ശ്യാം ബെനഗല്‍ അന്തരിച്ചു

December 24th, 2024

legendery-film-maker-shyam-benegal-passes-away-ePathram
വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്ക് രാജ്യം ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം (2005) നൽകി ആദരിച്ചു. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മ വിഭൂഷണും കരസ്ഥമാക്കിയിരുന്നു. വിവിധ ചിത്രങ്ങൾക്കായി 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

1934 ല്‍ ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗല്‍, പന്ത്രണ്ടാം വയസ്സിൽ ആദ്യ ചലച്ചിത്രം ഒരുക്കി. അദ്ദേഹത്തിൻ്റെ പിതാവ്, പ്രശസ്ത ഫോട്ടോ ഗ്രാഫർ ആയിരുന്ന ശ്രീധര്‍ ബെനഗൽ സമ്മാനിച്ച ക്യാമറ യിലായിരുന്നു ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്ര സൃഷ്ടി നടത്തിയത്.

ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററായി ജോലി ചെയ്തു. പഠന കാലത്താണ് ഹൈദരാബാദ് ഫിലിം സൊസൈറ്റി ശ്യാം ബെനഗൽ സ്ഥാപിച്ചത്.

1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു. 1966 മുതല്‍ 1973 വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകൻ ആയിരുന്നു. നാഷണൽ ഫിലിം ഡെവലപ്പ് മെന്റ് കോർപ്പറേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമരീഷ് പുരി, അനന്ത നാഗ്, ഷബാന ആസ്മി തുടങ്ങി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകളെ ചലച്ചിത്ര മേഖലയിൽ എത്തിച്ചതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു.

സ്മിതാ പാട്ടീൽ, ഓംപുരി, നസ്റുദ്ദീൻ ഷാ, കുൽഭൂഷൻ കർബന്ദ എന്നിവർ ശ്യാം ബെനഗൽ ചിത്രങ്ങളിലൂടെ ഹിന്ദി യിലെ മുഖ്യ ധാരാ സിനിമകളിലും സജീവമായി.

അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), സർദാരി ബീഗം (1996) തുടങ്ങിയവ ഹിന്ദിയിലെ ക്ലാസിക്ക് സിനിമകളായി അറിയപ്പെടുന്നു. ജുനൂൻ, മണ്ഡി, സൂരജ് കാ സത്വാൻ ഘോഡ, മമ്മോ, തൃകാൽ, ദ മേക്കിംഗ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ എന്നിവ യാണ് മറ്റു ചിത്രങ്ങൾ.

2023-ൽ പുറത്തിറങ്ങിയ മുജീബ് : ദ മേക്കിംഗ് ഓഫ് എ നേഷൻ എന്ന ജീവ ചരിത്ര ചിത്രമാണ് ബെനഗലിൻ്റെ അവസാന സംവിധാന സംരംഭം. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മീനാ ഗണേഷ് അന്തരിച്ചു

December 19th, 2024

actress-meena-ganesh-passses-away-ePathram
പ്രമുഖ നാടക പ്രവർത്തകയും അഭിനേത്രിയുമായ മീനാ ഗണേഷ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചത്.

നൂറിൽ അധികം സിനിമകളിലും ഇരുപത്തി അഞ്ചോളം സീരിയലുകളിലും അഭിനയിച്ചു. നാടക രംഗത്തു നിന്നാണ് മീനാ ഗണേഷ് സീരിയൽ-ചലച്ചിത്ര രംഗത്ത് എത്തിയത്.

നാടക രചയിതാവും സംവിധായകനും അഭിനേതാവും ആയിരുന്ന എ. എൻ. ഗണേഷ് ആണ് ഭർത്താവ്. 2009 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. ഗണേഷ് എഴുതിയ ഒട്ടനവധി നാടകങ്ങളില്‍ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഭരത ക്ഷേത്രം, രാജസൂയം, പാഞ്ചജന്യം, ഉഷഃപൂജ, മയൂഖം, സിംഹാസനം, സ്വർണ്ണ മയൂരം, ഉമ്മിണിത്തങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഒഥല്ലോ, രാഗം, കാലം, സ്‌നേഹ പൂര്‍വം അമ്മ, ആയിരം നാവുള്ള മൗനം, നിശാ ഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സെര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, നോക്കു കുത്തികള്‍ എന്നിവയാണ് പ്രസിദ്ധ നാടകങ്ങള്‍.

കെ. പി. എ. സി., സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണല്‍ തിയ്യറ്റേഴ്സ്, തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍ നാഷണല്‍, അങ്കമാലി പൗർണ്ണമി, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, തൃശൂർ ചിന്മയി, അങ്കമാലി പൂജ, കൊല്ലം ട്യൂണ, കായംകുളം കേരളം തീയ്യറ്റേഴ്സ് തുടങ്ങി നിരവധി സമിതികളില്‍ അഭിനയിച്ചിട്ടുണ്ട്.

പി. എ. ബക്കർ സംവിധാനം ചെയ്ത ‘മണി മുഴക്കം’ (1976) ആയിരുന്നു ആദ്യ ചിത്രം. മുഖചിത്രം (1991) എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. മീശ മാധവ നിലെ കഥാപാത്രവും മികച്ചതായിരുന്നു.

വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കൂടാതെ നന്ദനം, മിഴി രണ്ടിലും, ഈ പുഴയും കടന്ന്, വാൽക്കണ്ണാടി, സെല്ലു ലോയ്ഡ് തുടങ്ങിയ സിനിമകളിലെ കഥാ പാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കലാഭവന്‍ മണിയുടെ അമ്മ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾക്ക് ഇവരെ കൂടുതൽ സുപരിചിതയാക്കി. സീരിയല്‍ സംവിധായകൻ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

സംസ്‍കാരം ഷൊർണ്ണൂർ ശാന്തി തീരത്ത് നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കീർത്തി സുരേഷ് വിവാഹിതയായി

December 13th, 2024

actress-keerthi-suresh-wedding-with-antony-thattil-ePathram
തെന്നിന്ത്യൻ നടി കീർത്തി സുരേഷ് വിവാഹിതയായി. വരന്‍ ആൻറണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.

മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, റാഫി-മെക്കാർട്ടിൻ ഒരുക്കിയ റിംഗ് മാസ്റ്റർ എന്ന സിനിമയിലും നായികയായിരുന്നു. കൂടാതെ വാശി, കുഞ്ഞാലി മരക്കാർ എന്നീ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചു.

സുൽഖർ സൽമാൻ നായകനായ തെലുങ്ക് സിനിമ ‘മഹാനടി’ യിലെ പ്രകടനത്തിലൂടെ കീർത്തി സുരേഷ് ദേശീയ പുരസ്കാരം നേടി. തമിഴിൽ നിരവധി ഹിറ്റ് സിനിമകളിലും ഏതാനും തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

പൈലറ്റ്‌സ്, അച്ചനെയാണെനിക്കിഷ്‌ടം, കുബേരൻ തുടങ്ങിയ സിനിമകളിലും ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. മുൻകാല നായിക മേനക, നിർമ്മാതാവും അഭിനേതാവുമായ ജി. സുരേഷ് കുമാര്‍  എന്നിവരാണ് കീർത്തിയുടെ മാതാ പിതാക്കൾ. Image Credit : FB Page 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുരേഷ് ഗോപിക്ക് അഭിനയിക്കാൻ പാർട്ടി അനുമതി നൽകി.

December 6th, 2024

actor-suresh-gopi-ePathram
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക്. സിനിമയിൽ തുടരാൻ ബി.ജെ.പി. നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടനെ തന്നെ ഉണ്ടാവും എന്നാണു റിപ്പോർട്ടുകൾ. ആദ്യ ഷെഡ്യൂളിൽ എട്ടു ദിവസമാണ് അഭിനയിക്കുക.

മന്ത്രി പദത്തിൽ എത്തും മുൻപ് കരാർ ആയിരുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയാവും ആദ്യം ചെയ്യുക. ഇതിലെ കേന്ദ്ര കഥാപാത്രത്തിന് ആവശ്യമായ വിധ ത്തിൽ താടിയും സുരേഷ് ഗോപി താടി വളർത്തി യിരുന്നു. എന്നാൽ അഭിനയത്തിനായി കേന്ദ്ര നേതൃത്വം അനുമതി നൽകാത്ത സാഹചര്യത്തിൽ താടി ഉപേക്ഷിക്കുകയും ചെയ്തു.

ഈ മാസം അവസാനം തിരുവനന്ത പുരത്തു സിനിമ യുടെ ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കു ചേരും എന്നറിയുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം : പത്രത്തിനു എതിരെ നടൻ നിയമ നടപടിക്ക്

December 5th, 2024

manikanda-rajan-actor-manikandan-achari-ePathram
അനധികൃത സ്വത്ത് സമ്പാദന കേസ് റിപ്പോർട്ട് ചെയ്ത മനോരമ വാർത്തയിൽ പ്രതിക്കു പകരം തന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. കണക്കിൽ പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ നടനും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ. മണി കണ്ഠനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിന്ന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും മണികണ്ഠൻ വ്യക്തമാക്കി.

manikandan-achari-against-manorama-news-for-giving-his-photo-instead-of-the-accused-ePathram

തൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. നിങ്ങള്‍ അറസ്റ്റിലായി എന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ വിളിച്ചു ചോദിച്ചത്. അടുത്ത മാസം ചെയ്യാനുള്ള സിനിമയായിരുന്നു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്- മണികണ്ഠന്‍ ആചാരി സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ യിൽ വ്യക്തമാക്കി.

‘അയാള്‍ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നു എങ്കിൽ എന്‍റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടും എന്നും അറിയില്ല. നിയമ പരമായി മുന്നോട്ടു പോകും. ജീവിത ത്തില്‍ ഇതു വരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല’.

“ചീത്തപ്പേര് ഉണ്ടാവാതെ ഇരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കി ത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു” എന്നും വീഡിയോയിൽ മണികണ്ഠന്‍ പറഞ്ഞു.

തമിഴിൽ അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മണി കണ്ഠൻ ആചാരി സംസ്ഥാന സർക്കാരിൻറെ പുരസ്‌കാര ജേതാവ് കൂടിയാണ്.

Image Credit : F B PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 174123...1020...Last »

« Previous Page« Previous « ധനുഷും ഐശ്വര്യയും വിവാഹ മോചിതരായി
Next »Next Page » സുരേഷ് ഗോപിക്ക് അഭിനയിക്കാൻ പാർട്ടി അനുമതി നൽകി. »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine