
ന്യൂഡല്‍ഹി : പാർലമെന്‍റ്, സംസ്ഥാന നിയമ സഭ എന്നിവയിലെ ഒരംഗം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയാളെ അയോഗ്യന്‍ ആക്കുന്ന 1951 ലെ ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) ന്‍റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനെ വ്യക്തി പരമായി ഈ വ്യവസ്ഥ ബാധിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ്, നിയമസഭാ അംഗത്തിന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടി ക്കുറക്കുകയും നിയമ നിർമ്മാതാക്കളെ ചുമതലകൾ സ്വതന്ത്രമായി നിർവ്വഹിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നതിനാൽ സെക്ഷൻ 8 (3) ഭരണ ഘടനയുടെ തീവ്രമായ കുറ്റമാണ് എന്ന് ഉന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തക ആഭാ മുരളീധരൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം.
ഹർജിക്കാരനെ നിയമം എങ്ങനെ ബാധിക്കും എന്ന് ചോദിച്ച സുപ്രീം കോടതി, നിയമം ബാധിക്കപ്പെട്ട വരുടെ ഹർജി മാത്രമേ കേൾക്കൂ എന്നും വ്യക്തമാക്കി.
- Image Credit : Bar & Bench Twitter



ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര 



























