സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു. സി. സി.) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടി ക്കാണിച്ചു കൊണ്ടാണ്, സിനിമാ ചിത്രീകരണ സെറ്റുകളിലും ഈ സംവിധാനം വേണം എന്ന് ആവശ്യ പ്പെട്ട് ഡബ്ല്യു. സി. സി. ഹൈക്കോടതിയെ സമീപിച്ചത്.
സിനിമാ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നും ഉത്തരവിലുണ്ട്.
ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് – ഐശ്വര്യ റായ് ജോഡി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമ യന്തിരന്ചിത്രീകരിച്ചത് തന്റെ ജിഗുബ എന്ന കഥ മോഷ്ടിച്ചു കൊണ്ടാണ് എന്ന് കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ സംവി ധായ കന്‍ ശങ്കറിന്ന് ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (2) യാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ജിഗുബ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്‍റെ കഥ യാണ് യന്തിരൻ എന്ന പേരില്‍ സംവിധായകന്‍ ശങ്കർ ചിത്രീ കരിച്ചത് എന്നു കാണിച്ച് എഴുത്തു കാരൻ അരൂർ തമിഴ് നാടൻ നൽകിയ ഹര്‍ജി യിലെ കേസിലാണ് കോടതി വാറണ്ട് പുറ പ്പെടുവി ച്ചിരി ക്കുന്നത്.
പലപ്പോഴായി അറിയിപ്പ് ഉണ്ടായിട്ടും ശങ്കര്‍ കോടതി യിൽ ഹാജരായില്ല. തുടർന്നാണ് ശങ്കറിന്ന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രു വരി 19 ന് കേസ് വീണ്ടും പരിഗണിക്കും.
ജിഗുബ എന്ന കഥ 1996 ൽ ഒരു തമിഴ് മാഗസി നിൽ പ്രസിദ്ധീ കരി ച്ചിരുന്നു. പിന്നീട് 2007 ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുന: പ്രസി ദ്ധീ കരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യന്തിരൻസിനിമ നിർമ്മിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.
2010 ല്‍ റിലീസ് ചെയ്ത ‘യന്തിരൻ’ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഹിന്ദി അടക്കം വിവിധ ഭാഷ കളില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് യന്തിരന്‍ രണ്ടാം ഭാഗം ‘2.0’ എന്ന പേരിലും 2017 ല്‍ റിലീസ് ചെയ്തിരുന്നു.
പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ‘വര്‍ത്തമാനം’ എന്ന സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ദേശ വിരുദ്ധവും മത സൗഹാര്‍ദ്ദം തകര്‍ ക്കുന്നതും ആയിട്ടുള്ള വിഷയമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന സിനിമയുടേത് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.
ജെ. എന്‍. യു., കാശ്മീര്‍ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന സീനുകളാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ‘വര്‍ത്തമാനം’ എന്ന സിനിമയെ പ്രതിക്കൂട്ടിൽ നിറുത്തി യത്. വിശദ പരിശോധന കള്‍ക്കായി സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം അയച്ചു എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് ജെ. എന്‍. യു. വില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രം ആയിട്ടാണ് പാര്‍വ്വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തു മണി എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ കമ്മിറ്റി ചെയര്‍മാന്റെ തീരുമാനം വരുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയില്ല.
പ്രശസ്ത നടി ഷക്കീലയുടെ ജീവിതകഥയെ ആസ്പദ മാക്കി ഒരുക്കിയ ‘ഷക്കീല-നോട്ട് എ പോൺ സ്റ്റാർ’ എന്ന സിനിമ യുടെ ടീസർ റിലീസ് ചെയ്തു. മോഡലും ബോളി വുഡ് നടി യുമായ റിച്ച ചദ്ദയാണ് ഷക്കീലയായി വെള്ളി ത്തിരയില്‍ എത്തുന്നത്. ഈ കൃസ്മസ്സിനു ചിത്രം റിലീസ് ചെയ്യും.
വിവിധ ഭാഷ കളിലായി പുറത്തിറക്കുന്ന ഷക്കീല ച്ചിത്രത്തിന്റെ ഹിന്ദി ടീസര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി ക്കഴിഞ്ഞി രിക്കുന്നത്. റിച്ച ഛദ്ദയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡയില്‍ നിന്നും എസ്തർ നൊറോണ തുടങ്ങിയവരും പ്രധാന വേഷ ങ്ങളില്‍ എത്തുന്നു.
ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ പണം വാരി പടങ്ങളില്‍ നായിക യായി അഭി നയിച്ചു സൂപ്പര്‍ താര പദവിയില്‍ വിലസിയ ഷക്കീല യുടെ യഥാർത്ഥ ജീവിതം തന്നെ യാണ് ഈ സിനിമ യിലൂ ടെ പറയാൻ ശ്രമിച്ചിരി ക്കു ന്നത് എന്ന് കന്നഡ സിനിമകളിലൂടെ ശ്രദ്ധേയ നായ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ കാര്യ ങ്ങളും ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ച പ്പാടു കളും ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ ത്തകരുമായി ഷക്കീല പങ്കു വെക്കു കയും ഷൂട്ടിംഗ് സ്ഥലത്ത് എത്തി തന്റെ വീട് എങ്ങനെ യായിരുന്നു എന്നുള്ള കാര്യങ്ങളും വളരെ കൃത്യമായി ചിത്രത്തിന്റെ ആർട്ട് ഡയറ ക്ഷൻ ടീമിന് വിശദീകരിച്ചു കൊടുക്കുക യും ചെയ്തിരുന്നു എന്നും സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.
സിൽക്ക് സ്മിത നായികയായ ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ തന്റെ പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെയാണ് താര പദവിയില്‍ എത്തിയത്. തെന്നിന്ത്യ യിലെ എല്ലാ ഭാഷ കളിലും ഹിന്ദി യിലും മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷക ളിലും കിന്നാര ത്തുമ്പികള്‍ ഡബ്ബ് ചെയ്തു പ്രദര്‍ശന വിജയം നേടി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ കളിലായി ഇരുനൂറ്റി അമ്പതില്‍ അധികം ചിത്ര ങ്ങളിലാണ് ഷക്കീല അഭിനയിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലുള്ള തന്റെ ചിത്രങ്ങൾ ആരും ഷെയര്‍ ചെയ്യരുത് എന്നും സോ ഷ്യല്‍ മീഡിയ കളില്‍ നിന്നും അവ നീക്കം ചെ യ്യണം എന്നും വിവാദ നായിക സൈറാ വസീം.
അഭിനയം മത വിശ്വാസത്തെ ബാധിക്കുന്നു എന്ന തിനാല്‍ തന്റെ സിനിമാ ജീവിതം അവസാനിപ്പി ക്കുന്നു എന്നു പറഞ്ഞു കൊണ്ട് അഭിനയ രംഗത്തു നിന്നും പിന്മാറിയ സൈറാ വസീ മിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റു കള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു.
‘ഞാൻ ജീവിതത്തിലെ പുതിയ അദ്ധ്യായം ആരംഭിക്കു വാൻ പോവുന്നു. നിങ്ങളുടെ സഹകരണം എനിക്ക് ഏറെ സഹായകമാകും. എന്റെ യാത്ര യുടെ ഭാഗ മായതിന് നന്ദി…..” എന്നിങ്ങനെ യാണ് ഇവരുടെ പുതിയ പോസ്റ്റ്.
എന്നാല്‍ അഭിനയം മാത്രമല്ല സോഷ്യല്‍ മീഡിയ യില്‍ സജീവമാവുന്നതും ഇസ്ലാമികമായി നിഷിദ്ധം തന്നെ യാണ് എന്നതിനാല്‍ ഇതില്‍ നിന്നും പിന്‍ മാറണം എന്നും ആരാധകര്‍ ഇവര്‍ക്ക് മറു കുറിപ്പ് ഇട്ടിരിക്കുന്നു.