അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്

December 15th, 2015

aravind-kejrival-second-delhi-ministry-ePathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്. റെയിഡിനുള്ള കാരണം സി. ബി. ഐ. വ്യക്ത മാക്കിയില്ല. റെയ്ഡിന് ശേഷം ഓഫീസ് പൂട്ടി മുദ്ര വെച്ചു. അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹ ചര്യ ത്തില്‍ റെയ്ഡിനുള്ള കാരണം അവ്യക്തമാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ ഭീരുത്വ മാണ് റെയ്ഡിലൂടെ തെളിയുന്നത് എന്നും മോഡി സര്‍ക്കാര്‍ സി. ബി. ഐ. യെ ഉപയോഗിച്ച് തന്നെ നേരിടാന്‍ ശ്രമിക്കുക യാണ് എന്നും അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ യാണ് സി. ബി. ഐ. സംഘം ചൊവ്വാഴ്ച അതി രാവിലെ ഡല്‍ഹി സെക്രട്ടേറി യേറ്റിലെ ഓഫീസില്‍ റെയ്ഡ് നടത്തി യത്.

ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരോ ബി. ജ. പി. വക്താക്കളോ പ്രതികരണ ങ്ങള്‍ നടത്തി യിട്ടുമില്ല

- pma

വായിക്കുക: , ,

Comments Off on അരവിന്ദ് കെജ്രിവാളി ന്റെ ഓഫീസില്‍ സി. ബി. ഐ. റെയ്ഡ്

ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്

December 14th, 2015

Modi-epathram
ന്യൂഡൽഹി : ആർ. ശങ്കറിന്‍റെ പ്രതിമ അനാ ച്ഛാദന ചടങ്ങിൽ നിന്ന് സംസ്ഥാന മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ ഒഴിവാക്കാൻ നിർദ്ദേശം നൽകി യിട്ടില്ല എന്ന് പ്രധാന മന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

പ്രോട്ടോക്കോള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മാത്ര മാണ് പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെടുക യുള്ളു. ചടങ്ങില്‍ ആരൊക്കെ പങ്കെടു ക്കണം എന്ന് നിശ്ച യി ക്കുന്നത് സംഘാട കരാണ്. കൊല്ലത്ത് നടക്കു ന്നത് സ്വകാര്യ ചടങ്ങാണ്.

ചടങ്ങില്‍ നിന്ന് മുഖ്യ മന്ത്രിയെ ഒഴിവാക്കാന്‍ പ്രധാന മന്ത്രി യുടെ ഓഫീസ് ഇട പെട്ടിട്ടില്ല എന്ന് ലോക്‌ സഭ യില്‍ നല്‍കിയ മറുപടി യില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്ത മാക്കി.

എസ്. എന്‍. ഡി. പി. എന്ന സംഘടന യാണ് ചടങ്ങ് സംഘടി പ്പി ക്കുന്നത്. ആര് പങ്കെടു ക്കണം എന്ന് അവരാണ് തീരു മാനി ക്കുന്നത്. പരിപാടി യില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് കാണിച്ച് മുഖ്യമന്ത്രി കത്തയ ച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടില്ല : പ്രധാന മന്ത്രിയുടെ ഒാഫീസ്

ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

December 13th, 2015

artist-hema-upadhyay-ePathram
മുംബൈ : പ്രമുഖ ചിത്രകാരി ഹേമ ഉപാ ധ്യായ (45) യെ കൊല്ലപ്പെട്ട നില യില്‍ കണ്ടെത്തി മുംബൈ കാണ്ഡി വലി യിലെ അഴുക്കു ചാലില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടി ക്കുള്ളി ലാണ് മൃത ദേഹം കാണപ്പെട്ടത്.

അതോടൊപ്പം അവരുടെ അഭിഭാഷ കന്‍ ഹരേഷ് ബംബാനി (65) യുടെ മൃത ദേഹവും പൊതിഞ്ഞ് കൂട്ടി ക്കെട്ടിയ നില യില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ക്കുള്ളില്‍ ഉണ്ടെന്നു പോലീസ് അറിയിച്ചു.

മരണം നടന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് പോലീസി ന്റെ നിഗ മനം. മൃതദേഹ ങ്ങള്‍ പരിശോധന യ്ക്കാ യി അയച്ചു. സംഭവ വുമായി ബന്ധ പ്പെട്ട് നാല് പേരെ കസ്റ്റഡി യില്‍ എടുത്ത് ചോദ്യം ചെയ്തു വരി കയാണ് എന്നും പോലീസ് അറിയിച്ചു.

ഭര്‍ത്താവ് ചിന്തൻ തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് 2013 ല്‍ അവര്‍ പരാതി നല്‍കി യിരുന്നു. കൊല്ലപ്പെട്ട ഹരേഷ് ബംബാനി യാണ് ഈ പരാതി യില്‍ അന്ന് ഹേമ ഉപാധ്യായ ക്കായി ഹാജരായത്.

ഗുജറാത്ത് ലളിത കലാ അക്കാദമി യുടേയും കേന്ദ്ര ലളിത കലാ അക്കാദമി യുടേതും അടക്കം  നിരവധി പുരസ്‌കാര ങ്ങള്‍ നേടി യിട്ടുള്ള ചിത്ര കാരി യാണ് ഹേമ ഉപാധ്യായ. റോമിലെ മാക്രോ മ്യൂസിയ ത്തില്‍ അടക്കം നിരവധി രാജ്യാന്തര എക്‌സി ബിഷനു കളില്‍ അവരുടെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍

പി.പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകളില്‍ മ‌അദനിയെ ചോദ്യം ചെയ്തു

December 5th, 2015

ബാംഗളൂരു: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കുവാന്‍ ശ്രമിച്ച കേസുകളില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. ഇരുവരേയും വധിക്കുവാന്‍ പണം നല്‍കി ആളെ ഏര്‍പ്പാടാക്കി എന്നാണ് മ‌അദനിയ്ക്കെതിരെ ഉള്ള കേസ്.
ബാംഗ‌ളൂരുവിലെ ആസ്പത്രിയില്‍ എത്തിയാണ് കേരള പോലീസ് സംഘം മ‌അദനിയെ ചോദ്യം ചെയ്തത്. ഈ രണ്ടു വധശ്രമക്കേസുകളിലും തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ നടന്നത് രാഷ്ടീയ ഗൂഢാലോചനയാണെന്നും ചോദ്യം ചെയ്യലില്‍ മദനി പറഞ്ഞതായാണ് സൂചന. രണ്ടാം പ്രതിയെന്ന് പറയുന്ന മാറാട് അഷ്‌റഫിനെ താന്‍ കാണുന്നത് കോയമ്പത്തൂര്‍ ജയിലില്‍ വച്ചാണ്.

എന്നാല്‍ പി.പരമേശ്വരനേയും ഫാദര്‍ അലവിയേയും വധിക്കുന്നതിനായി തോക്കുള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങുന്നതിനായി മ‌അദനി പണം നല്‍കിയതായാണ് അഷ്‌റഫ് പോലീസിനു മൊഴി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള മ‌അദനിയെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. മ‌അദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മ‌അദനിയെ പോലീസ് സംഘം ചോദ്യം ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു

October 4th, 2015

bofors-gun-rajiv-gandhi-epathram
ചാണ്ഡീഗഢ് : രാജീവ് ഗാന്ധി സര്‍ക്കാരിനെ 1987ല്‍ അട്ടി മറിക്കാന്‍ സൈന്യം ഗൂഢാ ലോചന നടത്തിയ തായി വെളിപ്പെടുത്തല്‍. പശ്ചിമ കമാന്‍ഡിന്റെ കമാണ്ട റായി രുന്ന ലഫ്. ജന. പി. എന്‍. ഹൂണ്‍ എഴുതിയ ആത്മ കഥ യായ ‘ദി അണ്‍ ടോള്‍ഡ് ട്രൂത്ത്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവി യായ ലഫ്. ജന. എസ്. എഫ്. റോഡ്രിഗസ് എന്നിവ രുടെ നേതൃത്വ ത്തിലാണ് ഈ ഗൂഢാലോചന നടത്തിയ ത് എന്നും രാജീവി ന്റെ രാഷ്ട്രീയ എതിരാളി കള്‍ ആയി രുന്നു ഈ നീക്ക ത്തിന് പിറകില്‍ എന്നും ‘ഗ്യാനി സെയില്‍ സിംഗ് വേഴ്‌സസ് രാജീവ് ഗാന്ധി’ എന്ന പേരി ലുള്ള പത്താമത്തെ അദ്ധ്യായത്തില്‍ പി. എന്‍. ഹൂണ്‍ ആരോപി ക്കുന്നു.

രാജീവ് സര്‍ക്കാര്‍ അഴിമതി യില്‍ മുങ്ങി ക്കുളിച്ചിരി ക്കുക യാണെന്ന് സെയില്‍ സിംഗ് പറഞ്ഞി രുന്നു എന്നും തെരഞ്ഞെടുക്ക പ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം സൈന്യ ത്തിലേക്ക് കൈമാറ്റ പ്പെടും എന്ന ഭീതി കൊണ്ടാണ് രാജീവ് ഗാന്ധിക് എതിരെ സെയില്‍ സിംഗ് നടപടി എടുക്കാതി രുന്നത് എന്നും പി. എന്‍. ഹൂണ്‍ പുസ്തക ത്തില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

Comments Off on രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ആലോചിച്ചു


« Previous Page« Previous « ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം
Next »Next Page » ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine