വാഹനാപകടത്തില്‍ സംവിധാകന്‍ ജോഷിയുടെ മകളടക്കം 3 പേര്‍ മരിച്ചു

July 26th, 2011

ചെന്നൈ: തമിഴ്ന്‌നാട്ടിലെ മഹാബലിപുരത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിനി രാധിക, തൃശ്ശൂ‍ര്‍ സ്വദേശി അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്. ചെന്നൈ ഇന്‍ഫോസിസില്‍ ജോലിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോളായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാറിന്റെ മുന്‍‌ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

July 21st, 2011

alcoholism-kerala-epathram

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു. അതനുസരിച്ച്  മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കി ഉയര്‍ത്തി. 2014 നു ശേഷം ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ. ബാറുകള്‍ തുറക്കുന്ന സമയം രാവിലെ ഒമ്പതു മണിയാക്കും. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി നഗരങ്ങളില്‍ 200 മീറ്ററും ഗ്രാമങ്ങളില്‍ 3 കിലോമീറ്ററും ആക്കും. വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന വിദേശ മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്നും ഒന്നര ലിറ്ററാക്കി ചുരുക്കിയിട്ടുണ്ട്. കള്ളു ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാക്കുവാനും തീരുമാനമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പറവൂര്‍ ശ്രീതരന്‍ തന്ത്രി അന്തരിച്ചു

July 21st, 2011

കൊച്ചി: പ്രമുഖ തന്ത്രിയും ജ്യോതിഷ പണ്ഡിതനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (87) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഇന്ന്  ഉച്ചയ്ക്കായിരുന്നു അന്ത്യം. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും തന്ത്ര വിദ്യ പഠിക്കുവാനായി ശ്രീനാരായണ താന്ത്രിക്ക് റിസര്‍ച്ച് വിദ്യാലയത്തിന്റെ സ്ഥാപകായ ശ്രീധരന്‍ തന്ത്രി അറിയപ്പെടുന്ന തന്ത്ര-ജ്യോതിഷ പണ്ഡിതനുമായിരുന്നു. ഇതു സംബന്ധിയായ പല ചര്‍ച്ചകളിലും സെമിനാറുകളിലും സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാനത്തെ പല ക്ഷേത്രങ്ങളുടേയും  പ്രതിഷ്ഠാചടങ്ങുകളിലേയും, ദേവപ്രശ്നങ്ങളിലേയും മുഖ്യ കാര്‍മ്മികനായും ആചാര്യനായും ഇരുന്നിട്ടുണ്ട് അദ്ദേഹം. കേരളത്തില്‍ ആദ്യമയാണ് ജന്മം കൊണ്ട് അബ്രാഹ്മണനായ ഒരാള്‍ ഈ രംഗത്ത് ഇത്രമാത്രം പ്രശസ്തനാകുന്നത്.

1925 ഒക്ടോബര്‍ 25 ന് കെടാമംഗലം കളവമ്പാറവീട്ടില്‍ മാമന്‍ വൈദ്യരുടേയും പാര്‍വ്വതിയമ്മയുടേയും മകനായി ജനിച്ച ശ്രീധരന്‍ പറവൂര്‍ ഹൈസ്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് സംസ്കൃതവും തന്ത്രവിദ്യയും പഠിച്ചു. അറിഞ്ഞതും സ്വയം ആര്‍ജ്ജിച്ചതുമായ അറിവുകള്‍ മറ്റുള്ളവരിലെക്ക് പകര്‍ന്നു നല്‍കുവാനായി എന്നും ശ്രമിച്ചിരുന്നു.  ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യ സംവാദം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും പണ്ഡിത സദസ്സുകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അടുത്തിടെ വിപുലമായ ചടങ്ങുകളോടെയാണ് ശ്രീധരന്‍ തന്ത്രിയുടെ ശതാഭിഷേക ചടങ്ങുകള്‍ പറവൂരില്‍ നടത്തിയത്. പരേതയായ അമൃതവല്ലിയാണ് ഭാര്യ. ജ്യോതിഷ്, ഗിരീഷ്, രാകേഷ് എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരിമലയില്‍ കൊട്ടേഷന്‍ സംഘം

July 21st, 2011

പത്തനംതിട്ട: ശാബരിമല വനങ്ങളില്‍ കഞ്ചാവു കൃഷിയും വേട്ടയുമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൊട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. കുരുട്ട് രാജു എന്ന ആളുടെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘമാണ് പിടിയിലായിരിക്കുന്നത്. ശബരിമല സ്പെഷ്യല്‍ കമ്മീഷ്ണറുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട പ്രത്യേക സായുധ സംഘം ഇന്നലെ രാത്രിയില്‍ ഡി.വൈ.എസ്‌.പി രഘുവരന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. നേരത്തെയും ശബരിമലയ വന മേഘലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനന ക്ഷേത്രമായ ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്ന് ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരുവോരത്ത്‌ ഇനി സമരപന്തല്‍ പാടില്ല : ഹൈക്കോടതി

July 20th, 2011

കൊച്ചി: റോഡുവക്കിലും, ഫുഡ്‌പാത്തിലും യോഗം ചേരുന്നതും, പ്രകടനം, കച്ചവടം എന്നിവ നടത്തുന്നതും ഹൈക്കോടതി നിരോധിച്ചു. ഇതു പ്രകാരം പൊതു യോഗങ്ങള്‍ക്കൊ, പ്രതിഷേധപ്രകടനങ്ങള്‍ക്കായോ, ഘോഷയാത്രകള്‍ക്കായോ മറ്റോ സ്ഥിരമായോ താല്‍ക്കാലികമായോ പന്തലുകളോ ഷെഡ്ഡുകളോ കെട്ടുവാന്‍ പാടില്ല. ഒരു പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്ന് 2010-ല്‍ റോഡരികില്‍ പൊതു യോഗം ചേരുന്നത് കോടതി നിരോധിച്ചിരുന്നു. പൊതു നിരത്ത് സംബന്ധിച്ച നിയമ പ്രകാരം പൊതുറോഡില്‍ സഞ്ചരിക്കുന്നതിനു തടസ്സമുണ്ടാക്കരുതെന്ന് വ്യവസ്ഥയുണ്ട് റോഡ് വക്ക് അഥവാ ഫുട്പാത്തും ഇതിന്റെ പരിധിയില്‍ പെടുമെന്ന് കോടതി നിരീക്ഷിച്ചു .
കുറ്റിപ്പുറത്ത് ഒരു ബാറിനു മുമ്പിലെ നടപ്പാതയില്‍ ഉയര്‍ത്തിയ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ ബാറില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ അവിടെ പ്രതിഷേധപന്തല്‍ ഉയര്‍ത്തി സമരം നടത്തിവന്നിരുന്നത്. ഇത് ബാറിലേക്കുള്ള പ്രവേശന കവാടത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാറിലേക്ക് വരുന്നതിനു ബുദ്ധിമുട്ടുക്കാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു നിരത്തില്‍ തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടമ ഹര്‍ജി നല്‍കിയത്. ഈ ഷെഡ്ഡ് 24 മണിക്കൂറിനകം പൊളിച്ചു മാറ്റുവാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « തച്ചങ്കരിയെ തിരിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
Next »Next Page » ശബരിമലയില്‍ കൊട്ടേഷന്‍ സംഘം »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine