Tuesday, August 28th, 2012

ഐസ്ക്രീം പെണ്‍‌വാണിഭ കേസ്: മന്ത്രി കുഞ്ഞാലിക്കുട്ടി വഞ്ചിച്ചെന്ന് ഇരകള്‍

kunjalikutty-epathram
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി തനിക്ക് അനുകൂലമായ മൊഴി  നല്‍കുന്നതിനായി പണം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് നല്‍കാതെ പറ്റിക്കുകയും ചെയ്തതായി വെളിപ്പെടുത്തിക്കോണ്ട് കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും രംഗത്ത്. വ്യാജമൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്ന് പറഞ്ഞിരുന്നു എന്നും ഇതു പ്രകാരം മൊഴി നല്‍കിയെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ പോയി പി. കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതായും ഇരുവരും പറഞ്ഞു.  രണ്ട് പ്രമുഖ മലയാളം വാര്‍ത്താ ചാനലുകളിലൂടെ ആണ് ഇവര്‍ ഇന്നലെ ഉച്ചക്ക് ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിലൂടെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഇവര്‍ നല്‍കിയ മൊഴി തെറ്റാണെന്ന് ഇരുവരും സമ്മതിക്കുന്നു.
ഏ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ജയ്സണ്‍ കെ.എബ്രഹാം അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോള്‍ ചേളാ‍രി സ്വദേശി ഷെരീഫ് തങ്ങളെ സമീപിച്ചുവെന്നും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ഇരുവരും വ്യക്തമാക്കി. ജീവിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഷെറീഫിന്റെ വാക്കു വിശ്വസിച്ച് അന്വേഷണ സംഘം മുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫിയുമൊത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണുവാന്‍ സെക്രട്ടേറിയേറ്റില്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി മന്ദിരത്തില്‍ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആദ്യം പരിചയ ഭാവം കാണിച്ചില്ലെങ്കിലും പിന്നീട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. ഷെറീഫ് നല്‍കിയ വാഗ്ദാനത്തെ പറ്റി പറഞ്ഞപ്പോല്‍ നേരിട്ട് പണം നല്‍കാന്‍ ആകില്ല്ലെന്നും ട്രസ്റ്റ് മുഖേനയോ അനാഥാലയം മുഖേനയോ  പണം നല്‍കാമെന്നും അതിനു മുമ്പ് റൌഫ് ആണ് എല്ലാം ചെയ്യീച്ചതെന്ന് ജെയ്സണ്‍ കെ. എബ്രഹാമിനെ പോയി കണ്ട് പറയണമെന്നും നിര്‍ബന്ധിച്ചു.

പറഞ്ഞ പണം നല്‍കാത്ത കുഞ്ഞാലിക്കുട്ടിയില്‍ ഇനി വിശ്വാസമില്ലെന്നും അതിനാലാണ് ഇക്കാര്യം ചാനലുകള്‍ക്ക് മുമ്പാകെ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കേസുകാരണം കുടുമ്പവും ബന്ധങ്ങളും തകര്‍ന്നതായും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് വ്യാജമൊഴി നല്‍കിയതെന്നും ഇനി സത്യസന്ധമായേ പറയൂ എന്നും  ഐസ്ക്രീം കേസില്‍ പത്തിലധികം ഇരകളുടെ പേരു പുറത്തു വരാനുണ്ടെന്നും ഇവര്‍ പറഞ്ഞു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine