കലാശക്കൊട്ട്

July 11th, 2010
fifa-logo-epathramജൊഹാനസ്ബര്‍ഗ് :  പ്രവചന ങ്ങള്‍ക്കും  കണക്കു കൂട്ടലു കള്‍ക്കും അവകാശ വാദ ങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് 2010 ലോക കപ്പ്‌ ഫൈനല്‍ മല്‍സരം  ദക്ഷിണാഫ്രിക്ക യിലെ സോക്കര്‍ സിറ്റി സ്റ്റേഡിയ ത്തില്‍ ഇന്ന് നടക്കുന്നു. ലോക കപ്പിന്‍റെ ചരിത്ര ത്തില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന സ്പെയിന്‍, മുന്‍പ്‌ രണ്ടു തവണ ഫൈനലില്‍ കളിച്ച് പരാജയം ഏറ്റു വാങ്ങിയ പോര്‍ച്ചുഗീസ്  പടയെ യാണ് നേരിടുന്നത്.  ഫിഫ ലോക റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന പ്രതിഭാ ധനരായ  സ്പെയിനിനു തന്നെയാണ് വിജയ സാദ്ധ്യത എന്നാണ് കളി നിരൂപകര്‍ക്ക് ഇടയില്‍ ഉള്ള വില യിരുത്തല്‍. ആരു ജയിച്ചാലും  ലോക കപ്പിന് ഒരു പുതിയ അവകാശി കൂടി എത്തുകയാണ്.
വെസ്ലി സ്നൈഡര്‍, ആര്യന്‍ റോബന്‍ തുടങ്ങിയ അതി ശക്തമായ നിരയുമായി തോല്‍വിയോ  സമനിലയോ വഴങ്ങാതെ  ഫൈനലില്‍ എത്തിയ ഹോളണ്ടും, സാവി എന്ന മിഡ്‌ഫീല്‍ഡര്‍ ജനറലുടെ  തന്ത്രങ്ങളില്‍ കളി മെനയുന്ന സ്പെയിനും ഇന്നു മുഖാമുഖം ഏറ്റു മുട്ടുമ്പോള്‍ ഏവരുടെയും ശ്രദ്ധ, ഈ ലോക കപ്പിലെ ‘ഗോള്‍ഡന്‍ ബൂട്ട്’ നേടാന്‍  ഏറ്റവും സാദ്ധ്യത ഉള്ള എസ്പാനിയന്‍  മുന്നേറ്റ നിരക്കാരന്‍  ഡേവിഡ്‌ വിയ ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
world-cup-epathram

ഫിഫ സ്വര്‍ണ്ണക്കപ്പ്‌

ലോകം കാത്തിരിക്കുന്ന ഫൈനല്‍ മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി  11 : 50 ന് ആരംഭിക്കും. ലോക കപ്പില്‍ മുത്തമിടാന്‍ അര്‍ഹത നേടുന്നവരെ ക്കുറിച്ച്   നീരാളിയും എതിരാളി (മണി തത്ത) യും പ്രവചിച്ചു കഴിഞ്ഞു എങ്കിലും ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുക യാണ്  ആവേശകരമായ ഒരു മല്‍സരം കാണാന്‍.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാമന്‍ ജര്‍മ്മനി

July 11th, 2010

forlan-epathramജൊഹാനസ്ബര്‍ഗ് :   ലോകകപ്പിലെ പ്രഥമ ജേതാക്ക ളായ ഉറുഗ്വെ യും യൂറോപ്യന്‍ ഫുട്ബോളി ലെ സുപ്പര്‍ താരം എന്നു വിശേഷി പ്പിക്കുന്ന ജര്‍മ്മനിയും 2010 ലോകകപ്പ്‌  ഫുട്ബോളി ന്‍റെ പടക്കളത്തില്‍ മൂന്നാം സ്ഥാന ത്തിനു വേണ്ടി പൊരുതി യപ്പോള്‍,  യൂറോപ്യന്‍ ‘റണ്ണേഴ്സ് അപ്പ്’ ആയ ജര്‍മ്മനി ക്ക് രണ്ടിന് എതിരെ മൂന്നു ഗോളു കളുടെ വിജയം.
 
സാങ്കേതിക മായി മാത്ര മുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെ യായിരുന്നു  ഇന്നല ത്തെ ‘ലൂസേഴ്സ് ഫൈനല്‍’. ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്ത ങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത ഉറുഗ്വെ ക്ക്, തങ്ങളെ  സെമിയില്‍ വരെ എത്തിച്ച  ഭാഗ്യത്തിന്‍റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ നാല് തവണ ചാമ്പ്യന്മാര്‍ ആയിരുന്ന ജര്‍മ്മനിക്ക് മീതെ വിജയം സ്വന്ത മാക്കാന്‍ കഴിയു മായിരുന്നു. 
 
ലോകകപ്പിലെ ‘ടോപ്‌ സ്കോറര്‍’ മാരുടെ പദവി യിലേക്ക്‌ ഉയര്‍ന്ന തോമസ്‌ മുള്ളര്‍ ആണ് കളിയുടെ പതിനെട്ടാം മിനുട്ടില്‍  ജര്‍മ്മനി ക്ക് നിര്‍ണ്ണായക ലീഡ്‌ സമ്മാനിച്ചത്‌. എന്നാല്‍ ഇരുപത്തി എട്ടാം മിനുട്ടില്‍  ഉറുഗ്വെന്‍ സ്ട്രൈക്കര്‍ നേടിയ ഗോളിലൂടെ ലാറ്റിന്‍ ആമേരിക്ക ക്കാര്‍ സമനില നേടുകയും ചെയ്തു.
 
ഓരോ ഗോളുകള്‍ അടിച്ച് സമനില യില്‍ പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷം,  2010 ലോകകപ്പ്‌  മത്സര ത്തിലെ ഏറ്റവും ‘മികച്ച താരം’ ആകാന്‍ ഏറ്റവും അധികം സാദ്ധ്യത  കല്പിക്കപ്പെടുന്ന ഫോര്‍ലാന്‍ നേടിയ ഗോളി ലൂടെ  -ഈ ലോകകപ്പി ലെ തന്നെ അപൂര്‍വ്വ സുന്ദര മായ ഗോള്‍-  ഉറുഗ്വെ ക്ക് ലീഡ്‌ സമ്മാനിച്ചു എങ്കിലും അതിശക്ത മായി തിരിച്ചടിച്ച ജര്‍മ്മനി ക്ക് മുന്നില്‍ തുടരെ ത്തുടരെ രണ്ടു ഗോളു കള്‍ ഏറ്റുവാങ്ങി  നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.
 
 
 
forlan-looser's final-epathram

ഈ ലോകകപ്പിലെ ഏറ്റവും അധികം  ഗോള്‍ സ്കോര്‍ ചെയ്യുന്ന വരുടെ കൂട്ടത്തിലും ഫോര്‍ലാന്‍ എന്ന അസാമാന്യ പ്രതിഭ സ്ഥാനം പിടിക്കുന്നത് ഇന്നല ത്തെ മത്സര ത്തിന്‍റെ മറ്റൊരു സവിശേഷത യാണ്.
 
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നീരാളിക്ക് എതിരാളി

July 10th, 2010

mani-parrot-singapore-epathramസിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക്‌ ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും.

രണ്ടു വയസ്സുകാരന്‍ പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിച്ചിട്ടുണ്ട്. രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കും എന്നാണു പ്രവചനത്തിന്റെ രീതി. ഇന്ന് വരെ പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ പറയുമ്പോഴാണ് സംഭവം രസകരമാവുന്നത്.

ലോക കപ്പിന്റെ ആവേശത്തിന്റെ മറ പറ്റി അന്ധ വിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുക് പറയുന്നത്. രണ്ടു സാധ്യതകള്‍ മാത്രമുള്ള ഒരു മല്‍സരത്തില്‍ ജയത്തിനും തോല്‍വിക്കുമുള്ള സാധ്യത ഇരു ടീമുകള്‍ക്കും തുല്യമാണ്. നീരാളികളെ പോലെ ബുദ്ധിശക്തിയും സംവേദനക്ഷമതയുമുള്ള ജീവികളെ പരിശീലിപ്പിച്ച് എടുക്കുവാനും സാധ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജര്‍മ്മനിയുടെ തോല്‍വി പ്രവചിച്ച നീരാളിക്കുള്ള ജര്‍മന്‍ ആരാധകരുടെ മറുപടി നീരാളിയെ വറുക്കാനും പൊരിക്കാനുമുള്ള പാചക കുറിപ്പുകളായി രംഗത്ത്‌ വന്നത് ക്രൂരമായി പോയെന്ന് മൃഗ സ്നേഹികള്‍ വാദിക്കുമ്പോള്‍ മറു വശത്ത് ഈ മിണ്ടാ പ്രാണിയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അതിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു.

Spanish-Braised-Octopus-Paul-Octopus-Recipes-WorldCup-ePathram

വേള്‍ഡ്‌ കപ്പ് ബ്ലോഗ്‌ എന്ന വെബ് സൈറ്റില്‍ "ജര്‍മന്‍ ആരാധകര്‍ക്കായി ഒരു നീരാളി വിഭവം" എന്ന തലക്കെട്ടില്‍ വന്ന ഒരു പാചകക്കുറിപ്പില്‍ നിന്ന്

മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്‌ട്ര സംഘടനയായ PETA (People for the Ethical Treatment of Animals) ഈ നീരാളിയെ ഉടന്‍ തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു.  ഫ്രാന്‍സിന്റെ തെക്കുള്ള ദേശീയ പാര്‍ക്കിലെ ജലാശയത്തിലേക്ക് ഈ നീരാളിയെ വിട്ടയക്കണം എന്നാണു PETA യുടെ ആവശ്യം.

paul-octopus-epathram

സ്പാനിഷ് കൊടിയുടെ ചിത്രം പതിച്ച കണ്ണാടിക്കൂട് തെരഞ്ഞെടുത്ത പോള്‍

എന്നാല്‍ ഇത്രയും നാള്‍ തടവില്‍ ആയിരുന്നതിനാല്‍ സ്വയം ഭക്ഷണം തേടി പിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട  ഈ ജീവിയെ സ്വതന്ത്രമായി വിട്ടാല്‍ അതിന്റെ നാശത്തിനു തന്നെ അത് കാരണമാവും എന്ന് വാദിക്കുന്ന ഒരു വിഭാഗം വിദഗ്ദ്ധരും രംഗത്ത്‌ വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെയാണ് പോളിന്റെ പ്രവചനത്തിന് എതിരെ മറ്റൊരു പ്രവചനവുമായി പുതിയൊരു ജ്യോതിഷ “രത്നം” രംഗത്ത്‌ വന്നത്. മണി എന്ന തത്തയാണ് പോളിന്റെ പുതിയ എതിരാളി. സിംഗപ്പൂരിലുള്ള പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി “കൃത്യ”മായി പ്രവചിച്ചുവത്രെ. മാത്രമല്ല, പോള്‍ പ്രവചിച്ചതിനു വിരുദ്ധമായി ലോക കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ട് ജയിക്കും എന്നാണു മണിയുടെ പ്രവചനം. ഇനി കളി പോളും മണിയും തമ്മിലാണ്.

muniyappan-mani-parakeet-fortune-teller-epathram

മുനിയപ്പനും മണിയും

ഇത്രയും നാള്‍ ദിവസം പ്രതി ശരാശരി പത്ത് പേരുടെ ഭാഗ്യം പ്രവചിച്ചു മുനിയപ്പന്റെയും തന്റെയും വിശപ്പടക്കിയിരുന്ന മണിയ്ക്ക് ലോക കപ്പ് പ്രവചനം തുടങ്ങിയതോടെ വമ്പിച്ച ഡിമാണ്ട് ആണ് എന്ന് സിംഗപ്പൂരില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മുനിയപ്പന്റെ തത്ത തങ്ങളുടെ ഭാഗ്യം പ്രവചിക്കുന്നതും കാത്ത്‌ പ്രതിദിനം നൂറിലേറെ പേര്‍ മുനിയപ്പന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നു സിംഗപ്പൂരിലെ “ലിറ്റില്‍ ഇന്‍ഡ്യ” പ്രദേശത്ത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ ഫൈനല്‍ മല്‍സര ത്തിലേക്ക്

July 8th, 2010

carles puyol- xavi -spain-team-epathramജൊഹാനസ്ബര്‍ഗ് :  ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ മല്‍സര ത്തില്‍  സ്പെയിന്‍ ഹോളണ്ടു മായി ഏറ്റുമുട്ടും.  ഇന്നലെ നടന്ന സെമി  ഫൈനലില്‍ യൂറോപ്യന്‍  ചാമ്പ്യന്മാരായ   സ്പെയിന്‍,   മുന്‍പ് നാല് തവണ ലോകകപ്പ്‌ കിരീടം ചൂടി യിരുന്ന ജര്‍മ്മനി യെ ഏകപക്ഷീയ മായ  ഒരു ഗോളിനാണ് തകര്‍ത്തത്.  

ഗോള്‍ രഹിത മായ ഒന്നാം പകുതി ക്ക് ശേഷം  കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ  സ്പെയിന്‍ രണ്ടാം പകുതി യുടെ എഴുപത്തി എട്ടാം മിനുട്ടി ലാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്. കാളപ്പോരിന്‍റെ നാട്ടുകാരെ ലോകകപ്പ്‌ ഫുട്ബോളിന്‍റെ ഫൈനലി ലേക്ക് ആദ്യമായി എത്തിക്കുന്ന തിനായി ഗോള്‍ നേടിയത്‌ കാര്‍ലോസ് പ്യൂള്‍ ആയിരുന്നു.
 
അര്‍ജന്‍റീന ക്ക് എതിരെ  ഗോള്‍ വര്‍ഷം തന്നെ നടത്തി ശ്രദ്ധേയ രായ ജര്‍മ്മന്‍ ടീമിന്‍റെ നിഴല്‍ മാത്രം ആയിരുന്നു സെമിയില്‍ കണ്ടത്‌. കളിയുടെ എല്ലാ മേഖല കളിലും  സര്‍വ്വാധിപത്യം പുലര്‍ത്തി യാണ്  സ്പെയിന്‍ അര്‍ഹിച്ച വിജയം നേടി എടുത്തത്. സ്പെയിന്‍ നിരയിലെ ഡേവിഡ്‌ വിയ എന്ന സൂപ്പര്‍ സ്ട്രൈക്കറെ തളച്ചിടാന്‍ ജര്‍മ്മന്‍ പ്രതിരോധ നിരക്കു കഴിഞ്ഞു എങ്കിലും ഈ ലോകകപ്പിലെ ‘പ്ലേ മേക്കര്‍’  എന്ന്‍ അറിയപ്പെടുന്ന സാവി യുടെ നീക്കങ്ങള്‍  പലപ്പോഴും  ജര്‍മ്മന്‍ ഗോള്‍ മുഖത്ത്‌ ഭീഷണി ഉയര്‍ത്തി.  എസ്പാനിയ തുടരുന്ന സ്കോറിംഗിലെ പോരായ്മ  ജര്‍മ്മന്‍ – സ്പെയിന്‍ സെമിയിലും വ്യക്തമായിരുന്നു. ജര്‍മ്മന്‍ ടീമിന്‍റെ വിജയം  പ്രതീക്ഷിച്ച് എത്തിയ ആരാധകരെ  തീര്‍ത്തും നിരാശരാക്കുന്ന പ്രകടന മാണ്  ജര്‍മ്മനി പുറത്തെ ടുത്തത്‌ എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

germany-spain-semi final-goal-epathram

പന്ത്‌ ജര്‍മ്മനിയുടെ വലയ്ക്കുള്ളില്‍

 
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ യുമായി  ജര്‍മ്മനിക്ക്  ഇനി മൂന്നാം സ്ഥാനത്തിന് വേണ്ടി ശനിയാഴ്ച ‘ലൂസേഴ്സ് ഫൈനലില്‍’ എറ്റുമുട്ടാം.
 
ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ ആവേശ തിരയിളക്കം നല്‍കുന്ന ഒരു ഫൈനല്‍ ആയിരിക്കും യൂറോപ്യന്‍ ഫുട്ബോളിലെ അതിശക്തരായ  സ്പെയിനും ഹോളണ്ടും കാഴ്ച വെക്കുക എന്നാണു പൊതുവേ ഉള്ള പ്രതീക്ഷ.  ഒരേ ശൈലിയില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ തമ്മില്‍ പരസ്പരം കൊമ്പു കോര്‍ക്കു  മ്പോള്‍, ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഹോളണ്ടിനു മുന്നില്‍  വന്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞു വന്ന സ്പെയിന്‍ നു തന്നെയാണ് നേരിയ മുന്‍തൂക്കം എന്ന് വിലയിരുത്ത പ്പെടുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ  സ്പെയിന്‍,  ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ്‌  സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം. 
 
ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നിവര്‍ ഹോളണ്ട് ആക്രമണ ത്തിന് നേതൃത്വം കൊടുക്കു മ്പോഴും മറു തലക്കല്‍ സ്പെയിനി നായി  വിയ യും സാവി യും അടങ്ങുന്ന ഒരു വന്‍നിര തന്നെ കച്ച മുറുക്കുക യാണ്. എല്ലാ കണ്ണുകളും ഇനി സോക്കര്‍ സിറ്റി യിലേക്ക്.
 
 
 -തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോളണ്ട് കലാശക്കളി യിലേക്ക്

July 7th, 2010

holland- player-epathramജൊഹാനസ്ബര്‍ഗ് :   ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷ കള്‍ക്ക്  വിരാമം ഇട്ടു കൊണ്ട് ലോക ഫുട്ബോളിലെ പ്രഥമ ചാമ്പ്യന്മാരായ   ഉറുഗ്വെ  യെ രണ്ടിന് എതിരെ മൂന്നു ഗോളു കള്‍ക്ക്  മറികടന്ന്‍ ഹോളണ്ട് ഫൈനലി ലേക്ക് കുതിച്ചു.  ആദ്യാവസാനം ആവേശം നിറഞ്ഞ മല്‍സര ത്തില്‍ ഇരു ടീമു കളും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടന മാണ് പുറത്തെടുത്തത്‌.  ഒന്നാം പകുതി യുടെ പതിനെട്ടാം മിനുട്ടില്‍  തീര്‍ത്തും അപ്രതീക്ഷിതമായി ഹോളണ്ട് ക്യാപ്ടന്‍ ജിയോവാനി ബ്രോങ്കോസ്റ്റ് ഉതിര്‍ത്ത  സുന്ദരമായ ലോംഗ് റേഞ്ച് ഗോളിലൂടെ ഓറഞ്ചു പട ലീഡു നേടി എങ്കിലും   അതിശക്തി യായി തിരിച്ചടിച്ച ഉറുഗ്വെ -ഈ ലോക കപ്പിലെ തന്നെ താരങ്ങളില്‍ ഒരാളായ  ഫോര്‍ലാന്‍ ഗോള്‍ മടക്കി-  സമനില (   1 – 1  ) കൈവരിച്ചു.

രണ്ടാം പകുതി യുടെ തുടക്ക ത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഹോളണ്ട് നിര, കളിയില്‍ ആധിപത്യം നേടുകയും തുടരെ രണ്ടു ഗോളുകള്‍ അടിക്കു കയും ചെയ്തു.  ഡച്ച് സൂപ്പര്‍ സ്ട്രൈക്കര്‍ മാരായ  ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നിവരാണ് ഉറോഗ്വന്‍ പ്രതീക്ഷക്ക് മീതെ ഗോള്‍ ഉതിര്‍ത്തത്.
 
uruguay-netherlands-epathram

ഹോളണ്ട് - ഉറുഗ്വെ സെമി ഫൈനലില്‍ നിന്ന്

മത്സര ത്തിന്‍റെ  അവസാന നിമിഷ ങ്ങളില്‍  ഉണര്‍ന്നു കളിച്ച ഉറുഗ്വെ ഇഞ്ചുറി ടൈമില്‍  ഒരു ഗോള്‍ മടക്കി എങ്കിലും  ഓറഞ്ചു പട യുടെ ഫൈനലി ലേക്കുള്ള കുതിപ്പിനെ തടയിടാന്‍ ആയില്ല.

യൂറോപ്യന്‍ ക്ലാസിക്കുമായി  സെമി ഫൈനല്‍

ടോട്ടല്‍ ഫുട്ബോളിന്‍റെ വക്താക്കളായ ജര്‍മ്മനി യും സ്പെയിനും ലോകകപ്പിലെ ഫൈനല്‍ ബര്‍ത്തി നായി കൊമ്പു കോര്‍ക്കു മ്പോള്‍ അതൊരു യൂറോപ്യന്‍ ക്ലാസിക്‌ ഫുട്ബോള്‍ ആയിരിക്കും എന്ന് തീര്‍ച്ച.

-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീനയും പുറത്ത്‌

July 4th, 2010

maradona-crying-epathramജൊഹാനസ്ബര്‍ഗ് : ജര്‍മ്മന്‍ ഫോര്‍വേഡു കളുടെ അതിശക്ത മായ ആക്രമണ ത്തിനിര യായി കിരീട പ്രതീക്ഷ യുമായി എത്തിയ അര്‍ജന്‍റീന എതിരില്ലാത്ത നാല് ഗോളു കള്‍ക്ക് പരാജയം ഏറ്റു വാങ്ങി ലോകകപ്പില്‍ നിന്നും പുറത്തായി. ലോക ഫുട്ബോളര്‍ മെസ്സിയുടെ നേതൃത്വ ത്തില്‍ കളിക്കാനിറങ്ങിയ അര്‍ജന്‍റീന ക്ക് ക്വാര്‍ട്ടറിലെ നിര്‍ണ്ണായക മല്‍സര ത്തില്‍ തൊട്ടതെല്ലാം പിഴക്കുക യായിരുന്നു. വേഗത കുറഞ്ഞ പ്രതിരോധ നിരയുമായി അതിവേഗ ക്കാരായ ജര്‍മ്മന്‍ കളിക്കാര്‍ക്ക് എതിരെ യാതൊരു ഗെയിം പ്ലാനും ഇല്ലാതെ യാണ് ഇതിഹാസ താരം ഡീഗോ മറഡോണ തന്‍റെ ടീമിനെ ഗ്രൗണ്ടില്‍ ഇറക്കിയത് എന്ന് വ്യക്ത മാകുന്ന തായിരുന്നു ഇന്നലത്തെ കളി. അര്‍ജന്‍റീന യുടെ ആരാധകരെ ഞെട്ടിച്ചു കൊണ്ട്, കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ ജര്‍മ്മനി യുടെ മുള്ളര്‍ ആദ്യത്തെ ഗോള്‍ നേടി.

തുടര്‍ന്ന് സ്വന്തം ടീമിന്‍റെ പ്രതിരോധം, ആക്രമണ ത്തിലാണ് എന്ന് ഉള്‍ക്കൊണ്ട് കളിച്ച ജര്‍മ്മന്‍ കളിക്കാര്‍ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകളും അര്‍ജന്‍റീന യുടെ വലക്കുള്ളിലേക്ക് തൊടുത്തു.

thomas mueller-epathram

ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍ ഗോള്‍ നേടിയ ആഹ്ലാദത്തില്‍

ബ്രസീല്‍ നാണം കേട്ട് മടങ്ങി എങ്കില്‍, അര്‍ജന്‍റീന നാണവും മാനവും കളഞ്ഞു കുളിച്ചാണ് മടങ്ങുന്നത്.

പിന്‍ കുറിപ്പ്‌: ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനായ ഡീഗോ മറഡോണ തുണി ഉരിഞ്ഞു ഓടാതിരിക്കാന്‍ വേണ്ടി യാണത്രേ അര്‍ജന്‍റീന ജര്‍മ്മനിക്ക് അടിയറവ്‌ പറഞ്ഞത്‌ എന്ന്‍ ഒരു ബ്രസീല്‍ ആരാധകന്‍.

– തയ്യാറാക്കിയത്‌ : ഹുസൈന്‍ ഞാങ്ങാട്ടിരി

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെയിന്‍ സെമിയില്‍

July 4th, 2010

villa-epathramകേപ്ടൗണ്‍: ഒരു ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ നിലവാര ത്തിലേക്ക് ഉയരാതെ പോയ മല്‍സര ത്തില്‍,  ആദ്യമായി ക്വാര്‍ട്ടറില്‍ കളിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ  പരാഗ്വെ ക്ക് എതിരെ സ്പെയിന് ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം.  രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടില്‍ എസ്പാനിയ യുടെ സൂപ്പര്‍ സ്ട്രൈക്കര്‍  ഡേവിഡ്‌ വിയ യാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്.  ഇരു ടീമുകളും മാറി മാറി ആധിപത്യം പുലര്‍ത്തിയ മല്‍സര ത്തില്‍ എടുത്തു പറയാവുന്ന സവിശേഷത  റഫറി ഈ മത്സര ത്തിനിടയില്‍ കാണിച്ചു കൂട്ടിയ കോമാളി ത്തരങ്ങള്‍ ആണ്. കളിയുടെ ഗതിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന രണ്ടു പെനാല്‍ട്ടി കിക്കുകള്‍  ഇരു ടീമുകളും പാഴാക്കുന്നത് കാണാമായിരുന്നു.

– തയ്യാറാക്കിയത്‌ : ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലിന്നും തിരിച്ചു പോകാം

July 3rd, 2010

dunga-brazil- coach-epathramജൊഹാനസ്ബര്‍ഗ് :  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍  ബ്രസീലിന്‍റെ യശസ്സ് ഉയര്‍ത്താന്‍ കലാ കാലങ്ങളില്‍  ഓരോ അവതാരങ്ങളെ  അവര്‍ക്ക് ലഭിക്കാറുണ്ട്.  ക്ലബ്ബ്‌ ഫുഡ്ബോളില്‍ പേരെടുത്ത പല വമ്പന്മാരും  ഈ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കൂട്ടുകെട്ടാന്‍ ഉണ്ടായിരുന്നു.  സ്വന്തം ക്ലബ്ബ്‌ ടീമിന് വേണ്ടി അത്ഭുതങ്ങളും മിന്നായങ്ങളും പുറത്തെടുക്കുന്ന ഈ വമ്പന്മാര്‍  ബ്രസീലിയന്‍ ജഴ്സിയില്‍ ആത്മാര്‍ത്ഥത  കാണിക്കാ തിരുന്ന താണ് ഈ പരാജയ ത്തിന്‍റെ കാരണം.
 
ദേശ ഭാഷാ രാഷ്ട്ര – ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേതമന്യേ  ബ്രസീലിയന്‍ സാംബ നൃത്തത്തെ  സ്നേഹിച്ചിരുന്ന വരേയും, ആരാധിച്ചിരുന്ന വരെയും വഞ്ചിക്കുന്ന സമീപനമാണ് ദുംഗ യും കൂട്ടരും ചെയ്തത് എന്ന് നിസ്സംശയം പറയാം. ഏറ്റവും വലിയ പ്രതിരോധം എന്നത്  എതിര്‍ നിരയെ ശക്തമായി ആക്രമിക്കുക എന്ന ബാല പാഠം ദുംഗ ക്ക്  അറിയാതെ പോയതാണ് ബ്രസീലിന് ഏറെ ദുരന്തമായത്.
 
യൂറോപ്യന്‍ ഫുട്ബോളിന്‍റെ ചടുലത ബ്രസീലിയന്‍ പ്രതിരോധ നിരക്കെതിരെ കാര്യക്ഷമ മായി തന്നെ പുറത്തെടുത്ത  ഹോളണ്ടുകാര്‍ അര്‍ഹിച്ച മേല്‍ക്കോയ്മ തന്നെയാണ്  കാനറി കള്‍ക്കെതിരെ സ്വന്തമാക്കിയത്.  ഒന്നാം പകുതിയിലെ ഒന്‍പതാം മിനുട്ടില്‍ റൊബീന്യോ നേടിയ ഗോളില്‍ പിടിച്ചു തൂങ്ങി എങ്ങിനെ എങ്കിലും സെമിയില്‍ കടന്നു കൂടാം  എന്ന് കണക്കു കൂട്ടിയ  കക്കാ – ഫാബിയാനോ – റൊബീന്യോ കൂട്ടുകെട്ടിന്  എല്ലാം പിഴച്ചു.

holland-team-epathram

ഹോളണ്ട് ടീം വിജയാഹ്ലാദത്തില്‍

 
ഒന്നാം പകുതി യിലെ ആലസ്യത്തിനു ശേഷം ശക്തമായ കളിയിലേക്ക് തിരിച്ചു വന്ന ഹോളണ്ട് രണ്ടാം പകുതി യില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ യാണ് സെമിയിലേക്ക് കടന്നത്.
 
ഇന്നത്തെ കളി:  ജര്‍മ്മനി –  അര്‍ജന്‍റീന ( 7: 30  )     
 
പരാഗ്വെ – സ്പെയിന്‍  രാത്രി 12 ന്
 
അടിക്കുറിപ്പ്‌: ബ്രസീല്‍ ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് കോച്ച് കാര്‍ലോസ് ദുംഗ രാജി വെച്ചു.
 
 
 
 
-തയ്യാറാക്കിയത്‌ :- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഫ്രിക്കന്‍ ദുരന്തം

July 3rd, 2010

asmov gyan-ghana-epathramജൊഹാനസ്ബര്‍ഗ് :  കളിയുടെ ആദ്യാവസാനം ഇത്രയും ആവേശം മുറ്റിനിന്ന  ഒരു മല്‍സരം 2010 ലോകകപ്പില്‍ ഇത് വരെ ഉണ്ടായിട്ടില്ല. തുടക്കത്തില്‍ ലാറ്റിന്‍ അമേരിക്കന്‍  ശക്തികളായ  ഉറോഗ്വന്‍ പട, ഗോള്‍ എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി നീക്കങ്ങളി ലൂടെ  ആഫ്രിക്കന്‍ ചുണക്കുട്ടി കളായ   ഘാന യെ ഞെട്ടിപ്പിച്ചു കൊണ്ട് മുന്നേറു മ്പോള്‍ ശരവേഗ ത്തില്‍ തിരിച്ചടിച്ച്  ഉറോഗ്വന്‍ പ്രതിരോധ നിര തച്ചുടക്കുന്ന വിധത്തില്‍ ആഫ്രിക്കന്‍ കുതിരകള്‍ മുന്നേറി. കളിയുടെ ആവേശ തിരയിളക്ക ത്തില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ !

 
ഒന്നാം പകുതിയുടെ അവസാന വിസില്‍ മുഴങ്ങാന്‍  സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കേ ആര്‍ത്തല ക്കുന്ന സോക്കര്‍ സിറ്റി യെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഘാന യുടെ മിഡ്‌ഫീഡര്‍  ഉറോഗ്വന്‍ പ്രതിരോധ നിര കടന്നു അവരുടെ ഗോളിയെ പ്പോലും നിഷ്പ്രഭനാക്കി  വെടിയുതിര്‍ക്കുന്നു. അങ്ങിനെ ഒന്നാം പകുതി യില്‍ ഘാന ഏകപക്ഷീയ മായ ഒരു ഗോളിന് മുന്നില്‍ വിട്ടു കൊടുക്കാന്‍ ഒരുക്കമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട്  ഈ ലോകകപ്പിലെ തന്നെ സുന്ദരമായ ഫ്രീ കിക്ക്‌ ഗോളിലൂടെ  ഉറോഗ്വന്‍ ക്യാപ്ടന്‍  ഫോര്‍ലാന്‍, സമനില ഗോള്‍ ഘാന യുടെ പോസ്റ്റിലേക്ക്  തൊടുത്തു വിട്ടു (സ്കോര്‍ : 1 – 1 ).
 
ഫുട്‌ബോളിന്‍റെ എല്ലാ ദൃശ്യ വിരുന്നുകളും  കാണാന്‍ കഴിഞ്ഞ ഈ കളിയില്‍ മുഴുവന്‍ സമയത്തും  എക്സ്ട്രാ ടൈമിലും മറ്റൊരു ഗോള്‍ മാത്രം വഴി മാറി പ്പോയി.  എക്സ്ട്രാ ടൈമിന്‍റെ  അവസാന നിമിഷങ്ങളി ലാണ്  ഘാന  ‘ആഫ്രിക്കന്‍ ദുരന്ത’ ത്തിനു  ഇരയാകുന്നത്.  കളിയുടെ അവസാന വിസിലിലേക്ക് നീങ്ങുന്ന തിനിടയില്‍  ഘാനക്ക്‌ അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക്‌  ലാറ്റിന്‍ അമേരിക്ക ക്കാരുടെ പ്രതിരോധ ത്തില്‍  ആശങ്ക സൃഷ്ടിച്ച് കൊണ്ട് പെനാല്‍ട്ടി ബോക്സില്‍ കിടന്നു വട്ടം കറങ്ങുന്ന തിനിടയില്‍ ഘാന  മിഡ്‌ഫീഡര്‍  ഗോളിലേക്ക്  ബോള്‍ തിരിച്ചു വിട്ടു. സ്ഥാനം തെറ്റി നില്‍ക്കുന്ന ഗോളി യേയും മാറി കടന്നു ബോള്‍ ഗോള്‍ വര കടക്കുമ്പോള്‍    ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് അവരുടെ ഗോളിയായി അവതരിച്ച് ബോള്‍ കൈ കൊണ്ട് തട്ടി അകറ്റുന്നു.  ഘാനക്ക്‌ ഗോളും വിജയവും സെമിയും ഉറപ്പിച്ച  നിമിഷത്തില്‍ ചെകുത്താന്‍റെ കൈകള്‍ ആവുകയായിരുന്നു  ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസി ന്‍റെ കൈകള്‍. തുടര്‍ന്ന് അനുവദിച്ച  പെനാല്‍ട്ടി കിക്ക്‌, ഘാനയുടെ സൂപ്പര്‍ താരം അസമാവോ ഗ്യാന്‍  ബാറിലേക്ക് അടിച്ചു തുലക്കുന്ന അസഹനീയമായ കാഴ്ച കണ്ട് സോക്കര്‍ സിറ്റി യും ആഫ്രിക്കയും ലോകവും ഒരു പോലെ തേങ്ങി.
 
asamoah gyan-epathram
ഇനി കഥാന്ത്യം: പെനാല്‍ട്ടി കിക്കുകളില്‍  പ്രൈമറി കുട്ടികളുടെ ആവറേജ് പോലുമില്ലാതെ  കിക്ക്‌ എടുത്ത ഘാനക്ക്‌  ദുരന്താവസാനം. ഭാഗ്യത്തിന്‍റെ കൊടുമുടി കയറി  വിജയ  പീഠമേറിയ  മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെ ക്ക്  ഫൈനല്‍ ബര്‍ത്തിനായി ഹോളണ്ടുമായി പോരിന് ഇറങ്ങാം.
 
ചോദ്യം :  ഘാന –  ഉറുഗ്വെ മത്സരത്തിലെ യഥാര്‍ത്ഥ ‘മാന്‍ ഓഫ് ദി മാച്ച്’ ആര് ?
ഉത്തരം :  ചെകുത്താന്‍റെ കൈ കൊണ്ട് ഘാനയുടെ ഉറച്ച ഗോളും സെമി ബര്‍ത്തും തടഞ്ഞ, ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തു പോകേണ്ടി വന്ന  ഉറോഗ്വന്‍ ഡിഫന്‍ഡര്‍ സുവാരസ് തന്നെ.
 

– തയ്യാറാക്കിയത്‌ :- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരാഗ്വെ ജയിച്ചാല്‍ ലാറിസ നഗ്നയായി ഓടും

July 3rd, 2010

larissa-riquelme-epathramജൊഹാനസ്ബര്‍ഗ് : 2010 ലോക കപ്പ് ഫുട്ബോളില്‍ പരാഗ്വേയുടെ ഏറ്റവും ചൂടുള്ള ആരാധികയാണ് ലാറിസ റിക്വേമി. ലോക കപ്പ് പരാഗ്വെയ്ക്ക് ലഭിച്ചാല്‍ താന്‍ പൂര്‍ണ നഗ്നയായി ദേഹത്ത് ചുവപ്പും നീലയും ചായമടിച്ചു റോഡിലൂടെ ഓടും എന്നാണ് ഈ പ്രശസ്ത മോഡല്‍ ആരാധകരോട് വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 കാരിയായ ഈ അടിവസ്ത്ര മോഡലിന്റെ അര്‍ദ്ധ നഗ്നമായ ദൃശ്യം ലോക കപ്പിന്റെ ഗാലറിയില്‍ ഇടയ്ക്കിടയ്ക്ക് കാണാം. എന്നാല്‍ നഗ്നയായി ഓടുമെന്ന പ്രഖ്യാപനത്തോടെ ലാറിസ ഇന്നലെ മുതല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സേര്‍ച്ച്‌ ചെയ്യപ്പെടുന്ന പേരായി മാറിയിരിക്കുന്നു.

നേരത്തെ അര്‍ജന്റീന ജയിച്ചാല്‍ താന്‍ നഗ്നനായി ഓടുമെന്ന് മറഡോണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാറിസയുടെ പ്രഖ്യാപനം. മാറിടത്തില്‍ മൊബൈല്‍ ഫോണ്‍ തിരുകിയ ലാറിസയുടെ ദൃശ്യം ഹരം പിടിപ്പിച്ച ഗാലറികളില്‍ വമ്പിച്ച കൂറ് മാറ്റം നടന്നു എന്നൊരു ശ്രുതിയുമുണ്ട് ഈ നഗ്ന ഓട്ട പ്രഖ്യാപനം പുറത്തു വന്നതോടെ. ലാറിസയുടെ നഗ്ന ഓട്ടം കാണാമെന്ന പ്രതീക്ഷയില്‍ ഒട്ടേറെ കാണികള്‍ പരാഗ്വെ പക്ഷത്തേയ്ക്ക് കൂറ് മാറി എന്നും പലരും പരാഗ്വെ ജയിക്കണം എന്ന ആത്മാര്‍ഥമായ പ്രാര്‍ത്ഥനയിലുമാണത്രേ.

larissa-riquelme-2-epathram

ഗാലറിയിലെ ഹരമായ ലാറിസ

മുകളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 9567»|

« Previous Page« Previous « ലോകകപ്പ്‌ : ഗാലറി കാഴ്ചകളിലൂടെ
Next »Next Page » ആഫ്രിക്കന്‍ ദുരന്തം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine