മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

October 12th, 2011

megha_tropiques-epathram

ശ്രീഹരിക്കോട്ട: ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‌ കുതിപ്പ്‌ നല്‍കുന്ന ഇന്ത്യ-ഫ്രഞ്ച്‌ സംയുക്‌ത സംരംഭമായ മേഘാ  ട്രോപിക്‌സ് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കുന്നതിനൊപ്പം മഴമേഘങ്ങളുടെ സഞ്ചാരം, മഴയുടെ ഗതി, ആഗോള താപനം മഴയെ ബാധിക്കുന്നത്‌ തുടങ്ങിയവയും പഠിക്കുവാന്‍ സാധിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നുമാണ്‌ മേഘ ട്രോപിക്‌സും വഹിച്ച് പി.എസ്.എല്‍.വി സി-18 ലക്ഷ്യസ്ഥാനത്തെത്തിയത്. മേഘാ ട്രോപിക്‌സിനൊപ്പം മറ്റ്‌ മൂന്നു ചെറു ഉപഗ്രഹങ്ങളും വഹിച്ചാണ്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഘത്തിലേക്ക്‌ കുതിച്ചത്‌. ഭ്രമണപഘത്തില്‍ 867 കീലോമീറ്റര്‍ അകലെയാണ്‌ മേഘാ ട്രോപിക്‌സ് സ്‌ഥാനം പിടിച്ചിരിക്കുന്നത്‌. 1000 കിലോഗ്രാമാണ്‌ മേഘയുടെ ഭാരം.

1993 മുതല്‍ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കുന്ന 50ാമത്‌ ഉപഗ്രഹം എന്ന പ്രത്യേകതയും മേഘാ ട്രോപിക്‌സിനുണ്ട്‌. ഇവയില്‍ 48 എണ്ണവും ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ പി.എസ്‌.എല്‍.വിക്ക്‌ കഴിഞ്ഞു .തിങ്കളാഴ്‌ച രാവിലെ 9 മണിയോടെ ആരംഭിച്ച 50 മണിക്കൂര്‍ നീണ്ട കൗണ്ട്‌ ഡൗണിന്‌ ശേഷമാണ്‌ നാല്‌ ഉപഗ്രഹങ്ങളും വഹിച്ച്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഥത്തിലേക്ക്‌ കുതിച്ചത്‌.  കാലാവസ്‌ഥ വ്യതിയാന പഠനത്തില്‍ ഇന്ത്യയുടെ ആദ്യസംരംഭമാണ്‌ മേഘാ ട്രോപിക്‌സ്. ഈ മേഖലയില്‍ ഉപഗ്രഹം വിക്ഷേപിച്ച രണ്ടാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്കായി.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ വികസിപ്പിച്ചു

October 6th, 2011

kapil-sibal-tablet-pc-epathram

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിച്ച് ഇന്ത്യ വിവര സാങ്കേതിക വിദ്യാ മേഖലയില്‍ പുതിയ നേട്ടം കൊയ്തു. 35 ഡോളര്‍ വില വരുന്ന ഇതിന്റെ പേര് നേരത്തെ പറഞ്ഞ പോലെ സാക്ഷാത് എന്നല്ല, പകരം ആകാശ്‌ എന്നാണ്. ആദ്യ പടിയായി കേവലം ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ ആണ് സര്‍ക്കാര്‍ ഇത് നിര്‍മ്മിച്ച കമ്പനിയായ ഡാറ്റാ വിന്‍ഡില്‍ നിന്നും വാങ്ങുന്നത് എന്നതിനാല്‍ ഇതിന്റെ വില അല്‍പ്പം കൂടുതല്‍ ആയിരിക്കും. എന്നാല്‍ അടുത്ത പടിയായി ഒരു കോടി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതോടെ വില കേവലം 1750 രൂപയായി കുറയും.

akash-tablet-pc-epathram

ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ആണ് ഇന്ത്യയുടെ അഭിമാനമായ ഈ ടാബ്ലറ്റ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇത് സമ്മാനിച്ചു കൊണ്ട് തന്നെയാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ വെറും 8 ശതമാനം പേരാണ് ഇന്ന് ഇന്റര്‍നെറ്റ്‌ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയില്‍ ഇത 40 ശതമാനമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്‌.

ഏഴു ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഈ ടാബ്ലറ്റ് ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രോസസര്‍ 366 മെഗാ ഹേര്‍ട്ട്സ് വേഗത ഉള്ളതാണ്. 350 ഗ്രാമാണ് ഇതിന്റെ ഭാരം. 256 മെഗാ ബൈറ്റ്സ് റാം (RAM) ഉം 2 ജി.ബി. ഫ്ലാഷ് മെമ്മറിയും ആകാശിന് ഉണ്ട്. 2 ജി.ബി. യുടെ ഫ്ലാഷ് മെമ്മറി വേണമെങ്കില്‍ 32 ജി.ബി. വരെ ആക്കി വര്‍ദ്ധിപ്പിക്കാവുന്നതുമാണ്. സാധാരണ തരം യു.എസ്.ബി. പോര്‍ട്ടും ഉണ്ട് എന്നത് ഈ ടാബ്ലെറ്റിന്റെ സവിശേഷതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫേസ്‍ബുക്കും ട്വിറ്ററും അടക്കം ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ നിരീക്ഷണത്തില്‍

August 9th, 2011

Popular-Social-Networking-Sites-epathram

ദില്ലി: ഫേസ്‍ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്ക്, മൈക്രോ ബ്ലോഗിങ് സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രലായം തീരുമാനിച്ചു. എന്നാല്‍ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വഴി ഇന്ത്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന പേടി ഭരണ കൂടത്തെ അലട്ടുന്നുണ്ട് എന്നാണു മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദേശീയസുരക്ഷ ഉറപ്പാക്കാനായി ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുള്ള തിരിച്ചറിവിനെത്തുടര്‍ന്നാണ് ഭരണകൂടത്തിന്‍റെ ഈ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള 10 ജനപ്രിയ സൈറ്റുകളില്‍ ഇടം പിടിച്ചവയണ് ട്വിറ്ററും ഫേസ്‍ബുക്കും. ഈ സൈറ്റുകളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ സുരക്ഷാ എജന്‍സിയ്ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഇടയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. മൊറോക്കോയിലും ഈജിപ്തിലും ഉണ്ടായ മാറ്റത്തില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് ഉള്ള പങ്ക് വളരെ വലുതായിരുന്നു ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തെ തന്നെ നെറ്റ്‌വര്‍ക്കുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കാന്‍ ഗൂഗിള്‍, സ്‌കൈപ്പ് പോലുള്ള കമ്പനികളോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐടി നിയമം അനുസരിച്ച് പാസ്‌വേഡ് അടക്കം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ എജന്‍സികള്‍ക്ക് നല്‍കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് നടത്തുന്നവരും വെബ്ബ്‌സൈറ്റ് അധികൃതരും ബാധ്യസ്ഥരാണ്. കോടതി ഉത്തരവില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നതാണ് ട്വിറ്റര്‍ , ഫേസ്‍ബുക്ക് എന്നിവയുടെ പൊതുവേയുള്ള നയം. പക്ഷേ ദേശസുരക്ഷ മുന്‍നിര്‍ത്തിയാകുന്പോള്‍ ഇവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. നിയമപരമായ ഇടപെടലിനും നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്ന്, വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചില ഓണ്‍ലൈന്‍ വിനിമയങ്ങള്‍ രഹസ്യസ്വഭാവം പുലര്‍ത്തുണ്ടെന്നും ദിയോറ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു

August 9th, 2011

inda-mobile-users-epathram

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞതായ്‌ ട്രായ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ്‌ രാജ്യത്തുള്ളത്‌. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ്‌ മൊബൈല്‍ ഫോണ്‍ വരിക്കാരായത്‌. രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നിട്ടുണ്‌ട്‌. 21 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്‌ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ്‌ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്‌ടാക്കിയ സര്‍വീസ്‌ പ്രൊവൈഡര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. എല്‍. വി. ക്ക് മധുര പതിനേഴ്

April 21st, 2011

pslv-c16-epathram

ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.

കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ്‌ – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്‌.

റിസോഴ്സ് സാറ്റ്‌ – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്‌, എക്സ്-സാറ്റ്‌ എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.

ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.

“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ്‌ പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്‌.

റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്വകാര്യ കമ്പനിക്ക്‌ എസ് – ബാന്‍ഡ്‌ സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

61 of 641020606162»|

« Previous Page« Previous « ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു
Next »Next Page » റെയില്‍വേയുടെ പുരസ്കാരം 158 രൂപ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine