റോഡുകള്‍ ഹേമമാലിനിയുടെ കവിള്‍ പോലെ ആക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി

April 14th, 2013

ലഖ്‌നൌ: ഹേമ മാലിനിയുടേയും മാധുരി ദീക്ഷിതിന്റേയും കവിളുകള്‍ പോലെയുള്ള റോഡുകള്‍ നിര്‍മ്മിക്കും എന്ന ഉപമ നടത്തിയതിനു ഉത്തര്‍പ്രദേശ് ഖാദി-ഗ്രാമോദ്യോഗ് വകുപ്പ് മന്ത്രിയെ പുറത്താക്കി. റോഡ് വികസനത്തെ കുറിച്ച് പ്രതാപ് ഖഡിലെ ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രിരാജാറാം പാണ്ഡെ ബോളിവുഡ്ഡ് നടിമാരുടെ കവിളുകളെ കുറിച്ച് പരാമര്‍ശിച്ചത്. മന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചു. പ്രതിഷേധം ശക്തമായതോടെ ഗവര്‍ണര്‍ ബി.എല്‍ ജോഷിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും രാജാറാം പാണ്ഡെയെ പുറത്താക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.

പാണ്ഡെയുടെ പ്രസ്ഥാവനയ്ക്കെതിരെ സ്ത്രീ സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ നിരവധി രാഷ്ടീയ കക്ഷികളും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കുവാന്‍ ആകില്ലെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. നേരത്തെയും സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെടുത്തി ചില രാജാറാം പാണ്ഡെ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു. സുന്ദരിയായ ജില്ലാകളക്ടര്‍ ഉണ്ടായിരുന്നത് തന്റെ ഭാഗ്യമാണെന്ന് ഇദ്ദേഹം പറഞ്ഞത് വന്‍ വിവാദമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

April 2nd, 2013
sunita-williams-epathramന്യൂഡല്‍ഹി: ഏറ്റവും അധികം കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയായ സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ മോഹം. ഏഴുതവണ ബഹിരാകാശ യാത്ര നടത്തിയ സുനിത 50 മണിക്കൂറൂം 40 മിനുട്ടും ആകാശത്ത് നടന്ന് റെക്കോഡിട്ടിട്ടുണ്ട്. ഇവരുടെ അച്ഛൻ അഹമ്മദാബാദ് സ്വദേശിയാണ്. ആകാശത്ത് ഇരുന്നു ഇന്ത്യയെ കണ്ടതുപോലെ ഇനി ഇന്ത്യയിലൂടെ ചുറ്റി കറങ്ങി കാണണം എന്നും ദക്ഷിണേന്ത്യയിലും ഹിമാലയത്തിലും പോകാൻ അതിയായ ആഗ്രഹം ഉണ്ടെന്നും അവർ പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on സുനിത വില്യംസിന് ഇന്ത്യ മുഴുവൻ ചുറ്റികറങ്ങാൻ ആഗ്രഹം

ഇറോം ശര്‍മിളയുടെ സഹനസമരം അവസാനിപ്പിക്കാന്‍ ആന്റണി ഇടപെടണം : വി. എസ്.

March 7th, 2013

vs-achuthanandan

തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ സഹന സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചു. പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി. എസ്. ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഒരു കിരാത നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം തിരുത്തപ്പെടേണ്ടതാണ് എന്നും, നിയമ വ്യവസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാക്കാനുള്ള നിയമത്തെയും ബഹുമാനിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി. എസ്. പറഞ്ഞു.

ഇംഫാല്‍ താഴ്‌വരയില്‍ ബസ്സു കാത്തു നിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടി വെച്ചിടാന്‍ ആസാം റൈഫിൾസിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്. ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ആന്റണി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ ഇനിയെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് ധര്‍മ്മരാജന്‍

February 11th, 2013

കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിയെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പീഡിപ്പിച്ചെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗസ്റ്റ് ഹൌസില്‍ എത്തിച്ചതെന്നും അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചിലവഴിച്ചെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യനുമായി ബന്ധപ്പെട്ടതെന്ന് ധര്‍മ്മരാജന്‍ വ്യക്തമാക്കുന്നു. ഉണ്ണി, ജമാല്‍ എന്നിവരും കൂടെ ഉണ്ടായിരുന്നതായും ബാജി എന്നത് മറ്റൊരു വ്യക്തിയാണെന്നും ഇയാള്‍ പറയുന്നു.

കേസന്വേഷിച്ച സിബി മാത്യൂസ് കുര്യന്റെ പേരു പറയരുതെന്ന് ആവശ്യപ്പെട്ടതായും അന്വേഷണ സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തുന്നു.കുര്യന്റെ പേരു പറയണമെന്ന് അന്വേഷണ സംഘത്തിലെ കെ.കെ. ജോഷ്വ ആവശ്യപ്പെട്ടു.കുര്യനു മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ നല്‍കിയത് കള്ളമൊഴിയാണെന്നും ധര്‍മ്മ രാജന്‍ പറയുന്നുണ്ട്.
സൂര്യനെല്ലി കെസില്‍ ജയില്‍ ശിക്ഷയനുഭവിച്ചു വരുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് ധര്‍മ്മരാജന്‍. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ താന്‍ ഒഴികെ മറ്റുള്ളവരെല്ലാം രക്ഷപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തി കീഴടങ്ങുമെന്ന് ധര്‍മ്മരാജന്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുമായി ചാനല്‍ അഭിമുഖം പുറത്തു വന്നതോടെ സൂര്യനെല്ലി കേസിലെ കുര്യന്റെ പങ്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ വീണ്ടും കൊഴുക്കുകയാണ്. സി.പി.എം നേതൃത്വം കുര്യനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി കുര്യന്‍ വിഷയത്തില്‍ രണ്ടു തട്ടിലാണ്. ബി.ജെ.പി കേരള ഘടകം കുര്യനെതിരെ ശക്തമായി വാദിക്കുമ്പോല്‍ ദേശീയ നേതൃത്വം അനുകൂലമായ സമീപനമാണ് സീകരിക്കുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തന്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. നിയമസഭ ഇന്നും സൂര്യനെല്ലി വിഷയത്തില്‍ പ്രക്ഷുബ്ദമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡൽഹി പീഡനം : ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിൽ പോലീസ്

January 21st, 2013

forensic-epathram

ന്യൂഡൽഹി : ഡെൽഹി പീഡന കേസിൽ പ്രധാനമായും ഫോറൻസിൿ തെളിവുകളുടെ പിൻബലത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിക്കുക. 20 മിനിറ്റിൽ ഒരു പീഡനം വീതം നടക്കുന്ന ഇന്ത്യയിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് ഏറ്റവും കുറവായതിന്റെ കാരണവും ഫോറൻസിൿ തെളിവുകളുടെ ദൌർബല്യം തന്നെ. ഇത്തരം തെളിവുകൾ പലപ്പോഴും പോലീസ് കെട്ടിച്ചമയ്ക്കുകയാണ് പതിവ് എന്നതാണ് ഡൽഹി പീഡന കേസിലെ പ്രതികളുടെ അഭിഭാഷകരുടെ പ്രധാന വാദം.

തന്റെ കക്ഷി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് പോലുമില്ല എന്നാണ് ഒരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ പറയുന്നത്. ഇയാളുടെ അടിവസ്ത്രങ്ങളിലെ രക്തക്കറ പെൺകുട്ടിയുടെ രക്തവുമായി ഡി. എൻ. എ. പരിശോധനയിൽ സാമ്യമുള്ളതായി തെളിഞ്ഞു എന്നാണ് പ്രോസിക്യൂഷന്റെ ഒരു പ്രധാന കണ്ടെത്തൽ. എന്നാൽ ഇയാൾ തന്നെ ബസിൽ ഇല്ല എന്ന് പ്രതിയുടെ വക്കീൽ വാദിക്കുന്നതോടെ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന വാദത്തിന് ബലം ലഭിക്കുന്നു.

കൂട്ട ബലാൽസംഗ കേസുകളിൽ സംഘത്തിലെ ഒരാൾക്കെതിരെ കൃത്യം നടത്തിയതായി പോലീസ് തെളിയിച്ചാൽ മതി എന്നാണ് ഇന്ത്യയിലെ നിയമം. കുറ്റത്തിന്റെ ഉത്തരവാദിത്തം സംഘത്തിലുള്ള എല്ലാവർക്കും തുല്യമാണ്. എന്നാൽ പോലീസ് കുറ്റം തെളിയിക്കാൻ മുതിരുന്ന പ്രതി തന്നെ ബസിൽ ഇല്ലായിരുന്നു എന്ന ദിശയിലേക്കാണ് പ്രതിയുടെ അഭിഭാഷകന്റെ വാദം എന്നത് കേസിനെ ദുർബലമാക്കും.

പോലീസ് 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയതാണ് മറ്റൊരു ആരോപണം. പോലീസ് പ്രതികളുടെ മേൽ കുറ്റം ആരോപിക്കുകയും അത് തെളിയിക്കാനുള്ള വ്യഗ്രതയിൽ വ്യാജമായി തെളിവുകൾ സൃഷ്ടിക്കുകയുമാണ് ചെയ്തത്. അതാണ് കേവലം 10 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാകാൻ കാരണം. ഇതിന് മുൻപ് എന്നെങ്കിലും ഇത്തരത്തിൽ ഒരു അന്വേഷണം 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചരിത്രം ഇന്ത്യയിലുണ്ടോ എന്നാണ് ഒരു സംഘത്തിലുള്ളവർ പെൺകുട്ടിയെ ആക്രമിക്കുന്ന സമയം മുഴുവൻ ബസ് ഓടിച്ച മുകേഷ് സിങ്ങ് എന്ന പ്രതിയുടെ അഭിഭാഷകന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
Next »Next Page » പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine