സിറിയക്ക് അറബ് ലീഗിന്റെ അന്ത്യശാസനം

November 17th, 2011

syria-map-epathram

ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍  മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു.  അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെന്‍ സാരോ വിവ: പോരാളിയായ കവി

November 9th, 2011

Ken-Saro-Wiwa-epathram

നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും “ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്” ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവ. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവിയാണ്. 1995 നവംബര്‍ 10 നാണ് നൈജീരിയന്‍ ഭരണകൂടം അദ്ദേഹത്തെ പരസ്യമായി തൂക്കികൊന്നത്. നൈജീരിയയില ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ “മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍” [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു.
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വാള്‍ സ്ട്രീറ്റ് വിരുദ്ധപ്രക്ഷോഭം ശക്തം: 60 പേര്‍ അറസ്റ്റില്‍

October 29th, 2011

Wall_Steet_protestors-epathram

ലോസ്ആഞ്ചല്‍സ്: കോര്‍പറേറ്റ് അമേരിക്കയെ തിരസ്കരിക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, സമ്പന്നരില്‍നിന്ന് നികുതി ഈടാക്കുക, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കുക, വധശിക്ഷ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ക്കെതിരായി അമേരിക്കയില്‍ സാധാരണക്കാര്‍ നടത്തുന്ന വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ് . കാലിഫോര്‍ണിയയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്‍ ഡിഗോയില്‍ തെരുവിലിറങ്ങിയ അറുപതിലധികം വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് അറസ്റു ചെയ്തു. സാന്‍ ഡീഗോയിലെ സിവിക് സെന്റര്‍ പ്ളാസയ്ക്കു പുറത്തു തമ്പടിച്ച 51 പ്രക്ഷോഭകരെ പോലീസ് അറസ്റു ചെയ്തു നീക്കി. സമീപത്തെ പാര്‍ക്കില്‍ നിന്നും 11 പേരെ കസ്റഡിയിലെത്തു കഴിഞ്ഞ മൂന്നാഴ്ചയായി സാന്‍ ഡീഗോയില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. അതേസമയം, കഴിഞ്ഞദിവസം സാന്‍ ഫ്രാന്‍സിസ്കോയിലും സമാനമായ പോലീസ് നടപടിയുണ്ടായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സമ്പന്ന വര്‍ഗത്തിന്റെ കരങ്ങളിലമര്‍ന്ന രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി യുവാക്കളുടെ നേതൃത്വത്തിലാണ് വാള്‍ സ്ട്രീറ്റ് കീഴടക്കല്‍ പ്രക്ഷോഭം രൂപമെടുത്തത്. ദാരിദ്യ്രവും തൊഴിലില്ലായ്മയും വര്‍ധിച്ച് വരുന്ന അമേരിക്കയെ നശിപ്പിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് അവര്‍ ആരോപിക്കുന്നു. മറ്റു രാജ്യങ്ങളിലെ സമരങ്ങളെ വേണ്ടുവോളം സഹായിച്ചു കൊണ്ട് ആ രാജ്യങ്ങളില്‍ ഇടപെട്ടിരുന്ന അമേരിക്ക തങ്ങളുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. മുല്ലപ്പൂ വിപ്ലവം വാള്‍ സ്ട്രീറ്റിലൂടെ അമേരിക്കയില്‍ പടരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭം ലോകവ്യാപകമായി

October 16th, 2011

occupy-wall-street-epathram

ലണ്ടന്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായ കോര്‍പ്പൊറേറ്റ്‌ അത്യാഗ്രഹത്തിനും ബാങ്കര്‍മാരുടെ അതിമോഹത്തിനും തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ ആഗോള വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ ഒരു ഫേസ്ബുക്ക് പ്രതിഷേധത്തിന് ലോകമെമ്പാടും നിന്നും വമ്പിച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. Occupy Wall Street എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രതിഷേധ പ്രകടനത്തില്‍ 82 ലോക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍ അറസ്റ്റിലായി. പല ഇടങ്ങളിലും ചെറു സംഘങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എന്നാല്‍ റോമാ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കാന്‍ സംഘടിച്ചത്. ഇത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായി. കാറുകള്‍ക്ക് തീയിട്ടും, ബാങ്കുകള്‍ അടിച്ചു തകര്‍ത്തും, പടക്കങ്ങളും കുപ്പികളും വലിച്ചെറിഞ്ഞും മുന്നേറിയ ജനക്കൂട്ടത്തിനെ പോലീസ്‌ ജല പീരങ്കികള്‍ കൊണ്ട് നേരിട്ടു.

ന്യൂസീലാന്‍ഡിലെ ഓക്ക് ലാന്‍ഡില്‍ മൂവായിരത്തോളം പേര്‍ ചെണ്ട കൊട്ടി പ്രതിഷേധിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തദ്ദേശീയരായ അബോറിജിന്‍ വംശജര്‍ അടക്കം ഓസ്ട്രേലിയന്‍ റിസര്‍വ്‌ ബാങ്കിന് പുറത്തു നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ജപ്പാനിലെ ടോക്യോയില്‍ ആണവോര്‍ജ വിരുദ്ധ പ്രകടനക്കാര്‍ വോള്‍ സ്ട്രീറ്റ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമായി. ഫിലിപ്പൈന്‍സിലെ മാനിലയില്‍ “അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ” എന്നും “ഫിലിപ്പൈന്‍സ് വില്‍പ്പനയ്ക്കല്ല” എന്നുമുള്ള ബോര്‍ഡുകള്‍ ഏന്തിയാണ് പ്രകടനക്കാര്‍ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ എത്തിയത്. തായ്‌വാനിലെ തായ്പേയില്‍ സാമ്പത്തിക വളര്‍ച്ച വന്‍കിട കോര്‍പ്പൊറേറ്റ്‌ കമ്പനികളെ മാത്രമാണ് സഹായിച്ചത്‌ എന്ന് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ബാങ്ക് ഓഫ് ഇറ്റലിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജര്‍മ്മനിയിലെ ഒട്ടേറെ നഗരങ്ങള്‍, മാഡ്രിഡ്‌, സൂറിച്ച്, ഏതെന്‍സ് എന്നിങ്ങനെ ഒട്ടേറെ യൂറോപ്യന്‍ നഗരങ്ങളിലെ ജനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന് അസ്സാന്ജെ പ്രകടനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബ് വസന്തത്തിന്റെ വില 55 ബില്യന്‍ ഡോളര്‍

October 15th, 2011

jasmine-revolution-epathram

ന്യൂയോര്‍ക്ക് : മദ്ധ്യ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അലയടിച്ച വിപ്ലവത്തിന്റെ കാറ്റില്‍ പറന്നു പോയത്‌ 55 ബില്യന്‍ ഡോളര്‍ എന്ന് കണ്ടെത്തല്‍. അള്‍ജീരിയ, ടുണീഷ്യ, യെമന്‍, ബഹറൈന്‍, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളില്‍ ഈ ജനാധിപത്യ അനുകൂല പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഐ. എം. എഫ്. നടത്തിയ ഒരു പഠനത്തില്‍ ആണ് ഇത് വെളിപ്പെട്ടത്‌. എന്നാല്‍ ഇത് മൂലം പൊടുന്നനെ ഉയര്‍ന്ന എണ്ണ വില പ്രക്ഷോഭം കാര്യമായി ബാധിക്കാഞ്ഞ കുവൈത്ത്‌, യു. എ. ഇ., സൗദി അറേബ്യ എന്നീ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് അനുകൂലമായി ഭാവിച്ചു എന്നും പഠനം സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വോള്‍സ്ട്രീറ്റ് പ്രക്ഷോഭം പടരുന്നു

October 11th, 2011

occupy-wall-street-epathram

വാഷിംഗ്ടണ്‍ : അമേരിക്കയിലെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന വാള്‍സ്ട്രീറ്റില്‍ ഒരു സംഘം യുവാക്കള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിവേഗം പടരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും രാജ്യത്തെ തൊഴിലില്ലായ്മ പട്ടിണി എന്നിവയ്ക്കും എതിരായ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. കുത്തകകളെ സംരക്ഷിക്കുന്ന നിലപാട് മൂലം രാജ്യത്ത് അസന്തുലിതാവസ്ഥ ഉയരുകയാണെന്നും സമരം വിജയിച്ചേ തങ്ങള്‍ പിന്മാറൂ എന്നുമാണ് വാള്‍സ്ട്രീറ്റില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകാരികള്‍ പറയുന്നത്.

ഫ്ലോറിഡ, വാഷിംഗ്‌ടണ്‍ സിറ്റി തുടങ്ങി എഴുപതിലേറെ പ്രമുഖ നഗരങ്ങളില്‍ ഇതിനോടകം പടര്‍ന്നു കഴിഞ്ഞ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിനു പേര്‍ അണി നിരക്കുവാന്‍ തുടങ്ങിയിരിക്കുന്നു. നോബല്‍ പുരസ്കാര ജേതാവ് പോള്‍ ക്രൂഗ്മാനെ പോലുള്ള പ്രമുഖരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ളവര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം 21 ദിവസം പിന്നിട്ട പ്രക്ഷോഭം അമേരിക്കന്‍ സര്‍ക്കാരിനു തലവേദന ആയിട്ടുണ്ട്. വാഷിംഗ്‌ടണിലെ പ്രസിദ്ധമായ വ്യോമ ബഹിരാകാശ മ്യൂ‍സിയത്തിലേക്ക് കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ ഇരച്ചു കയറുവാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് മുളകു പൊടി സ്പ്രേ പ്രയോഗിച്ചു.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കുത്തകകളെ സംരക്ഷിക്കു വാനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് തൊഴിലില്ലായമയും പട്ടിണിയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്നു എന്നുമാണ് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‍ തൊഴില്ലായ്മ രൂക്ഷമായ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണെന്ന റിപ്പോ‍ര്‍ട്ടുകള്‍ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. ഇന്റര്‍നെറ്റിലും പ്രക്ഷോഭകാരികള്‍ക്ക് അനുദിനം പിന്തുണ ഏറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ രാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ “വാള്‍സ്ട്രീറ്റ് ജേണലിന്റെ” പേരിനോട് സാമ്യമുള്ള “ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍” എന്ന പേരില്‍ ഒരു പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്. സമരം ശക്തമായാല്‍ അത് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒബാമ ഭരണകൂടത്തിന് വലിയ വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അള്‍ജീരിയയില്‍?

August 28th, 2011

Muhammar-Gaddafi-epathram
ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.

അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ വിരുദ്ധ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നു?

July 1st, 2011

hugo-chavez-epathram

കരാകാസ്‌ : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്‌ അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.

12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ്‌ ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.

അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ്‌ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.

ആരോഗ്യം വീണ്ടെടുത്ത്‌ കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ്‌ കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു

June 27th, 2011

hu-jia-epathram

ബീജിങ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് 2008ലെ ബീജിങ് ഒളിംപിക്സിനു തൊട്ടു മുന്പ് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന ജയില്‍ മോചിതനാക്കി. രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് ആരോപിച്ച അദ്ദേഹം ടിബറ്റന്‍ നയത്തില്‍ ചൈനീസ് സര്‍ക്കാരിനെ എതിര്‍ത്തിരുന്നു. ഭരണകൂടത്തെ വിമര്‍ശിച്ചതിനു മൂന്നു മാസമായി  വെയ്വെയ് ജയിലിലാണ്. പൊതുപ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  കലാകാരനായ ഐ വെയ്വെയ്യെ കഴിഞ്ഞയാഴ്ച മോചിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെട നിരവധി പ്രസ്ഥാനങ്ങള്‍ ഇവരുടെ മോചനത്തിന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. മോചിതനായെങ്കിലും ഒരു വര്‍ഷം കൂടി പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും ഹൂ ജിയ. രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കുന്നതിനും വിലക്കുണ്ട്.

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജിയ വീട്ടില്‍ തിരിച്ചെത്തിയെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും പൊതു പ്രവര്‍ത്തകയുമായ സെങ് ജിന്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പ്രസ്താവനകളില്‍ നിന്ന് ജിയ വിട്ടു നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു. “നിദ്രാ വിഹീനമായ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ 2.30നാണ് ജിയ തിരിച്ചെത്തിയതെന്നും  സമാധാനപരം, സന്തോഷം. അല്‍പ്പ നേരം വിശ്രമം വേണം. എല്ലാവര്‍ക്കും നന്ദി “- എന്നായിരുന്നു മോചനത്തെ കുറിച്ച് ട്വിറ്ററിലൂടെ സെങ് ജിന്യാന്‍ കുറിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 158910»|

« Previous Page« Previous « വെനസ്വേല പ്രസിഡന്റ് ഹ്യുഗോ ഷാവേസിന്റെ ആരോഗ്യനില ഗുരുതരം
Next »Next Page » ബാല വേശ്യാവൃത്തിക്ക് എതിരെ ലൈംഗിക തൊഴിലാളികള്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine