ഇന്തോനേഷ്യ അഗ്നിപര്‍വ്വത ദുരന്തം – മരണം നൂറായി

November 5th, 2010

indonesia-volcano-epathram

മേറാപി : ഇന്തോനേഷ്യയില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ വന്‍ നാഷ നഷ്ടത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. ഇന്ന് ഉണ്ടായ കനത്ത നിര്‍ഗ്ഗമത്തില്‍ പുറത്തു വന്ന വാതകങ്ങളും ചാരവും വന്‍ തോതില്‍ അഗ്നി ബാധയ്ക്ക് കാരണമായി. അഗ്നിപര്‍വത മുഖത്ത് നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ സൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ എണ്പതു വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അഗ്നിപര്‍വത ദുരന്തമായിരുന്നു ഇന്ന് നടന്നത്. 75,000 പേരെ ഇവിടെ നിന്നും സുരക്ഷിതമായ താവളങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയിലെ സുനാമി : മരണം 500 കവിയും

October 30th, 2010

tsunami-indonesia-epathram

ഉത്തര പഗായ്‌ : ഇന്തോനേഷ്യന്‍ ദ്വീപുകളെ ആക്രമിച്ച സുനാമി തിരമാലകളില്‍ മരണമടഞ്ഞവരുടെ സംഖ്യ 500 കവിയുമെന്ന് സൂചന. തിങ്കളാഴ്ച സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപ സമൂഹത്തിലാണ് ഒരു ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ സുനാമി ആക്രമണം ഉണ്ടായത്. വെള്ളത്തില്‍ ഒലിച്ചു പോയ നൂറു കണക്കിന് ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ബലപ്പെടുന്നത്. ഇവര്‍ ജീവനോടെ ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്നാണ് നിഗമനം. ഇതിനിടെ കഴിഞ്ഞ ദിവസം ജാവാ ദ്വീപില്‍ 35 പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച അഗ്നിപര്‍വതം വീണ്ടും പുകയും ചാരവും വമിപ്പിച്ചത് ഭീതി പരത്തുന്നുണ്ടെങ്കിലും ഇത് വരെ ഇത് കൊണ്ട് നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യന്‍ സഹായം ഐക്യ രാഷ്ട്ര സഭ വഴി

August 29th, 2010

pakistan-flood-2-epathramന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഇന്ത്യന്‍ സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും

August 21st, 2010

ഇസ്ലാമാബാദ്‌ : പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്ന പാക്കിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 5 മില്യന്‍ ഡോളര്‍ സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കും എന്ന് അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ച അത്രയും ലഭിക്കാത്ത സാഹചര്യത്തിലും അയല്‍ രാജ്യമായ ഇന്ത്യ പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത സഹായ തുക പാക്കിസ്ഥാന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതില്‍ അമേരിക്ക ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നിലപാട്‌ മാറ്റിയത്.

ദുരന്തത്തെ നേരിടുന്ന അവസരത്തില്‍ രാഷ്ട്രീയ കളികള്‍ക്ക്‌ പ്രസക്തിയില്ലെന്നും ഇന്ത്യ വാഗ്ദാനം ചെയ്ത സഹായം പാക്കിസ്ഥാന്‍ സ്വീകരിക്കും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഒബാമ ഭരണകൂടം പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചു 24 മണിക്കൂറിനകം പാക്‌ വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ്‌ ഖുറൈഷി ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ദുരിതത്തില്‍ മുങ്ങിയ സ്വാതന്ത്ര്യ ദിനം

August 15th, 2010

pakistan-flood-epathram

പഞ്ചാബ്‌ : വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പാക്കിസ്ഥാനില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത്‌ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കുന്നു. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് വെള്ളം പൊങ്ങിയ പാക്കിസ്ഥാനിലെ സിന്ധു നദീ തടത്തില്‍ 1600 ലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. ഇരുപതു ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഒന്നരക്കോടി പേരുടെയെങ്കിലും ജീവിതത്തെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം വരും.

വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായി. സ്വാത്‌ താഴ്വരയില്‍ നിന്നും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ 7 കോളറ കേസുകള്‍ എങ്കിലും കണ്ടെത്തി എന്നാണു ഇവിടെ പ്രവര്‍ത്തനം നടത്തുന്ന ഒരു ജര്‍മ്മന്‍ സന്നദ്ധ സംഘം പറയുന്നത്.

pakistan-flood-victims-epathram

ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 36,000 പേര്‍ക്കെങ്കിലും ഇതിനോടകം അതിസാരം പിടിപെട്ടിട്ടുണ്ട്. ഇത് അത്യന്തം ആപല്‍ക്കരമായ പ്രവണതയാണെന്ന് ഐക്യ രാഷ്ട്ര സഭ വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിരോധ മരുന്ന് വിതരണം ഊര്‍ജ്ജിതമായി നടത്തുകയാണ് ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ സംഘങ്ങള്‍.

വമ്പിച്ച കൃഷി നാശമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. ഏഴു ലക്ഷം ഹെക്ടര്‍ കൃഷിയെങ്കിലും നഷ്ടമായതായി കണക്കാക്കുന്നു. ഏതാണ്ട് ഒരു ബില്യന്‍ ഡോളറിന്റെ കൃഷി നാശമാണിത്. അരി, ചോളം, പരുത്തി, കരിമ്പ്‌ എന്നിങ്ങനെ രാജ്യത്തെ പ്രധാന കയറ്റുമതി വിളകളെല്ലാം തന്നെ നഷ്ടമായി. ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ വിലകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പാക്കിസ്ഥാനില്‍ വിമാന ദുരന്തം

July 29th, 2010
pakistan-aircrash-epathram

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ മര്‍ഗല പര്‍വ്വത നിരകള്‍ക്ക് സമീപത്തെ താഴ്വരയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. തുര്‍ക്കിയില്‍ നിന്നും കറാച്ചി വഴി ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം . 153 യാത്രക്കാരും ആറു ജീവനക്കാരും കയറിയ എയര്‍ ബ്ലൂ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന് ഏകദേശം 90 മിനിറ്റിനു ശേ‌ഷമാണ് അപകടം ഉണ്ടായത് എന്നും അപകടത്തിനു മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായും സൂചനയുണ്ട്.

കനത്ത മഞ്ഞും മഴയും മൂലം താഴ്ന്ന് പറക്കുകയായിരുന്ന വിമാനം സമീപത്തെ കുന്നുകളില്‍ തട്ടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് റോഡു വഴിയെത്തുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ കൊടുങ്കാറ്റ് – 31 മരണം

June 23rd, 2010

brazil-flood-epathramറിയോ ഡി ജനെയ്‌റോ : ബ്രസീലിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിക്കുന്നു. ആയിരത്തോളം പേരെ കാണാനില്ലെന്നും ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പെര്നാംബുച്ചോ സംസ്ഥാനത്തിലെ ബോം കൊണ്സിലോ എന്ന അണക്കെട്ട് തകര്‍ന്നതിനാലാണ് സ്ഥിതിഗതികള്‍ ഇത്ര വഷളായത്. അണക്കെട്ട് തകര്‍ന്നതോടെ അണപൊട്ടി ഒഴുകിയ മുംബാവു നദി അനേകം പട്ടണങ്ങളെ വെള്ളത്തിലാഴ്ത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമാന ദുരന്തം : ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു

May 24th, 2010

ദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) അറിയിച്ചു. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികളായ ആല്‍ബര്‍ട്ട് അലക്സ്‌, വി. എം. സതീഷ്‌, സാദിഖ്‌ കാവില്‍, ജലീല്‍ പട്ടാമ്പി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ ഭൂകമ്പം മരണം അറുന്നൂറ് കവിഞ്ഞു

April 15th, 2010

ചൈനയിയില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലല്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം ഷിന്‍ഹായ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തിബറ്റന്‍ പീഠ ഭൂമിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്രസീലില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും

April 10th, 2010

brazil-floodsബ്രസീല്‍ : കനത്ത മഴയെ തുടര്‍ന്ന് ബ്രസീലിലെ റിയോ ഡി ജനെയ്‌റോ യില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഇരുന്നൂറ്‌ കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണു സൂചന. കനത്ത മഴ തുടരുന്നതോടെ മരണ സംഖ്യ ഇനിയും കൂടും എന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ ആശങ്കയുണ്ട്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയ ഒരു ചേരിയിലാണ് ഏറ്റവും അധികം മരണം നടന്നത്. ഇവിടെ മാത്രം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് നിഗമനം. 161 പേര്‍ക്ക് പരിക്കുകള്‍ ഉണ്ട് എന്ന് സംസ്ഥാന അഗ്നിശമന സേന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 14111213»|

« Previous Page« Previous « ചൈനയിലെ ഖനി അപകടം : 75 പേരെ രക്ഷപ്പെടുത്തി
Next »Next Page » റഷ്യയില്‍ വിമാനാപകടം – പോളിഷ് പ്രസിഡന്റ് കൊല്ലപ്പെട്ടു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine