ചാമ്പ്യന്മാരെ പിടിച്ചു കെട്ടി

June 15th, 2010

ജൊഹാനസ്ബര്‍ഗ് :  ഇന്നലെ മൂന്നാമതായി നടന്ന ഇറ്റലി – പരാഗ്വെ കളി,  ഈ ലോക കപ്പില്‍ ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവുമധികം ആവേശം നിറഞ്ഞു നിന്ന മല്‍സര മായിരുന്നു.  ചാമ്പ്യന്മാരെ  സമനിലയില്‍ തളച്ചു കൊണ്ട് പരാഗ്വെ ശക്തി തെളിയിച്ചു.  ഒന്നാം പകുതിയിലെ ഇരുപത്തി ഒന്‍പതാം മിനുട്ടില്‍ പരാഗ്വെ മിഡ്‌ ഫീല്‍ഡര്‍ അന്‍റ്ളിന്‍ അല്‍കാറസ് നേടിയ ഗോളിലൂടെ  ലീഡ്‌ എടുത്ത പരാഗ്വെ, പകുതി സമയത്തേക്ക് കളി പിരിയുമ്പോഴും തങ്ങളുടെ ലീഡ്‌ നില നിര്‍ത്തുക യായിരുന്നു.  ആദ്യ പകുതിക്ക് ശേഷം വെടിയുണ്ടയേറ്റ ചീറ്റ പ്പുലിയെ പ്പോലെ ആഞ്ഞടിച്ച ചാമ്പ്യന്മാര്‍ അറുപത്തി രണ്ടാം മിനുട്ടില്‍  ഇറ്റാലിയന്‍ മിഡ്‌ ഫീല്‍ഡര്‍ ഡിരോസ്സേ നേടിയ ഗോളിലൂടെ സമനില നേടുക യായിരുന്നു.  തുടര്‍ന്നും കാണികള്‍ക്ക്‌ ഇമ്പമേറിയ കളി കാണാന്‍ കഴിഞ്ഞെങ്കിലും ഇരു പ്രതിരോധ നിരകളും വളരെ ശക്തമായി തന്നെ  ബോളിനെ നേരിട്ടതോടെ  കളി സമനിലയില്‍ അവസാനിക്കുക യായിരുന്നു.
 
ഹോണ്ട ഹീറോ: ജപ്പാന്‍ ജയിച്ചു
 
ലോകകപ്പ്‌  ഫുഡ്ബോളിലെ ഏഷ്യന്‍ പ്രതിനിധി യായ  ജപ്പാനും ആഫ്രിക്കന്‍ പ്രതിനിധി യായ കാമറൂണും തമ്മില്‍ നടന്ന മല്‍സരത്തില്‍ ജപ്പാന് മറുപടി ഇല്ലാത്ത ഒരു ഗോളിന് വിജയം.  തകര്‍പ്പന്‍ കളി പുറത്തെടുത്ത കാമറൂണി നെതിരെ പിടിച്ചു നില്‍ക്കാന്‍  ജപ്പാന്‍ ഡിഫന്‍ സിനു  വല്ലാതെ പണിപ്പെടേണ്ടി വന്നു. കളിയുടെ ഒന്നാം പകുതിയില്‍  ജപ്പാന്‍ സ്ട്രൈക്കര്‍ ഹോണ്ട നേടിയ ഗോളിലൂടെ ജപ്പാന്‍ ഏഷ്യ യുടെ ഹീറോ ആയി മാറി.
 
ഹോളണ്ടിനു വിജയം
 
ലോക കപ്പില്‍ ആദ്യത്തെ സെല്‍ഫ്‌ ഗോള്‍   കണ്ട മല്‍സരത്തില്‍ നെതര്‍ ലാന്‍ഡ്‌ ഡെന്മാര്‍ക്കിനെ 2  –  0 എന്ന സ്കോറിന് മറി കടന്നു.  ഒപ്പത്തിനൊപ്പം കളിച്ച  ഇരു ടീമുകളും നല്ലൊരു മല്‍സരമാണ് കാഴ്ച വെച്ചത്.  ഡെന്മാര്‍ക്ക്‌  ഡിഫെന്‍ഡര്‍ ഒന്നാം പകുതിയില്‍  വരുത്തിയ വീഴ്ചയിലൂടെ യാണ് സെല്‍ഫ്‌ ഗോള്‍ പിറന്നത്.

– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ചാമ്പ്യന്മാര്‍ കളിക്കള ത്തില്‍

June 14th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് :  കായിക പ്രേമികളെ അത്ഭുത പ്പെടുത്തി ക്കൊണ്ട്,  ലോക കപ്പ് 2006 ല്‍ അസൂയാ വഹ മായ മുന്നേറ്റം നടത്തി കളി നിരൂപകരു ടേയും   ആരാധക രുടേയും  കണക്കു കൂട്ടലുകള്‍ ക്കപ്പുറം മികവിന്‍റെ പര്യായമായി മാറി ലോക ഫുട്ബോളിന്‍റെ നിറുകയില്‍ വിരാജിച്ച  ഇറ്റലി  ഇന്ന് കളിക്കള ത്തില്‍ ഇറങ്ങുന്നു. 

ഏതൊരു ടീമിനും പേടി സ്വപ്നമായി മാറുന്ന അതിവേഗ ഫുട്ബോളിന്‍റെ വക്താക്കളായ പരാഗ്വെ യാണ് ചാമ്പ്യന്മാരെ എതിരിടുന്നത്. കിരീടം നില നിര്‍ത്താന്‍ ഉള്ള  പോരാട്ട ത്തില്‍  ഇറ്റലി എത്ര കണ്ട് മുന്നോട്ടു പോകും എന്നുള്ള തിന്‍റെ ഒരു കണക്കെടുപ്പും  കൂടിയാകും   ഇന്ത്യന്‍ സമയം രാത്രി 12  മണിക്ക്   നടക്കുന്ന ഈ മല്‍സരം.
 
ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, ആഫ്രിക്കന്‍ ശക്തിയായ കാമറൂണ്‍ ടീമുമായി ഇന്ത്യന്‍ സമയം  വൈകീട്ട് 7 : 30 ന് ഏറ്റുമുട്ടും. 

 
ഫുട്ബോള്‍ നിരൂപകര്‍ ഏറ്റവും അധികം സാദ്ധ്യത കല്പിക്കുന്ന  ടീമുകളില്‍ ഒന്നായ ഹോളണ്ട്,  ഇന്ത്യന്‍ സമയം  വൈകീട്ട് 5 ന്  ഡെന്മാര്‍ക്കു മായി കളിക്കും.
 
– ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം

June 14th, 2010

german- player-epathramജൊഹാനസ്ബര്‍ഗ് :  2010 ലോക കപ്പ്‌ ഫുട്ബോളില്‍ ഇന്നലെ നടന്ന ആസ്ത്രേലിയ –  ജര്‍മ്മനി മല്‍സര ത്തില്‍ ജര്‍മ്മനിക്ക് തകര്‍പ്പന്‍ വിജയം.  കളിയുടെ എല്ലാ മേഖല കളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കൊണ്ടാണ് ജര്‍മ്മന്‍കാര്‍ തങ്ങളുടെ ആദ്യ മല്‍സരം അവിസ്മരണീയം ആക്കിയത്.  എതിരില്ലാത്ത നാല് ഗോളു കളാണ് ജര്‍മ്മന്‍ പട ആസ്ത്രേലിയന്‍ ഗോള്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്.  പെസ്കി, മുള്ളര്‍,  ക്ലാസേ,  കാക്കൂവ്‌ എന്നിവരാണ് ജര്‍മ്മനിക്ക് വേണ്ടി ഗോളുകള്‍ ഉതിര്‍ത്തത്.  കളി മികവിന്‍റെ മുന്നില്‍ മുട്ടിടിച്ച  ആസ്ത്രേലിയ,  പിടിച്ചു നില്‍ക്കാന്‍ പരുക്കന്‍ അടവു കളാണ് പുറത്തെടുത്തത്‌.  കുപ്രസിദ്ധമായ ‘ഫിസിക്കല്‍ പ്ലേ’ എടുത്ത് കളിച്ച  ആസ്ത്രേലിയന്‍ ടീം,   നാല് മഞ്ഞ കാര്‍ഡു കളും ഒരു ചുവപ്പ്‌ കാര്‍ഡും ഇരന്നു വാങ്ങി.  ലോക കപ്പ്‌ പോലുള്ള  വലിയ ടൂര്‍ണ്ണമെന്‍റ് കളിക്കുവാന്‍,  ആസ്ത്രേലിയ ഇനിയും കാര്യങ്ങള്‍ ഒത്തിരി അധികം പഠിക്കേണ്ട തായിട്ടുണ്ട്    എന്ന് ഈ കളി വ്യക്തമാക്കുന്നു.
 
ഗ്രൂപ്പ്‌  – സി യില്‍ നടന്ന സ്ലോവാനിയ –  അള്‍ജീരിയ മല്‍സരം ലോക കപ്പിന്‍റെ ആവേശ ത്തിലേക്ക് ഉയരാതെ പോയ ഒരു കളിയായിട്ടാണ്  വിലയിരുത്ത പ്പെടേണ്ടത്.  തീര്‍ത്തും ഉല്ലാസ രഹിതമായ കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.  എഴുപത്തി ഒന്‍പതാം മിനുട്ടില്‍  നേടിയ ഒരു ഗോളിലൂടെ ഏകപക്ഷീയ  വിജയം കരസ്ഥ മാക്കുക യായിരുന്നു സ്ലോവാനിയ.
 
ലോക കപ്പിലെ ആദ്യ പെനാല്‍ട്ടി കണ്ട ഘാന  – സെര്‍ബിയ മത്സരത്തിലും ആവേശം തീരെ കുറവായിരുന്നു.  അലക്ഷ്യമായ പാസുകളും,  ഗോള്‍ പോസ്റ്റ്‌  ലക്ഷ്യമാക്കാതെ യുള്ള ഷോട്ടുകളുമായി തീര്‍ത്തും വിരസത തോന്നിക്കുന്ന മല്‍സരത്തില്‍ എടുത്തു പറയാവുന്നത് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ വരുത്തിയ പിഴവില്‍ ഘാനക്ക്‌ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ ആയിരുന്നു. അത് ഗോള്‍ ആക്കുന്നതില്‍ ഘാന  വിജയം നേടുകയും ചെയ്തു.  ഈ ലോക കപ്പിലെ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീം ആയി തീര്‍ന്നു ഘാന.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ഇന്ന് ലോക കപ്പില്‍ മൂന്നു കളികള്‍

June 13th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് :  മുന്‍ ചാമ്പ്യന്‍മാരും  കിരീട പ്രതീക്ഷ വെച്ച് പുലര്‍ത്തു ന്നവരുമായ ജര്‍മ്മനി ഇന്ന് കളിക്കള ത്തില്‍ ഇറങ്ങുന്നു.  സോക്കര്‍ രംഗത്ത്‌ പുത്തന്‍ ശക്തി യായി  ഗണിക്ക പ്പെടുന്ന ആസ്ത്രേലിയ യാണ് മുന്‍ ചാമ്പ്യന്‍ മാരുമായി ഏറ്റു മുട്ടുന്നത്. സോക്കര്‍ പ്രേമികളെയും കളിയിലെ വിദഗ്ദ്ധ രേയും അത്ഭുത പ്പെടുത്തുന്ന അത്യുഗ്രന്‍ പ്രകടനങ്ങള്‍ എന്നും ലോക ഫുട്ബോളിന്ന് സമ്മാനിച്ച ജര്‍മ്മന്‍ ടീമിന്‍റെ പ്രകടനം എന്തായിരിക്കും എന്ന് കാണുവാന്‍  കായിക ലോകം മുഴുവന്‍ ആകാംക്ഷ യോടെയാണ് കാത്തിരിക്കുന്നത്.
 
ഇന്നത്തെ കളികള്‍: 
ഇന്ത്യന്‍ സമയം   വൈകീട്ട് 5  മണിക്ക് അള്‍ജീരിയ –  സ്ലോവാനിയ മല്‍സരം .  സെര്‍ബിയ യും   ഘാന യും തമ്മിലുള്ള മല്‍സരം  വൈകീട്ട് – 7 : 30 ന് നടക്കും.  രാത്രി –  12  മണിക്ക് ജര്‍മ്മനി യും   ആസ്ത്രേലിയ യും തമ്മിലുള്ള മല്‍സരം കാണാം.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അര്‍ജന്‍റീനിയന്‍ വിജയം

June 13th, 2010

messy -  epathramജൊഹാനസ്ബര്‍ഗ് :  ഫുട്ബാള്‍ മാന്ത്രികന്‍  ഡീഗോ മറഡോണയുടെ പിന്‍ഗാമി കള്‍ക്ക് 2010  ലോക കപ്പ് ഫുട്ബാള്‍ മാമാങ്കത്തില്‍ നൈജീരിയക്ക് എതിരെ ഏകപക്ഷീയ മായ ഒരു ഗോളിന്‍റെ വിജയം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ അര്‍ജന്‍റീനിയന്‍ സ്ട്രൈക്കര്‍ ഹെയിന്‍സ്  നേടിയ ഗോളില്‍  മുന്നിലെത്തിയ മുന്‍ ചാമ്പ്യന്‍മാര്‍ കളി അവസാനിക്കുന്നത് വരെയും  തങ്ങളുടെ ലീഡ്‌ കാത്തു സൂക്ഷിക്കുക യായിരുന്നു.  മെസ്സിയും ടെവസ്സും വെറോണും  അടങ്ങിയ  അര്‍ജന്‍റീനിയന്‍  മുന്നേറ്റ നിര, ഗോളിലേക്ക് എത്താവുന്ന പല നീക്കങ്ങളും നടത്തി എങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ ആയില്ല. ആഫ്രിക്കന്‍ കരുത്തുമായി ഇറങ്ങിയ  നൈജീരിയന്‍ ടീമിന് പ്രതീക്ഷക്ക് ഒത്ത പ്രകടനം കാഴ്ച വെക്കാന്‍  കഴിയാതിരുന്നതും അര്‍ജന്‍റീന ക്ക് തുണയായി. ഗ്രൂപ്പ്‌ ബി യില്‍ വിജയവും, മൂന്നു പോയിന്‍റും സ്വന്തമാക്കാന്‍ മറഡോണ യുടെ കുട്ടികള്‍ക്ക്‌ അങ്ങിനെ കഴിഞ്ഞു.
 
കൊറിയ വരവ് അറിയിച്ചു
 
ഏഷ്യന്‍ സോക്കര്‍ ശക്തി യായ ദക്ഷിണ കൊറിയ,  2010 ലോകകപ്പി ലെ ആദ്യ വിജയം നേടുന്ന ടീമായി. അങ്ങിനെ അവര്‍ തങ്ങളുടെ സാന്നിദ്ധ്യം ലോകകപ്പില്‍ അറിയിച്ചു.  തീര്‍ത്തും ഏഷ്യന്‍ ശൈലിയില്‍ കളിച്ച തെക്കന്‍ കൊറിയന്‍ ടീം,  മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസിന് എതിരെ   ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കുക ആയിരുന്നു.  കളിയുടെ ഇരു പകുതി കളിലുമായി ഓരോരോ ഗോളുകള്‍ നേടിയ ഏഷ്യന്‍ ചാമ്പ്യന്മാര്‍,  കളിയുടെ എല്ലാ മേഖല കളിലും ഗ്രീസിനെ പുറകില്‍ ആക്കുന്നതില്‍ വിജയം കണ്ടെത്തി.
 
ഇംഗ്ലണ്ടും അമേരിക്കയും ഒപ്പത്തിനൊപ്പം
 
2010  ലോക കപ്പ് മല്‍സര ങ്ങളില്‍ ഇത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും ആവേശോജ്ജ്വലമായ മല്‍സരത്തില്‍ ഇംഗ്ലണ്ടും അമേരിക്കയും ഓരോ ഗോളുകള്‍ വീതം അടിച്ചു സമനില യില്‍ പിരിഞ്ഞു.  കളിയുടെ ഏഴാം മിനുട്ടില്‍  ഇംഗ്ലണ്ട്‌ മുന്നേറ്റ നിരക്കാരന്‍  ജെറാള്‍ഡ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലീഷുകാര്‍ക്ക് മറുപടി യായി  തകര്‍പ്പന്‍ കളി പുറത്തെടുത്ത  അമേരിക്ക, നാല്‍പത്തി ഒന്നാമത്തെ മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഗ്രീന്‍ വരുത്തിയ പിഴവിലൂടെ  സമനില നേടുക യായിരുന്നു. വെയിന്‍ റോണി, ലംബാഡ്‌  എന്നീ സൂപ്പര്‍ താരങ്ങള്‍  ഇംഗ്ലണ്ടിന് വേണ്ടി മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.  റോണിയുടെ പല ഷോട്ടുകളും ഇംഗ്ലണ്ടിന്‍റെ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്‌ ഗോള്‍ ആകാതെ പോയത്.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

അര്‍ജന്‍റീന ഇന്ന് ഇറങ്ങുന്നു

June 12th, 2010

maradonaജൊഹാനസ്ബര്‍ഗ് : ഫുട്‌ബോള്‍ ഒരു വികാരവും മതവുമായ അര്‍ജന്‍റീന ലോക കപ്പ് ഫൈനല്‍ റൌണ്ടില്‍ ഇന്ന്‍ കളിക്കാന്‍ ഇറങ്ങുന്നു.   ഫുട്‌ബോള്‍  ഇതിഹാസം മറഡോണ യുടെ തന്ത്രങ്ങളില്‍ മെസ്സി എന്ന ലോക ഫുട്ബോള റുടെ  നേതൃത്വ ത്തില്‍ ഒരു വലിയ തുടക്കം പ്രതീക്ഷിച്ചു കൊണ്ട്  ആഫ്രിക്കന്‍ ശക്തി കളായ നൈജീരിയ യോട് ഏറ്റു മുട്ടുക യാണ് അര്‍ജന്‍റീന. ലോകത്ത്‌ ഏറ്റവും അധികം ആരാധകര്‍ ഉള്ള  അര്‍ജന്‍റീനിയന്‍ ടീമില്‍ പ്രതിഭാധനരായ ഒത്തിരി കളിക്കാരുണ്ട്.  അവരെ എല്ലാം മറഡോണ എങ്ങിനെ ഉപയോഗ പ്പെടുത്തുന്നു  എന്നതിനെ ആശ്രയിച്ച് ആയിരിക്കും അവരുടെ മുന്നോട്ടുള്ള പ്രയാണം.

ലോക കപ്പ് മല്‍സരങ്ങളില്‍ ഇന്ന് മൂന്നു കളികള്‍ ഉണ്ട്.   ഇന്ത്യന്‍ സമയം വൈകീട്ട് 5  മണിക്ക്   തെക്കന്‍ കൊറിയയും ഗ്രീസും എറ്റു മുട്ടും.  വൈകീട്ട്  7:30 ന് അര്‍ജന്‍റീന –  നൈജീരിയ മല്‍സരം നടക്കും.  രാത്രി 12 ന് ഇംഗ്ലണ്ട് അമേരിക്ക യുമായി കളിക്കും.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബലാ ബലം

June 12th, 2010

shabalala-player-epathramജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്ക യില്‍ തുടക്കമിട്ട ലോക കപ്പ് ഫുട്ബോള്‍ മല്‍സരങ്ങളില്‍ നടന്ന രണ്ടു കളികളിലും സമനില. ആതിഥേയ രായ ദക്ഷിണാഫ്രിക്ക യും  മെക്സിക്കോ യും തമ്മില്‍ നടന്ന  ഉദ്ഘാടന മല്‍സരം 1 – 1  എന്ന  സ്കോറില്‍ സമനില ആവുക യായിരുന്നു.  കളിയുടെ അമ്പത്തി അഞ്ചാം മിനുട്ടില്‍ ദക്ഷിണാഫ്രിക്ക യുടെ  ഷബാലാല നേടിയ  ആദ്യ ഗോള്‍,  2010 ലോക കപ്പ് ഫുട്‌ബോളിലെ ആദ്യ ഗോള്‍ ആയി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

കളിയുടെ ഗതിക്ക് വിപരീത മായി ആതിഥേയര്‍ നേടിയ ഈ ഗോളില്‍  പിടിച്ചു വിജയത്തില്‍ എത്താം എന്ന പ്രതീക്ഷ ക്ക്  തിരിച്ചടി നല്‍കി ക്കൊണ്ട്  റാഫേല്‍ മാര്‍ക്കേസ് അറുപത്തി ആറാം  മിനുട്ടില്‍ മെക്സിക്കോ യുടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും വന്‍ മുന്നേറ്റ ങ്ങള്‍ പലതും നടത്തി എങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.  അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായിരുന്നു.

france-uruguay-epathram

വീണ്ടും ബലാബലം

ഗ്രൂപ്പ് എ യില്‍ രണ്ടാമത് നടന്ന ഫ്രാന്‍സ്‌ –  ഉറുഗ്വെ മല്‍സരം ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞു.  വന്‍ താര നിരയുമായി കളിക്കള ത്തില്‍  എത്തിയ ഫ്രാന്‍സിന് പേരിന് ഒത്ത  മികവ് പുലര്‍ത്താ നായില്ല.  ഫ്രാങ്ക് റിബറി എന്ന പ്ലേ മേക്കറുടെ ശ്രമങ്ങള്‍ എല്ലാം തന്നെ ഫ്രഞ്ച് മുന്നേറ്റ നിരക്കാര്‍ അലക്ഷ്യമായ ഷോട്ടുകള്‍ ഉതിര്‍ത്തു കളഞ്ഞു കുളിക്കുക യായിരുന്നു.  അദ്ധ്വാനിച്ചു കളിച്ച ഉറുഗ്വന്‍ പ്രതിരോധ മതിലില്‍  തട്ടി,   കഴിഞ്ഞ ലോക കപ്പിലെ രണ്ടാം സ്ഥാനക്കാരുടെ ഗോള്‍ നീക്കങ്ങള്‍ പലതും പരാജയപ്പെട്ടു.

ചില ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഫ്രഞ്ച് പ്രതിരോധ നിര യേയും ഗോള്‍ കീപ്പ റെയും ഉറുഗ്വന്‍ സ്ട്രൈക്കര്‍മാര്‍ പല തവണ പരീക്ഷിച്ചു എങ്കിലും ഗോളിലേക്ക് എത്തുന്ന മുന്നേറ്റം  ഒന്നും കാണാന്‍ കഴിഞ്ഞില്ല. കളിയുടെ എണ്‍പതാം മിനുട്ടില്‍ ഉറുഗ്വന്‍ ഡിഫന്‍ഡര്‍  ചുവപ്പ് കാര്‍ഡ്‌ കണ്ടു പുറത്താവുകയും ചെയ്തു.

തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക കപ്പ് മാമാങ്കത്തിന് ഇന്ന് കിക്കോഫ്

June 11th, 2010

fifa-logo-epathramജൊഹാനസ്ബര്‍ഗ് : ഫിഫ ലോക കപ്പ് മാമാങ്കത്തിന് ഇന്ന് ദക്ഷിണാഫ്രിക്ക യിലെ ജൊഹാനസ്ബര്‍ഗില്‍ തുടക്കമാവുക യാണ്.  ആദ്യ മത്സരത്തിനായി വിസില്‍ മുഴങ്ങുമ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ശക്തിയായ മെക്സിക്കോ യുമായി കൊമ്പു കോര്‍ക്കും.  കായിക പ്രേമികള്‍ കാത്തു കാത്തിരുന്ന,  ലോകത്തിലെ ഏറ്റവും ജനകീയമായ കായിക മാമാങ്കത്തിന് അങ്ങിനെ തുടക്ക മാവുകയാണ്‌.  ദക്ഷിണാഫ്രിക്കന്‍ സമയം വൈകീട്ട് നാല് മണിക്കാണ് (ഇന്ത്യന്‍ സമയം ഏഴു മണി) ആദ്യ മല്‍സരം അരങ്ങേറുക. 

കാര്‍ലോസ് ആല്‍ബര്‍ട്ട് പെരേര എന്ന പരിചയ സമ്പന്നനായ കോച്ചിന്‍റെ തന്ത്രങ്ങളില്‍  കളി മെനയുന്ന ആതിഥേയ ടീമിന് മെഫല്ലാ, നോവാത്യെ, സിബായ തുടങ്ങിയ ശക്തരായ കളിക്കാരുടെ നിര തന്നെ ഉണ്ട്.

വലിയൊരു ഫുട്ബോള്‍ പാരമ്പര്യം അവകാശ പ്പെടാവുന്ന  മെക്സിക്കോ ടീമിന്‍റെ ലൂയീസ്‌ മൈക്കിള്‍,  ഓസ്കാര്‍ പെരസ്ക്, പോള്‍ ഒഗ്ലിയ, തുടങ്ങിയ മികവുറ്റ കളിക്കാര്‍ വിജയ ത്തിനുള്ള പ്രതീക്ഷ നല്‍കുന്നു.

world-cup-epathram

ഉസ്ബെക്കിസ്ഥാന്‍ കാരനായ റഫറി  രൌഷാന്‍ ഇര്‍മറ്റോ ലോക കപ്പ് ആദ്യ മത്സരം നിയന്ത്രിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.  ഇന്ന് തന്നെ നടക്കുന്ന മറ്റൊരു ‘ഗ്രൂപ്പ്‌  എ’ മത്സര ത്തില്‍, കഴിഞ്ഞ തവണ തല നാരിഴ യ്ക്ക് കിരീടം നഷ്ടമായ ഫ്രാന്‍സ്‌ ഉറുഗ്വെ യുമായി ഏറ്റു മുട്ടുന്നു.
 
യൂറോപ്യന്‍ കേളീ ശൈലി യില്‍ ചാരുത യാര്‍ന്ന ഫുട്‌ബോള്‍ കാഴ്ച വെക്കുന്ന  ഫ്രാന്‍സ്‌ നിരയില്‍  പ്രതിഭാ ധനരായ ഒട്ടനവധി കളിക്കാരുണ്ട്. അബി ദാല്‍,  ഇവേറ, മൌലൂദ, തുടങ്ങിയ ശ്രദ്ധേയമായ ഒരു നിര തന്നെ ഉണ്ട് അവര്‍ക്ക്‌. എങ്കിലും ഇന്ന് കേപ്ടൗണ്‍ ഗ്രീന്‍ പോയിന്‍റ് സ്റ്റേഡിയ ത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഫ്രാന്‍സിനു ശക്തരായ പ്രതിയോഗികള്‍ ആവും ഉറുഗ്വെ എന്ന കാര്യത്തില്‍ സംശയമില്ല.

ക്ലബ്ബ്‌ ഫുട്ബോളില്‍ അത്ഭുതങ്ങള്‍ കാഴ്ച വെക്കുന്ന തിയറി ഹെന്‍റി, ഫ്രാങ്ക് റിബറി എന്നീ സ്ട്രൈക്കര്‍മാര്‍  ഫ്രാന്‍സിനു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ലോക കപ്പ് 2010

June 10th, 2010

fifa-logoജൊഹാനസ്ബര്‍ഗ് : ലോക കപ്പ്  ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തിരി തെളിയുന്നു. വ്യത്യസ്തമായ എട്ടു ഗ്രൂപ്പുകളിലായി 32 രാഷ്ട്രങ്ങള്‍  മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉല്‍സവമായ  ലോക കപ്പ്  ഫുട്ബോളിന് ദക്ഷിണാഫ്രിക്കയില്‍ തുടക്ക മാവുകയാണ്.  2010 ജൂണ്‍ 11 വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക,  മെക്സിക്കോയുമായും  ഉറുഗ്വെ ഫ്രാന്‍സുമായും  ഏറ്റുമുട്ടുന്നു.

ടീം നിര

ഗ്രൂപ്പ് എ – ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ഉറുഗ്വെ, ഫ്രാന്‍സ്‌.

ഗ്രൂപ്പ്‌ ബി – അര്‍ജന്‍റീന, നൈജീരിയ, കൊറിയന്‍ റിപ്പബ്ലിക്ക്,  ഗ്രീസ്.

ഗ്രൂപ്പ്‌ സി – ഇംഗ്ലണ്ട്‌, അമേരിക്ക, അള്‍ജീരിയ, സ്ലോവാനിയ.

ഗ്രൂപ്പ്‌ ഡി – ജര്‍മ്മനി, ആസ്ത്രേലിയ, സെര്‍ബിയ, ഘാന.

ഗ്രൂപ്പ്‌ ഇ – നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, കാമറൂണ്‍.

ഗ്രൂപ്പ്‌ എഫ് – ഇറ്റലി, പരാഗ്വെ, ന്യൂസിലന്‍ഡ്, സ്ലോവാക്യ.

ഗ്രൂപ്പ്‌ ജി – ബ്രസീല്‍, കൊറിയ, പോര്‍ച്ചുഗല്‍, ഐവറികോസ്റ്റ്.

ഗ്രൂപ്പ്‌ എച്ച് –  സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, കോണ്‍ഡറാസ്, ചിലി.

ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ മികവ് കാട്ടുന്ന രണ്ടു ടീമുകള്‍ വീതം ‘ഫ്രീ ക്വാര്‍ട്ടറി’ലേക്ക് പ്രവേശനം നേടുന്നു. ‘ഫേവറിറ്റ്’കളായി ബ്രസീല്‍, സ്പെയിന്‍  എന്നീ ടീമുകള്‍ നില കൊള്ളുമ്പോള്‍, ‘കറുത്ത കുതിരകള്‍’ ആവാന്‍  ഇംഗ്ലണ്ട്, ആസ്ത്രേലിയ യും, ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍, കൊറിയകളും.

ആരാധകരുടെ മനസ്സ് കീഴടക്കി മറഡോണയുടെ തന്ത്രങ്ങളുമായി മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്‍റീനയും കരുത്തിന്‍റെ കളിയുമായി ആഫ്രിക്കന്‍ ശക്തികളായ കാമറൂണ്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും യൂറോപ്പ്യന്‍ ഫുട്ബോളിന്‍റെ ചാരുതയുമായി ചാമ്പ്യന്മാരായ ഇറ്റലിയും മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും ജര്‍മ്മനിയും അണി നിരക്കുമ്പോള്‍ , ലോകം കാത്തിരുന്ന കാല്‍പന്തു കളിയുടെ  മിന്നല്‍ പിണരുകള്‍ ഒരു ആവേശമായി ഏറ്റുവാങ്ങാന്‍ കായിക പ്രേമികള്‍ തയ്യാറായി ക്കഴിഞ്ഞു.

അതിനു മുന്നോടിയായി പ്രശസ്ത പോപ്പ്‌ ഗായിക ഷാക്കിറയും സംഘവും ഒരുക്കിയ ‘വക്കാ വക്കാ’ എന്ന വീഡിയോ ആല്‍ബം ലോക മെമ്പാടും എത്തി ക്കഴിഞ്ഞു. “ഇത്തവണ ആഫ്രിക്കയ്ക്ക് വേണ്ടി” എന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പറയുന്നത്.

ഇനിയുള്ള നാളുകളില്‍ ഏതൊരാളുടെയും കണ്ണും കാതും മനസ്സും ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ വേദികള്‍ക്ക് സ്വന്തം.

ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

1 അഭിപ്രായം »

ട്വന്‍റി- 20: ഇംഗ്ലണ്ടിന് കിരീടം

May 17th, 2010

twenty-20- logo-epathramലോക കപ്പ് ട്വന്‍റി- 20 യില്‍ കരുത്തരായ ഓസ്ത്രേലിയ യെ  തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ട് കിരീട നേട്ടം ആഘോഷിച്ചു.  7 വിക്കറ്റിനു ആയിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ശക്തരായ ഓസ്ത്രേലിയന്‍ ബാറ്റിംഗ് നിരയെ 147 റണ്‍സില്‍ ഒതുക്കിയ  ഇംഗ്ലീഷ്‌ ബൌളര്‍ മാര്‍  ചാമ്പ്യന്‍ മാര്‍ക്ക് ഒത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ  3 ഓവറുകളില്‍ തന്നെ 9 റണ്‍സിന് ഓസ്ത്രേലിയ യുടെ  3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത്  അവരുടെ ബാറ്റിംഗിനെ  പ്രതിരോധ ത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
 
ഡേവിഡ്‌ ഹസ്സി  നേടിയ 58 റണ്‍സിന്‍റെ പിന്‍ബലത്തിലാണ്  പ്രതിരോധിക്കാവുന്ന  സ്കോര്‍ ആയ  147 റണ്‍സ് കംഗാരുപ്പട പടുത്തു യര്‍ത്തിയത്.  തുടര്‍ന്ന്‍ ബാറ്റിംഗിനെ ത്തിയ  ഇംഗ്ലണ്ടിനു രണ്ടാമത്തെ ഓവറില്‍ തന്നെ ഒരു വിക്കറ്റ്‌ നഷ്ടമായെങ്കിലും  കെവിന്‍ പീറ്റേഴ്സനും  ക്വിസ്‌ വൈറ്ററും ചേര്‍ന്ന്‍ ഇംഗ്ലീഷ് പടയെ  വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
 
31 ബോളില്‍ നിന്നും 47 റണ്‍സ് എടുത്ത പീറ്റേഴ്സന്‍റെ  അത്യുജ്ജല പ്രകടനം ഇംഗ്ലീഷ്‌ ഇന്നിംഗ്സിന്‍റെ സവിശേഷതയാണ്. കേവലം 17  ഓവറില്‍ തന്നെ 148 റണ്‍സ് അടിച്ചെടുത്ത് ഐ. സി. സി വേള്‍ഡ്‌ ട്വന്‍റി- 20 ട്രോഫി ഇംഗ്ലണ്ട് നേടി എടുക്കുകയായിരുന്നു.
49 ബോളില്‍ നിന്നും   67  റണ്‍സ് നേടിയ ഇംഗ്ലീഷ്‌ ഓപ്പണര്‍  ക്വിസ്‌ വൈറ്റര്‍ ഫൈനലിലെ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം തകര്‍പ്പന്‍ ആള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച  ചാമ്പ്യന്‍ പ്ലെയര്‍ കെവിന്‍ പീറ്റേഴ്സന്‍  ‘മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റ്’ അവാര്‍ഡും ലഭിച്ചു.
 
-ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 12101112

« Previous Page« Previous « വിമാനാപകടം – 10 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Next »Next Page » ഇറാന്‍ യുറേനിയം കൈമാറും – ഇനി പഴി ചാരാന്‍ കാരണങ്ങളില്ല »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine