പത്മശ്രീ അസ്ഹറുദ്ദീന്‍ എം. പി. ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

March 1st, 2012

mohammad-azharuddin-epathram

ന്യൂഡല്‍ഹി : ചെക്ക് കേസില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം. പി. യുമായ പത്മശ്രീ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹിയിലെ ബിസിനസുകാരനായ സഞ്ജയ് സോളങ്കിയുടെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസിലാണ് ഈ വാറണ്ട്. അസ്ഹറുദ്ദീന്റേയും മുന്‍ ഭാര്യ സംഗീത ബിജ്ലാനിയുടേയും ഉടമസ്ഥതയിലുള്ള മുംബൈയിലെ 4.5 കോടി വിലമതിക്കുന്ന ഭൂമി വാങ്ങാന്‍ സോളങ്കി 1.5 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ബിജ്ലാനിയുമായുള്ള വിവാഹ മോചനം നടന്നതിനാല്‍ അസ്ഹറുദ്ദീന്‍ ഭൂമി വില്‍ക്കാന്‍ വിസമ്മതി ക്കുകയായിരുന്നു. സോളങ്കി നല്‍കിയ 1.5 കോടി രൂപയുടെ ചെക്ക് അസ്ഹറുദ്ദീന്‍ തിരിച്ചു നല്‍കി. എന്നാല്‍ പണമില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങി. രണ്ട് തവണ ചെക്ക് മടങ്ങിയതോടെ  സോളങ്കി കോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തിരക്കിലായത് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് വേണമെന്ന അസ്ഹറുദ്ദീന്റെ അഭിഭാഷകന്റെ വാദം എന്നാല്‍ ദല്‍ഹി മെട്രോ പൊളിറ്റന്‍ കോടതി ജഡ്ജി വിക്രാന്ത് വൈദ് അംഗീകരിച്ചില്ല. ആവശ്യം തള്ളിക്കളഞ്ഞ കോടതി മാര്‍ച്ച് ഏഴിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

February 28th, 2012
gay-rights-india-epathram
ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും മാറ്റം. സ്വവര്‍ഗ്ഗാനുരാഗ അവകാശത്തെ അംഗീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു നേരത്തെ ഇതേ വിഷയത്തില്‍  ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍‌ഹോത്ര പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ അടിക്കടിയുള്ള നിലപാടു മാറ്റത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ കളിയാക്കരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജസ്റ്റിസുമാരായ ജി. എസ്. സിങ്‌. വിയും, എസ്. ജി മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില മത , രാഷ്ടീയ, സാമൂഹ്യ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയപ്പോളാണ് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്.  സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട് രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്.  കടുത്ത വിവേചനം നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഈ നിലപാട് ആശാവഹമാണെങ്കിലും യാദാസ്ഥിതിക മത നേതൃത്വങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇന്ത്യയില്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉയരും എന്നതില്‍ തര്‍ക്കമില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 23rd, 2012
gay-rights-india-epathram
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി  യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.   ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.  പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ കമ്പനി 25 ലക്ഷം കെട്ടിവെക്കണം: ഹൈക്കോടതി

February 22nd, 2012

Kerala_High_Court-epathram

ന്യൂഡല്‍ഹി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍  ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്സി മോചിപ്പിക്കാമെന്ന്  കേരള ഹൈകോടതി. മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്‌. കുറ്റക്കാരാണെന്ന് കണ്ട് രണ്ടു ഇറ്റാലിയന്‍ നാവിക സുരക്ഷാ സേനാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഈ  വിധി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും നടപടികളും കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ടായിരിക്കുമെന്നും കോടതി അറിയിച്ചു. എന്നാല്‍ കപ്പല്‍ മോചിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റോഡ്ഷോയില്‍ രാഹുല്‍ ഗാന്ധി നിരോധനാജ്ഞ ലംഘിച്ചു

February 20th, 2012

rahul-gandhi-epathram

ലക്നോ:  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം‍. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്‌ ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കടല്‍ വെടിവെപ്പ്; വിചാരണ യു.എന്‍ നിയമപ്രകാരം വേണം. ഇറ്റലി
Next »Next Page » സച്ചിന്‍ വിരമിക്കാന്‍ സമയമായി: കപില്‍ ദേവ് »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine