അസം കലാപത്തിനു കാരണം അനധികൃത കുടിയേറ്റം

July 31st, 2012

advani-epathram

ന്യൂഡൽഹി : അസമിലെ വർഗ്ഗീയ കലാപത്തിനു പിന്നിലെ യഥാർത്ഥ കാരണം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റമാണ് എന്ന് മുതിർന്ന ബി. ജെ. പി. നേതാവ് എൽ. കെ. അദ്വാനി അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റം തദ്ദേശ വാസികളുടെ ഇടയിൽ തങ്ങളുടെ ഭൂമി നഷ്ടപ്പെടുന്നു എന്ന ആശങ്ക സൃഷ്ടിച്ചു. അസമിലെ ജനതയ്ക്ക് തങ്ങളുടെ പ്രദേശത്ത് തങ്ങൽ ന്യൂനപക്ഷമാവുന്നു എന്ന ചിന്ത ഉടലെടുക്കുന്നത് അപകടകരമാണ്. ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രശ്നമാണ് എന്ന് മനസ്സിലാക്കി കേന്ദ്ര സർക്കാർ തക്കതായ നടപടി സ്വീകരിക്കണം. സുപ്രീം കോടതി ഈ പ്രശ്നത്തെ ഗൌരവമായി കണ്ട് ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഉത്തരവിൽ നിർദ്ദേശിച്ചത് പോലെ സർക്കാർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തണം എന്നും അദ്വാനി ആവശ്യപ്പെട്ടു.

അസമിലെ ഇപ്പോഴത്തെ കലാപത്തെ ഒരു ഹിന്ദു – മുസ്ലിം സംഘർഷമായി കാണാതെ ഒരു സ്വദേശി – വിദേശി പ്രശ്നമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ദേശീയ തലത്തിൽ സമന്വയം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം. പൌരന്മാരുടെ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി പരിഷ്ക്കരിക്കണം. ഇന്ത്യാക്കാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണം എന്നും അദ്വാനി കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

എൻ. ഡി. തിവാരിയുടെ മകൻ തന്നെ ശേഖർ

July 28th, 2012

shekhar-nd-tiwari-epathram

ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖറിന്റെ പിതാവാണ് എന്ന് ഡി. എൻ. എ. പരിശോധനയിലൂടെ തെളിഞ്ഞു. ഡി. എൻ. എ. പരിശോധനയുടെ ഫലം തന്റെ ചേംബറിൽ വെച്ച് തുറന്നു പരിശോധിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി റേവാ ഖെത്രപാൽ ഇത് പിന്നീട് കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. ഡി. എൻ. എ. പരിശോധനയുടെ ഫലം സ്വകാര്യമാക്കി വെയ്ക്കണം എന്ന എൻ. ഡി. തിവാരിയുടെ ആവശ്യം കോടതി തള്ളി.

ഒന്നാം പ്രതി 87 കാരനായ എൻ. ഡി. തിവാരി തന്നെയാണ് 32കാരനായ രോഹിത് ശേഖറിന്റെ അച്ഛൻ എന്നും രണ്ടാം പ്രതി ഉജ്ജ്വല ശർമ്മയാണ് ശേഖറിന്റെ അമ്മ എന്നും ഡി. എൻ. എ. പരിശോധനാ ഫലം തെളിയിക്കുന്നതായി കോടതി അറിയിച്ചു.

ഡി. എൻ‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി

July 23rd, 2012

captain-lakshmi-epathram

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്‌. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.

തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ‌. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടു കൊടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണബ് മുഖര്‍ജി ഇനി പ്രഥമ പൌരന്‍

July 22nd, 2012

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തെരെഞ്ഞെടുക്കപെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയായിരുന്നു പ്രണബിന് എതിരെ മത്സരിച്ചത്.  പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ സങ്മയേക്കാള്‍ വ്യക്തമായ ലീഡ്‌ നേടാന്‍ പ്രണബിന് കഴിഞ്ഞു. ബിജെപി അധികാരത്തിലുള്ള  ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് സാഗ്മയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ബി. ജെ. പി. ഭരിക്കുന്ന  കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍ കിട്ടിയത്‌ . ഇവിടെ 19 ബി. ജെ. പി എം.എല്‍.എമാര്‍ പ്രണബിന് വോട്ടുചെയ്തപ്പോള്‍  പ്രണബ് 117 വോട്ടുകള്‍ ലഭിച്ചു, സങ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ഇതില്‍  സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗിന്റെ വോട്ടും ഉള്‍പ്പെടും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്വന്ത് സിങ്ങ് എൻ. ഡി. എ. യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

July 16th, 2012

jaswant-singh-epathram

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബി. ജെ. പി. നേതാവും മുന്‍ വിദേശ കാര്യ മന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ എൻ. ഡി. എ. യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇന്നു രാവിലെ മുതിര്‍ന്ന ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന എൻ. ഡി. എ. യുടെ നേതൃയോഗത്തിലാണ് തീരുമാനമായത്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് യു. പി. എ. യുടെ സ്ഥാനാര്‍ഥി. ആഗസ്റ്റ് ഏഴിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷി നേതാവായ മമത ബാനര്‍ജി ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയായി മത്സരിപ്പിക്കുന്നതില്‍ അനുകൂല നിലപാടാണ് അവര്‍ക്ക് ഉള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഭരത് ഭൂഷനെ പുറത്താക്കി
Next »Next Page » ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഹമീദ് അന്‍സാരി പത്രിക സമര്‍പ്പിച്ചു »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine