കലാം പരിഹാസ കഥാപാത്രമായി : ബാല്‍ താക്കറെ

July 2nd, 2012

bal-thackeray-epathram

മുംബൈ: ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ലെന്ന് പറഞ്ഞ മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവസേന തലവന്‍ ബാല്‍ താക്കറെ രംഗത്ത്‌ വന്നു . കലാം തികഞ്ഞ കാപട്യക്കാരനെന്ന രൂക്ഷ വിമര്‍ശനമാണ് താക്കറെ നടത്തിയത്.  ‘ടേണിംഗ് പോയിന്റ്സ്’ എന്ന തന്റെ പുതിയ പുസ്തകത്തിൽ 2004-ലെ തെരഞ്ഞെടുപ്പിന് ശേഷം സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനോട് തനിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് ആ കാലയളവില്‍ രാഷ്ട്രപതി ആയിരുന്ന കലാം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ കലാമിനെ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയെന്നു താക്കറെ പറഞ്ഞു. ഇറ്റലിക്കാരിയായ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ത്തില്ല എന്നത് അപമാനമാണെന്നും താക്കറെ കുറ്റപ്പെടുത്തി

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സത്യമേവ ജയതേ’ വിവാദം: അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി

June 21st, 2012

satyameva_jayate-epathram

ന്യുഡല്‍ഹി : ആരോഗ്യമേഖലയിലെ തെറ്റായ പ്രവണതകളെ ‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ തുറന്നുകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ്‌ നടന്‍ അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. ചാനലില്‍  മെയ്‌ 27ന്‌ സംപ്രേക്ഷണം ചെയ്‌ത ‘സത്യമേവ ജയതേ’ എന്ന പരിപാടിയില്‍ ചില ഡോക്‌ടര്‍മാര്‍ സാമ്പത്തിക നേട്ടത്തിനായി മെഡിക്കല്‍ എത്തിക്‌സ് മറികടന്ന്‌ പ്രവര്‍ത്തിക്കുന്നുവെന്നും, നിസാര മരുന്നുകൊണ്ട്‌ സുഖപ്പെടുന്ന അസുഖങ്ങള്‍ക്ക്‌ പോലും ശസത്രക്രിയ നടത്തുന്നുവെന്നും  അമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമീറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയ ഡോക്‌ടര്‍മാരുടെ സംഘടനകള്‍, പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ പാര്‍ലമെന്റിന്റെ വാണിജ്യകാര്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി തലവനും ബി. ജെ. പി. രാജ്യസഭാ എം.പിയുമായ ശാന്തകുമാര്‍ ആണ്‌ അമീറിനോട്‌ സമിതിക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ മാപ്പുപറയില്ലെന്നും അസോസിയേഷന്‌ നിയമ നടപടി സ്വീകരിക്കാമെന്നും അമീര്‍ വ്യക്‌തമാക്കി.

‘സത്യമേവ ജയതേ’യിലൂടെ അമീര്‍ഖാന്‍ നേരത്തെ അവതരിപ്പിച്ചത്‌ ചെയ്ത പരിപാടികള്‍  സാമൂഹ്യ തിന്മകളായ പെണ്‍ഭ്രൂണഹത്യ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ഗാര്‍ഹിക പീഡനം എന്നിവയ്‌ക്കെതിരെയായിരുന്നു. പതിവ് റിയാലിറ്റിഷോയില്‍ നിന്നും വ്യത്യസ്തമായി  അമീര്‍ അവതരിപ്പിക്കുന്ന ‘സത്യമേവ ജയതേ’ ഇതിനകം തന്നെ ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു.   പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കിയതും. രാജസ്ഥാനില്‍ പെണ്‍ഭ്രൂണഹത്യ തടയാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിച്ചതും  അമീറിന്റെ ഈ ഷോ കഴിഞ്ഞതിനു ശേഷമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു

June 20th, 2012
p a sangma-epathram
ന്യൂ ഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത  മുന്‍ ലോക്സഭാ സ്പീക്കന്‍ പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു. മത്സരിക്കാനുള്ള തീരുമാനത്തില് എന്‍. സി. പിയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി. മത്സര രംഗത്ത്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സാങ്മയെ പുറത്താക്കുമെന്ന് എന്‍. സി. പി. നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍. ഡി. എ. ഘടകകക്ഷിയായ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സാങ്മ രാജി പ്രഖ്യാപനം വന്നത്. ബി. ജെ. പിയുടെ പിന്തുണയും ഇദ്ദേഹത്തിനു തന്നെ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ എന്‍. ഡി. എ. ഘടക കക്ഷിയായ ശിവസേന പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്‍. ഡി. എ യില്‍ തര്‍ക്കം തുടരുന്നു എന്നതിന് തെളിവാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല

June 19th, 2012

pinki-pramanik-epathram

കൊൽക്കത്ത : കൂടെ താമസിച്ച സ്ത്രീയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യയുടെ സുവർണ്ണ വനിതാ കായിക താരം പിങ്കി പ്രമാണിക്കിന്റെ ലിംഗ നിർണ്ണയം പരാജയപ്പെട്ടു. കോടതി നിർദ്ദേശ പ്രകാരം പിങ്കിയുടെ ലിംഗം നിശ്ചയിക്കാനായി ബരാസത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ലിംഗ നിർണ്ണയ പരിശോധനകളുടെ ഭാഗമായി അൾട്രാ സോണിൿ പരിശോധന നടത്തിയെങ്കിലും ഹോർമോൺ, ക്രോമൊസോം പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. എക്സ് റേ, സ്കാൻ എന്നിവ നടത്താനും രക്തത്തിന്റെ സാമ്പിൾ എടുക്കുവാനും ഉള്ള സൌകര്യം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈദ്യ പരിശോധനകൾക്ക് ശേഷം പിങ്കിയെ കൂടുതൽ വിപുലമായ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് അയക്കാനാണ് ആശുപത്രി അധികൃതർ ശുപാർശ ചെയ്തത്.

2005 2006 കാലഘട്ടത്തിൽ പിങ്കി പ്രമാണിൿ ഇന്ത്യയ്ക്ക് വേണ്ടി മദ്ധ്യ ദൂര ഓട്ടത്തിൽ 5 സ്വർണ്ണ മെഡലും 1 വെള്ളിയും നേടിയിടുണ്ട്. എന്നാൽ മധുരയിൽ നടന്ന ദേശീയ മൽസരങ്ങളിൽ പിങ്കിയുടെ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിക്യം കണ്ടെത്തിയതിനെ തുടർന്ന് മൽസരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെക്കെതിരെ ബി. ജെ. പിയും
Next »Next Page » പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine