ആണവ നവോത്ഥാനത്തിന് എതിരേ നമുക്ക് ഉണരാം

March 16th, 2011

radiation-hazard-epathram

ന്യൂഡല്‍ഹി: കൊടിയ നാശം വിതച്ച ഭൂകമ്പത്തിലും സുനാമിയിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടോ ഭവന രഹിതരായതോ ഒന്നുമല്ല ജപ്പാന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. രാജ്യത്തിന്‍റെ പ്രമുഖ ഊര്‍ജ സ്രോതസ്സായി നില കൊണ്ടിരുന്ന ഫുകുഷിമ ആണവ നിലയം ഇന്ന് അവരെ ആണവ വികിരണ ഭീതിയുടെ മുള്‍മുനയില്‍ നിര്ത്തുന്നു. ശാസ്ത്ര  സാങ്കേതിക രംഗത്ത് ജപ്പാന് മുന്നില്‍ ആരുമില്ല. എങ്കിലും ഈ വലിയ പ്രകൃതി ദുരന്തത്തെ അതി ജീവിക്കാന്‍ അവരുടെ ആണവ റിയാക്ടറുകള്‍ക്ക് ആയില്ല.

രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ നമ്മുക്ക് കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. എന്നാല്‍  ഊര്‍ജ സുരക്ഷക്ക്  വേണ്ടിയുള്ള ഒറ്റമൂലിയായി ആണവോര്‍ജ്ജത്തെ ആശ്രയിച്ചാല്‍, അവയിലൂടെ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ജപ്പാന്റെ അത്രയും ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഇല്ലാത്ത ഇന്ത്യ എങ്ങനെ നേരിടും?

ഈ അവസ്ഥയില്‍ മഹാരാഷ്ട്രയിലെ ജൈതപൂറില്‍ ഫ്രഞ്ച്  നിര്‍മിതമായ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു ഒരു പുനചിന്തനം ആവശ്യമാണ്‌. ജപ്പാനിലെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇതിന്‌ എതിരേ സ്ഥല വാസികള്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും തുടങ്ങിയിരിക്കുന്നു. ഒരു റിപ്പോര്‍ട്ട്‌ അനുസരിച്ച് 1985 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ ജൈതപൂറില്‍ 92 പ്രാവശ്യം ഭൂചലനം ഉണ്ടായി. ഇവയില്‍ ഏറ്റവും വലുത് 1993 ല്‍ ഭൂകമ്പ മാപിനിയില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു. ഇതില്‍ അനേകംപേര്‍ കൊല്ലപ്പെടുകയും ഉണ്ടായി. ഭൂവിജ്ഞാന പഠനങ്ങള്‍ അനുസരിച്ച് ഒരു അസ്ഥിര മേഖലയാണ് ഇത്.  ഇവിടെ ഒരു ആണവ റിയാക്ടര്‍ സ്ഥാപിച്ചാല്‍ പൊതു ജനങ്ങള്‍ക്കും പാരിസ്ഥിതിക പ്രാധാന്യം ഉള്ള കൊങ്കണ്‍ തീര ദേശത്തിനും ഒരു ഭൂകംബാവസ്ഥയില്‍ കൂടുതല്‍ നാശം വിതച്ചേക്കാം. കോടിക്കണക്കിനു ഇന്ത്യക്കാരെയും അവരുടെ ഭാവി തലമുറകളേയും ബാധിക്കുന്ന ഒരു വലിയ വിപത്തായി അത്  മാറും.

വരും തലമുറകള്‍ക്ക് പോലും ജീവന് വെല്ലുവിളിയാകുന്ന ഒരു സാങ്കേതിക വിദ്യയല്ല നമ്മുക്ക് വേണ്ടത്. മറിച്ച്  പരിസ്ഥിതിക്കും പൊതു ജനത്തിനും ഭീഷണിയാകാത്ത സുരക്ഷിതമായ ഊര്‍ജ്ജ സ്രോതസ്സാണ്. ഇന്ത്യയുടെ തുടര്‍ന്നുള്ള ആണവ പദ്ധതികള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന് നമ്മള്‍ ജനങ്ങള്‍ സൂചിപ്പിക്കേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ ചൂണ്ടു വിരല്‍ത്തുമ്പിലൂടെ തന്നെ നമ്മുടെ സര്‍ക്കാറിനെ ഈ ജനഹിതം അറിയിക്കാം. താഴെ തന്നിരിക്കുന്ന ഈ ലിങ്ക് അമര്‍ത്തി വെബ്സൈറ്റ് സന്ദര്‍ശിച്ചു നിങ്ങളുടെ വോട്ട് രേഖപ്പുടുത്തുന്നതിലൂടെ, ഈ പദ്ധതിക്ക് എതിരെയുള്ള നിങ്ങളുടെ അഭിപ്രായം നമ്മുടെ പ്രധാന മന്ത്രിയെ അറിയിക്കാം.

http://www.avaaz.org/en/singh_stop_nuclear_insanity/?vl

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍

March 13th, 2011

japanese-Nuclear plant Explasion-epathram

ന്യുഡല്‍ഹി: ഇന്ത്യ 21 വിദേശ നിര്‍മ്മിത ആണവ റിയാക്ടറുകള്‍ വാങ്ങുന്നതില്‍ മുന്‍ ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ആശങ്ക രേഖപ്പെടുത്തി.

ഫ്രഞ്ച് കമ്പനിയായ അറീവയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന യുറോപ്യന്‍ പ്രഷറൈസ്ട് റിയാക്ടറുകളില്‍ ഉപയോഗിച്ചിരിക്കുന്നത് പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

മാത്രമല്ല, ഈ പുതിയ സാങ്കേതിക വിദ്യ പഠിച്ച് എടുക്കുവാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സമയം വേണ്ടി വന്നേക്കാം. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാക്കും.

വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കച്ചവട കരാറുകളുടെ രഹസ്യ സ്വഭാവം ഈ കരാറുകള്‍ ഇന്ത്യക്ക്‌ എത്രത്തോളം അനുകൂലമാവും എന്ന് ഉറപ്പ്‌ വരുത്തുന്നതിനെ ദുഷ്ക്കരമാക്കുന്നു. ഇത് മൂലം ഒരു മെഗാവാട്ട് വൈദ്യുതിക്ക്‌ ഇന്ത്യ 20 കോടി രൂപ വരെ ചിലവാക്കേണ്ടി വന്നേക്കാം എന്ന് ഡോ. ഗോപാല കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ആണവ സ്ഫോടനങ്ങള്‍ ഇന്ത്യക്ക്‌ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ആണവ ഊര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം പണയപ്പെടുത്തിയത് വഴി നമ്മുടെ ആണവ സുരക്ഷ അപകടത്തിലായിരിക്കുന്നു. നറോറ ആണവ കേന്ദ്രത്തില്‍ സുരക്ഷാ പാളിച്ചകള്‍ മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈഗയിലെ റിയാക്ടര്‍ കെട്ടിടം തകര്‍ന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഇവയൊന്നും വലിയ ദുരന്തങ്ങളിലേക്ക് വഴി തെളിച്ചില്ല.

ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സാര്‍ക്കോസിക്ക് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് നല്‍കിയ വാക്ക്‌ പാലിക്കാനാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും റിയാക്ടറുകള്‍ വാങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ വക വെയ്ക്കാതെ അമേരിക്കയുമായി ഉണ്ടാക്കിയ ആണവ കരാര്‍ പാലിക്കാനും അമേരിക്കന്‍ ചേരിയെ പ്രീണിപ്പിച്ചു നിര്‍ത്താനും സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ഇന്ന് ജപ്പാന്‍ നേരിടുന്നതിലും വലിയ ഒരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയാകേണ്ടി വരുന്ന ഒരു ദുരവസ്ഥയ്ക്ക് കാരണമായേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു

February 15th, 2011

മുംബൈ: ഉള്ളിയുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം മഹാരാഷ്ട്രയുടെ പലഭാഗത്തുമായി വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം പുണെയില്‍ കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തി. പ്രധാന മാര്‍ക്കറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചു കൊണ്ടായിരുന്നു പ്രതിഷേധം. 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

സോളാപ്പൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരികളും കര്‍ഷകരും തമ്മില്‍ അടിപിടിയുണ്ടായി. കയറ്റുമതി നിരോധനം പിന്‍വലിക്കുന്നതു വരെ ഉള്ളിയുടെ ലേലം വിളി നടത്താന്‍ പാടില്ലെന്ന് കര്‍ഷകരുടെ യൂണിയനായ ഷേത്കാരി സംഘടന ആവശ്യപ്പെട്ടപ്പോള്‍ വില്പന നടന്നില്ലെങ്കില്‍ വലിയ തോതില്‍ ഉള്ളി നശിച്ചു പോകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.വാക്കു തര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പോലീസെത്തി 150 ഓളം സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

കഴിഞ്ഞ ആഴ്ചയില്‍ നാസിക്കിലും തുടര്‍ന്ന് നാഗ്പുരിലും ഈ പ്രശ്‌നത്തില്‍ കര്‍ഷകര്‍ സമരം നടത്തിയിരുന്നു. നാസിക്കില്‍ കര്‍ഷകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ് പവാര്‍, വാണിജ്യ വകുപ്പുമന്ത്രി ആനന്ദ് ശര്‍മ, ഉപഭോക്തൃ കാര്യ വകുപ്പു സഹമന്ത്രി കെ.വി.തോമസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക് ഗായകനെ വിട്ടയച്ചു, പക്ഷെ രാജ്യം വിട്ടുപോകാനാവില്ല

February 15th, 2011

ന്യൂഡല്‍ഹി: അനധികൃതമായി വിദേശ കറന്‍സി കൈവശം വച്ചതിനെ ത്തുടര്‍ന്നു പിടിയിലായ പാക് ഗായകന്‍ റഹത്ത് ഫത്തേഹ് അലി ഖാനെ വിട്ടയച്ചു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം നാലിനാണ് 1,24,000 അമേരിക്കന്‍ ഡോളറുമായി(60 ലക്ഷം രൂപ) പ്രശസ്ത സൂഫിഗായകനും 37കാരനുമായ റഹത്തിനെയും അദ്ദേഹത്തിന്റെ സംഗീതട്രൂപ്പിലെ 16 അംഗ സംഘത്തെയും പിടികൂടിയത്.

ഇന്ത്യയിലെ അവാര്‍ഡുദാനത്തിലും സംഗീതപരിപാടികളിലും പങ്കെടുത്തശേഷം തിരികെ പാക്കിസ്ഥാനിലേക്കു പോകവെയായിരുന്നു അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എല്ലാവരേയും ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. എന്നാല്‍ രാജ്യം വിട്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ല. 17-നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റഹത്തിനെയും സംഘത്തേയും കസ്റ്റഡിയിലെടുത്തതറിഞ്ഞ് പാക്കിസ്ഥാന്‍ ഇടപെട്ടിരുന്നു. മോചനത്തിനായി നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നു ഡല്‍ഹിയിലെ പാക് ഹൈമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു വിട്ടയച്ചതെന്നാണു സൂചന.

രഹസ്യവിവരം ലഭിച്ചതിനെ ത്തുടര്‍ന്നു റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ഇവരുടെ കൈയില്‍ കണക്കില്‍പ്പെടാത്ത വിദേശകറന്‍സികള്‍ കണ്ടെത്തിയത്. 24,000 ഡോളര്‍ റഹത്തിന്റെ ബാഗില്‍നിന്നും 50,000 ഡോളര്‍വീതം മറ്റു രണ്ടു പേരുടേയും ബാഗുകളില്‍നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം 5,000 ഡോളറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ വിദേശപണം കൈവശമുണെ്ടങ്കില്‍ ഇതിന്റെ വരുമാനസ്രോതസ് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചതിനുള്ള പ്രതിഫലമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നല്‍കിയതാണ് ഈ പണമെന്നാണ് റഹത്ത് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസുകള്‍ റവന്യൂഇന്റലിജന്റ്‌സ് വിഭാഗം ഇന്നലെ റെയ്ഡ് നടത്തി. ഈ റെയ്ഡില്‍ 51 ലക്ഷം രൂപയും ഏതാനും രേഖകളും പിടിച്ചെടുത്തു.

നിരവധി ഹിന്ദി സിനിമകളില്‍ ഗാനങ്ങളാലപിച്ചിട്ടുള്ള ഇയാള്‍ ബോളിവുഡിലും ഏറെ പ്രശസ്തനാണ്. ഇഷ്ഖിയ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതിന് ഏറ്റവും മികച്ച പിന്നണിഗായകനുള്ള ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പ്രശസ്തനായ ഇതിഹാസ ഗായകന്‍ ഉസ്താദ് നുസ്രത് ഫത്തേഹ് അലിഖാന്റെ അനന്തിരവന്‍ കൂടിയാണ് റഹത്ത്.

റഹത്തും സംഘവും കസ്റ്റഡിയിലായ വിവരമറിഞ്ഞയുടന്‍ ഇവരെ വിട്ടയയ്ക്കണമെന്ന് പാക് വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിനോടു റഹത്തിന്റെ മോചനത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റഹത്തിനും സംഘാംഗങ്ങള്‍ക്കുമെതിരെയുള്ള നിയമനടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഡല്‍ഹിയിലെ ഹൈക്കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ ചോദ്യംചെയ്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് ഓഫീസ് ആസ്ഥാനത്തെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതു നടപടിക്രമങ്ങള്‍ പാലിച്ച്: റിലയന്‍സ്‌

February 15th, 2011

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം സ്വകാര്യ മൊബൈല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം ന്യായീകരിച്ചു. ഫോണ്‍സംഭാഷണം ചോര്‍ത്തിയത് ഉത്തമവിശ്വാസത്തോടെയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും ജസ്റ്റീസ് ജി.എസ.് സിംഗ്വിയും ജസ്റ്റീസ് എ.കെ. ഗാംഗുലിയുമടങ്ങുന്ന ബഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിലയന്‍സ് വ്യക്തമാക്കി.

കേസന്വേഷണത്തില്‍ ഡല്‍ഹി പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും റിലയന്‍സ് കോടതിയെ അറിയിച്ചു. റിലയന്‍സും രാഷ്ട്രീയ എതിരാളികളും തന്റെ ഫോണ്‍ചോര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമര്‍സിംഗ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൊബൈല്‍ ഉപയോക്താക്കള്‍ 75.2 കോടിയായി
Next »Next Page » പാക് ഗായകനെ വിട്ടയച്ചു, പക്ഷെ രാജ്യം വിട്ടുപോകാനാവില്ല »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine