ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്:കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

December 23rd, 2014

റാഞ്ചി/ജമ്മു: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. 81 സീറ്റുകളേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപില്‍ ബി.ജെ.പി-എ.ജെ.എസ്.യു പാര്‍ട്ടി സഖ്യം 42 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 37 സീറ്റുകളില്‍ വിജയം നേടി.നാളെ ചേരുന്ന ബി.ജെ.പി പാര്‍ളമെന്ററി ബോര്‍ഡ് യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ഭരണ കക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് 19 സീറ്റുകളേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് നേരിട്ടത് ഒമ്പത് സീറ്റുകളാണ് കോണ്‍ഗ്രസ്സ് സഖ്യത്തിനു ലഭിച്ചത്. കെ.എം.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ സുഖ്‌ദേവ് ഭഗത്, മുതിര്‍ന്ന നേതാവ് കെ.എന്‍.തൃപാഠി ഉള്‍പ്പെടെ പ്രമുഖര്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിനു കടുത്ത ആഘാതമായി.

ശാക്തമായ മത്സരം നടന്ന കാശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 28 സീറ്റുകള്‍ നേടിയ പി.ഡി.പിയാണ് ഒന്നാം സ്ഥാനത്ത്. ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി. 2002-ല്‍ ഒരു സീറ്റും 2008-ല്‍ പതിനൊന്ന് സീറ്റും നേടിയ ബി.ജെ.പി ഇത്തവണ 25 സീറ്റുകള്‍ നേടി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 23 ശതമാനം വോട്ട് ബി.ജെ.പി നേടി. 22.7 ശതമാനം വോട്ടാണ് പി.ഡി.പി നേടിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിക്ക് കോണ്‍ഗ്രസ്സുമായോ ബി.ജെ.പിയുമായോ സഖ്യമുണ്ടാക്കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അകൂ. ജമ്മു മേഘലയില്‍ ബി.ജെ.പിയും കാശ്മീര്‍ താഴ്വരയില്‍ പി.ഡി.പിയും മുന്നേറ്റം നടത്തി. ഭരണ കക്ഷിയായ നാഷ്ണല്‍ കോണ്‍ഫറന്‍സ് കനത്ത തിരിച്ചടിയേറ്റു വാങ്ങി 15 സീറ്റുകളില്‍ ഒതുങ്ങി. രണ്ടു സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഒരിടത്ത് പരാജയപ്പെടുകയും ചെയ്തു. ലോക്‍സഭയിലേക്കും നിയമ സഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കനത്ത തോല്‍‌വി ജമ്മു-കാശ്മീരിലും ആവര്‍ത്തിച്ചു.

സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അടുക്കുകയാണെന്നും മോദിയുടെ വികസന അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാദ്ധ്യമ പ്രവർത്തകനു നേരെ വധേര തട്ടിക്കയറി

November 2nd, 2014

robert-vadra-epathram

ന്യൂഡൽഹി: ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനു നേരെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര തട്ടിക്കയറി. ഇഷ്ടപ്പെടാത്ത ചോദ്യത്തിന് ഉത്തരം പറയാതിരിക്കുന്നതിന് പകരം ക്ഷുഭിതനായ വധേര ചോദ്യ കർത്താവിനോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തു. മാദ്ധ്യമ പ്രവർത്തകർ മര്യാദ പാലിക്കണം എന്നും കോടതിയിൽ തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ പറ്റി ചോദ്യങ്ങൾ ഉന്നയിക്കരുത് എന്നുമാണ് ഈ സംഭവത്തെ പറ്റി കോൺഗ്രസ് നേതാവ് രേണുക ചൌധരി പിന്നീട് പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തമിഴകത്ത് വ്യാപക അക്രമം

September 27th, 2014

jayalalitha-arrest-protest-epathram

ചെന്നൈ: തമിഴ്നാട് മുഖ്യ മന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ കുറ്റക്കാരി എന്ന് കോടതി വിധിച്ചതിനെ തുടർന്ന് തമിഴ് നാടിൽ അക്രമം വ്യാപകമാവുന്നു. 100 കോടി രൂപ പിഴയും 4 വർഷം കഠിന തടവുമാണ് കേസിൽ ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ചതോടെ ജയലളിതയുടെ എം. എൽ. എ. സ്ഥാനവും മുഖ്യമന്ത്രി പദവും നഷ്ടമാവും. കോടതി അവധി ആയതിനാൽ ജാമ്യവും ലഭിക്കില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ജയലളിതയ്ക്ക് ജയിൽ വാസം ഉറപ്പായ സാഹചര്യത്തിലാണ് അണികൾ തെരുവിൽ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തുന്നത്. തമിഴ്നാടിൽ ഒട്ടാകെ കട കമ്പോളങ്ങൾ അടച്ചു. ഒട്ടനവധി ഇടങ്ങളിൽ അക്രമവും കൊള്ളിവെയ്പ്പും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നഗരങ്ങളിൽ പൊതുവ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടിലെങ്കിലും പ്രാന്ത പ്രദേശങ്ങളിലും ചേരികളിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ജയലളിതയുടെ വസതിക്ക് മുൻപിൽ ഒരാൾ സ്വയം തീ കൊളുത്തി ആത്മാഅഹൂതി ചെയ്യാൻ ശ്രമം നടത്തി.

കല്ലേറും കൊള്ളിവെയ്പ്പും വ്യാപകമായതോടെ കട കമ്പോളങ്ങൾ അടച്ചു പൂട്ടി. ജയലളിത്യ്ക്ക് എതിരെ 1996ൽ കേസ് കൊടുത്ത മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രമണ്യൻ സ്വാമിയുടെ വസതിക്ക് നേരെ ആക്രമണമുണ്ടായി. ഡി. എം. കെ. അദ്ധ്യക്ഷൻ എം. കരുണാനിധി, എം. കെ. സ്റ്റാലിൻ, എം. കെ. അഴഗിരി എന്നിവരുടെ കോലങ്ങൾ കത്തിച്ചു. ഡി. എം. കെ. യുടെ പാർട്ടി പോസ്റ്ററുകൾ ചെന്നയിലും മധുരയിലും എ. ഐ. എ. ഡി. എം. കെ. പ്രവർത്തകർ വലിച്ചു കീറി. അമ്പത്തൂർ, സേലം, ശ്രീരംഗം എന്നിവിടങ്ങളിൽ കല്ലേറുണ്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടി. പ്രതിഷേധക്കാർ വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. സിനിമാശാലകൾ അടച്ചു പൂട്ടി. അമ്പത്തൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ ബസുകൾ തീ വെച്ചു നശിപ്പിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.

തടവ് കാലാവധി കഴിഞ്ഞ് 6 വർഷത്തേക്ക് ജയലളിതയ്ക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്കുള്ളതിനാൽ ഇനി 10 വർഷം വരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുമാവില്ല.

വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജയലളിതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബാംഗ്ളൂർ ജെയിലിലേക്ക് കൊണ്ടു പോകും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി

September 19th, 2014

narendra modi-epathram
ന്യൂ ദല്‍ഹി : ഇന്ത്യന്‍ മുസ്ലിം ങ്ങളുടെ രാജ്യ സ്‌നേഹ ത്തില്‍ ആര്‍ക്കും സംശയം വേണ്ട എന്ന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യിലെ മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹി കളാണ്. അവര്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ്. ജിഹാദിന് അവരെ പ്രേരിപ്പിക്കാം എന്നത് അല്‍ഖയ്ദയുടെ മിഥ്യാ ധാരണ യാണെന്നും മോദി പറഞ്ഞു. അല്‍ഖയ്ദ യുടെ ജിഹാദിനുള്ള ആഹ്വാനം ഇന്ത്യന്‍ മുസ്ലിങ്ങള്‍ തള്ളി ക്കളയുമെന്ന് ഉറപ്പുണ്ടെന്നും അമേരിക്കന്‍ സന്ദര്‍ശന ത്തിന് മുന്നോടിയായി സി. എന്‍. എന്‍. ചാനലിന് നല്‍കിയ അഭിമുഖ ത്തിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

അല്‍ഖ്വയ്ദ യ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്ലീംങ്ങ ളോട് അല്‍ഖ്വദ ചെയ്യുന്നത് നീതി കേടാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ തങ്ങളുടെ താള ത്തിനൊത്ത് തുള്ളിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വഞ്ചിതരാകുമെന്നും മോദി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ മുസ്ലീങ്ങളുടെ രാജ്യ സ്നേഹം ചോദ്യം ചെയ്യാനാവില്ല : മോദി


« Previous Page« Previous « മാൻഡലിൻ സംഗീതജ്ഞൻ യു. ശ്രീനിവാസ് അന്തരിച്ചു
Next »Next Page » ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine