ആര്‍.എസ്.എസ്. മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ അന്തരിച്ചു

September 15th, 2012

ks-sudarshan-epathram

റായ്പൂര്‍: ആര്‍. എസ്. എസിന്റെ മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. ഇന്നു രാവിലെ 6.30 നു റായ്പൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് മൂന്നു മണിയോടെ നാഗ്‌പൂരില്‍ നടക്കും. 2000 മുതല്‍ 2009 വരെ ആര്‍. എസ്. എസിന്റെ അഞ്ചാമത്തെ സര്‍ സംഘ ചാലക് ആയിരുന്നു സുദര്‍ശൻ. കര്‍ണ്ണാടകയിലെ കുപ്പള്ളി ഗ്രാമത്തില്‍ 1931 ജൂണ്‍ 18 നാണ് സുദര്‍ശന്റെ ജനനം. കന്നഡ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കുപ്പള്ളി സീതാരാമയ്യ സുദര്‍ശന്‍ എന്ന കെ. എസ്. സുദര്‍ശന്‍ വളരെ ചെറു പ്രായത്തില്‍ തന്നെ സ്വയം സേവകനായി ചേര്‍ന്നു. ആറു ദശാബ്ദത്തോളം ആര്‍. എസ്. എസിന്റെ പ്രചാരകനായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിച്ചു. സാഗര്‍ സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദം എടുത്ത ശേഷം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി.

1954-ല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. സുദര്‍ശന്റെ സംഘടനാ പാടവം തിരിച്ചറിഞ്ഞ എം. എസ്. ഗോള്‍വര്‍ക്കര്‍ അദ്ദേഹത്തിനു വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി. കന്നഡ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ചത്തീസ് ഗാര്‍ഹി തുടങ്ങി വിവിധ ഭാഷകളില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രഭാഷണങ്ങളില്‍ ഉള്ള വൈഭവവും അദ്ദേഹത്തെ വളരെ വേഗം പ്രവര്‍ത്തകരിലും ജനങ്ങളിലും പ്രിയപ്പെട്ടവനാക്കി മാറ്റി. 1964-ല്‍ സുദര്‍ശന്‍ ആര്‍. എസ്. എസിന്റെ മധ്യ ഭാരത പ്രാന്ത പ്രചാരകനായി മാറി. മികച്ച വാഗ്മിയായിരുന്ന സുദര്‍ശന് വിവിധ വിഷയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു.   1979-ല്‍ ആര്‍. എസ്. എസ്. ബൌദ്ധിഖ് പ്രമുഖ് ആയി. 1990-ല്‍ ആര്‍. എസ്. എസ്. ജോയന്റ് ജനറല്‍ സെക്രട്ടറിയുമായി.

ആര്‍. എസ്. എസിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതില്‍ എന്നും സുദര്‍ശന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. വിട്ടുവീഴ്ചയില്ലാത്തതും ശക്തമായതുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ നിലപാടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എൻ. ഡി. എ. സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങളും 2005-ല്‍ അദ്വാനിയും വാജ്‌പേയിയും യുവ തലമുറക്ക് വഴി മാറണമെന്ന അഭിപ്രായങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന വക്താവായിരുന്നു സുദര്‍ശൻ.

ആരോഗ്യ പരമായ കാരണങ്ങളാല്‍ പദവികള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയായിരുന്നു സുദര്‍ശൻ. മറവി രോഗ ബാധിതനായിരുന്ന സുദര്‍ശനെ കഴിഞ്ഞ മാസം മൈസൂരില്‍ വച്ച് പ്രഭാത സവാരിക്കിടെ കാണാതായത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. സഹോദരന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  വഴി തെറ്റി ഒരു വീട്ടില്‍ കയറി വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നീരാ റാഡിയയുടെ സംഭാഷണങ്ങൾ പകർത്തി എഴുതണമെന്ന് കോടതി

September 8th, 2012

neera_radia-epathram

ന്യൂഡൽഹി : കോർപ്പൊറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ ടെലഫോൺ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തത് മുഴുവൻ പകർത്തി എഴുതണം എന്ന് സുപ്രീം കോടതി ആദായ നികുതി വകുപ്പിനോട് നിർദ്ദേശിച്ചു. ദേശീയ സുരക്ഷയെ വരെ പ്രതികൂലമായി ബാധിക്കാവുന്ന തരം പ്രത്യാഘാതങ്ങൾ ഉള്ള സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിക്കുന്ന സംഭാഷണങ്ങളെ പകർത്തി എഴുതുന്ന ജോലി ഇതു വരെ ചെയ്യാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. റാഡിയയുടെ 5800 ഫോൺ സന്ദേശങ്ങളാണ് അദായ വകുപ്പിന്റെ കൈവശം ഉള്ളത്.സന്ദേശങ്ങളുടെ ഉള്ളടക്കത്തെ പറ്റി ആദായ വകുപ്പ് നൽകുന്ന വിശകലനങ്ങളെ ആധാരമാക്കിയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. ഇത് ശരിയല്ല എന്ന് കോടതി പറഞ്ഞു. സന്ദേശങ്ങളുടെ ഉള്ളടക്കം അതേ പടി പകർത്തി എഴുതി അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നടപടി ക്രമങ്ങൾ മുന്നോട്ട് കൊണ്ടു പോവേണ്ടത്. ഒരു സംഘം ഉദ്യോഗസ്ഥരെ ഈ ജോലിക്കായി പ്രത്യേകം ചുമതലപ്പെടുത്തണം എന്നും രണ്ടു മാസത്തിനകൽ ഇതു പൂർത്തിയാക്കി സീൽ വെച്ച കവറിൽ ഇത് സമർപ്പിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടി അധാര്‍മികം : പ്രധാന മന്ത്രിയുടെ ഓഫിസ്

September 7th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം അധാര്‍മികവും പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഈ വിവരം കാണിച്ചു കൊണ്ട് എഡിറ്റര്‍ സൈമണ്‍ ഡെന്യര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ലോക ശ്രദ്ധ നേടിയ ഈ പരാമര്‍ശത്തിനെതിരെ നിരവധി പ്രതികരണങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി കഴിവില്ലാത്തവനാണ് എന്നാണു വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഉണ്ടായിരുന്നത്. ഇങ്ങനെ നീങ്ങുന്ന ഒരു രാജ്യം ഏതു തരത്തിലാണ് ആഗോള ശക്തിയാകുക എന്നും പത്രം സംശയം രേഖപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2ജി – ചിദംബരത്തിനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി

August 25th, 2012

raja-chidambaram-epathram

ന്യൂഡൽഹി : 2ജി സ്പെക്ട്രം കേസിൽ പി. ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം സ്പെക്ട്രം കേസിൽ പി. ചിദംബരത്തിനെയും കൂട്ടുപ്രതി ആക്കണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജനതാ പാർട്ടി അദ്ധ്യക്ഷൻ സുബ്രമണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പരാതിക്കാർ. കേസിൽ ചിദംബരത്തെ പ്രതിയാക്കാൻ വേണ്ട തെളിവൊന്നുമില്ല എന്ന് സി. ബി. ഐ. മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് ചിദംബരവും രാജയും തമ്മിൽ കുറ്റകരമായ ഗൂഢാലോചന നടന്നു എന്നൊന്നും അർത്ഥമില്ല എന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ സമർപ്പിക്കും എന്ന് സുബ്രമണ്യം സ്വാമി അറിയിച്ചു. മൂല്യമേറിയ മൊബൈൽ ശൃംഖലാ ലൈസൻസുകൾ തുച്ഛമായ വിലയ്ക്ക് നൽകിയ രാജ ലൈസൻസുകൾ ലേലം ചെയ്യണം എന്ന ഉപദേശം തള്ളിക്കളഞ്ഞിരുന്നു. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ ലൈസൻസുകൾ നൽകും എന്ന് പറഞ്ഞ രാജ പിന്നീട് കൈക്കൂലി വാങ്ങി ചില കമ്പനികളെ ക്രമം തെറ്റിച്ച് മുൻപിൽ എത്തിച്ചത് പുറത്തായതോടെയാണ് തടവിലായത്. തന്റെ തീരുമാനങ്ങൾ എല്ലാം ചിദംബരത്തിനേയും പ്രധാനമന്ത്രിയേയും സമയാസമയം അറിയിച്ചിരുന്നു എന്ന് രാജ വിചാരണയ്ക്ക് ഇടയിൽ കോടതിയെ അറിയിച്ചിരുന്നു.

ധനമന്ത്രിയായിരുന്ന ചിദംബരത്തെ അഴിമതി വിരുദ്ധ നിയമവും മറ്റ് ക്രിമിനൽ നിയമങ്ങളും പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവ് ഉണ്ട് എന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിലാസ്‌ റാവു ദേശ്‌മുഖ്‌ അന്തരിച്ചു‍

August 15th, 2012

vilasrao-deshmukh-epathram

ചെന്നൈ: കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പു മന്ത്രിയും, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്‌മുഖ്‌ (67) അന്തരിച്ചു. ദിവസങ്ങളായി കരള്‍, വൃക്ക രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പാണ്‌ ചെന്നെയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ ഇന്നലെ ഉച്ച കഴിഞ്ഞ്‌ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം ജന്മ സ്‌ഥലമായ മഹാരാഷ്‌ട്രയിലെ ബാഭല്‍ഗാവില്‍ നടക്കും.

1980 ലാണ്‌ ദേശ് മുഖ് ആദ്യമായി നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടു തവണ ‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. വൈശാലിയാണ്‌ ഭാര്യ. മക്കള്‍: അമിത്‌, റിതേഷ്‌, ധീരജ്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗ്ലാദേശില്‍ നിന്നും അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്നു
Next »Next Page » ആസാദ് റൌഫിനെതിരെ ലൈംഗിക ആരോപണവുമായി മുംബൈ മോഡല്‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine