അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അന്ന ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

August 28th, 2011

anna_hazare_end_fast-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന്‌ അന്ത്യം കുറിച്ചത്.

ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധം, വധശിക്ഷ ഉറപ്പായി

August 26th, 2011

Rajiv-gandhi-murder-epathram

ചെന്നൈ: രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പ്രതികളുടെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ അറിയിപ്പു ജയില്‍ അധികൃതര്‍ക്കു ലഭിച്ചതോടെ ഇവരുടെ വധശിക്ഷ ഉറപ്പായി. അറിയിപ്പു ലഭിച്ച് ഏഴാമത്തെ പ്രവൃത്തി ദിവസം വധശിക്ഷ നടപ്പാക്കണമെന്നാണു ചട്ടം. ഇവരെ പാര്‍പ്പിച്ചിട്ടുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുപ്രണ്ടന്‍റിനാണു കത്തു ലഭിച്ചത്. ഓഗസ്റ്റ് 11നാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പു ഗവര്‍ണര്‍ വഴി ഇന്നാണു ലഭിച്ചത്.
2000ല്‍ വിചാരണ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ നാലാം പ്രതി നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. എല്‍ടിടിഇ പ്രവര്‍ത്തകരായ നാലുപേരും ചേര്‍ന്നാണു രാജീവ് വധത്തിനു പദ്ധതി തയാറാക്കിയത്. 1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീരേന്ദ്രകുമാര്‍ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ ചെയര്‍മാന്‍

August 25th, 2011

mp-veerendra-kumar-epathram

ന്യൂഡല്‍ഹി: പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (പിടിഐ)ചെയര്‍മാനായി മാതൃഭൂമി എംഡി എം.പി. വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. ഏജന്‍സി ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ടൈംസ് ഒഫ് ഇന്ത്യയിലെ എം. ഡി വിനീത് ജെയിനിന്‍റെ പിന്‍ഗാമിയായാണ് വീരേന്ദ്രകുമാര്‍ ഈ സ്ഥാനത്തെത്തുന്നത്. മുന്‍പ് രണ്ടുതവണ പിടിഐ ചെയര്‍മാനായിട്ടുണ്ട്. ദിനമലര്‍ പബ്ലിഷര്‍ ആര്‍. ലക്ഷ്മിപതിയാണ് വൈസ് ചെയര്‍മാന്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സമരം ഒത്തുതീര്‍പ്പിലേക്ക്

August 24th, 2011

anna-hazare-fasting-epathram

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണ ഹസാരെ എട്ടു ദിവസമായി തുടങ്ങിയ സമരം ഒത്തുതീര്‍പ്പിലേക്ക് .നിരാഹാരം അവസാനിപ്പിക്കണം എന്നപേക്ഷിച്ച് ഹസാരെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത്. നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഹസാരെയുടെ ആരോഗ്യനില മോശമായതും പ്രക്ഷോഭത്തിന് രാജ്യവ്യാപകമായ പിന്തുണ തുടരുന്നതുമാണ് നേരിട്ട് കത്തയയ്ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സ്​പീക്കര്‍ അനുവദിക്കുകയാണെങ്കില്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതിരിപ്പിക്കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാമെന്നും കത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം സാമൂഹികപ്രവര്‍ത്തക അരുണറോയി നല്‍കിയതടക്കമുള്ള എല്ലാ ബില്ലുകളും സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്രമന്ത്രി മന്ത്രി പ്രണബ് മുഖര്‍ജിയുമായി ഹസാരെ സംഘം പ്രതിനിധികളായ അരവിന്ദ കെജ്‌രിവാളും കിരണ്‍ബേദിയും പ്രശാന്ത്ഭൂഷണുമാണ് ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയത്. മന്ത്രി സല്‍മാന്‍ഖുര്‍ഷിദ്, ഷീലാ ദീക്ഷിതിന്റെ മകനും എം.പി.യുമായ സന്ദീപ് ദീക്ഷിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരത്തെ തുര്‍ന്നുള്ള സ്ഥിതി ഗതി ചര്‍ച്ചചെയ്യാന്‍ കേന്ദ്രം ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചതനുസരിച്ചാണ് പ്രധാനമന്ത്രി ഹസാരെയ്ക്ക് കത്തെഴുതിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച പാര്‍ലമെന്റ് നടപടി പൂര്‍ണമായും സ്തംഭിപ്പിച്ചിരുന്നു രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് സമവായമാല്ലാതെ മറ്റു വഴിയില്ലാതായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 2ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടെ കനിമൊഴി
Next »Next Page » ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine