ധോണിയുടെ പട ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്‌ പരമ്പര

October 26th, 2011

cricket-epathram

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുടെ ദീപാവലി സമ്മാനമായി ടീം ഇന്ത്യുടെ വിജയം. അവസാന ഏകദിനത്തില്‍ 95 റണ്‍സ് ജയം തുടര്‍ച്ചയായി മൂന്ന് ഓവറുകളിലെ രവീന്ദ്ര ജഡേജയുടെ പ്രഹരത്തില്‍ ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് 95 റണ്‍സിന് കൂപ്പുകുത്തി വീണു ഇതോടെ ഏകദിന പരമ്പര ഇന്ത്യക്ക്‌. ഇതോടെ പരമ്പരയിലെ എല്ലാ മല്‍സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിലേറ്റ പരാജയത്തിന് അതേ ശക്തിയില്‍ തന്നെ പകരം വീട്ടി. നേരത്തെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ക്രെയ്ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവരെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടു. സമിത് പട്ടേലിന്റെ വിക്കറ്റ് കൂടി പിഴുതുകൊണ്ടാണ് ജഡേജ പട്ടിക പൂര്‍ത്തിയാക്കി. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതതോടെ വിജയിക്കാന്‍ 272 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 37 ഓവറില്‍ 176ന് അവസാനിച്ചു. മനോജ് തിവാരി, വരുണ്‍ ആരോണ്‍, സുരേഷ് റെയ്‌ന എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. കീസ്‌വെറ്ററെ വിക്കറ്റിനു മുന്നില്‍ കുടുക്കികൊണ്ട് ജഡേജ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്‌ . കീസ്‌വെറ്റര്‍ ഒമ്പതു ഫോറിന്റെ പിന്തുണയോടെ 64 പന്തില്‍ 63 റണ്‍സെടുത്തു. അടുത്ത ഓവറില്‍ ട്രോട്ടിനെയാണ് ജഡേജ വീഴ്ത്തിയത്. വിരാട്ട് കോഹ്‌ലിയുടെ കൈകുമ്പിളില്‍ ഒതുക്കുമ്പോള്‍ ട്രോട്ട് 10 പന്തില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അടുത്ത ഓവറില്‍ തന്നെ ബെയര്‍‌സ്റ്റോയെ റെയ്നയുടെ കൈയിലെത്തിച്ചു. വരുണ്‍ ആരോണ്‍ ക്യാപ്റ്റന്‍ അലെയ്സ്റ്റര്‍ കുക്കിനെ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് മേല്‍കൈ നേടികൊടുത്തത്. ഓപ്പണിങ് കൂട്ടുകെട്ട് വളരെ ശക്തമായ നിലയില്‍ നീങ്ങുന്നതിനിടെയായിരുന്നു കുക്കിന്റെ ഔട്ട്‌. എട്ടു ഫോറിന്റെ അകമ്പടിയോടെ കുക്ക് 61 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു. അശ്വിനാണ് ഇന്ത്യയ്ക്ക് മൂന്നാം ബ്രേക്ക് നല്‍കിയത്. ഇയാന്‍ ബെല്ലിനെ ക്യാപ്റ്റന്‍ ധോണി വിക്കറ്റിന് പിന്നില്‍ പിടിച്ചു. കീസ്‌വെറ്ററും കുക്കും ചേര്‍ന്ന് നല്‍കിയ 129 റണ്‍സിന്റെ ശക്തമായ അടിത്തറകൊണ്ട് പക്ഷെ ഇംഗ്ലണ്ടിന് ഗുണമൊന്നുനുണ്ടായില്ല.‌നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നായകന്‍ ധോണിയുടെ(69 പന്തില്‍ 75 പുറത്താകാതെ) തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു.നാലിന് 123 എന്ന നിലയില്‍ നിന്നാണ് ധോണി ടീമിനെ പടുത്തുയര്‍ത്തിയത്. ധോണിക്ക് പുറമെ രഹാനെ(42), ഗംഭീര്‍(38), തിവാരി(24), റെയ്‌ന(38), ജഡേജ(21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഗംഭീര്‍-രഹാനെ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗം കുറച്ചു. ധോണിയുടെ ബാറ്റിംഗ് മികവില്‍ അവസാന പത്തോവറില്‍ 90 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളിലും ഇതോടെ ധോണി പുറത്താകാതെ നിന്നു. ഇതില്‍ 39 റണ്‍സും അവസാന രണ്ട് ഓവറിലായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സമിത് പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫിന്‍ രണ്ടു വിക്കറ്റെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു

September 24th, 2011
indian rupee-epathram
മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ്  ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ  വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍  സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍‌വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത്  സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം  വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

September 24th, 2011
stock-market-graph-epathram
മുംബൈ : ലോക സമ്പദ് വ്യവസ്ഥ അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന അശുഭകരമായ വാര്‍ത്തകളെ തുടര്‍ന്ന്  ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍‌സെക്സ് എഴുന്നൂറു പോയന്റിലധികവും നിഫ്‌റ്റി ഇരുന്നൂറു പോയന്റും ഇടിഞ്ഞു. സെന്‍‌സെക്സ്16,827 പോയന്റിലും നിഫ്റ്റി 50.39.80 പോയന്റിലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് തുര്‍ച്ചയായ വില്പന സമ്മര്‍ദ്ദം ആണ് അനുഭവപ്പെട്ടത്. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 16,316 പോയന്റും നിഫ്‌റ്റി 4,907 പോയന്റുമായി നിലം പതിച്ചു.  സമീപ കാലത്തൊന്നും ഇത്രയും ഭീമമായ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടില്ല.ബാങ്കിങ്ങ്, മെറ്റല്‍, ഐ.ടി മേഘലയിലെ ഓഹരികളിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്. ഡി.എല്‍.ഫ്, എല്‍ ആന്റ് ടി, ഗോദ്‌റേജ് പ്രോപ്പര്‍ടീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്,വിപ്രോ, എച്ച്.സി.എല്‍ ടെക്, ടി.ടി.കെ പ്രസ്റ്റീജ്, ജിണ്ടാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്റസ്ട്രീസ് തുടങ്ങിയ പ്രമുഖ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
മറ്റൊരു സാമ്പത്തിക മാന്ദ്യം പടരുന്നതായുള്ള ആഗോള സാമ്പത്തിക രംഗത്തുനിന്നുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഐ.എം.ഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയും മറ്റു യൂറോപ്യന്‍ വിപണികളും കഴിഞ്ഞ ദിവസം താഴേക്ക് പോയിരുന്നു. ഇതിനെ പിന്‍‌പറ്റി ഏഷ്യന്‍ വിപണികളും നഷ്ടത്തിലേക്ക് നീങ്ങി. ഇതു കൂടാതെ ഇന്ത്യയില്‍ ഉണ്ടാകുന്ന രാഷ്ടീയ ചലനങ്ങളും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അന്ന ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

August 28th, 2011

anna_hazare_end_fast-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന്‌ അന്ത്യം കുറിച്ചത്.

ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജീവ്‌ ഗാന്ധി വധം, വധശിക്ഷ ഉറപ്പായി
Next »Next Page » ഹസാരെയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ നടി നഗ്നയായി »



  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine