കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല

May 20th, 2018

baby-feet-child-birth-ePathram
ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.

ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.

മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.

എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.

മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.

മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി  ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

May 19th, 2018

supremecourt-epathram

ന്യൂഡൽഹി : കാവേരി നദീ ജല ത്തിന്റെ സുഗമ മായ വിതരണ ത്തിന് കേന്ദ്ര സർക്കാർ രൂപപ്പെടു ത്തി യ കരടു പദ്ധതി രേഖക്ക് സുപ്രീം കോടതി യുടെ അംഗീകാരം. കാവേരി നദീജല തർക്ക വുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു. ഇതു സംബന്ധിച്ച് കർണ്ണാടക യുടെയും തമിഴ്നാടിന്റെ യും വാദ ങ്ങൾ കോടതി നിരാകരിച്ചു.

കരട് പദ്ധതി സുപ്രീ കോടതി അംഗീ കരിച്ച തോടെ നാലര ദശാബ്ദ ത്തോളം നീണ്ടു നിന്ന നിയമ യുദ്ധ ത്തിന് അവ സാനമായി. കരട് പദ്ധതി രേഖ യുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീ കരി ക്കുവാനും കോടതി ഉത്തരവിട്ടു.

കർണ്ണാടക, തമിഴ് നാട്, കേരളം, പോണ്ടി ച്ചേരി എന്നീ സംസ്ഥാന ങ്ങൾ ക്കിടയിൽ കാവേരി ജലം വീതി ക്കുന്നതു മായി ബന്ധ പ്പെട്ട തർക്കം പരി ഹരി ക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന തിലൂടെ സാദ്ധ്യമാവും എന്നാണ് കോടതി യുടെ പ്രതീക്ഷ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക യില്‍ നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ്

May 19th, 2018

yeddyurappa-epathram
ന്യൂഡല്‍ഹി : ബി. എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ ശനി യാഴ്ച നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവ്.

രഹസ്യ ബാലറ്റ് വേണം എന്നുള്ള അറ്റോർണി ജനറൽ കെ. കെ. വേണു ഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കും എന്നും കോടതി വ്യക്ത മാക്കി.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നുള്ള ബി. ജെ. പി. യുടെ വാദം കോടതി തള്ളി. വിശ്വാസ വോട്ടെ ടു പ്പി നെ നേരിടാന്‍ തയ്യാറാണ് എന്ന്കോണ്‍ഗ്രസ്സ് നേരത്തേ തന്നെ അറി യിച്ചിരുന്നു.

വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയ പരമായ ഒരു തീരു മാനവും എടുക്കരുത് എന്നും ഭൂരിപക്ഷം തെളി യിക്കു ന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർ ദ്ദേശി ക്കരുത് എന്നും കോടതി ആവശ്യപ്പെട്ടു.

ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യ മന്ത്രിക്കു 15 ദിവ സത്തെ സമയം ഗവര്‍ണ്ണര്‍ നല്‍കിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

May 17th, 2018

yeddyurappa-epathram
ബെംഗളൂരു : കര്‍ണ്ണാടക യുടെ 23-ആമത് മുഖ്യമന്ത്രി യായി ബി. എസ്. യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു. രാജ്ഭവന്‍ അങ്കണ ത്തില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

സര്‍ക്കാരിന്റെ ഭൂരി പക്ഷ ത്തിലുള്ള അനി ശ്ചിതത്വവും സുപ്രീം കോടതി യില്‍ കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരും എന്നുള്ളത് കൊണ്ടും ബി. ജെ. പി. കേന്ദ്ര നേതൃത്വ ത്തി ന്റെ നിര്‍ദ്ദേശ പ്രകാരം യെദ്യൂരപ്പ മാത്ര മാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി എങ്കിലും ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ബി. ജെ. പി. ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കണം എന്ന് സുപ്രീം കോടതി ആവശ്യ പ്പെട്ടി ട്ടുണ്ട്. ഭൂരി പക്ഷം തെളി യിക്കുവാന്‍ 15 ദിവസമാണ് ഗവർണ്ണര്‍ സമയം അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സുനന്ദ പുഷ്കർ കേസ് : കുറ്റപത്ര ത്തില്‍ ശശി തരൂർ പ്രതി

May 14th, 2018

death-of-sunanda-pushkar-ePathram
ന്യൂഡൽഹി : സുനന്ദ പുഷ്കറിന്റെ മരണ ത്തിൽ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു.

ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പു കള്‍ ചുമത്തി യാണ് ഡൽഹി പട്യാല ഹൗസ് കോടതി യില്‍ കുറ്റപത്രം സമര്‍ പ്പി ച്ചിരി ക്കുന്നത്.

സുനന്ദ യുടെ ശരീര ത്തില്‍ കണ്ടെത്തി യിരുന്ന മുറിവു കള്‍ തനിയെ എല്‍പ്പിച്ചതാകാം എന്ന വില യിരു ത്തലു കളിലാണ് ഡല്‍ഹി പോലീസ് എത്തി യിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി യിരിക്കുന്നത്.

തെളി യിക്ക പ്പെട്ടാൽ പത്തു വർഷം വരെ തടവു ശിക്ഷ ലഭി ക്കാവുന്ന കുറ്റ ങ്ങളാണ് ചുമത്തി യിരിക്കുന്നത്.

ശശി തരൂര്‍ – സുനന്ദ പുഷ്കര്‍ വിവാഹം 2010 ലാണ് നടന്നത്. ഡൽഹി ചാണക്യ പുരി യിലെ ഹോട്ടല്‍ മുറി യിൽ  2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി
Next »Next Page » ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine