സമൂഹ വിവാഹത്തിനു മുമ്പ് കന്യാകത്വ പരിശോധന; മധ്യപ്രദേശ് സര്‍ക്കാര്‍ വെട്ടില്‍

June 9th, 2013

ബേട്ടൂല്‍: ആദിവാസി ഭൂരിപക്ഷ പ്രദേശത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു മുമ്പ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത് പുറത്തു വന്നതോടെ മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ ജനരോക്ഷം ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന സമൂഹ വിവാഹ പരിപാടിക്ക് മുമ്പാണ് 350 ഓളം സ്ത്രീകളെ കന്യാകത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ‘കന്യകമാര്‍ അല്ലെന്ന് കണ്ടത്തിയതിനെ‘ തുടര്‍ന്ന് 8 സ്ത്രീകളെ വിവാഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുവാനാണ് ഇത്തരം പരിശോധനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതാനും വര്‍ഷമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ് ഫലം മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. ക്ക് വീണ്ടും നേട്ടം

June 5th, 2013

modi-epathram

അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‍സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മുഖമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. വന്‍ വിജയം കരസ്ഥമാക്കി. സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടമായതിലൂടെ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ സംഭവിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബി. ജെ. പി. യില്‍ ചേര്‍ന്ന വിത്താ റഡാഡിയും മകന്‍ ജയേഷുമാണ് പോര്‍ബന്ധര്‍, ബനസ്കന്ത എന്നീ ലോക്‍സഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

2014-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ പരിശ്രമിക്കുന്ന നരേന്ദ്ര മോഡിക്ക് ഗുജറാത്തിലെ വിജയം കൂടുതല്‍ കരുത്ത് പകരുന്നതാണ്. തുടര്‍ച്ചയായി ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കുന്ന നരേന്ദ്ര മോഡിക്ക് ലഭിച്ച ഈ വിജയം മോഡി വിരുദ്ധ ക്യാമ്പുകള്‍ക്ക് നിരാശ പകര്‍ന്നിട്ടുണ്ട്. ലോൿസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എല്‍. കെ. അഡ്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍

May 13th, 2013

ന്യൂഡെല്‍ഹി: പാര്‍ട്ടി തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ട് പ്രതികരിക്കാം എന്ന് വി.എസ്. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പുറത്താക്കുവാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും അത് സ്ഥിതീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും വി.എസ് വ്യക്തമാക്കി. എ.സുരേഷ്, കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍ എന്നീ വിശ്വസ്ഥരെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം പുറത്താക്കുവാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കേരളാ ഹൌസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്. ഈ സമയം പാര്‍ട്ടി പുറത്താക്കുവാന്‍ തീരുമാനിച്ച സഹായി എ.സുരേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുന്നതോടൊപ്പം വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നും സംസ്ഥാന ഘടകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വി.എസിനെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കും എന്ന് കരുതുന്നവര്‍ കേന്ദ്ര നേതൃത്വത്തിലുണ്ട്. തല്‍ക്കാലം വി.എസിന്റെ വിശ്വസ്ഥരെ പുറത്താക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ തൃപ്തിപ്പെടുത്തുക എന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.ഉന്നയിച്ച പരാതികള്‍ പരിശോധിക്കുവാന്‍ ആറംഗ സമിതിയേയും നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ബി.വി.രാഘവലു, എ.കെ. പദ്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക്

May 12th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.

തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍
Next »Next Page » തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍ »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine