞ് പോലീസ്‌ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചു ഇയാള്‍ സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്തതോടെയാണ്. ഇതിനു പുറകെ വേറെയും നിരവധി യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സ്വേച്ഛാധിപത്യ ത്തിനെതിരെ രാജ്യമെമ്പാടും ജന വികാരം ആളിപ്പടര്‍ന്നു.

രാഷ്ട്രീയ സ്ഥിരത വാഗ്ദാനം ചെയ്ത് ജനാധിപത്യത്തെ പുറംതള്ളി സാമ്രാജ്യത്വ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്ക്‌ അഭിമതരായി തീര്‍ന്ന സ്വേച്ഛാധിപതികളായ നിരവധി ആഫ്രിക്കന്‍ ഭരണ കര്‍ത്താക്കളില്‍ ഒരാളാണ് ബെന്‍ അലി. മുറ പോലെ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രഹസനങ്ങളില്‍ 90 ശതമാനത്തോളം വോട്ട് ഉറപ്പു വരുത്തി ഇവര്‍ ജനാധിപത്യ പ്രക്രിയയെ കശാപ്പ് ചെയ്തു വരുന്നു.

ഡിസംബര്‍ 17നു ബുസാസി സ്വയം തീ കൊളുത്തിയതിനു ശേഷം ബെന്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടി അറുപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്‌. സര്‍ക്കാരിന്റെ ശക്തമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ പ്രതിഷേധത്തില്‍ ഒത്തു ചേര്‍ന്നു. ഇന്റര്‍നെറ്റ്‌ വഴി സംഭവ വികാസങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. മുഖ്യ ധാരാ മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറം ലോകത്ത്‌ എത്തിച്ചു കൊണ്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് തമ്മില്‍ ചര്‍ച്ച ചെയ്യാനും സംഘടിക്കുവാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്‌.

ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ബെന്‍ അലി ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് പറക്കുകയാണ് ഉണ്ടായത്‌.

ടുണീഷ്യയിലെ ആവേശകരമായ സംഭവങ്ങള്‍ മറ്റ് സ്വേച്ഛാധിപതികള്‍ ആശങ്കയോടെ ഉറ്റു നോക്കുകയാണ്. തൊട്ടടുത്ത രാജ്യമായ അള്‍ജീരിയ യിലും ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

ഈജിപ്റ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ നടന്ന പോലീസ്‌ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

കിരാത ഭരണ കൂടങ്ങള്‍ക്ക് എതിരെ ശക്തമായ സന്ദേശവുമായി മുല്ല വിപ്ലവം പടരുകയാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജാമ്യം ലഭിച്ചിട്ടും അസ്സാന്ജെ ജയിലില്‍

December 15th, 2010

julian-assange-wikileaks-cablegate-epathram

ലണ്ടന്‍: സ്ത്രീ പീഠനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെയ്ക്ക് ബ്രിട്ടനിലെ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,40,000 പൌണ്ട് കോടതിയില്‍ കെട്ടി വെയ്ക്കുകയും, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്യണം എന്നിവ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ജയിലില്‍ തന്നെ തുടരേണ്ടി വരും. 48 മണിക്കൂറിനകം ഇവരുടെ അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.

അസ്സാന്ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്സ് പുറത്തു വിടുന്ന രേഖകള്‍ അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിക്കിലീക്സിന്റെ പുതിയ വെബ് സൈറ്റില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി

December 12th, 2010

website-account-suspended-epathram

മുംബൈ : വിക്കിലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്തു ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് പിന്തുണ പ്രഖ്യാപിച്ച വിദ്യുത് കാലെ (സോണിയ) യുടെ സെര്‍വര്‍ അടച്ചു പൂട്ടി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തന്റെ ബിസിനസ് വെബ് സൈറ്റുകളും ബ്ലോഗുകളും എല്ലാം ഡിലീറ്റ്‌ ചെയ്യപ്പെട്ടത് എന്ന് സോണിയ പറഞ്ഞു. സോണിയയുടെ ഈ പ്രതിഷേധത്തിന്റെ വാര്‍ത്ത ലോകത്തിനു മുന്‍പില്‍ ആദ്യമായി കൊണ്ട് വന്നത് e പത്രമാണ്. e പത്രം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ വെബ് സൈറ്റ് ഡിലീറ്റ്‌ ചെയ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ തന്റെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്‌. അതില്‍ അതിയായ വിഷമമുണ്ടെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി നിലപാട്‌ കൈക്കൊണ്ട തനിക്ക് നേരെ ഇത്തരമൊരു നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും അവര്‍ അറിയിച്ചു.

അമേരിക്ക വിക്കിലീക്ക്സ്‌ വിഷയത്തില്‍ സ്വീകരിക്കുന്ന നയം വന്‍ അബദ്ധമാണ് എന്നും അതിന്റെ സൂചനയാണ് ഇത്തരം നടപടികള്‍ എന്നും സോണിയ പറയുന്നു.

ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് ഒരു പക്ഷെ ലഭിച്ച ആദ്യത്തെ പിന്തുണ ആയിരുന്നു സോണിയയുടെ മിറര്‍ സെര്‍വര്‍. വിക്കിലീക്ക്സ്‌ സെര്‍വര്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ തങ്ങളുടെ സെര്‍വറില്‍ വിക്കിലീക്ക്സ്‌ വെബ് സൈറ്റ്‌ മിറര്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. പ്രധാന സെര്‍വറിലെ അതെ ഉള്ളടക്കം നിലനിര്‍ത്തുന്ന മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് വിളിക്കുന്നത്.

ക്രാക്കര്മാരുടെയോ, വിക്കിലീക്ക്സിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയുടെയോ ആക്രമണം മൂലം പ്രധാന വെബ് സൈറ്റ്‌ ലഭ്യമല്ലാതായാലും വെബ് സൈറ്റ്‌ ഈ മിറര്‍ സെര്‍വറുകളില്‍ ലഭ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിക്കിലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ മിറര്‍ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ മുന്‍പോട്ടു വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മിറര്‍ സെര്‍വറുകളാണ് സ്ഥാപിക്കപ്പെട്ടത്. അനുനിമിഷം ഈ സംഖ്യ കൂടി വരുന്നുമുണ്ട്.

വിക്കിലീക്ക്സ്‌ മിറര്‍ സെര്‍വറുകളുടെ ഏറ്റവും പുതിയ ലിസ്റ്റ്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്ക്സ്‌ ഇന്‍ഷൂറന്‍സ് ബോംബ്‌ വരുന്നു

December 8th, 2010

wikileaks-insurance-bomb-epathram

ലണ്ടന്‍ : തനിക്കോ വിക്കിലീക്ക്സ്‌ വെബ് സൈറ്റിനോ എന്തെങ്കിലും പറ്റിയാല്‍ തങ്ങളുടെ കൈവശമുള്ള അമേരിക്കന്‍ നയതന്ത്ര രേഖകളിലെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങള്‍ സ്വയമേവ പുറത്തു വരുമെന്ന ജൂലിയന്‍ അസ്സാന്ജെയുടെ ഭീഷണി ഇനി പ്രാവര്‍ത്തികമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സുപ്രധാന രഹസ്യങ്ങള്‍ അടങ്ങിയ 1.4 ഗിഗാബൈറ്റ് വലിപ്പമുള്ള ഈ ഫയല്‍ ജൂലൈ മാസത്തിലാണ് വിക്കിലീക്ക്സ്‌ വെബ്സൈറ്റില്‍ അപ് ലോഡ്‌ ചെയ്യപ്പെട്ടത്‌. ഇതിനോടകം തന്നെ ഇത് പതിനായിരക്കണക്കിന് പേര്‍ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇത് 256 അക്ഷരങ്ങളുള്ള ഒരു ശക്തമായ കോഡ് ഉപയോഗിച്ച് എന്ക്രിപ്റ്റ്‌ ചെയ്തതിനാല്‍ ഇതിലെ ഉള്ളടക്കം ഇത് വരെ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗ്വാണ്ടനാമോ ബേ തടവറയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ ഫയലില്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്.

ഇത് വായിക്കണമെങ്കില്‍ ഇതിന്റെ രഹസ്യ കോഡ് വിക്കിലീക്ക്സ്‌ പുറത്തിറക്കണം. ഈ കോഡാണ് തങ്ങള്‍ക്കോ തങ്ങളുടെ സൈറ്റിനോ സൈറ്റുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലുമോ എന്തെങ്കിലും അപായം പിണയുന്ന പക്ഷം പുറത്തിറക്കും എന്ന ഭീഷണി ഉള്ളത്. വിക്കിലീക്ക്സ്‌ മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെയെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ പിടിച്ച സാഹചര്യത്തില്‍ ഇനി ഈ രഹസ്യ കോഡ് പുറത്തിറങ്ങുവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇതിനെ ഇലക്ട്രോണിക് യുഗത്തിലെ ശക്തമായ ഒരു “താപ ആണവ ഉപകരണം” എന്നാണ് അസ്സാന്ജെയുടെ അഭിഭാഷകന്‍ വിളിക്കുന്നത്. ഈ ഫയല്‍ വിക്കിലീക്ക്സിനുള്ള “ഇന്‍ഷൂറന്‍സ്” ആണെന്നും പറയപ്പെടുന്നു.

ശക്തമായ ഈ എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക് സാദ്ധ്യമാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇത് തകര്‍ക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും സാങ്കേതിക വിദ്യയും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് മാത്രമാവും. ഇവരാണെങ്കില്‍ നിരന്തരമായി ഇതിനുള്ള പരിശ്രമത്തിലുമാണ്. എന്നാല്‍ ഇത് വരെയും ഈ പരിശ്രമം വിജയിട്ടില്ല.

wikileaks-insurance-file-epathram

ഇന്‍ഷൂറന്‍സ് ഫയല്‍ ലഭിക്കാന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യൂ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

12 of 16111213»|

« Previous Page« Previous « വിക്കി ലീക്ക്സ്‌ പത്രാധിപര്‍ അറസ്റ്റില്‍
Next »Next Page » സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി »



  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine