പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു

January 13th, 2023

plastic-made-colorful-artificial-flowers-ePathram
ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി.  -Tag : Environment

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

February 4th, 2021

wayanad-eco-sensitive-zone-of-wildlife-sanctuary- ePathram
ന്യൂഡൽഹി : വയനാട് വന്യജീവി സങ്കേത ത്തിന്ന് ചുറ്റുമുള്ള 99.5 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരി സ്ഥിതി ദുര്‍ബ്ബല മേഖല യുടെ  പരിധിയില്‍ വരുന്ന തിനാല്‍ ഈ പ്രദേശ ങ്ങളിലെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്ക് നിരോധനം ഏര്‍ പ്പെടുത്തി ക്കൊണ്ട് കേന്ദ്ര പാരിസ്ഥിതിക വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.

പാറ ഖനനം, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടു ത്തുന്ന വ്യവസായങ്ങള്‍, തടി മില്ലു കൾ, വന്‍കിട ജല വൈദ്യുത പദ്ധതി എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്കാണ് ഈ മേഖല യില്‍ നിരോധനം ഏര്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കിയത്.

വയനാട് വന്യ ജീവി സങ്കേതം 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍

August 26th, 2020

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram
ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണ ക്കെട്ടിന്നു നിലവില്‍ ഭീഷണി ഇല്ല എന്നും അണക്കെട്ടിലെ ജല നിരപ്പ് 130 അടി ആയി നില്‍ക്കുന്നതിനാല്‍ അണക്കെട്ട് സുരക്ഷിതം എന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍. കഴിഞ്ഞ 10 വര്‍ഷമായി മുല്ലപ്പെരിയാറി ലെ ശരാശരി ജലനിരപ്പ് 123.21 അടിയാണ്. അതിനാല്‍ അണക്കെട്ട് സുരക്ഷിതം അല്ല എന്ന വാദം തെറ്റാണ് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.

മണ്‍സൂണ്‍ മഴ ശക്തമായ ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ യുള്ള കാല യള വില്‍ മുല്ല പ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടുള്ള അപേക്ഷ പരിഗണിച്ച പ്പോഴാണ് കേന്ദ്ര ജല കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതി യില്‍ നിലപാട് അറിയിച്ചത്.

2020 ജനുവരി ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലയള വില്‍ മുല്ല പ്പെരിയാര്‍ മേഖല യില്‍ 62 ഭൂചലന ങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇടുക്കി സ്വദേശി റസ്സല്‍ ജോയ് സുപ്രീം കോടതി യില്‍ സമര്‍പ്പിച്ച അപേക്ഷ യില്‍ വ്യക്ത മാക്കി യിരുന്നു.

വലിയ ഭൂകമ്പ സാദ്ധ്യതയുള്ള ഈ മേഖല യില്‍ ജനങ്ങള്‍ വളരെ ഭീതി യോടെ ആണ് താമസിക്കുന്നത് എന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ വിഷയം പരിഗണി ക്കുന്നത് നാല് ആഴ്ച ത്തേക്ക് കൂടി മാറ്റി വെക്കണം എന്ന് റസ്സല്‍ ജോയിയുടെ അഭിഭാഷ കന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

കേരളത്തിലെ പ്രളയത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍  

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ട് 

ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിന്റെ ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട്

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഹോട്ട് സ്പോട്ടു കളില്‍ ലോക്ക് ഡൗണ്‍ തുടരുക : പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം

April 28th, 2020

narendra modi-epathram
ന്യൂഡല്‍ഹി : കൊവിഡ്-19 രൂക്ഷമായ പ്രദേശ ങ്ങ ളില്‍ ലോക്ക് ഡൗണ്‍ തുടരണം എന്ന് സംസ്ഥാ ന ങ്ങളോട് പ്രധാന മന്ത്രി യുടെ നിര്‍ദ്ദേശം. മെയ് മാസം മൂന്നാം തിയ്യതി ലോക്ക് ഡൗണ്‍ അവസാനി ക്കുവാന്‍ ഇരിക്കെ യാണ് ഈ നിര്‍ദ്ദേശം. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന ങ്ങളുടെ അഭിപ്രായം തേടി ക്കൊണ്ട് മുഖ്യമന്ത്രി മാരു മായി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സിലാണ് പ്രധാന മന്ത്രി ഈ നിര്‍ദ്ദേശം വെച്ചത്.

മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍ (ഡല്‍ഹി), ഉദ്ധവ് താക്കറെ (മഹാ രാഷ്ട്ര), എടപ്പാടി പളനി സാമി (തമിഴ് നാട്), കോണ്‍റാഡ് സാംഗ്മ (മേഘാലയ),യോഗി ആദിത്യ നാഥ് (ഉത്തര്‍ പ്രദേശ്), ത്രിവേന്ദ്ര സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്‌) എന്നിവര്‍ യോഗത്തില്‍ സംബ ന്ധിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചില്ല. പകരം ചീഫ് സെക്രട്ടറി യാണ് സംസ്ഥാനത്തെ പ്രതി നിധീ കരിച്ച് പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ എന്നി വരും പ്രധാന മന്ത്രി യുടെ ഓഫീസി ലെയും ആരോഗ്യ മന്ത്രാലയ ത്തിലെയും ഉന്നത ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച വിലയിരുത്തലും കൊവിഡ്-19 വൈറസ് വ്യാപന ത്തിന്ന് തടയിടാനുള്ള പ്രവര്‍ത്ത നങ്ങളെ കുറിച്ചുള്ള പദ്ധതി കള്‍ ചര്‍ച്ച ചെയ്യലും ആയിരുന്നു യോഗ ത്തിന്റെ അജണ്ട.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 201231020»|

« Previous « ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍
Next Page » ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി »



  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !
  • 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം
  • സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി
  • ഡൊമിനിക് ലാപിയർ അന്തരിച്ചു
  • ഭിന്ന ശേഷിക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി തമിഴ്നാട്
  • റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍
  • കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം
  • കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവി യുടേയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം : കെജ്രിവാള്‍
  • വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു : രണ്ടു മണിക്കൂര്‍ ലോകം നിശ്ചലമായി എന്ന് സോഷ്യല്‍ മീഡിയ
  • ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു
  • മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine