മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി

April 5th, 2018

supremecourt-epathram
ന്യൂഡല്‍ഹി : കണ്ണൂര്‍ – കരുണ മെഡിക്കല്‍ കോളേജു കളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥി കളെ പുറത്താ ക്കണം എന്ന് സുപ്രീം കോടതി വിധി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണി ക്കവേ യാണ് സംസ്ഥാന സര്‍ ക്കാരിന് ശക്ത മായ തിരിച്ചടി നല്‍കി ക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

കണ്ണൂർ അഞ്ചര ക്കണ്ടി മെഡി ക്കൽ കോളജിലെ 150 വിദ്യാ ര്‍ത്ഥി കളെയും പാലക്കാട്  കരുണ മെഡി ക്കല്‍ കോളേ ജിലെ 30 പേരേയുമാണു പുറത്താക്കുക.

കുട്ടി കളെ കോളേജില്‍ പ്രവേശി പ്പിക്കു കയോ പഠനം തുടരാന്‍ അനുവദി ക്കു കയോ പരീക്ഷക്ക് ഇരുത്തു കയോ ചെയ്യരുത് എന്നും സുപ്രീം കോടതി കർശ്ശന മായി ആവശ്യപ്പെട്ടു.

കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജു കളിൽ 2016 – 17 വർഷം നടത്തിയ പ്രവേശനം ക്രമ വിരുദ്ധം എന്നു കണ്ടെ ത്തി യതിനെ തുടര്‍ന്ന് പ്രവേ ശന പരീക്ഷ റദ്ദാക്കി യിരുന്നു. ഹൈക്കോടതി ഇതു ശരി വെക്കുകയും ചെയ്തു.

എന്നാല്‍ പ്രവേശനം ക്രമവൽ ക്കരിക്കണം എന്ന് വിദ്യാർ ത്ഥികളും രക്ഷി താക്കളും ആവശ്യ പ്പെട്ടതിനെ തുടർന്നു പ്രാബല്യ ത്തില്‍ വരുത്തിയ ഓർഡി നൻസിനു പകരം ആയിട്ടാണു ബിൽ പാസ്സാ ക്കിയത്. ഓർഡി നൻസി ലൂടെ ക്രമവൽ ക്കരിച്ച കേസാ ണ് സുപ്രീം കോടതി പരി ഗണി ച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മധ്യപ്രദേശിലെ രണ്ടര ലക്ഷം കന്നു കാലി കൾക്ക്​ ‘ആധാർ’ തയ്യാര്‍

March 26th, 2018

identification-number-tag-for-cow-ePathram
മധ്യപ്രദേശ് : കന്നുകാലി കളുടെ സുരക്ഷ, മെച്ചപ്പെട്ട രീതി യിലെ പാല്‍ ഉല്‍പ്പാദനം എന്നിവ ലക്ഷ്യ മാക്കി മധ്യ പ്രദേ ശി ലെ രണ്ടര ലക്ഷം നാല്‍ക്കാലി കള്‍ക്ക് ആധാര്‍ കാര്‍ഡിനു സമാന മായ സവിശേഷ തിരി ച്ചറി യല്‍ രേഖ കള്‍ തയ്യാ റായി.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാര മാണ് കന്നു കാലി കള്‍ക്ക്തിരിച്ചറിയല്‍ നമ്പര്‍ നല്‍കി യിട്ടുള്ളത്. കാലി കളുടെ വയസ്സ്, വര്‍ഗ്ഗം, സ്വഭാവ സവി ശേഷത കള്‍ തുട ങ്ങി യവ തിരിച്ചറി യു വാന്‍ കഴി യുന്ന 12 അക്ക നമ്പറു കളാണ് കന്നു കാലി കള്‍ ക്കുള്ള ‘ആധാറി നും’ നല്‍കി യിട്ടു ള്ളത്.

narendra-modi-government-plans-on-introducing-a-cow-ministry-ePathram

കന്നു കാലി കളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉടമ യുടെ ആധാറു മായി ബന്ധിപ്പിക്കും. അനധികൃത വില്‍ പ്പന, കള്ള ക്കടത്ത്, കാലി കളെ ഉപേക്ഷിക്കല്‍ എന്നിവ തടയുക യാണ് ഇതിന്റെ ഉദ്ദേശം.

ദേശ വ്യാപകമായി നടപ്പാക്കുന്ന ‘ഇൻഫർമേഷൻ നെറ്റ് വര്‍ക്ക് ഫോര്‍ അനിമൽ പ്രൊഡക്ടി വിറ്റി ആൻഡ് ഹെൽത്ത്’ (ഐ. എൻ. എ. പി. എച്ച്) പദ്ധതി ക്കു വേണ്ടി യാണ് കാലികൾക്ക് നമ്പർ നൽകുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം : അറ്റോര്‍ണി ജനറല്‍

March 22nd, 2018

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നത് ആതീവ സുരക്ഷിത മായിട്ടാണ് എന്നും അതൊരി ക്കലും ചോര്‍ന്നു പോവു കയില്ലാ എന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ അറിയിച്ചു.

ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററി യില്‍ 10 മീറ്റര്‍ ഉയര വും നാലു മീറ്റര്‍ വീതി യുമുള്ള പ്രത്യേക ഭിത്തി കള്‍ക്ക് ഉള്ളില്‍ ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണു ഗോപാല്‍ വ്യക്തമാക്കി.

ആധാര്‍ എന്നത് വിശ്വാസ്യത ഇല്ലാത്തതല്ല. മറിച്ച്, അഴിമതി ഇല്ലാതാക്കുവാനുള്ള ഗൗരവ പൂര്‍ണ്ണ മായ ശ്രമ ത്തിന്റെ ഭാഗ മാണ് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നതു സംബ ന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള വിശദാംശ ങ്ങള്‍ വിവരി ക്കുന്ന തിനും കോടതി യുടെ സംശയ ങ്ങള്‍ ദുരീകരി ക്കുന്ന തിനും അവസരം നല്‍കണം എന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ ആവശ്യ പ്പെട്ടു. അപേക്ഷയില്‍ കോടതി പിന്നീട് തീരുമാനം എടുക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി

March 8th, 2018

arun_epathram
ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന

പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.

മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.

എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മേഘാലയ മുഖ്യ മന്ത്രി യായി കോണ്‍ റാഡ് സാംഗ്മ സത്യ പ്രതിജ്ഞ ചെയ്തു
Next »Next Page » ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine