നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്

September 18th, 2011

gujarat-riot-victims-epathram

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ്‌ തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ്‌ പിടികൂടി.

ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്‌?

മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത്‌ കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്‌ കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയുടെ നാടകം ജനങ്ങളുടെ പണം കൊണ്ട് : കോണ്ഗ്രസ്

September 17th, 2011

Modi-epathram

ന്യൂഡല്‍ഹി : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിരാഹാര നാടകം കളിക്കുന്നത് ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്തു കൊണ്ടാണ് എന്ന് കോണ്ഗ്രസ് പറഞ്ഞു. മോഡിയെ ബി. ജെ. പി. യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിക്കുന്ന പക്ഷം എന്‍. ഡി. എ. മുന്നണി തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പരാജയപ്പെടും എന്നും കോണ്ഗ്രസ് പറഞ്ഞു.

നിരാഹാരത്തിലൂടെ മോഡി തന്റെ പാപക്കറകള്‍ കഴുകി കളയാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഒരു നാടകത്തിലൂടെ ഉപവാസം എന്ന മഹത്തായ ആചാരത്തിന്റെ പവിത്രത തന്നെ മോഡി ഇല്ലാതാക്കുകയാണ്. തികച്ചും ലളിതവും വ്യക്തിപരവുമായ ഒരു കാര്യമാണ് ഉപവാസം. സുപ്രീം കോടതി വളച്ചൊടിച്ച് തന്റെ വിജയമാണ് കോടതി വിധി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മോഡി നടത്തുന്നത്. ഈ വിജയം ആഘോഷിക്കാന്‍ ഉപവാസത്തെ ഉപയോഗിക്കുക വഴി മോഡി ഉപവാസത്തെ തന്നെ അപഹസിക്കുകയാണ് എന്നും കോണ്ഗ്രസ് വക്താവ് മോഹന്‍ പ്രകാശ്‌ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

നരേന്ദ്രമോഡിക്ക് അമേരിക്കയുടെ പ്രശംസ

September 14th, 2011
narendra modi-epathram
വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര് മോഡിക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പുരോഗതി കൈവരിക്കുന്നതും നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ഗുജറാത്താണെന്ന് യു.എസ്. കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സി.ആ‍ര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വ്യവസായ പുരോഗതിയില്‍ പ്രധാന പങ്ക് വഹിക്കുന്നതും അതു പോലെ രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചിലൊന്നും മോഡി ഭരിക്കുന്ന ഗുജറത്തിന്റെ സംഭവാനയാണെന്നും സി.ആര്‍.എസ് അഭിപ്രായപ്പെടുന്നു. ഊര്‍ജ്ജമേഘലയടക്കം  അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും വ്യവസായരംഗത്ത് മോഡി കൊണ്ടു വന്ന പുതിയ പരിഷ്കരങ്ങളും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നു. മിസ്തുബിഷി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹത്തിനായി.ഗുജറാത്ത് കലാപം മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും  മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന വികസനനപ്രവര്‍ത്തനങ്ങളെയും നിക്ഷേപ സൌഹൃദ സംസ്ഥാനമെന്ന പേരു നിലനിര്‍ത്തുന്നതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിധീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം. ബീഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന ഗണത്തില്‍ നിന്നും വന്‍ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വിവാദനായകനായ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ ബംഗാളിനേയോ കേരളത്തേയോ കാര്യമാക്കുന്നില്ല. യു.എസ് കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ സി.ആര്‍.എസ്  ഇത്തരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കായി വിവിധ രാജ്യങ്ങളെയും വിഷയങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധക്കേസ്‌ : വധശിക്ഷ സ്റ്റേ ചെയ്തു

August 30th, 2011

rajiv-gandhi-assassins-epathram

ചെന്നൈ : രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക്‌ ലഭിച്ച വധ ശിക്ഷ നടപ്പിലാക്കുന്നത് മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പെരാരിവാളന്‍ എന്നിവരെ സെപ്തംബര്‍ 9ന് തൂക്കിലേറ്റാന്‍ ഇരിക്കവെയാണ് ഈ ഇടക്കാല വിധി വന്നത്.

ഇതിനിടെ പ്രതികളുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കണം എന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് അസംബ്ലി പാസാക്കി.

പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുവാന്‍ രാഷ്ട്രപതി 11 വര്ഷം വൈകി എന്ന കാരണം കാണിച്ച് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേത്മലാനി സമര്‍പ്പിച്ച ഹരജിയിലാണ് മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേ വന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ നടി നഗ്നയായി
Next »Next Page » തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine