പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

December 15th, 2020

national-award-winner-p-krishnamoorthy-ePathram പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.

നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.

സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.

ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.

2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.

(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം.)

പി. കൃഷ്ണ മൂര്‍ത്തി : WikiPedia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയൻ : അസ്തമിക്കാത്ത താര സൂര്യൻ

November 16th, 2020

actor-jayan-40-th-death-anniversary-ePathram

ദേഹ വിയോഗത്തിന്റെ കാലയളവ് നാലു പതിറ്റാണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം സിനിമാ പ്രേമി കളുടെ ഹൃദയ ത്തിൽ ചേക്കേറിയ ഇതിഹാസ താര ത്തിന്റെ ജന പ്രീതി കൂടുതൽ വ്യക്ത മാക്കുന്ന തായി ജയന്റെ നാല്പതാം ചരമ വാർഷിക ത്തിൽ സോഷ്യൽ മീഡിയ യിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കളും പോസ്റ്ററു കളും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളും.

മുൻനിര നടന്മാർ അടക്കമുള്ളവരും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെ ക്കുറിച്ചുള്ള വിശേഷ ങ്ങളും വിവിധ പ്രായ ക്കാരാ യിട്ടുള്ള സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍ത ങ്ങളായ കൂട്ടായ്മ കളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ കെടാത്ത ശോഭ വിളിച്ചോതുന്നു.

1980 നവംബർ 16 നു കോളിളക്കം സിനിമയുടെ ഷൂട്ടിംഗി നിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാ ത്തവരും ഉണ്ട് എന്നുള്ളതാണ് സത്യം. പകരം വെക്കാനില്ലാത്ത ഹൃദയ താര ത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

* Tag : JAYAN

Image Credit : JAYAN THE REAL HERO FANS

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ഗോപികുമാർ അന്തരിച്ചു

October 21st, 2020

film-director-p-gopi-kumar-ePathramസംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.

ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.

മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.

മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.

പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എസ്. പി. ബി. അന്തരിച്ചു

September 25th, 2020

s-p-balasubrahmanyam-spb-ePathram

ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്‌.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.

കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.

കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.

ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.

* WikiPedia : SPB

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശശി കലിംഗ അന്തരിച്ചു

April 7th, 2020

actor-sasi-kalinga-passed-away-ePathram
കോഴിക്കോട് : പ്രമുഖ നാടക  സിനിമ അഭിനേതാവ് ശശി കലിംഗ (വി. ചന്ദ്രകുമാര്‍ 59) അന്തരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി ചന്ദ്ര ശേഖരന്‍ നായർ – സുകുമാരി ദമ്പതി കളുടെ മകനാണ് വി. ചന്ദ്ര കുമാര്‍ എന്ന ശശി കലിംഗ.

കാൽ നൂറ്റാണ്ടു നീണ്ട നാടക പ്രവർത്തന ങ്ങൾക്കു ശേഷം 1998 ൽ ‘തകര ച്ചെണ്ട’ എന്ന സിനിമ യിലെ പളനിച്ചാമി എന്ന കഥാപാത്ര ത്തിലൂടെ യാണ് ചലച്ചിത്ര അഭിനയ രംഗത്തു വന്നത് എങ്കിലും വീണ്ടും നാടക ത്തിൽ തന്നെ സജീവ മായി. ഇതിനകം അഞ്ഞൂറോളം നാടകങ്ങളില്‍ അഭിനയിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാക്കൊല പാതക ത്തിന്റെ കഥ’ (2009) എന്ന സിനിമ യിലൂടെ വീണ്ടും വെളളി ത്തിര യില്‍ തിരിച്ച് എത്തുകയും ചെയ്തു.

തുടര്‍ന്ന് ആമേന്‍, ആദാമിന്റെ മകന്‍ അബു, കേരളാ കഫേ, പ്രാഞ്ചി യേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, അമര്‍ അക്ബര്‍ ആന്തോണി, വെള്ളി മൂങ്ങ, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഇരുന്നൂറ്റി അമ്പതില്‍പ്പരം സിനിമ കളില്‍ ശ്രദ്ധേയമായ കഥാ പാത്രങ്ങളെ അവതരി പ്പിച്ചു പ്രേക്ഷക രുടെ കയ്യടി നേടി.

സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതി യാണ്’എന്ന സിനിമ യില്‍ നായക വേഷവും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 15« First...456...10...Last »

« Previous Page« Previous « എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
Next »Next Page » നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine