വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി

June 13th, 2021

bombay-high-court-ePathram
മുംബൈ : മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗി കൾക്കും ശാരീരിക ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മുംബൈ ഹൈക്കോടതി. വാക്സിന്‍ വീടുകളിൽ എത്തിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണി ക്കുക യായിരുന്നു കോടതി.

വീടുകളിൽ എത്തി വാക്സിന്‍ നൽകുന്ന പദ്ധതി രാജ്യത്തു നടപ്പിലാക്കാൻ തടസ്സം എന്തെങ്കിലും ഉണ്ടോ എന്നും കോടതി ചോദിച്ചു. കേരള മാതൃക ചൂണ്ടിക്കാട്ടി യായിരുന്നു കോടതി യുടെ പരാമർശം.

കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുക എന്നത് സാദ്ധ്യമല്ല എന്നുള്ള കേന്ദ്ര സർക്കാര്‍ പരാമർശത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

കേരളവും ജമ്മു കശ്മീരും ഇതു വിജയ കരമായി നടപ്പാക്കുന്നുണ്ട് എന്നും മറ്റു സംസ്ഥാന ങ്ങളിൽ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സം എന്നും കോടതി ചോദിച്ചു.

വീടുകളില്‍ വാക്സിന്‍ എത്തിക്കുന്നതിൽ ഈ സംസ്ഥാനങ്ങള്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരള – ജമ്മു കശ്മീർ മാതൃകയോട് കേന്ദ്ര ത്തിന്റെ പ്രതികരണം എന്താണ്? കേന്ദ്രത്തിന്റെ പ്രശ്നം എന്താണ് എന്ന് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയ വിനിമയം നടത്താത്തത്?. ഇതു പ്രാവർത്തികം ആക്കുവാൻ കഴിയുന്നത്‌ എങ്കില്‍ എന്തു കൊണ്ടാണ് മറ്റു സംസ്ഥാന ങ്ങളിലും ഇത് ആവിഷ്കരിക്കാത്തത്? എന്നും കോടതി ചോദിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം

April 15th, 2021

supremecourt-epathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കുവാന്‍ കേരള പോലീസ് ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം എന്ന് സുപ്രീം കോടതി.

മൂന്നു മാസത്തിനുള്ളില്‍ സി. ബി. ഐ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് കോടതി തീരുമാനം.

ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ വളരെ ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ട് സി. ബി. ഐ. ക്ക് കൈമാറും. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല എന്നും കോടതി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി

September 29th, 2020

supremecourt-epathram
ന്യൂഡല്‍ഹി : തീരദേശ നിയമ ലംഘന ങ്ങള്‍ക്ക് എതിരെ കേരളം എടുത്ത നടപടികള്‍ നാല് ആഴ്ചക്കുള്ളില്‍ അറിയിക്കണം എന്ന് സുപ്രീം കോടതി. നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട ങ്ങള്‍ക്ക് എതിരെ നടപടി വേണം എന്നുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അനധി കൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് 2019 സെപ്റ്റംബറില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

September 15th, 2020

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉള്ളി കയറ്റുമതി നിരോധിച്ചു
Next »Next Page » ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine