ചലച്ചിത്രനടന്‍ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

December 26th, 2014

nl-balakrishnan-epathram

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും നടനുമായ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇരു കാലുകളും ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതോടൊപ്പം അര്‍ബുദ രോഗവും ഹൃദ്‌രോഗവും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരയോടെ പ്രൌഡിക്കോണത്തെ ആവുകുളം ശിവാലയം വീട്ടുവളപ്പില്‍ നടത്തും.

1943-ല്‍ തിരുവനന്തപുരം ജില്ലയിലെ പൌഡിക്കോണത്താണ് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍. എല്‍. ബാലകൃഷ്ണന്റെ ജനനം. 1965-ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി സിനിമാ മാസികകള്‍ക്ക് വേണ്ടിയും അദ്ദേഹം സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചല ഛായാഗ്രാഹകനായിട്ടാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍ തുടങ്ങിയ പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 300-ല്‍ പരം ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന കുട്ടികള്‍ക്കായുള്ള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. തന്റെ ആകാരവും താടിയും എല്ലാം എന്‍. എല്‍. ബാലകൃഷ്ണനെ സിനിമയില്‍ ശ്രദ്ധേയനാക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കൌതുക വാര്‍ത്തകള്‍, ഡോ. പശുപതി, തിരക്കഥ തുടങ്ങി 170 ഓളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തി യവയായിരുന്നു മിക്ക വേഷങ്ങളും. സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷി നിരീക്ഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുള്ള എൻ. എല്‍. ബാലകൃഷ്ണന്റെ ഷാപ്പു കഥകള്‍ ഏറെ പ്രശസ്തമാണ്. കള്ളു ഷാപ്പിലെ കറികളുടെ രുചിക്കൂട്ടിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു എന്‍. എല്‍. മാധ്യമ  ചര്‍ച്ചകളില്‍ മദ്യപാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമായി വലിയ ഒരു സൌഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ബാലണ്ണന്‍ എന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു

December 23rd, 2014

k-balachander-epathram

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാ‍യി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.

1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂ‍ര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒഡേസ സത്യന്‍ അന്തരിച്ചു

August 19th, 2014

odesa-sathyan-ePathram
കോഴിക്കോട് : കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ഒഡേസ സത്യന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. അര്‍ബുദ രോഗ ത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ യായിരുന്നു. ചൊവ്വാഴ്ച രാവിലെ യായിരുന്നു മരണം.

പ്രമുഖ സംവിധായകൻ ജോണ്‍ അബ്രാഹാമിന്റെ സഹ യാത്രിക നായിരുന്ന സത്യന്‍ സ്ഥാപിച്ച ജനകീയ സിനിമാ കമ്പനിയാണ് ഒഡേസ. ജന ങ്ങളില്‍ നിന്നും ധനം സമാഹരി ച്ചാണ് സത്യന്‍ ഡോക്യു മെന്ററി കള്‍ നിര്‍മിച്ചിരുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഒഡേസ സത്യന്‍ അന്തരിച്ചു

സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

July 17th, 2014

film-director-sasikumar-jc-danial-award-ePathram
കൊച്ചി : മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ശശി കുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലര മണി യോടെ കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ഏറ്റവും കൂടുതല്‍ ഹിറ്റ്ചിത്ര ങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആയിരുന്നു ശശി കുമാര്‍. മലയാള സിനിമ യ്ക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെ യാണ് ശശികുമാര്‍ സിനിമാ രംഗത്ത് സജീവമായത്.

ജയഭാരതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ തുടങ്ങി നിരവധി പ്രതിഭ കളെ സിനിമ യ്ക്ക്പ രിചയ പ്പെടു ത്തിയ സംവിധായകന്‍ ആയിരുന്നു ശശികുമാര്‍.

- pma

വായിക്കുക: ,

Comments Off on സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

June 5th, 2014

tv-gopalakrishnan-epathram

മലയാളി നെഞ്ചിലേറ്റിയ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്നു തുടങ്ങുന്ന ഗാനം രചിച്ച ടി. വി. ഗോപാല കൃഷ്ണന്‍ അന്തരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി യായ ഇദ്ദേഹം ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.

1979ല്‍ പുറത്തിറങ്ങിയ ലൗലി എന്ന സിനിമ യില്‍ യേശുദാസിന്റെ സൂപ്പര്‍ ഹിറ്റു ഗാനങ്ങളില്‍ ഒന്നായ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്ന പ്രശസ്ത ഗാനം മൂളാത്ത സംഗീത പ്രേമികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവിനെ അധികം പേര്‍ക്കും പരിചയം കാണില്ല.

ചെറുപ്പം മുതലേ നാടക ങ്ങള്‍ക്കു വേണ്ടി രചനയും ഗാന രചനയും നിര്‍വ്വഹിച്ചിരുന്ന ടി. വി. ഗോപാല കൃഷ്ണന്‍, സിനിമ യില്‍ സജീവ മാവുന്നത് 1978ല്‍ നിര്‍മ്മിച്ച ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന ചിത്ര ത്തിന് കഥയും തിരക്കഥയും സംഭാഷ ണവും രചിച്ചു കൊണ്ടായിരുന്നു.

ഗാന രചയിതാവ്, തിരക്കഥാ കൃത്ത്, കലാ സംവിധായകന്‍, സംവിധായകന്‍ തുടങ്ങിയ മേഖല കളില്‍ സിനിമ യിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

1979ല്‍ തന്നെ പുറത്തിറങ്ങിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. വെടിക്കെട്ട്, രഘുവംശം, വേഷങ്ങള്‍, ഹൃദയം പാടുന്നു തുടങ്ങിയ ചിത്ര ങ്ങളില്‍ പിന്നണി പ്രവര്‍ത്ത കനായിരുന്നു.

1981 ല്‍ സംവിധായ കന്റെ വേഷമിട്ട ‘തായമ്പക’ എന്ന സിനിമ റിലീസ് ചെയ്യാനായില്ല. ഇതോടെ അദ്ദേഹം സിനിമ രംഗത്തു നിന്നും പിന്‍മാറി. എല്ലാ മേഖല കളിലും കൈ വച്ചതു കൊണ്ടാകാം അദ്ദേഹം ഒരിടത്തും എത്താതെ പോയത്.

കൊട്ടാരക്കര ശ്രീഭദ്ര, ചങ്ങനാശ്ശേരി ജയ കേരള തുടങ്ങിയ നൃത്ത സംഘങ്ങൾക്ക് രചന നിർവ്വഹിയ്ക്കുകയും ചെയ്തി ട്ടുണ്ട്. സഖി വാരിക, ഗീത, തനി നിറം, മാമ്പഴം തുടങ്ങിയ ആനുകാലിക ങ്ങളുടെ പത്രാധിപര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകളും നൂറോളം നോവലുകളും എഴുതിയിട്ടുണ്ട്.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാ ജീവിത ത്തില്‍ അര്‍ഹിക്കുന്ന ഒരു അംഗീകാരവും നേടാതെ ടി. വി. ഗോപാല കൃഷ്ണന്‍ യാത്രയായി.

- pma

വായിക്കുക:

Comments Off on ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

11 of 25« First...101112...20...Last »

« Previous Page« Previous « ദിലീപും മഞ്ജു വാര്യരും പിരിയുന്നു
Next »Next Page » എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine