കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

May 26th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കേരളാ ഘടകം ബി. ജെ. പി. പ്രസിഡണ്ട് കുമ്മനം രാജ ശേഖരനെ മിസ്സോറാം ഗവർണ്ണർ ആയി നിയ മിച്ചു കൊണ്ട് രാഷ്ട്രപതി യുടെ ഉത്തരവ്.

നിലവിലെ മിസ്സോറാം ഗവർണ്ണർ ലെഫ്. ജനറൽ (റിട്ട.) നിർഭയ് ശർമ്മ യുടെ കാലാവധി മെയ് 28 ന് അവസാനി ക്കുന്നു. ഈ ഒഴിവിലേ ക്കാണ് കുമ്മന ത്തിന്റെ നിയ മനം. ഈ വർഷാവസാനം മിസ്സോ റാമിൽ നിയമ സഭാ തെരഞ്ഞെടുപ്പു നടക്കുവാന്‍ ഇരിക്കെ യാണു കുമ്മന ത്തിന്റെ നിയമനം എന്നതും ശ്രദ്ധേ യമാണ്

കോട്ടയ ജില്ലയിലെ കുമ്മനം വാളാവള്ളി യിൽ അഡ്വ. രാമ കൃഷ്ണ പിള്ള യുടെയും പാറുക്കുട്ടി യമ്മ യുടെ യും മകനായ രാജ ശേഖരൻ, കുമ്മനം ഗവ. യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാ സം പൂർത്തി യാക്കി. കോട്ടയം സി. എം. എസ്. കോളേ ജില്‍ നിന്ന് ബി. എസ്സ്. സി. ബിരുദ വും മുംബൈ യിൽ നിന്ന് പത്ര പ്രവര്‍ ത്തന ത്തില്‍ ബിരു ദാന ന്തര ബിരുദ വും കരസ്ഥ മാക്കിയ ശേഷം ദീപിക പത്ര ത്തിലൂടെ ജേര്‍ണ്ണലിസ്റ്റായി ജോലി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തി ട്ടുണ്ട്.

1976 ല്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. കൊച്ചി യിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷ മാണ് കുമ്മനം രാജശേഖരൻ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ മാവുന്നത്.

1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ൽ നിലക്കൽ ആക്ഷൻ കൗൺസില്‍ ജനറല്‍ കണ്‍വീനര്‍, 1985 ല്‍ ഹിന്ദു മുന്ന ണി ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യ വേദി ജനറൽ കൺവീനർ, വി. എച്ച്. പി. ഓർഗ നൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തി ച്ചി ട്ടുണ്ട്.

1987 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരു വനന്ത പുരം ഈസ്റ്റ് മണ്ഡല ത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി യായി രുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ ക്കാവില്‍ നിന്നും മല്‍സരിച്ചി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി

February 10th, 2018

narendra-modi-conferred-grand-collar-of-the-state-of-palestine-ePathram
ന്യൂഡൽഹി : ഫലസ്തീനിലെ പരമോന്നത ബഹുമതി യായ ‘ഗ്രാന്‍ഡ് കോളര്‍’ നല്‍കി നരേന്ദ്ര മോഡിയെ ആദരിച്ചു. റാമല്ല യില്‍ നടന്ന ചടങ്ങില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഗ്രാന്‍ഡ് കോളര്‍ ബഹുമതി നരേന്ദ്ര മോഡിക്കു സമ്മാനിച്ചു. ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹു മതി യാണ് ‘ഗ്രാന്‍ഡ് കോളര്‍’.

ഇന്ത്യക്ക് ഇത് അഭിമാന മുഹൂര്‍ത്ത മാണ്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ത്തിന്റെ പ്രതിഫലന മാണ് ഈ ബഹുമതി എന്നും പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നരേന്ദ്ര മോഡി പറഞ്ഞു.

നാലു ദിവസത്തെ വിദേശ സന്ദര്‍ശന ത്തി നായി ട്ടാണ് പ്രധാന മന്ത്രി ഫലസ്തീനില്‍ എത്തിയത്.ആദ്യ മായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഫലസ്തീനില്‍ സന്ദര്‍ശി ക്കു ന്നത്. ഫലസ്തീന്‍ സന്ദ ര്‍ശന ത്തിന് ശേഷം യു. എ. ഇ, ഒമാന്‍ എന്നി വിടങ്ങളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം

September 18th, 2017

sindhu_epathram

സോൾ : കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ ജപ്പാന്റെ ഒകാഹുരയെ തകർത്ത് സിന്ധു സ്വർണ്ണം നേടി. ആവേശകരമായ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒകാഹുര സിന്ധുവിനെ തോൽപ്പിച്ചിരുന്നു.

കൊറിയൻ ഓപ്പൺ സീരീസിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി സിന്ധു മാറി. സിന്ധുവിനെ ഈ വർഷത്തെ മൂന്നാമത്തെ കിരീടമാണിത്. ഒരു മണിക്കൂറും 23 മിനുട്ടും നീണ്ടുനിന്ന തീപാറുന്ന പോരാട്ടമാണ് സിന്ധു കാഴ്ച വെച്ചത്. ലോക ചാമ്പ്യൻഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം ശ്രീജിത് പൊയില്‍കാവിന്

February 23rd, 2017

director-sreejith-poyilkkav-ePathram
ന്യൂദല്‍ഹി : ജന സംസ്‌കൃതി നടത്തിയ ഏഴാമത് സഫ്ദർ ഹാഷ്മി അഖി ലേന്ത്യാ നാടക രചനാ മത്സര ത്തില്‍ ശ്രീജിത് പൊയില്‍ കാവ് പുരസ്‌കാര ജേതാ വായി. ശ്രീജിത്തി ന്റെ ‘എന്‍. എച്ച്.-77 ദുരന്ത ത്തിലേക്ക് ഒരു പാത’ എന്ന രചന യാണ് പുരസ്‌കാര ത്തിന് അർഹമായത്.

പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള, ഡോ. സാം കുട്ടി പട്ടംകരി, ജോ മാത്യു എന്നിവ രട ങ്ങിയ ജൂറി യാണ് പുരസ്‌കാര ജേതാവിനെ തെര ഞ്ഞെ ടുത്തത്.

കോഴിക്കോട് പോയില്‍ കാവ് സ്വദേശി യാണ് ശ്രീജിത്. സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍ നിന്നും ബിരുദവും ബിരു ദാനന്തര ബിരുദവും നേടിയ ശ്രീജിത് നിര വധി നാടക ങ്ങള്‍ സംവി ധാനം ചെയ്തിട്ടുണ്ട്. രണ്ട് തവണ രചനക്കും സംവി ധാന ത്തിനു മുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം കരസ്ഥ മാക്കി യിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ നാടക മത്സര മായ അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തില്‍ ശ്രീജിത്ത് സംവിധാനം ചെയ്ത ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടക ത്തിലൂടെ മികച്ച സംവിധായ കനുള്ള പുരസ്കാരം ഈ വര്ഷം ശ്രീജിത്ത് കരസ്ഥമാക്കി.

ഇരുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സംഗീത നടാക അക്കാദമി സംഘ ടിപ്പിച്ച പ്രവാസി മലയാളി അമച്വര്‍ നാടക മത്സര ത്തില്‍ ശ്രീജിത്തിന്റെ ‘ദ്വയം’ എന്ന നാടകം മികച്ച രചന യായി തെര ഞ്ഞെ ടുക്ക പ്പെട്ടി രുന്നു. സദാചാര വാര്‍ത്തകള്‍, എക്കോ, മറു പിറവി, പുഴു പ്പല്ല്, സമീറ പറയുന്നത്, ദ്വയം, മൂന്നാം നാള്‍ തുടങ്ങി യവ യാണ് പ്രധാന രചനകള്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജമ്മു കശ്മീരില്‍ വിവാഹ ചടങ്ങു കള്‍ക്ക് നിയന്ത്രണം : അതിഥി കള്‍ 500 മാത്രം
Next »Next Page » മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine