ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

March 30th, 2026

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.

പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.

സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.

ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്.  P R D

 

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

March 24th, 2026

sun-hot-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപ നില തുടരും എന്നും സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

2026 മാർച്ച് 26 വരെ വിവിധ ജില്ലകളിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.

അൾട്രാ വയലറ്റ് (UV radiation levels) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയിൽ ഉയർന്നതും മുന്നറിയിപ്പിൽ പറയുന്നു. ഉയര്‍ന്ന ചൂട് കാരണം സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. കാപ്പി, ചായ, മദ്യം, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങി നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോള്‍ കട്ടി കുറഞ്ഞതും അയഞ്ഞതുമായ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പാദ രക്ഷകള്‍, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

മലയോര മേഖലകളിൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നതിനാൽ ഇവിടങ്ങളിൽ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളും തോട്ടം തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും

October 6th, 2025

nk-akbar-guruvayur-mla-2021-ePathram
തൃശൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തീര പ്രദേശത്ത് താമസിക്കുന്ന അറുന്നൂറിലധികം തീര ദേശ നിവാസികൾക്ക് പട്ടയം അനുവദിക്കുന്ന നടപടി 2025 ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ ജില്ലാ റവന്യു അസംബ്ലിയിൽ തീരുമാനിച്ചു എന്നു എൻ. കെ. അക്ബർ എം. എൽ. എ. അറിയിച്ചു.

ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം പഞ്ചായത്തുകളിലെ കടല്‍ പുറമ്പോക്ക്, അണ്‍ സര്‍വ്വേ ലാന്‍റ് എന്നിവയില്‍ താമസിക്കുന്ന 600 ഓളം പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് 2024 ഒക്ടോബര്‍ മാസത്തില്‍ കൂടിയ നിയമസഭാ സമ്മേളനത്തില്‍ എന്‍. കെ. അക്ബര്‍ എം. എല്‍. എ. ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ ക്കുളം വില്ലേജുകളിലെ അണ്‍ സര്‍വ്വേഡ് കടല്‍ പുറമ്പോക്ക് 1961 ലെ സര്‍വ്വേ ആന്‍റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വേ ചെയ്യുന്ന തിനായി കരട് വിഞ്ജാപനം തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഈ വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുവാൻ ചീഫ് ഹൈഡ്രോ ഗ്രാഫര്‍ക്ക് 2,31,835 രൂപ ജില്ലാ കളക്ടര്‍ അനുവദിച്ചു. സര്‍വ്വേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിയാൽ വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയ അപേക്ഷ വാങ്ങി പട്ടയം അനുവദിക്കും.

ഈ നടപടി ക്രമങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി പട്ടയം ലഭ്യമാക്കുന്നതിന്, കഴിഞ്ഞ ദിവസം തിരുവനന്ത പുരത്ത് നടന്ന ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായി എം. എൽ. എ. അറിയിച്ചു. P R D

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

October 2nd, 2025

e-s-g-kerala-become-india-s-first-environment-social-governance-policy-state-ePathram
തിരുവനന്തപുരം : സമഗ്രമായ ഒരു ഇ. എസ്. ജി. നയം (Environment, Social and Governance – ESG -Policy) നടപ്പിൽ വരുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം എന്ന പദവി കരസ്ഥമാക്കി കേരളം. വ്യവസായ – സംരംഭക പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സാമൂഹിക, ഭരണ നിർവ്വഹണ ചട്ടക്കൂട് പ്രയോഗത്തിൽ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സംസ്ഥാന ഇ. എസ്. ജി. നയത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.

ഇ. എസ്. ജി. തത്വങ്ങൾ പാലിക്കുന്ന നിക്ഷേപങ്ങളെ ആകർഷിക്കുകയും അത്തരം നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഇന്ത്യയിലെ ഒന്നാമത്തെ ലക്ഷ്യ സ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് നയത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ കേരളത്തെ ഇ. എസ്. ജി സംസ്ഥാനമായി ബ്രാൻഡ് ചെയ്യും. Image Credit : P R D 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 501231020»|

« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
Next »Next Page » പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine