കൊല്ലം സുധി വാഹന അപകടത്തില്‍ മരിച്ചു

June 6th, 2023

actor-kollam-sudhi-dies-in-road-accident-ePathram

ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് അരൂര്‍ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.

ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംഗീത സംവിധായകൻ ബാലഭാസ്‌കര്‍ അന്തരിച്ചു

October 2nd, 2018

music-director-and-violinist-balabhaskar-passed-away-ePathram തിരുവനന്തപുരം : പ്രശസ്ത സംഗീത സംവി ധായകന്‍ വയലിനിസ്റ്റ് ബാല ഭാസ്‌കര്‍ (40) അന്തരിച്ചു. വാഹന അപ കട ത്തില്‍ ഗുരു തര മായി പരി ക്കേറ്റ് ചികിത്സ യില്‍ ആയി രുന്നു ബാല ഭാസ്കര്‍. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെ യായിരുന്നു അന്ത്യം.

സെപ്റ്റംബര്‍ 25 ന് തിരു വനന്ത പുരം പള്ളി പ്പുറ ത്തിനു സമീപ മായി രുന്നു ബാല ഭാസ്‌ക റും ഭാര്യയും മകള്‍ തേജസ്വിനി ബാല യും സഞ്ച രിച്ച കാര്‍ അപ കട ത്തില്‍ പ്പെട്ടത്. മകള്‍ കഴിഞ്ഞ ദിവസം മരണ ത്തിനു കീഴടങ്ങി. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നി വർ ചികിൽസ യി ലാണ്.

violinist-balabhaskar-wife-lakshmi-daughter-thejaswini-ePathram

തിരുമല സ്വദേശി ചന്ദ്രൻ – ശാന്തകുമാരി ദമ്പതി കളുടെ മകനാണ് ബാലഭാസ്കര്‍. സഹോ ദരി : മീര.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃത ദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം യൂണി വേഴ്‌ സിറ്റി കോളേ ജിൽ പൊതു ദർശന ത്തിനു വെച്ചു. ബുധനാഴ്ച രാവിലെ 11.30 ന് തൈക്കാട് ശാന്തി കവാട ത്തിൽ സംസ്കരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ നായകന് ഓര്‍മ്മ പ്പൂക്കള്‍

November 16th, 2017

jayan-avathar-epathram
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.

1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.

actor-jayan-death-scene-in-kolilakkam-movie-ePathram

ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍

ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത  ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.

ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു.  അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.

What did you say  ?? Beggars  ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!

അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.

ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.

ജയൻ എന്ന കലാകാരന്റെ 29 ആമതു ചരമ ദിന ത്തിൽ (നവംബർ16, 2009)  ‘ഇ – പത്രം’  പ്രസിദ്ധീ കരിച്ച ഓർമ്മ ക്കുറിപ്പ്, ആൻഡ്രോയിഡ് ഫോണു കളും ഫെയ്‌സ് ബുക്കും വാട്ട്സ് ആപ്പും ലോകം കീഴ ടക്കു ന്നതിനു മുൻപേ സൈബർ ലോകത്ത് ഏറെ ജനശ്രദ്ധ ആകർ ഷിക്കു കയും ചെയ്തിരുന്നു.

ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.

സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലും തനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.

മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.

മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.

വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.

അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.

ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.

പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗം സിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’ എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.

ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച് വണ്ടി ഓടിച്ചതിന് നടൻ ജയ് അറസ്റ്റിൽ

September 23rd, 2017

jay_epathram

ചെന്നൈ : മദ്യപിച്ച വണ്ടി ഓടിച്ചതിന് തമിഴ് നടൻ ജയ് അറസ്റ്റിൽ. ഇന്നലെ രാത്രി പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് ജയ് യുടെ കാർ ഡിവൈഡറിൽ ഇടിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ലൈസൻസ്, ആർ. സി ബുക്ക് തുടങ്ങിയ രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയ് മദ്യപിച്ച് വണ്ടി ഓടിച്ച് അപകടത്തിൽ പെടുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

February 6th, 2016

music-director-singer-shan-johnson-ePathram
ചെന്നൈ : പ്രമുഖ സംഗീത സംവിധായകൻ ജോൺ സൻെറ മകളും ഗായിക യുമായ ഷാൻ ജോൺ സണെ (29) ചെന്നൈ യിലെ ഹോട്ടൽ മുറി യിൽ മരിച്ച നില യിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. ഷാൻ ജോലി ചെയ്യുന്നത് ചെന്നൈ യിലാണ്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന താണ്. രാവിലെ മരിച്ച നില യിൽ കണ്ടെ ത്തുക യായിരുന്നു.

പ്രൈസ് ദ ലോർഡ്‌, തിര എന്നീ മലയാള ചിത്ര ങ്ങളിലും ഏതാനും തമിഴ് സിനിമ കളിലും ഷാൻ പാടി യിട്ടുണ്ട്. ഷാനും സുഹൃത്തുക്കളും ചേർന്ന് ‘ദി സൗണ്ട് ബൾബ്’ എന്ന ബാൻഡിനും തുടക്കം ഇട്ടിരുന്നു.’ഹിസ് നെയിം ഈസ് ജോൺ ‘ എന്ന ചിത്ര ത്തിലൂടെ ഷാൻ സംഗീത സംവി ധായിക യു മായി.

കഴിഞ്ഞ ദിവസം ഒരു റെക്കോർ ഡിംഗ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. അതിന്റെ ബാക്കി ജോലി കൾ പിറ്റേ ദിവസം തീർക്കാ നിരുന്ന തായി രുന്നു. മഞ്ജു വാര്യർ – കുഞ്ചാക്കോ ബോബൻ ടീമിന്റെ പുതിയ ചിത്രം ‘വേട്ട’ എന്ന ചിത്ര ത്തിലെ ഗാന രചയി താവായും ഷാൻ അര ങ്ങേറ്റം കുറിച്ചിരുന്നു ‘വേട്ട’ യിലെ ഹിന്ദി ഗാന മാണ് രചിച്ചത്.

2011 ആഗസ്റ്റിൽ ആയിരുന്നു ആയിരുന്നു ജോൺസൺ മാഷിന്റെ മരണം. 2012 ഫെബ്രുവരി യിൽ ബൈക്ക് അപകട ത്തിൽ‌ അദ്ദേഹ ത്തിന്റെ മകൻ റെൻ ജോൺ സണും (അച്ചു) മരി ച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

1 of 5123...Last »

« Previous « കല്‍പ്പന അന്തരിച്ചു
Next Page » ദീപികയും മലയാളത്തിലേക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine