സ്പെക്ട്രം അഴിമതി : പ്രധാനമന്ത്രി മറുപടി പറയണം

November 18th, 2010

2g-spectrum-scam-epathram

ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക്‌ എഴുത്ത് അയച്ച കാര്യവും പോളിറ്റ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ രാജി വെച്ചു

November 15th, 2010

a-raja-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര ടെലികോം മന്ത്രി എ. രാജ രാജി വെച്ചു. എന്നാല്‍ രാജി മാത്രം പോര എന്നും സംയുക്ത പാര്‍ലമെന്ററി സമിതി സ്പെക്ട്രം കുംഭകോണം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിപ്പിച്ചു. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ അഴിമതി മൂലം സംഭവിച്ചത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജി വെറും പ്രഹസനമാകും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവാദ ഡി. എം. കെ. മന്ത്രി രാജയെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം എന്ന് എ. ഐ. എ. ഡി. എം. കെ നേതാവ് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങരുത് : കാരാട്ട്

November 9th, 2010

prakash-karat-epathram

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം അമേരിക്കയുടെ മേല്‍ക്കൊയ്മാ നിലപാടുകള്‍ക്ക്‌ എതിരെ ഇടതു പക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും ഇന്ത്യയുടെ സാധാരണ ജനത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായ കരാറുകളില്‍ ഏര്‍പ്പെടാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്തരുത് എന്ന് പ്രതിഷേധ പ്രകടനം അഭിസംബോധന ചെയ്തു കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉള്ള പദ്ധതികളാണ് ഒബാമ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്കന്‍ വാണിജ്യ കാര്‍ഷിക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുവാനുള്ള നീക്കം നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്ഡേഴ്സനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദം ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഒബാമയുടെ മേല്‍ ചെലുത്തണം എന്നും കാരാട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദരിദ്ര ക്ഷേമത്തിന് മായാവതിയുടെ പിറന്നാള്‍ സമ്മാനം

November 2nd, 2010

mayawati-epathram

ലഖ്‌നൗ : ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ദരിദ്രരില്‍ ദരിദ്രരായ 31 ലക്ഷം പേര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നടക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ക്ഷേമ പദ്ധതിക്ക് മുഖ്യമന്ത്രി മായാവതി ഇന്നലെ തുടക്കമിട്ടു. കഴിഞ്ഞ ജനുവരി 15ന് തന്റെ പിറന്നാളിന്റെ അന്ന് പ്രഖ്യാപിച്ച “ഉത്തര്‍ പ്രദേശ്‌ മുഖ്യ മന്ത്രി മഹാമായ ഗരീബ് ആര്‍ത്ഥിക് മദദ് യോജന” എന്ന പദ്ധതി പ്രകാരം പ്രതിമാസം 300 രൂപ ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് നല്‍കും. പണം പുരുഷന്മാര്‍ എടുത്ത് ചിലവഴിക്കാ തിരിക്കാനാണ് വനിതാ അംഗത്തിന് തന്നെ നല്‍കുന്നത്. ആറു മാസത്തേക്കുള്ള തുക ഒരുമിച്ച് ഇവരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഗഡു ബാങ്കില്‍ നിക്ഷേപിച്ച് ഇവര്‍ക്കുള്ള ബാങ്ക് പാസ്‌ ബുക്ക്‌ ഇന്നലെ മായാവതി പത്ത് വനിതകള്‍ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഉള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 535 കോടി രൂപ ചെലവ് വരും എന്നും മായാവതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി

October 7th, 2010

ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.  കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി.   ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു.  ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി.  തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക്  വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ  മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

99 of 10310209899100»|

« Previous Page« Previous « കര്‍ണ്ണാടകയില്‍ വിമതര്‍ പിന്തുണ പിന്‍‌വലിച്ചു
Next »Next Page » ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ് »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine