ഇനി ഇന്ത്യക്കും ആണവ അന്തര്‍വാഹിനി സ്വന്തം

April 4th, 2012

Nerpa_nuclear_submarine-epathram
വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന്‌ ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ രണ്ടു ദശാബ്‌ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ്‌ ബില്‍ഡിംഗ്‌ കോംപ്ലക്‌സില്‍ ആക്കുള രണ്ട ക്ലാസ്‌ നെര്‍പയെ ഐ. എന്‍. എസ്‌. ചക്ര എന്നു പുനര്‍നാമകരണം ചെയ്‌ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ  റഷ്യയുടെ ചാര്‍ളി ക്ലാസ്‌ എന്ന ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുത്ത്‌ ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്‌. ചക്ര, ഐ. എന്‍. എസ്‌. അരിഹന്ത്‌ എന്നിവ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന്‌ നെര്‍പ വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത്‌ കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത്‌ കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്‌. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്‌. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ്‌ ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്‌. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്‌. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഴ വാഗ്ദാനം വി.കെ.സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു തന്നെ

April 1st, 2012

V-K-SINGH-epathram

ന്യൂഡല്‍ഹി:വിവാദമായ കോഴ വാഗ്ദാനത്തില്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് ചെയ്തത് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് തന്നെയാണെന്ന്  വി. കെ. സിങ് വ്യക്തമാക്കി. സി. ബി. ഐ. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 26th, 2012

aurangabad-terrorists-epathram
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി‌. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക്  പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി‌. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി‌. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സോളില്‍

March 25th, 2012

Manmohan-Singh-epathram

സോള്‍: മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. ദ. കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുങ് ബാകുമായി പ്രധാനമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കൊറിയയുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും മന്‍മോഹന്‍-ലീ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരുക. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെ 57 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. പാക് ആണവ സുരക്ഷയെ പറ്റി പ്രധാനമന്ത്രി ആണവസുരക്ഷാ ഉച്ചകോടി ഇന്ത്യയുടെ ആശങ്ക അറിയിക്കും.  ആണവ ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാവോയിസ്റ്റുകള്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയി

March 18th, 2012

Italian-tourists-taken-hostage-by-Maoists-epathram

ന്യൂഡല്‍ഹി : ഒറീസയിലെത്തിയ രണ്ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. കാന്ധമാല്‍ ജില്ലയില്‍ ഗോത്ര വര്‍ഗക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്‌ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടു പോയത്‌. ഇവരെ വിട്ടയയ്ക്കാന്‍ പതിമൂന്ന് ആവശ്യങ്ങളാണു മവോയിസ്റ്റുകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. സൈനിക നടപടികള്‍ നിര്‍ത്തി വെയ്ക്കുക, സമാധാന ചര്‍ച്ചകള്‍ തുടരുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

മാവോയിസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും ഒറീസ സര്‍ക്കാരിനും കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ചര്‍ച്ചയ്ക്കു തയാറാവണമെന്നും മാവോയിസ്റ്റ് വേട്ട നിര്‍ത്തിവയ്ക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന്‌ ഉന്നത മാവോവാദി നേതാവ്‌ സഭ്യാസച്ചി പാണ്ഡെ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ ഓഡിയോ ടേപ്പില്‍ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

22 of 311021222330»|

« Previous Page« Previous « ട്രെയിനില്‍ തലയില്ലാത്ത മൃതദേഹം
Next »Next Page » പൂനെയില്‍ പന്നിപ്പനി: 4 മരണം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine