വിദേശ നിക്ഷേപം : സി.പി.ഐ.(എം) രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും

January 11th, 2012

prakash-karat-epathram

ഹൈദരാബാദ് : ഒറ്റ ബ്രാന്‍ഡ്‌ ചില്ലറ വ്യാപാര രംഗത്ത്‌ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച നടപടിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സി. പി. ഐ. (എം.) മള്‍ട്ടി ബ്രാന്‍ഡ്‌ രംഗത്ത്‌ കൂടി സര്‍ക്കാര്‍ ഇത് അനുവദിക്കുകയാണെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പ്‌ നല്‍കി. അസംബ്ലി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടന്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ചില്ലറ വ്യാപാര രംഗത്തും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുവാന്‍ ഒരുങ്ങുകയാണ്. വന്‍കിട വിദേശ വ്യാപാര ശൃംഖലകള്‍ രാജ്യത്ത്‌ ചുവട് ഉറപ്പിച്ചാല്‍ ചെറുകിട വ്യാപാരികളും കച്ചവടക്കാരും വഴിയാധാരമാവും. ഇത് ഒഴിവാക്കുവാനാണ് തങ്ങള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നത് എന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാകാം

January 11th, 2012

fdi_retail-epathram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ വ്യവസായ പ്രോത്സാഹന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നത്. അഡിഡാസ്, നിക്കി,ടൊയോട്ട, ഫെന്‍ഡി തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ പരിപൂര്‍ണ്ണ ഉടമസ്ഥതയില്‍ ചില്ലറ വില്പന രംഗത്തേക്ക് ഇറങ്ങാം.  മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ രംഗത്ത് 51% വിദേശ നിക്ഷേപത്തിനു അനുമതി നല്‍കുവാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാന്‍ അനുമതി

January 2nd, 2012

stock-market-graph-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരിവിപണിയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാന്‍ അനുമതി നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനുവരി പകുതിയോടെ ഇതിനായുള്ള പദ്ധതി നിലവില്‍ വരുമെന്നാണ്‌ ധനമന്ത്രാലയം നല്കുന്ന സൂചന. ഇതു പ്രകാരം വിദേശ പൗരന്മാര്‍ക്കും, ട്രസ്റ്റുകള്‍ക്കും, പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപം നടത്തുവാന്‍ അവസരം ആകും. സെക്യൂരിറ്റീസ് വിപണിയുടെ രാജ്യാന്തര സംഘടനയായ ഐ. ഒ. എസ്. സി. ഒ യില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നും ഉല്ല നിക്ഷേപകര്‍ക്കേ നിക്ഷേപാനുമതി ലഭിക്കൂ. ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ട് വഴി മാത്രമേ ഓഹരിയി വിപണിയില്‍ ഇടപാടുകള്‍ നടത്താനാകൂ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായ എല്ലാ കാര്യങ്ങളും ഇവര്‍ പാലിക്കേണ്ടതായുണ്ട്. കൂടാതെ വിദേശികളുടെ വിപണി നിക്ഷേപത്തിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടയിരിക്കും. ഒരു കമ്പനിയുടെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വിദേശിയായ വ്യക്തിക്ക് വാങ്ങുവാന്‍ അനുമതിയുണ്ടാകില്ല.

ഓഹരി വിപണിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുവാനായാണ്‌ സര്‍ക്കാര്‍ ഇത്തരം നടപടിക്ക് മുതിരുന്നത്. നഷ്ടത്തിലായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പല വിദേശ നിക്ഷേപ കമ്പനികളും പിന്മാറിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയും, ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും 2011-ല്‍ ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിക്കളഞ്ഞു. 2012-ലെ ആദ്യ പാദത്തിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വുണ്ടാകുവാനുള്ള സാധ്യത കുറവാണ്‌.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മിസ്ഡ്‌ കോളുകളുടെ ഇന്ത്യ

December 26th, 2011

missed-call-epathram

ന്യൂഡല്‍ഹി : 90 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള ഇന്ത്യയില്‍ ഒരാളുടെ ഒരു മാസത്തെ മൊബൈല്‍ ഫോണ്‍ ബില്‍ ശരാശരി കേവലം 150 രൂപ മാത്രം. ഇതെന്താ ഇങ്ങനെ എന്ന് അന്വേഷിച്ച മൊബൈല്‍ കമ്പനിക്കാര്‍ കണ്ടെത്തിയത്‌ പ്രതി “മിസ്ഡ്‌ കോള്‍” ആണെന്നാണ്‌. ഫോണ്‍ മറുപുറത്തുള്ള ആള്‍ സ്വീകരിക്കുന്നതിന് മുന്‍പ്‌ കട്ട് ചെയ്താല്‍ അത് മിസ്ഡ്‌ കോള്‍ ആയി. വിളിച്ചതാരാണെന്ന് കോള്‍ ലോഗ് നോക്കിയാല്‍ വ്യക്തമാവും. വേണമെങ്കില്‍ അയാള്‍ക്ക്‌ തിരിച്ചു വിളിക്കാം. നമ്മുടെ കാശ് പോവുകയുമില്ല. ഇതാണ് മിസ്ഡ്‌ കോളിന്റെ തത്വശാസ്ത്രം.

എന്നാല്‍ പിശുക്ക് മാത്രമല്ല ഇത്തരം മിസ്ഡ്‌ കോളുകള്‍ക്ക്‌ പുറകില്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പലരും പല കോഡുകള്‍ ആയാണ് മിസ്ഡ്‌ കോള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ നിത്യ ജീവിതത്തില്‍ ഇത്രയേറെ സാധാരണമായതോടെ വെറുതെ ഉപചാര വാക്കുകള്‍ പറയാന്‍ വേണ്ടി ഫോണ്‍ ചെയ്ത് സമയം കളയാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി എന്ന് പറയാന്‍ ഒരു മിസ്ഡ്‌ കോള്‍ മതി. ഞാന്‍ എത്തി എന്ന് പറയാനും ഇതേ മിസ്ഡ്‌ കോളിന് കഴിയും. വിദേശത്ത് നിന്നും സ്വന്തം ഭാര്യയ്ക്ക് ദിവസവും ഒരേ സമയം മിസ്ഡ്‌ കോള്‍ ചെയ്യുന്നവരുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്.

മിസ്ഡ്‌ കോളുകള്‍ കച്ചവടമാക്കിയ ചില കമ്പനികളുമുണ്ട്. തങ്ങളുടെ സേവനം ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഒരു നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ അതെ എന്നും വേറെ നമ്പരില്‍ മിസ്ഡ്‌ കോള്‍ ചെയ്‌താല്‍ ഇല്ല എന്നുമാണ് അര്‍ത്ഥം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി : വിജയകാന്ത് അറസ്റ്റില്‍
Next »Next Page » അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine