വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി

February 11th, 2021

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിലെ വിവാദ നായിക വി. കെ. ശശി കലയുടെ 350 കോടി രൂപ യുടെ സ്വത്ത് കൂടി തമിഴ്‌ നാട് സര്‍ക്കാര്‍ കണ്ടു കെട്ടി. തഞ്ചാവൂരി ലെ 720 ഏക്കർ ഭൂമി, ശശികല യുടെ പേരിലുള്ള മൂന്ന് ബംഗ്ലാവു കള്‍, 19 കെട്ടിടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടു കെട്ടിയത്.

അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യുടെ വിധി അനുസരിച്ചാണ് ഈ നടപടി.

ശശികലയുടെ അടുത്ത ബന്ധുക്കള്‍ ജെ. ഇളവരശി, വി. എൻ. സുധാകരന്‍ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പേട്ട് ജില്ല കളില്‍ ഉള്ള 315 കോടി രൂപ വില മതിപ്പുള്ള സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടു കെട്ടി യിരുന്നു. രണ്ടു ദിവസത്തിനിടെ വി. കെ. ശശി കലയുടെ 1,200 കോടി രൂപ യുടെ സ്വത്തു ക്കളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി

September 29th, 2020

supremecourt-epathram
ന്യൂഡല്‍ഹി : തീരദേശ നിയമ ലംഘന ങ്ങള്‍ക്ക് എതിരെ കേരളം എടുത്ത നടപടികള്‍ നാല് ആഴ്ചക്കുള്ളില്‍ അറിയിക്കണം എന്ന് സുപ്രീം കോടതി. നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട ങ്ങള്‍ക്ക് എതിരെ നടപടി വേണം എന്നുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അനധി കൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് 2019 സെപ്റ്റംബറില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി

August 26th, 2020

supremecourt-epathram
ന്യൂഡൽഹി : രാജ്യത്തെ സമ്പദ് ഘടനയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണ്‍ തന്നെ എന്ന് സുപ്രീം കോടതി. ബാങ്ക് വായ്പ കളുടെ തിരിച്ചടവിന്ന് മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുന്ന തിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹരജി യിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച്, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ലോക്ക് ഡൗണ്‍ സംവിധാന ങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

സാമ്പത്തിക തകര്‍ച്ച യിലൂടെ പൊതു ജനങ്ങള്‍ക്ക് ദുരിതം ഉണ്ടായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അശാസ്ത്രീയ മായ ലോക് ഡൗണ്‍ കാരണം തന്നെയാണ്. അതിനാല്‍ സാമ്പത്തിക വിഷയ ങ്ങളില്‍ തീരുമാനം എടുക്കാതെ റിസര്‍വ്വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ല എന്ന് ആര്‍. ബി. ഐ. നേരത്തെ വ്യക്തമാക്കി യിരുന്നു. എന്നാല്‍ ഇക്കാര്യ ത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്ക് തീരുമാനം എടുത്തു എന്ന് പറഞ്ഞ് ബാങ്കിന് പിന്നില്‍ ഒളിക്കാതെ കേന്ദ്ര സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കണം എന്നും കോടതി അടിവരയിട്ടു പറഞ്ഞു.

റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തി ക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. അതു കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍. ബി. ഐ. ക്കു പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണ് എന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌ 

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്

June 1st, 2020

narendra-modi-namaste-trump-india-visit-2020-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണമായത് നരേന്ദ്ര മോഡി യുടെ ‘നമസ്‌തേ ട്രംപ്’ പരിപാടി എന്ന ആരോപണവുമായി ശിവ സേനാ നേതാവ് സഞ്ജയ് റാവുത്ത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി നോടൊപ്പം വന്ന ചില പ്രതിനിധി കള്‍ ഗുജറാത്തിലും പിന്നീട് മുംബൈ, ‍ഡൽഹി നഗര ങ്ങളിലും സന്ദര്‍ശിച്ചിരുന്നു. ഇത് വൈറസ് വ്യാപന ത്തിന് ആക്കം കൂട്ടി.

അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ പരിപാടി യിൽ പങ്കെടുത്തവർ പിന്നീട് മുംബൈ, ‍ഡൽഹി നഗരങ്ങൾ സന്ദർശിച്ചതു കൊണ്ടാണ് രണ്ടു നഗര ങ്ങളിലും രോഗം പടര്‍ന്നു പിടിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

കൊറോണക്ക് എതിരേ പോരാടുവാന്‍ പദ്ധതി ഒന്നും ഇല്ലാത്തതിനാല്‍ പകര്‍ച്ച വ്യാധി തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പരാജയപ്പെട്ടു.

കൃത്യമായ ആസൂത്രണ ങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. മുന്നൊരുക്ക ങ്ങള്‍ ഇല്ലാതെ നടത്തിയ ഈ പദ്ധതി പാളിയപ്പോള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻ വലിക്കുവാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുയാണ് എന്നും മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവു മായ സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.

ശിവസേന യുടെ മുഖ പത്രമായ സാമ്ന യിലെ പ്രതി വാര പംക്തിയി ലാണ് മോഡിയേയും കേന്ദ്ര സര്‍ക്കാറി നേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

February 12th, 2020

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. 14 കിലോഗ്രാം സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസ യാണ് പുതിയ വില. എല്ലാ മാസവും പാചക വാതക വില യില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഫെബ്രുവരി മാസ ത്തില്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെ പാചക വാതക ത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പി ക്കുക യാണ് ഉണ്ടായത്. വിവിധ നഗരങ്ങ ളിലെ പുതുക്കിയ വില വിവരം  പാചക വാതക കമ്പനി പുറത്തിറക്കി. സബ്‌സിഡി ലഭിക്കുന്ന ഉപ ഭോക്താ ക്കള്‍ക്ക് ബാങ്ക് എക്കൗണ്ടില്‍ തിരികെ ലഭിക്കും എന്ന് എണ്ണ കമ്പനി അധികൃതര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെജ്രിവാള്‍ ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
Next »Next Page » ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine