നീരാ റാഡിയയുടെ വീട്ടില്‍ റെയ്ഡ്

December 15th, 2010

niira-radia-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ വീടുള്‍പ്പെടെ 35 സ്ഥലങ്ങളില്‍ സി. ബി. ഐ. റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചയോടെ നീരയുടെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. ട്രായ് മുന്‍ തലവന്‍ പ്രദീപ് ബൈജാലിന്റെ വീട്ടിലും റെയ്ഡ് നടന്നു. കൂടാതെ മുന്‍ കേന്ദ്ര മന്ത്രി രാജയുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ വീടുകളിലും മറ്റു വിവിധ കേന്ദ്രങ്ങളിലും പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.

സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടും മറ്റുമായി നീരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിമാന യാത്രാ നിരക്കുകള്‍ കുറയ്ക്കാന്‍ അന്ത്യശാസനം

December 14th, 2010

airlines-india-epathram

ന്യൂഡല്‍ഹി : വിമാന യാത്രാ നിരക്കുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം മിക്കവാറും എല്ലാ സ്വകാര്യ വിമാന കമ്പനികളും അംഗീകരിച്ചുവെങ്കിലും, യാത്രാ നിരക്കുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരക്കുകളിലേക്ക് കുറയ്ക്കുവാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം നിരക്കുകള്‍ കുറച്ചില്ലെങ്കില്‍ ഔദ്യോഗിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് വ്യോമ ഗതാഗത മന്ത്രി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.

കമ്പനികളുടെ നിരക്കുകള്‍ നിശ്ചയിക്കുക എന്നത് സര്‍ക്കാരിന്റെ നയമാല്ലെങ്കിലും ഇത്തരത്തില്‍ ജനം ചൂഷണത്തിന് ഇരയാവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നഗര സൌന്ദര്യത്തിനായി പുറത്താക്കപ്പെട്ടവര്‍ ഇപ്പോഴും തെരുവില്‍

December 13th, 2010

cwg-homeless-slum-dwellers-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗെയിംസ് നടക്കുന്ന വേളയില്‍ നഗര സൌന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിനും വേണ്ടി ഗെയിംസ് ഗ്രാമ പരിസരങ്ങളിലെ ചേരികള്‍ കുടി ഒഴിപ്പിച്ച അധികൃതര്‍ കുടി ഒഴിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പിന്തുണയ്ക്കായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.

രണ്ടര ലക്ഷം പേര്ക്കാണ് ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടത്. ഇവരില്‍ ഏതാണ്ട് അന്‍പതിനായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ചേരികളും, കിടപ്പാടങ്ങളും അതിലെ സാധന സാമഗ്രികള്‍ ഒന്നാകെയും നഷ്ടപ്പെട്ടത് കണ്ടു അമ്പരന്നു നിലവിളിച്ച ആയിരങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്.

താല്‍ക്കാലിക കിടപ്പാടം നല്‍കാമെന്ന് പറഞ്ഞു ലോറികളില്‍ കയറ്റി കൊണ്ട് പോയവരെ നഗരത്തില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ ഭാവന എന്ന സ്ഥലത്തേക്കാണ് കൊണ്ട് പോയത്‌. നഗര ഹൃദയത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്തു ഉപജീവനം കഴിച്ച ഇവരുടെ ജീവനോപാധികള്‍ ഇതോടെ ഇല്ലാതായി. പലരും തിരികെ നഗരത്തിലേക്ക് തന്നെ ചേക്കേറി രാത്രി കാലങ്ങളില്‍ തെരുവോരങ്ങളിലും പീടിക തിണ്ണകളിലും കഴിച്ചു കൂട്ടുകയാണ്.

അതി ശൈത്യത്തില്‍ കുടുംബം മുഴുവന്‍ മരിച്ച സ്ത്രീകള്‍ നിരവധിയാണ് ഇവിടെയുള്ളത്. നൂറു കണക്കിന് ആളുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തണുപ്പില്‍ രോഗം ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നഗര സൌന്ദര്യ വല്ക്കരണത്തിനായി കുടി ഒഴിപ്പിക്കപ്പെട്ടവര്‍ ജീവിതോപാധി തേടി തിരികെ നഗരത്തില്‍ എത്തിയതോടെ തലസ്ഥാനത്ത് തെരുവോരങ്ങളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്‌ എന്ന് ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌

December 11th, 2010

digvijay-singh-epathram

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.

മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്.

മുംബൈയില്‍ വെറും ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്ന തന്റെ മകന്‍ ദുബായില്‍ പണം കൊയ്യുകയാണ് എന്ന് ഒരു തീവ്ര വലതു പക്ഷ ഹിന്ദു സംഘടനയുടെ മുഖപത്രം എഴുതിയതും തന്നെ ഏറെ വിഷമിപ്പിക്കുന്നതായി കര്‍ക്കരെ പറഞ്ഞു.

രാത്രി കര്‍ക്കരെ കൊല്ലപ്പെട്ട വിവരം അറിഞ്ഞ താന്‍ ആദ്യം കരുതിയത്‌ അവര്‍ കര്‍ക്കരെയെ കൊലപ്പെടുത്തി എന്നാണ്. പിന്നീടാണ് അന്ന് നഗരത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ താന്‍ അറിഞ്ഞത്.

ഇതേ വിഷയത്തെ പരാമര്‍ശിച്ച് മുന്‍ കേന്ദ്ര മന്ത്രി എ. ആര്‍. ആന്തുലെ കര്‍ക്കരെ “ഭീകരതയുടെയും ഭീകരതയുടെ കൂടെ മറ്റെന്തൊക്കെയുടെയും” ഇരയാണ് എന്ന് പറഞ്ഞത് ഏറെ വിവാദം ആകുകയും അദ്ദേഹത്തിന്റെ രാജിയില്‍ അത് കലാശിക്കുകയും ചെയ്തിരുന്നു.

മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ആലപ്പ നാളുകള്‍ക്ക് മുന്‍പ്‌ ഇവര്‍ ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല.

കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് അന്ന് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിക്കുകയും തനിക്ക് മോഡിയുടെ സഹായ ധനം വേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: ,

14 അഭിപ്രായങ്ങള്‍ »

വിമാനക്കൂലിയില്‍ 25% കുറവ്

December 6th, 2010

budget-airlines-india-epathram

ന്യൂഡല്‍ഹി : സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനികള്‍ വിമാന യാത്രാ കൂലിയില്‍ 25 ശതമാനത്തോളം കുറവ് വരുത്താന്‍ നിര്‍ബന്ധിതരായി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുഖ്യനായ ഭരത് ഭൂഷന്‍ സ്വകാര്യ ബജറ്റ്‌ വിമാന കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്‌, ഗോ എയര്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുറന്നാണ് യാത്രാക്കൂലിയില്‍ കുറവ്‌ വരുത്താന്‍ തീരുമാനമായത്.

ഇത് പ്രകാരം തിരുവനന്തപുരം – മുംബൈ യാത്രയ്ക്ക് 4,500 മുതല്‍ 16,000 രൂപ വരെയാവും നിരക്ക്. ഡല്‍ഹി – മുംബൈ (5,000 – 10,000), ഡല്‍ഹി – ചെന്നൈ (5,000 – 15,000), ഡല്‍ഹി – ഹൈദരാബാദ് (5,000 – 13,000), മുംബൈ – ചെന്നൈ (3,000 – 12,000) രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കാശ്മീര്‍ വീണ്ടും പുകയുന്നു
Next »Next Page » കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine