ചില്ലറ വ്യാപാരം തല്‍ക്കാലം മരവിപ്പിക്കും: ധനമന്ത്രി

December 6th, 2011

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകുന്നതുവരെ മരവിപ്പിക്കുമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. ബി.ജെ.പി, സി.പി.എം. നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌.  എല്ലാവരോടും കൂടിയാലോചിക്കാതെ എഫ്.ഡി.ഐ ഇക്കാര്യത്തില്‍ മുന്നോട്ടു നീങ്ങില്ലെന്നും മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എഫ്.ഡി.ഐ തീരുമാനം മരവിപ്പിച്ചുവെന്നും സമവായമില്ലാതെ നടപ്പാക്കില്ലെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി  അറിയിച്ചതായി ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച സര്‍വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ ധനമന്ത്രി ഈ പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ മാസം 24നാണ്‌ ചെറുകിട വില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്‌. അന്നുമുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷം സ്‌തംഭിപ്പിക്കുകയാണ്‌. പ്രതിപക്ഷം പാര്‍ലമെന്‍റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയിട്ടും, സര്‍ക്കാര്‍ തീരുമാനം തിരുത്തിയത് മമതയുടെ കടുംപിടിത്തം കൊണ്ടാണെന്ന പ്രതീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ, തങ്ങളുടെ നിലപാടിന് സ്വീകാര്യത നേടാനാണ് പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷികളായ തൃണമുല്‍ കോണ്‍ഗ്രസും ഡി.എം.കെയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നു. സഖ്യകക്ഷികളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമം വിജയം കണ്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ 6,994 കോടി നഷ്ടത്തില്‍

December 2nd, 2011

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,994 കോടി രൂപയായി ഉയര്‍ന്നു പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വര്‍ഷാവര്‍ഷം നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുകയാണ്. 2008-09ല്‍ 5,548.26 കോടി രൂപയും 2009-10ല്‍ 5,552.55 കോടിയുമായിരുന്ന നഷ്ടം എങ്കില്‍ അത് 2010-11ല്‍ 6,994 കോടി രൂപയായതായി. വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പറഞ്ഞു. 175 ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളില്‍ കൊല്‍ക്കത്ത – യന്‍ഗോണ്‍, കൊല്‍ക്കത്ത – കാഠ്മണ്ഡു എന്നീ രണ്ടെണ്ണം ഒഴിച്ചാല്‍ ബാക്കിയെല്ലാം വന്‍ നഷ്ടത്തിലാണ് എന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 109 സര്‍വീസുകള്‍ കഷ്ടിച്ച് ഇന്ധന ചെലവ് മാത്രമാണ് തിരിച്ചു പിടിക്കുന്നത്‌. എട്ടു റൂട്ടുകള്‍ വന്‍ നഷ്ടത്തില്‍ ആണ് സര്‍വീസ്‌ നടത്തുന്നത് എന്നും ഇന്ധനവില ഉയര്‍ന്നതും മത്സരം കടുത്തതുമാണ് വിവിധ റൂട്ടുകള്‍ നഷ്ടത്തിലാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദിക്കെതിരേ കേസെടുക്കണമെന്ന് കോടതി

November 27th, 2011

kiran-bedi-epathram
ന്യൂഡല്‍ഹി: വിദേശകമ്പനികളും ചില ഫൗണ്ടേഷനുകളുമായും കൂട്ടുകെട്ടുണ്ടാക്കി പണം തിരിമറി നടത്തിയെന്നും വഞ്ചന നടത്തിയെന്നും ആരോപണത്തില്‍ അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയായ കിരണ്‍ ബേദിക്കെതിരേ പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) രജിസ്‌റ്റര്‍ ചെയ്യാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ്‌ മെട്രോപ്പോലിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ അഭിഭാഷകനായ ദേവീന്ദര്‍ സിംഗ്‌ ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ നിര്‍ദേശം. സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ പേരില്‍ വിവിധ അര്‍ധസൈനിക വിഭാഗങ്ങളെയും സംസ്‌ഥാന പോലീസ്‌ സേനകളെയും വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണു പരാതി. ‘ഇന്ത്യ വിഷന്‍ ഫൗണ്ടേഷ’ന്റെ പേരില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുക എന്ന പദ്ധതിയിലാണ് കിരണ്‍ ബേദി സാമ്പത്തിക തിരിമറി നടത്തിയത്‌ എന്നാണ് ആരോപണം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക്; ഏഴു സംസ്ഥാനങ്ങള്‍ തയ്യാര്‍

November 27th, 2011

ന്യൂദല്‍ഹി: ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക് അനുമതി നല്‍കാന്‍ തയ്യാറായത്‌ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം കേന്ദ്രം അനുവദിച്ചതോടെയാണ് ഈ സംസ്ഥാനങ്ങള്‍ തയ്യാറായത്‌. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ദല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. യു.പി.എ സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, പ്രതിപക്ഷത്തുള്ള ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍, ബി.ജെ.ഡി, യു.പിയിലെ ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി എന്നിവയെല്ലാം ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതിനാല്‍ യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളിലൊന്നും കേന്ദ്രതീരുമാനം നടപ്പിലാക്കാനാകില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാറില്‍ നേരിട്ട് ഇടപെടില്ലെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി
Next »Next Page » ചില്ലറ വ്യാപാരം വിദേശ കുത്തകള്‍ക്ക് കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine