ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്

March 6th, 2012

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരെ കേസെടുക്കുവാന്‍ കോടതി തീരുമാനം. കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എം. എല്‍. എ., പിള്ളയുടെ മകനും മന്ത്രിയുമായ ഗണേശ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി., എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തടവു പുള്ളിയായ പിള്ളയെ അദ്ദേഹത്തിന്റെ പേരില്‍ ഉള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിള്ള തന്റെ മൊബൈല്‍ ഫോണ്‍ ഉപയൊഗിച്ച് പലരുമായും ബന്ധപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ആശുപത്രിയില്‍ നിന്നും പിള്ള സംസാരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ജയില്‍ പുള്ളികള്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് മുന്‍‌മന്ത്രി കൂടിയായ പിള്ള മന്ത്രി അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ജോയ് കൈതാരം അഡ്വക്കേറ്റ് എം. രാഹുല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം സി. ജെ. എം. കോടതി തടവു പുള്ളിയായിരിക്കെ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ നടപടി്യെടുക്കുവാന്‍ തീരുമാനിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് മടിയന്മാരുടെ കളി; പത്മശ്രീമമ്മൂട്ടി

March 5th, 2012

mammootty-epathram

കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് പത്മശ്രീ മമ്മൂട്ടി. ശരീരം അനങ്ങിക്കളിക്കുന്ന ഏക കളി ഫുഡ്‌ബോളാണെന്നും എന്നാല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം മടിന്മാരുടെ കളിയായ ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഈ.കെ.നായനാര്‍ സ്വര്‍ണ്ണക്കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന വേളയിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ പത്മശ്രീ മോഹന്‍‌ലാലിന്റെ നേതൃത്വത്തില്‍ മലയാളി സിനിമാതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കളി കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മമ്മൂട്ടി എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.വിഷയം ഇതിനോടകം സോഷ്യല്‍ മീഡിയകളായ ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയവയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

ഈ.കെ.നായനാരുടെ പേരിലുള്ള ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ട് എത്തിയിരിക്കുന്നു ഇനിയത് എല്ലാ ജില്ലകളിലേക്കും എത്തണമെന്നും മമ്മൂട്ടി പറഞ്ഞു.  പി. ടി. ശ്രീനിവാസന്‍, ഓട്ടോ ചന്ദ്രന്‍, രജീന്ദ്രനാഥ്, യൂനുസ്, കെ. ടി. ജോസഫ് തുടങ്ങിയവര്‍ മമ്മൂട്ടിയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, കോഴിക്കോട് മേയര്‍ എം. കെ പ്രേമജം, സി. പി. എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതു മുതലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടിക്കറ്റുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളിലും ഫുഡ്‌ബോള്‍ അസോസിയേഷന്റെ ഓഫീസിലും ലഭിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വി. എസ്

March 4th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: വി.എ അരുണ്‍ കുമാറിനെ ഐ. സി. ടി. അക്കാദമി ഡയറക്ടറായും ഐ. എച്ച്. ആര്‍. ഡി അഡീഷ്ണല്‍ ഡയറക്ടറായും നിയമച്ചിതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റി അന്വേഷണം വേണമെന്ന് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വി. ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ വി. എസ്.അച്യുതാനന്ദനും മകന്‍ വി. എ. അരുണ്‍കുമാറിനെതിരായും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ മാസം  എട്ടാം തിയതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൌരവമായ വിഷയമാണ്. പിറവം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട്  ഇതിനോടകം സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നയപ്രഖ്യാപനം പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് : വി.എസ്

March 2nd, 2012

vs-achuthanandan-shunned-epathram
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്‌ വന്നു. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്കൊണ്ട്  മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതും മറ്റുമായ പദ്ധതികള്‍ കുറെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത് ഇത് നിരാശാജനകമാണ്.   സര്‍ക്കാറിന്റെ നയപ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.  ഇകാര്യങ്ങള്‍ മനപൂര്‍വ്വം ഗവര്‍ണറെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ടാവുമെന്നും വി എസ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലൂര്‍ മാലിന്യ പ്രശ്നം; കെ. വേണു നിരാഹാര സമരം അവസാനിപ്പിച്ചു

February 26th, 2012

k-venu-epathram

ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തി വന്ന കെ.വേണു സമരം അവസാനിപ്പിച്ചു. മാലിന്യ മലയില്‍ നിന്നും അഞ്ചു ലോഡ് മാലിന്യം കോര്‍പ്പൊറേഷന്‍ അധീനതയിലുള്ള മറ്റ് ഇടങ്ങളിലേക്ക്‌ മാറ്റുകയും മാലിന്യത്തിലെ മണ്ണ് ഉപയോഗിച്ച് ബണ്ട് റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും വേണു നിരാഹാരം തുടരുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Next »Next Page » ഫ്ലാറ്റ് തട്ടിപ്പ്: ഗിരീഷ് കുമാറിനെതിരെ കൂടുതല്‍ പരാതികള്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine