ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍

May 13th, 2013

ന്യൂഡെല്‍ഹി: പാര്‍ട്ടി തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ട് പ്രതികരിക്കാം എന്ന് വി.എസ്. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പുറത്താക്കുവാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും അത് സ്ഥിതീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും വി.എസ് വ്യക്തമാക്കി. എ.സുരേഷ്, കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍ എന്നീ വിശ്വസ്ഥരെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം പുറത്താക്കുവാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കേരളാ ഹൌസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്. ഈ സമയം പാര്‍ട്ടി പുറത്താക്കുവാന്‍ തീരുമാനിച്ച സഹായി എ.സുരേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുന്നതോടൊപ്പം വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നും സംസ്ഥാന ഘടകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വി.എസിനെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കും എന്ന് കരുതുന്നവര്‍ കേന്ദ്ര നേതൃത്വത്തിലുണ്ട്. തല്‍ക്കാലം വി.എസിന്റെ വിശ്വസ്ഥരെ പുറത്താക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ തൃപ്തിപ്പെടുത്തുക എന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.ഉന്നയിച്ച പരാതികള്‍ പരിശോധിക്കുവാന്‍ ആറംഗ സമിതിയേയും നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ബി.വി.രാഘവലു, എ.കെ. പദ്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക്

May 12th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.

തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

May 12th, 2013

ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക: നരേന്ദ്ര മോഡിക്കും തിരിച്ചടി

May 9th, 2013

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേടിയ വിജയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി തന്റെ സാന്നിധ്യം ഉറപ്പിക്കുവാനായി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. കര്‍ണ്ണാടകയില്‍ സംഭിച്ച ചില കാര്യങ്ങളില്‍ ബി.ജെ.പിയ്ക്ക് തെറ്റുപറ്റിയെന്നും ക്ഷമിച്ച് ഒരു തവണ കൂടെ തങ്ങള്‍ക്ക് അവ്സരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഡിയുടെ യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുത്വ+വികസനം എന്ന മോഡിയുടെ തന്ത്രം കര്‍ണ്ണാടകയിലും പയറ്റിയെങ്കിലും അത് വിജയം കണ്ടില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് ദേശീയത്തില്‍ വലിയ ഒരു തിരിച്ചു വരവിനു സാധ്യത ഉണ്ടെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്പിച്ചു.

കോണ്‍ഗ്രസ്സിന്റെ മുതിരന്ന നേതാവും സോണിയാ ഗാന്ധിയുടെ മകനുമായാ രാഹുല്‍ ഗാന്ധിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു. മറ്റു പലയിടങ്ങളിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുത്തപ്പോളൊക്കെ പരാജയമായിരുന്നു എങ്കില്‍ കര്‍ണ്ണാടക യില്‍ സ്ഥിതി മറിച്ചായി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുലോ മോഡിയോ എന്ന താരതമ്യം സജീവമായി നടക്കുന്ന സമയത്ത് കര്‍ണ്ണാടകയിലെ വിജയം രാഹുലിനു ലഭിച്ച അപ്രതീക്ഷിതമായ മേല്‍ക്കയ്യായി മാറി. എന്നാല്‍ ഇതിനെ ദേശീയ തലത്തിലുള്ള കാര്യങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ബി.ജെ.പിക്ക് അധികാരം ലഭിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ്.യദിയൂരപ്പ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യദിയൂരപ്പയും സംഘവും സംസ്ഥാന ഭരണം താറുമാറാക്കി. ഒടുവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് യദിയൂരപ്പക്ക് രാജിവെക്കേണ്ടിയും വന്നു. ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.കല്‍ക്കരി, ഭൂമി കുംഭകോണക്കേസുകള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ മുഖഛായയ്ക്ക് കനത്ത മങ്ങല്‍ ഏല്പിച്ചു. ബി.ജെ.പി ഭരണം തുടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയവും ബി.ജെ.പിയ്ക്ക് ഏറ്റ കനത്ത പരാജയവും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റെയിൽ വകുപ്പിൽ അഴിമതി സാർവത്രികമെന്ന് സംഘടനകൾ
Next »Next Page » വി.എസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പി.ബിയില്‍ സംസ്ഥാനഘടകം »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine